കാസർകോട് നഗരത്തിൽ ഗതാഗതത്തിന് നിയന്ത്രണം; തിങ്കളാഴ്ച രാത്രി 9 മണി മുതൽ 12 മണിക്കൂർ ദേശീയപാത അടക്കും

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കാസര്‍കോട് ടൗണില്‍ ഗതാഗതത്തിന് നിയന്ത്രണം. മേല്‍പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പതുവരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്. പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ ഇവിടെ സ്ഥല …

കരമന അഖിലിന്റെ കൊല; മുഖ്യപ്രതി അപ്പു പിടിയിൽ; മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതം

കരമന അഖിലിന്റെ കൊലപാതകത്തിൽ മുഖ്യ പ്രതി പൊലീസ് പിടിയിൽ. അഖിൽ എന്ന അപ്പുവാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി ഊർജിത അന്വേഷണത്തിലാണ് കേരള പൊലീസ്. ഗൂഢാലോചനയിൽ പങ്കുള്ള 3 പേരും പിടിയിലായിട്ടുണ്ട്. ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ശനിയാഴ്ച തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.അഖിലിന്റെ കൊലപാതകത്തിലെ പ്രതികളുടെ പങ്ക് പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. പിടിയിലായ അനീഷ് വാഹനം വാടകയ്‌ക്കെടുത്ത് നൽകിയെന്നും, കൊലയിലേക്ക് നയിച്ചത് കൊല്ലപ്പെട്ട അഖിലും പ്രതി കിരൺ കൃഷ്ണയുമായുള്ള തർക്കമാണെന്നും പൊലീസ് …

മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന സംശയം; ഓടുന്ന ബൈക്കിലിരുന്ന് കാമുകനെ പെട്രോളൊഴിച്ച് കത്തിച്ച് യുവതി

മറ്റൊരു പെൺകുട്ടിയുമായി ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് 20 കാരി ഓടുന്ന ബൈക്കിൽ നിന്ന് കാമുകനെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചു. തമിഴ്നാട്ടിലെ മൈലാടും തുറയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഭുവനഗിരി സ്വദേശിനിയായ ബികോം വിദ്യാർത്ഥിനി എൻ സിന്ധുജയാണ് കാമുകനെ കൊല്ലാൻ ശ്രമിച്ചത്. പൊള്ളലേറ്റ മയിലാടുംതുറെ സ്വദേശി രാഗേഷിനെ (24) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കഴിഞ്ഞരണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അതിനിടെ പെൺകുട്ടിക്ക് കാമുകനിൽ സംശയം തോന്നി. എന്നാൽ യുവാവ് …

ക്യാൻസർ ബാധിച്ചു മാതാവ് മരണപ്പെട്ടു; മാതാവിന്റെ ഓർമ്മയ്ക്കായി 85 അടി ഉയരത്തിലുള്ള ക്ഷേത്രം നിർമിച്ച് മകൻ

കാൻസർ ബാധിച്ചു മരിച്ച പ്രിയ മാതാവിന്റെ ഓർമ്മയ്ക്കായി 85 അടി ഉയരത്തിൽ ക്ഷേത്രം നിർമിച്ചിരിക്കുയാണ് മകൻ. മൂവാറ്റുപുഴ സബീൻ ഹോസ്‌പിറ്റൽ ആൻഡ് റിസർച് സെന്ററിലെ ഡോക്‌ടർമാരായ ജഗന്തും ഭാര്യ മഹാലക്ഷ്മിയും ആണ് ക്ഷേത്രം നിർമ്മിച്ചത്.തമിഴ്നാട്ടിലെ തേനി ജില്ലയിൽ ചുരുളിപ്പെട്ടിയിലാണ് ഒരേക്കർ സ്ഥലത്തു ക്ഷേത്രം പണിതിരിക്കുന്നത്. ഞായറാഴ്ച മാതൃദിനത്തിൽ ക്ഷേത്രം നാട്ടുകാർക്കായി തുറന്നുകൊടുക്കും. ചുരുളിപ്പെട്ടി സ്വദേശിയായ ഡോ. ജഗന്ത് ജയരാജയുടെ മാതാവ് ജയമീന 2013 ൽ ആണ് മരിച്ചത്. എന്താവശ്യമുണ്ടെങ്കിലും തന്നെ വിളിച്ചാൽ മതിയെന്നു മരണസമയത്ത് അമ്മ നൽകിയ …

കാറിടിച്ചു തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു

കാസർകോട് : കാറിടിച്ചു തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു. വെള്ളരിക്കുണ്ട് കൊന്നക്കാട് പറമ്പ സ്വദേശി സലീം പുത്തൻപുരയിൽ ആണ് മരിച്ചത്. ചെറുപുഴ മഞ്ഞക്കാട്ടു ശനിയാഴ്ച ഉച്ചക്കാണ് അപകടം. വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങുകയായിരുന്ന കാർ സ്‌കൂട്ടറിൽ ഇടിക്കുകയും സ്‌കൂട്ടറിൽ നിന്നും തെറിച്ചു റോഡിൽ വീണ സലീം പിന്നാലെ വന്ന ബസ് ദേഹത്ത് കയറി കയറി. ഗുരുതരമായി പരിക്കേറ്റ സലിം സംഭവസ്ഥലത്ത് വാശി തന്നെ മരണപ്പെട്ടു.

കിണറ്റിൽ തോട്ട പൊട്ടിക്കാൻ ഇറങ്ങിയ ആൾ തോട്ട പൊട്ടുന്നതിനിടയിൽ കിണറ്റിനുള്ളിൽവീണു മരിച്ചു

മലപ്പുറം: കിണറ്റിൽ പാറ പൊട്ടിക്കുന്നതിന് തോട്ടയ്ക്ക് തീ കൊളുത്തിയ ശേഷം കിണറ്റിൽ നിന്ന് കയറുന്നതിനിടെ താഴെ വീണു മധ്യവയസ്കