ഇന്ത്യാ-പാക് സംഘര്‍ഷം; ബേക്കല്‍ കോട്ടയ്ക്കും സുരക്ഷ വര്‍ധിപ്പിച്ചു; സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍

കാസര്‍കോട്: ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയകളിലെ ഓരോ ചലനങ്ങളും ശക്തമായി നിരീക്ഷിച്ച് അധികൃതര്‍. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യ വിരുദ്ധമായ ഏതെങ്കിലും പോസ്റ്റുകളോ അഭിപ്രായങ്ങളോ പ്രചരിക്കുന്നുണ്ടോ എന്നറിയാനാണ് നിരീക്ഷണം ശക്തമാക്കിയത്. നേരത്തെ സമാനമായ രീതിയിലുള്ള പോസ്റ്റുകളിട്ട് കേസില്‍ കുടുങ്ങിയവരും നിരീക്ഷണത്തിലാണ്. വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കൊപ്പം സൈബര്‍ സെല്ലും സജീവമായി രംഗത്തുണ്ട്.ഇതിനിടയില്‍ എച്ച്എഎല്‍, സിപിസിആര്‍ഐ, ദൂരദര്‍ശന്‍ കേന്ദ്രം എന്നീ കേന്ദ്ര സ്ഥാപനങ്ങള്‍ക്കു പുറമെ കേരളത്തിലെ ഏറ്റവും വലിയ കോട്ടയും ലോക പ്രശസ്ത വിനോദസഞ്ചാര കേന്ദ്രവുമായ ബേക്കല്‍ കോട്ടയ്ക്കുള്ള സുരക്ഷയും …

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി യുവാവിന്റെ പെണ്‍സുഹൃത്ത് അറസ്റ്റില്‍

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന മലയാളി യുവാവിന്റെ കാമുകിയും അറസ്റ്റില്‍. ആക്ടിവിസ്റ്റും സ്വതന്ത്രമാധ്യമ പ്രവര്‍ത്തകനുമായ കൊച്ചി ഇടപ്പള്ളിയിലെ റിജാസ് എം സൈദികീ (26)ന്റെ കാമുകി നാഗ്പൂര്‍ സ്വദേശി ഇഷ കുമാരി (22)യാണ് അറസ്റ്റിലായത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മാവോയിസ്റ്റ് സംഘടനയുമായി റിജാസിനു ബന്ധമുണ്ടെന്നും ആരോപണം ഉണ്ട്. ഇയാള്‍ക്കെതിരെ കേരളത്തിലും കേസുള്ളതായി പറയുന്നു. നാഗ്പൂരില്‍ വച്ചാണ് റിജാസിനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തത്.

യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

മംഗ്‌ളൂരു: ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിയാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയാടിയിലെ ശരത്ത് (34) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അമ്മാവന്റെ വീട്ടിലേക്ക് പോയതായിരുന്നു ശരത്. അവിടെ വച്ച് കുടുംബപ്രശ്‌നത്തെ ചൊല്ലി വാക്കേറ്റവും വഴക്കും ഉണ്ടായതായി പറയുന്നു. പിന്നീട് ശരത്തിനെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. തലയില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ദേര്‍ളക്കട്ട ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വിവാഹം കഴിഞ്ഞ നാള്‍ തൊട്ട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് പീഡനം; മാവിലാ കടപ്പുറം സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസ്

കാസര്‍കോട്: വിവാഹം കഴിഞ്ഞ നാള്‍ തൊട്ട് കൂടുതല്‍ സ്വര്‍ണ്ണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചതായി പരാതി. വലിയപറമ്പ്, മാവിലാകടപ്പുറം, കോട്ടയില്‍ ഹൗസിലെ കെ.സി രുക്‌സാന (24)യുടെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. ഭര്‍ത്താവ് മലപ്പുറം, കുറ്റിപ്പുറം സ്വദേശി തൗഫീഖ്, ഇയാളുടെ മാതാപിതാക്കള്‍ തുടങ്ങി ആറു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 2020 നവംബര്‍ 21നാണ് രുക്‌സാനയും തൗഫീഖും തമ്മില്‍ മതാചാര പ്രകാരം വിവാഹിതരായത്. അന്നു മുതല്‍ കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്നു രുക്‌സാന …

തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി; പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങളും സൈനികത്താവളങ്ങളും ഇന്ത്യ തകര്‍ത്തു

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇന്ത്യക്കെതിരെ ആക്രമണം രൂക്ഷമാക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങളെ ഇന്ത്യ തകര്‍ത്തു.ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലുടനീളം പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അതിശക്തമായി ഇന്ത്യ തിരിച്ചടിച്ചു. റഫീഖി, മുരീദ്, ചക്ലാല, റഹിം യാര്‍ഖാന്‍ എന്നീ പാക്കിസ്ഥാന്‍ എയര്‍ബേസറുകള്‍ ഇന്ത്യ തകര്‍ത്തുവെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്റര്‍ വ്യോമികാസിംഗ് എന്നിവര്‍ തിരിച്ചടിയുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു കൊണ്ടു വെളിപ്പെടുത്തി. പാക്കിസ്ഥാന്‍ സേനാ താവളങ്ങളായ സുക്കൂര്‍, ചുനിയ, റഡാര്‍ സൈറ്റുകളായ …

ഡ്രൈവിംഗ് സീറ്റിനടിയില്‍ 991 ഗ്രാം കഞ്ചാവ്; ഗുഡ്‌സ്‌ ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: 991 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പനത്തടി, പാണത്തൂര്‍ ഹൗസിലെ പി മുഹമ്മദ് ആഷിറി(20)നെയാണ് രാജപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. രാജേഷും സംഘവും അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കള്ളാര്‍ ടൗണില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മുഹമ്മദ് ആഷിര്‍ ഓടിച്ചിരുന്ന ഗുഡ്‌സ്‌ വാഹനം എത്തിയത്. കൈ കാണിച്ച് വാഹനം നിര്‍ത്തിച്ച് യുവാവിനോട് എവിടെ പോകുന്നുവെന്ന് ആരാഞ്ഞു. പരുങ്ങുന്നതു കണ്ട് സംശയം തോന്നി വാഹനത്തിനു അകത്തു പരിശോധിച്ചപ്പോഴാണ് ഡ്രൈവറുടെ സീറ്റിനു അടിയില്‍ പ്ലാസ്റ്റിക് സഞ്ചിയിലാക്കിയ നിലയില്‍ …

ശുചിത്വം മഹത്വം: ഇഴജന്തുക്കള്‍ക്കു വിഹരിക്കാന്‍ ടൗണ്‍ ഹാളിനു മുന്നില്‍ മാലിന്യ കൂമ്പാരം

നീലേശ്വരം: ആനച്ചാല്‍ ടൗണ്‍ ഹാളിന് മുന്നിലെ മാലിന്യ കൂമ്പാരത്തില്‍ ഇഴജന്തുക്കള്‍ വിഹരിക്കുന്നു. ടൗണ്‍ ഹാള്‍ നിര്‍മ്മാണം അവശേഷിപ്പിച്ച മാലിന്യവും കോട്ടപ്പുറം റോഡ് സൈഡിലെ അവശിഷ്ടങ്ങളും ടൗണ്‍ ഹാളിന് മുന്നിലാണ് കൂട്ടിയിട്ടുള്ളത്. മാലിന്യത്തിന്റെ സമീപത്തു കൂടിയാണ് ഉച്ചൂളികുതിര്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള റോഡ് കടന്ന് പോകുന്നത്. ടൗണ്‍ ഹാളിന് കിഴക്ക് ഭാഗത്തായി നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്നു. ഇവര്‍ മുഴുവനും നടന്നു പോകുന്നത് ഇതുവഴിയാണ്.രാത്രി സമയങ്ങളില്‍ മാലിന്യത്തില്‍ നിന്നും പാമ്പും കീരിയും, പഴുതാരയും ഉള്‍പ്പെടെയുള്ള ഇഴ ജന്തുക്കള്‍ ഇഴഞ്ഞു നീങ്ങുന്നത് …

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; അംഗഡിമുഗര്‍ സ്വദേശിയുടെ 42,41,000 രൂപ തട്ടിയെടുത്തു, സൈബര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ അംഗഡിമുഗര്‍ സ്വദേശിയുടെ 42,41,000 രൂപ തട്ടിയെടുത്തതായി പരാതി. അംഗഡിമുഗര്‍, ഖത്തീബ് നഗര്‍, സാസ് മന്‍സിലിലെ ചാക്കട്ടച്ചാല്‍ അബൂബക്കറി(73)ന്റെ പണമാണ് നഷ്ടമായത്. 2025 ഫെബ്രുവരി ഒന്‍പതിന് ഓണ്‍ലൈന്‍ ട്രേഡിംഗ് ആണെന്നു പറഞ്ഞാണ് പരാതിക്കാരനെ വാട്‌സ്ആപ്പില്‍ പരിചയപ്പെട്ടത്. ധനി-ടിആര്‍ഡി എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച ശേഷം ഏപ്രില്‍ നാലു മുതല്‍ 21 വരെയുള്ള തിയതികളിലായി പണം അയപ്പിച്ചുവെന്നു പരാതിയില്‍ പറഞ്ഞു. നിക്ഷേപതുകയും അതിന്റെ ലാഭവും നല്‍കാത്തതിനെ തുടര്‍ന്നാണ് അബൂബക്കര്‍ പരാതി നല്‍കിയത്. സൈബര്‍ പൊലീസ് …

ആശുപത്രിയില്‍ ഭാര്യയ്ക്ക് കൂട്ടിരിക്കാന്‍ എത്തിയ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയ്ക്ക് കൂട്ടിരിക്കാന്‍ എത്തിയ ഭര്‍ത്താവ് കുളിമുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞിരോട്, കുടുക്കുമൊട്ടയിലെ ബൈത്തുല്‍ ഇസത്തിലെ സി.സാദിഖ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.എട്ടാം നിലയിലുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു സാദിഖ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: റസിയ. മക്കള്‍: സഹല്‍, ഷസിന്‍, അജ്വ. പരിയാരം പൊലീസ് കേസെടുത്തു.

മീങ്ങോത്ത്-പന്നിക്കുന്ന് അയ്യപ്പഭജനമന്ദിരം മുന്‍ ഗുരുസ്വാമി അന്തരിച്ചു

കാസര്‍കോട്: പെരിയ, മീങ്ങോത്ത്-പന്നിക്കുന്ന് അയ്യപ്പഭജന മന്ദിരം മുന്‍ ഗുരുസ്വാമി നാര്‍ക്കുളം, തടത്തിലെ എ. കുചേലന്‍ നായര്‍ (64) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. മികച്ച കര്‍ഷകനായിരുന്നു കുചേലന്‍ നായര്‍.ഭാര്യ: കെ. ശോഭന. മക്കള്‍: ശ്രീഹരി (മിലിട്ടറി), ശ്രീജ. മരുമകള്‍: സ്വാതി. സഹോദരങ്ങള്‍: ഭാരതി, രമണി, ലളിത, ഫല്‍ഗുണന്‍ നായര്‍, അംബിക, ഗണേഷ്.

