മൊഗ്രാല്‍ ഗവ. യൂനാനി ഡിസ്‌പെന്‍സറി അംഗീകാരത്തിന്റെ നിറവില്‍: കേരള സര്‍ക്കാരിന്റെ പ്രഥമ ആയുഷ് കായകല്‍പ അവാര്‍ഡ് യൂനാനി ഡിസ്‌പെന്‍സറിക്ക്

കാസര്‍കോട്: ആരോഗ്യ സേവനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആയുഷ് കായകല്‍പ്പ അവാര്‍ഡ് കുമ്പള പഞ്ചായത്തിന്റെ മൊഗ്രാല്‍ ഗവ. യൂനാനി ഡിസ്‌പെന്‍സറിക്കു ലഭിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്വ- മാലിന്യ പരിപാലനം,അണുബാധ നിയന്ത്രണം എന്നിവയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ കായകല്‍പ്പ പുരസ്‌കാരം ലഭിച്ചത്. മന്ത്രി വീണാ ജോര്‍ജില്‍ നിന്നും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷക്കീര്‍ അലി കെ എ, പ്രോഗ്രാം മാനേജര്‍ ഡോ. നിഖില, അറ്റന്‍ഡര്‍ …

ആരിക്കാടിയില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി സമരം: ആരിക്കാടി കടവത്ത്, ആരിക്കാടി ഓള്‍ഡ് റോഡ് നിവാസികള്‍ ഹൈവേയില്‍ പ്രതിഷേധിച്ചു

കുമ്പള: ടോള്‍ ബൂത്ത് അപ്പീലും തള്ളിപ്പോയിട്ടും ആരിക്കാടിയില്‍ സമരാവേശം അലയടിക്കുന്നു.സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുന്നതിനെതിരെ ആരിക്കാടി ഹൈവേയില്‍ നാട്ടുകാര്‍ വെള്ളിയാഴ്ച പ്രതിഷേധിച്ചു. ആരിക്കാടി കടവത്തു നിന്ന് ഒരു വിഭാഗം സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളിച്ചപ്പോള്‍ അതിനു നേരെ മറുഭാഗത്തു നിന്ന് ആരിക്കാടി ഓള്‍ഡ് റോഡിലുള്ളവര്‍ മുദ്രാവാക്യം ഏറ്റുവിളിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നിര്‍ദ്ദിഷ്ട ടോള്‍ ബൂത്തിനു മുകളില്‍ മേല്‍പ്പാലം പണിയണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇന്നു നടത്തിയതു സൂചനാ സമരമാണെന്നും അവര്‍ അധികൃതരെ മുന്നറിയിച്ചു. സൂചന കണ്ടു …

സ്‌നേഹിച്ചാല്‍ പിന്നെന്തു ചെയ്യാന്‍! ഭാര്യ പെട്ടെന്നു മരിച്ചപ്പോള്‍ അവരുടെ സഹോദരിയെ കല്ല്യാണം കഴിച്ചു; രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ഇളയ സഹോദരിയെ കൂടി വിവാഹം കഴിക്കാന്‍ മോഹം; ഭാര്യയോടു തുറന്നു പറഞ്ഞു, എതിര്‍ത്തപ്പോള്‍ വൈദ്യുതി ടവറില്‍ കയറി; വൈദ്യുതി കമ്പിയില്‍ പിടിക്കല്ലേ എന്ന് പൊലീസും ബന്ധുക്കളും യാചിച്ചു; ഏഴു മണിക്കൂര്‍ കഴിഞ്ഞു പോസ്റ്റില്‍ നിന്നിറങ്ങിയുടന്‍ വിവാഹം; മൂന്നാമത്തെ സഹോദരിയും തന്നെ സ്‌നേഹിച്ചുപോയെന്നു വിശദീകരണം

ലക്‌നൗ: സ്‌നേഹിച്ചുപോയാല്‍ പിന്നെന്തു ചെയ്യും? ഭാര്യ മരിച്ചപ്പോള്‍ അവരുടെ നേരെ ഇളയ സഹോദരിയെ വിവാഹം ചെയ്ത യുവാവിന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ഇളയ സഹോദിയെ കൂടി വിവാഹം കഴിക്കാന്‍ മോഹം വന്നു. പിന്നെ അതു മനസ്സില്‍ വച്ചു താമസിപ്പിച്ചില്ല. വിവരം ഭാര്യയോടു പറഞ്ഞു ആ മോഹം കൈയിലിരിക്കട്ടെ എന്ന് അവര്‍ മറുപടിയും പറഞ്ഞു. ഇതില്‍ നിരാശനായ യുവാവ് വീട്ടിനടുത്തു കൂടി കടന്നു പോവുന്ന ഹൈടെന്‍ഷന്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി വൈദ്യുതി കമ്പിയില്‍ ഇപ്പോള്‍ പിടിക്കും, …

