കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അത്യാഹിത വിഭാഗം മൂന്നു ദിവസത്തിനുള്ളില്‍

കോഴിക്കോട്: കോഴിക്കോടു മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അത്യാഹിത വിഭാഗം മൂന്നു ദിവസത്തിനകം പുനഃസ്ഥാപിക്കും. പുനഃസ്ഥാപിക്കുന്ന എം ആര്‍ ഐ മെഷീനും യു പി എസിനും 2026 ഒക്ടോബര്‍ വരെ വാറണ്ടിയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിലുണ്ടായ പുകയും മറ്റ് അനിഷ്ട സംഭവങ്ങളും എങ്ങനെ ഉണ്ടായെന്നു പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. എം ആര്‍ ഐ മെഷീന്‍ ഫിലിപ്‌സ് കമ്പനിയുടേതായിരുന്നു. അതിനുവേണ്ടി സൂക്ഷിച്ച യു പി എസ് മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. എം ആര്‍ ഐയുടെയും യു പി എസിന്റെയും മെയിന്റന്‍സ് ചുമതല ഫിലിപ്‌സ് കമ്പനിക്കാണെന്നു മന്ത്രി പറഞ്ഞു.

കല്യാണ വീട്ടില്‍ കത്തിക്കുത്ത്

കോഴിക്കോട്: കല്യാണ വീട്ടില്‍ കത്തിക്കുത്ത്. കോഴിക്കോട് പന്നിയങ്കരയിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇന്‍സാഫ് എന്നയാള്‍ക്കാണ് കുത്തേറ്റത്. ചക്കുംകടവിലെ മുബീന്‍ ആണു കുത്തിയതെന്നു പറയുന്നു. ബാര്‍ബര്‍ ഷാപ്പിലെ കത്തികൊണ്ടായിരുന്നു കുത്തിയത്. മദ്യത്തെചൊല്ലി ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കാശിച്ചതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചായത്തും അധികൃതരും മുഖം തിരിച്ചു; മൂന്നു വര്‍ഷം മുമ്പ് കോണ്‍ക്രീറ്റ് ഇളകി വീണു യാത്രക്കാര്‍ക്കു പരിക്കേറ്റതിനെ തുടര്‍ന്നു പൊളിച്ചു മാറ്റിയ വെയ്റ്റിംഗ് ഷെഡ്ഡിനു പകരം ഷെഡ് നിര്‍മ്മിക്കാന്‍ ഒരുങ്ങി നാട്ടുകാര്‍

You cannot copy content of this page