കുട്ടി ഡ്രൈവിംഗിനെതിരെ കുമ്പളയില്‍ നടപടി കര്‍ശനമാക്കി പൊലീസ്; സ്‌കൂട്ടറും കാറും പിടികൂടി, ഉമ്മമാര്‍ക്കെതിരെ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെ കുമ്പള പൊലീസ് നടപടി കര്‍ശനമാക്കി. അപകടങ്ങള്‍ പെരുകുന്നത് കണക്കിലെടുത്താണ് നടപടി.കഴിഞ്ഞ ദിവസം 15,16 വയസ്സുള്ള രണ്ടു കുട്ടികള്‍ വാഹനമോടിച്ചതിന് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 16കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ബന്തിയോട്ട് വച്ചാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ മാതാവിനെതിരെ കേസെടുത്തു. 15കാരനോടിച്ച കാര്‍ മൊഗ്രാല്‍, കെ.കെ പുറത്താണ് പൊലീസിന്റെ പിടിയിലായത്. ഈ സംഭവത്തില്‍ 15കാരന്റെ മാതാവിനെതിരെ കേസെടുത്തു. ഇരു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലാണ്.പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന ആര്‍.സി ഉടമയ്‌ക്കെതിരെ കര്‍ശന …

ബദിയഡുക്ക അക്ഷയ ഫാന്‍സി ഉടമ അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്ക അക്ഷയ ഫാന്‍സി ഉടമ ശ്രീനിവാസ റാവു (73) അന്തരിച്ചു.ബദിയഡുക്ക ശാന്തിയടി അക്ഷയയിലാണ് താമസം. കുറച്ചുകാലമായി മംഗലാപുരത്തു ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വീട്ടില്‍വച്ചു രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു പുത്തൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി മരിച്ചു.പുഷ്പ രാജീവിയാണ് ഭാര്യ. റോഷന്‍ കിരണ്‍, രചന കെ.എസ് മക്കളാണ്. മരുമക്കള്‍: ഡോ. യശസ് സൈപ്പംഗലു (മിലിട്ടറി), അഞ്ജു. സഹോദരങ്ങള്‍: സഞ്ജീവറാവു, വസന്ത, സുഗന്ധി, ജയന്തി, സാവിത്രി, അരുണ, യശോദ.

10 കിലോ കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ: 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍.ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക്(27), ബിശ്വജിത് കണ്ടെത്രയാ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി.വി.ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.സകണ്ണൂര്‍ എക്‌സൈസ് എന്‍ഫോര്‍സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സക്വാഡിന്റെ ചുമതലയുളള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ അശോകിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ഒഡീഷയില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ചു വില്‍പ്പന …

ആശുപത്രിയിലേക്കുള്ള വഴിമധ്യേ 16കാരി രക്തസ്രാവം മൂലം മരിച്ചു; ഗര്‍ഭം അലസിപ്പിക്കാന്‍ ഒറ്റമൂലി നല്‍കിയതായി സംശയം, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പതിനാറു വയസ്സുള്ള പെണ്‍കുട്ടി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ രക്തസ്രാവം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആദ്യം പരപ്പയിലെ ഒരു ഡോക്ടറെ കാണിച്ചു. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും ഗുരുതരനിലയിലാണെന്നും വ്യക്തമായി. ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന് ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിനിടയിലായിരുന്നു മരണം. മൃതദേഹം വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് …

കറന്തക്കാട് കള്ളുഷാപ്പിന് സമീപത്ത് കുറ്റിക്കാട്ടില്‍ 43 ലിറ്റര്‍ കര്‍ണ്ണാടക മദ്യം കണ്ടെത്തി; പ്രതിയെ തെരയുന്നു

കാസര്‍കോട്: കറന്തക്കാട്ടെ കള്ളുഷാപ്പിനു സമീപത്തെ ആള്‍ താമസമില്ലാത്ത പറമ്പിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച നിലയില്‍ 43 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 10 കറുത്ത പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് 240 ടെട്രാപാക്കറ്റ് മദ്യം സൂക്ഷിച്ചിരുന്നത്. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍ പ്രജിത്ത്, എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജുനാഥന്‍, വി. സോനു, സെബാസ്റ്റിയന്‍ എന്നിവരും ഉണ്ടായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നിര്‍മ്മിക്കുന്ന ലൈഫ് മിഷന്‍ ഫ്‌ലാറ്റുകള്‍ ഉടന്‍ കൈമാറണം: എംഎല്‍ അശ്വിനി