ഹമീദ് അറന്തോടിന് ഖത്തര്‍ കെ.എം.സി.സി യാത്രയയപ്പ് നല്‍കി

ദോഹ: നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റും ആക്ടിങ് പ്രസിഡന്റുമായ ഹമീദ് അറന്തോടിന് കെ.എം.സി.സി കാസര്‍കോട് മണ്ഡലവും മധൂര്‍ പഞ്ചായത്ത് കമ്മറ്റിയും സംയുക്തമായി യാത്രയയപ്പ് നല്‍കി.തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് നാസര്‍ കൈതക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീക് ചെങ്കള, റഷീദ് ബാലടുക്ക, ഷാകിര്‍ കാപ്പി, ബഷീര്‍ ബബ്രാണി,മധൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹാരിസ് ചൂരി, ഷാനിഫ് പൈക്ക, യൂസുഫ് മാര്‍പ്പനടുക്ക, റഫീക് കുന്നില്‍, …

ശുഹൈബ് കൊലക്കേസ്; ഉദുമയിലെ കെ പത്മനാഭന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; നിയമന ഉത്തരവിറങ്ങി

കാസര്‍കോട്: കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ ശുഹൈബ് കൊലക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഉദുമയിലെ കെ. പത്മനാഭനാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ സി ബി ഐ അഭിഭാഷകന്റെ സഹായി ആയിരുന്നു ഇദ്ദേഹം.കണ്ണൂര്‍, മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബ് 2018 ഫെബ്രുവരി 12ന് രാത്രിയിലാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. എടയന്നൂര്‍, തെരൂരിലെ ഒരു തട്ടുകടയില്‍ ഇരിക്കുകയായിരുന്ന ശുഹൈബിനെ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നുവെന്നാണ് കേസ്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്)യിലാണ് …

ഗള്‍ഫുകാരന്റെ വീട്ടിലെ കവര്‍ച്ചയും ഹുന്‍സൂരിലെ ലോഡ്ജില്‍ യുവതിയുടെ കൊലയും; പ്രേതശല്യം മാറ്റാന്‍ പ്രതിഫലമായി വാങ്ങിയ 2 ലക്ഷം രൂപ മന്ത്രവാദിയുടെ വീട്ടില്‍ കണ്ടെത്തി

കണ്ണൂര്‍: ഇരിക്കൂര്‍, കല്യാട്ടെ വീട്ടില്‍ നിന്നു കവര്‍ച്ച പോയ നാലുലക്ഷം രൂപയില്‍ നിന്നു രണ്ടു ലക്ഷം രൂപ മന്ത്രവാദിയുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടുപിടിച്ചു. കര്‍ണ്ണാടക, ഹുന്‍സൂരിലെ മന്ത്രവാദിയായ ജനാര്‍ദ്ദനയുടെ വീട്ടില്‍ ഡിവൈ എസ് പി ടി കെ ധനജ്ഞയബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഹുന്‍സൂരിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട ദര്‍ശിത (21)യാണ് പണം നല്‍കിയതെന്നാണ് മന്ത്രവാദി പൊലീസിനു നല്‍കിയ മൊഴി. വീട്ടില്‍ പല അനിഷ്ട സംഭവങ്ങളും ഉണ്ടാകുന്നുവെന്നു പറഞ്ഞാണ് …

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘ വിസ്മഫോടനം: മഴയും മണ്ണിടിച്ചിലും; വന്‍നാശം മൂന്നു പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വെള്ളിയാഴ്ച രാവിലെ വീണ്ടും ഉണ്ടായ മേഘ വിസ്ഫോടനം വന്‍നാശം വിതച്ചു. ചമോലി, രുദ്രപ്രയാഗ് ജില്ലകളിലാണ് മേഘ വിസ്‌ഫോടനം അനുഭവപ്പെട്ടത്. മേഘ വിസ്‌ഫോടനെത്തുടര്‍ന്നു കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായി. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തു. കാണാതായവരില്‍ രണ്ടുപേര്‍ ദമ്പതികളാണ്. നിരവധി വീടുകള്‍ തകര്‍ന്നു. വളര്‍ത്തു മൃഗങ്ങളും മണ്ണില്‍ കുടുങ്ങിയിട്ടുണ്ട്. ചാമോലി ജില്ലയിലെ ദേവലിലാണ് മേഘ വിസ്‌ഫോടനം കനത്ത ദുരിതം വിതച്ചത്. രുദ്രപ്രയാഗ് ജില്ലയിലും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ജ്വല്ലറികളില്‍ പരിശോധന: തൃശൂരില്‍ മാത്രം കണക്കില്‍പ്പെടാത്ത 40 കിലോ സ്വര്‍ണ്ണം പിടികൂടി; രണ്ടു കോടിയില്‍പ്പരം രൂപ പിഴ ഈടാക്കി

തിരുവനന്തപുരം: തൃശൂരിലെ ജ്വല്ലറികളില്‍ 100 കോടിയിലധികം രൂപയുടെ വെട്ടിപ്പ് ജി എസ് ടി വിഭാഗം കണ്ടുപിടിച്ചു.തൃശൂരിലെ 16 സ്വര്‍ണ്ണ വ്യാപാരികളുടെ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്‍പ്പെടെ 42 കേന്ദ്രങ്ങളില്‍ ഒരേ സമയം നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 36 കിലോ സ്വര്‍ണ്ണം കണ്ടെത്തി. ഈ സ്വര്‍ണ്ണത്തിന്റെ നികുതി, പിഴ ഇനങ്ങളില്‍ രണ്ടു കോടിയില്‍പ്പരം രൂപ സര്‍ക്കാരിലേക്ക് ഈടാക്കി.സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ 200ല്‍പ്പരം ജീവനക്കാര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

ഓട്ടോ ടെമ്പോ ഒഴുകിപ്പോയി; യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു

കണ്ണൂര്‍: അതിശക്തമായി തുടരുന്ന മഴയില്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ വീണ് ഓട്ടോ ടെമ്പോ ഒഴുകിപ്പോയി. ടെമ്പോയിലുണ്ടായിരുന്ന മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു.ഇന്നുരാവിലെ കണ്ണൂര്‍ ഉളിക്കല്‍ വയത്തൂര്‍ പുഴയിലാണ് ഓട്ടോ ടെമ്പോ വീണത്. പുഴ കരകവിഞ്ഞൊഴുകുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെയുള്ള യാത്രക്കിടയിലാണ് ഓട്ടോ പുഴയില്‍ വീണ് ഒഴുകിപ്പോയത്. ഓട്ടോയിലുണ്ടായിരുന്ന മൂന്നു പേരും നീന്തി രക്ഷപ്പെട്ടു. പുഴ കരകവിഞ്ഞൊഴുകുകയാണ്.

തലപ്പാടിയിലെ അപകടം, ‘മൊട്ട’യായ ടയറുകളുമായി ഓടിയ നാലു ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു

കാസര്‍കോട്: തലപ്പാടിയില്‍ വ്യാഴാഴ്ച ഉണ്ടായ അപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ അപകടഭീതി വിതച്ച് കൊണ്ട് സര്‍വ്വീസ് നടത്തിയ കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസുകള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. നാലു ബസുകളാണ് തലപ്പാടിയില്‍ നാട്ടുകാര്‍ തടഞ്ഞു വച്ചത്.ഓടിത്തേഞ്ഞ ടയറുകളുള്ള ബസുകളാണ് തടഞ്ഞത്. മറ്റു ബസുകളെ ഓടാന്‍ അനുവദിക്കുകയും ചെയ്തു. വിവരമറിഞ്ഞ് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ഗതാഗതയോഗ്യമല്ലാത്ത ടയറുകളുള്ള ബസുകളെ റോഡിലിറങ്ങാന്‍ അനുവദിക്കില്ലെന്നു പ്രതിഷേധക്കാര്‍ പൊലീസിനെ അറിയിച്ചു. വ്യാഴാഴ്ച തലപ്പാടിയില്‍ കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസിടിച്ച് ആറുപേര്‍ക്കാണ് …

ഇളനീര്‍ മോഷ്ടിച്ചത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ കഴുത്തറുത്തുകൊന്ന കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മംഗ്‌ളൂരുവില്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ പ്ലാസ്റ്റിക് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയിയ ചോട്ടാലാലി(33)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി. പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ ശിവന്‍ ചോടത്തും സംഘവും മംഗ്‌ളൂരുവില്‍ വച്ച് അറസ്റ്റു ചെയ്തത്. 2012 ഡിസംബര്‍ ഒന്നിന് രാത്രി പത്തരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി കണ്ടിക്കല്‍ പ്ലാസ്റ്റിക് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാഘവന്‍ ആണ് കൊല്ലപ്പെട്ടത്. കമ്പനി വളപ്പില്‍ കയറി ഇളനീര്‍ മോഷ്ടിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ …

ബേവിഞ്ച, വീരമലക്കുന്ന് ദേശീയപാത വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു; കാര്യങ്കോട്, ഷിറിയ, മൊഗ്രാല്‍ പുഴകളില്‍ പ്രളയ ഭീഷണി, ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

കാസര്‍കോട്: മണ്ണിടിച്ചല്‍ ഭീഷണിയെത്തുടര്‍ന്ന് ബേവിഞ്ച, വീരമലക്കുന്ന് ദേശീയപാത വഴിയുള്ള ഗതാഗത നിരോധനം പിന്‍വലിച്ചു. മഴ കുറഞ്ഞത് കണക്കിലെടുത്താണ് നിയന്ത്രണം പിന്‍വലിച്ചതെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. കനത്ത മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച രാവിലെ മുതലാണ് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. അതേ സമയം കാസര്‍കോട് ജില്ലയിലെ പ്രധാനനദികളായ കാര്യങ്കോട്, ഷിറിയ, മൊഗ്രാല്‍ പുഴകളില്‍ പ്രളയ സാധ്യതയുണ്ടെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രസ്തുത നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും നദികളിലിറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ലെന്നും …

നാടും നഗരവും ഓണത്തിരക്കിലേക്ക്; റെയില്‍വെ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാ പരിശോധന തുടങ്ങി

കാസര്‍കോട്: നാടും നഗരവും ഓണത്തിരക്കിലേക്ക് നീങ്ങിയതോടെ സുരക്ഷാ മുന്‍ കരുതലുകളുമായി പൊലീസ്. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലും ഇതുവഴി കടന്നു പോകുന്ന ട്രെയിനുകളിലും വെള്ളിയാഴ്ച പരിശോധന നടത്തി. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജികുമാര്‍, എസ്.ഐ.എം. വി പ്രകാശന്‍, ഇന്റലിജന്‍സ് ഓഫീസര്‍ ജ്യോതിഷ്, എ എസ് ഐ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ഓണക്കാലമായതോടെ എല്ലാ ട്രെയിനുകളിലും യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നസാഹചര്യത്തിലാണ് സുരക്ഷാ പരിശോധന കര്‍ശനമാക്കിയത്. പിടിച്ചു പറിക്കാരുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത …

കോഴിക്കോടു സ്വദേശി അയര്‍ലന്‍ഡില്‍ മരിച്ച നിലയില്‍; ദുരൂഹത

ഡബ്ലിന്‍: കോഴിക്കോടു സ്വദേശിയും അയര്‍ലന്‍ഡ് കൗണ്ടികോര്‍ക്കിലെ ബാന്‍ഡനില്‍ കുടുംബസമേതം താമസക്കാരനുമായ രഞ്ജുറോസ് കുര്യ(40)നെ അയര്‍ലന്‍ഡിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കില്ലാണി നാഷണല്‍ പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടുത്തകാലത്തായി ഇന്ത്യക്കാര്‍ക്കെതിരെ അയര്‍ലന്‍ഡില്‍ അക്രമങ്ങള്‍ പതിവായ സാഹചര്യത്തില്‍ മരണത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. മൃതദേഹം കില്ലാര്‍ണി ആശുപത്രിയിലേക്കു മാറിയിട്ടുണ്ട്. രഞ്ജുവിനെ രണ്ടു ദിവസമായി കാണാനില്ലായിരുന്നുവെന്നു ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2016 മുതല്‍ രഞ്ജുവും കുടുംബവും അയര്‍ലന്‍ഡില്‍ താമസിക്കുന്നു. ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കണമെന്നും ഒറ്റക്ക് എവിടെയും പോകാന്‍ പാടില്ലെന്നും …

മുള്ളേരിയയിലെ ആദ്യകാല ബസ് കണ്ടക്ടര്‍ ഷെയ്ഖ് എം എസ് ആദം അന്തരിച്ചു

കാസര്‍കോട്: ആദ്യകാല ബസ് കണ്ടക്ടര്‍ മുള്ളേരിയയിലെ ഷെയ്ഖ് എം.എസ്. ആദം (75) അന്തരിച്ചു. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഭാര്യ: റസിയ ബാനു. മക്കള്‍: ഷമീര്‍, റഷീദ്, ഫൗസിയ ബാനു, നിലോഫര്‍. മരുമക്കള്‍: മൈനാസ്, ഷിബ, ഖലീല്‍, മജീദ്. സഹോദരങ്ങള്‍: ഷക്കീന, പരേതരായ ഷെയ്ഖ് ഇമാം സാഹിബ്, ഹലീമാബി, സാറാംബി.

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബന്തിയോട് സ്വദേശിക്കെതിരെ ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് മഞ്ചേശ്വരത്തേയ്ക്ക് മാറ്റി

കാസര്‍കോട്: പതിനേഴ് വയസ്സുള്ള ഒ ടി ടി (ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി) വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിലെ ജീവനക്കാരനെതിരെ ചന്തേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ബന്തിയോട് സ്വദേശിയായ മുഹമ്മദ് സാദിഖിനെതിരെയാണ് കേസ്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടി മുഹമ്മദ് സാദിഖ് ജോലി നോക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഒ ടി ടി വിദ്യാര്‍ത്ഥിനിയാണ്. സംഭവം നടന്നത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇങ്ങോട്ടേക്ക് …

കുബണൂരില്‍ കൂലിപ്പണിക്കാരന്റെ മൃതദേഹം അഴുകിതുടങ്ങിയ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി

കാസര്‍കോട്: കൂലിപ്പണിക്കാരനെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുബണൂര്‍, മിനാര്‍ പഞ്ചയിലെ ഈശ്വര മൂല്യ (50)യുടെ മൃതദേഹമാണ് അഴുകി തുടങ്ങിയ നിലയില്‍ വീട്ടിനകത്ത് കാണപ്പെട്ടത്. കൂലിപ്പണിക്കാരനായ ഇയാള്‍ വീട്ടില്‍ തനിച്ചാണ് താമസം. വ്യാഴാഴ്ച ജോലിക്കു വിളിക്കാന്‍ പോയ ആളാണ് ഈശ്വരമൂല്യയെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അവിവാഹിതനാണ് ഈശ്വരമൂല്യ. മാതാവ്: പരേതയായ …

പശ്ചിമഘട്ടത്തില്‍ പുതിയ ഇനം കിഴങ്ങ് കണ്ടെത്തി; അറിയപ്പെടുക കാസര്‍കോട്ടെ പൊലീസ് ഉദ്യോഗസ്ഥന്റെ പേരില്‍

കല്‍പ്പറ്റ: പശ്ചിമഘട്ടത്തില്‍ പുതിയ ഇനം കിഴങ്ങ് കണ്ടെത്തി. പത്തു വര്‍ഷക്കാലം വയനാട് വനത്തില്‍ നടത്തിയ ഗവേഷണത്തിലാണ് പുതിയ ഇനം സസ്യ കിഴങ്ങ് ശാസ്ത്ര സംഘം കണ്ടെത്തിയത്. കാസര്‍കോട്, പനയാല്‍, അരവത്ത് സ്വദേശിയും ജൈവ വൈവിധ്യ ഗവേഷകനും പൊലീസ് ഉദ്യോഗസ്ഥനും സംസ്ഥാന ജൈവ വൈവിവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുമായ ഡോ. വി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി പുതുതായി കണ്ടെത്തിയ കിഴങ്ങിന് ‘ ഡയോസ്‌കോറിയ ബാലകൃഷ്ണനി’ എന്നു പേരിട്ടു. കാച്ചില്‍ അഥവാ കാവത്ത് എന്ന് അറിയപ്പെടുന്ന കിഴങ്ങുകളുടെ വന്യ ബന്ധുവാണ് പുതുതായി …