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിപ്പ് ലൈഫ്മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച ചെമ്മനാട് പഞ്ചായത്ത് ബെണ്ടിച്ചാലിലെ കെട്ടിട സമുച്ചയം ഗുണഭോക്താക്കള്‍ക്ക് ഉടന്‍ കൈമാറണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി ആവശ്യപ്പെട്ടു.കണ്ണൂര്‍ ജില്ലയില്‍ ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറികഴിഞ്ഞു. അതേസമയം 5 വര്‍ഷം കഴിഞ്ഞിട്ടും കാസര്‍കോട് ജില്ലയിലെ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ ആയിരത്തിലേറെ കുടുംബങ്ങള്‍ വാടകവീട്ടില്‍ കഴിയുകയാണ്. പദ്ധതിചെലവിനെ ചൊല്ലി കരാറുകാരുമായുണ്ടായ തര്‍ക്കം ഉടന്‍ പരിഹരിക്കാനും വാട്ടര്‍ കണക്ഷന്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി …

ജമ്മുകശ്മീരില്‍ പാക് വെടിവയ്പ്: ഇന്ത്യന്‍ സൈനികനു വീരമൃത്യു

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂരിനു പിന്നാലെ ജമ്മുകശ്മീരില്‍ പാക്കിസ്താന്‍ തുടരുന്ന അക്രമണത്തില്‍ സൈനികന് വീരമൃത്യു. ആന്ധ്രാപ്രദേശ് സ്വദേശി മുരളി നായിക്ക്(27) ആണ് വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയില്‍ ഇന്നലെ രാത്രിയുണ്ടായ വെടിവയ്പ്പില്‍ മുരളിക്കു സാരമായി പരുക്കേറ്റു. തുടര്‍ന്ന് ചികിത്സയ്ക്കായി ഡല്‍ഹിയിലേക്കു എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വീരമൃത്യു. ആന്ധ്രപ്രദേശിലെ സത്യ സായ് ജില്ലയിലെ കര്‍ഷക കുടുംബത്തില്‍ നിന്നാണ് മുരളി സൈന്യത്തിലെത്തുന്നത്.ഓപ്പറേഷന്‍ സിന്ദൂരിനു പിന്നാലെ വീരമൃത്യു വരിക്കുന്ന രണ്ടാമത്തെ സൈനികനാണ് മുരളി. ബുധനാഴ്ച പൂഞ്ച്- രജൗരി മേഖലയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ …

നുഴഞ്ഞു കയറാൻ ശ്രമിച്ച 7 ഭീകരരെ ബിഎസ്എഫ് വധിച്ചു; ആക്രമണം കടുപ്പിക്കാൻ തീരുമാനമെന്ന് സൂചന

ശ്രീനഗർ: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ജമ്മുവിലെ സാംബയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച 7 ജയ്ഷെ മുഹമ്മദ് ഭീകരരെ ബിഎസ്എഫ് വധിച്ചു. വ്യാഴാഴ്ച രാത്രി 11നാണ് സംഭവം. രാജ്യാന്തര അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഭീകരർക്കു പിന്തുണയുമായി പാക് സൈന്യം വെടിയുതിർത്തതായും ബിഎസ്എഫ് വക്താവ് അറിയിച്ചു.അതിനിടെ തുടർനടപടികൾ ആലോചിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് സംയുക്ത സൈനിക മേധാവിമാരുമായി ചർച്ച നടത്തി. ആക്രമണം കടുപ്പിക്കാൻ യോഗത്തിൽ തീരുമാനമായെന്നാണ് സൂചന. തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ …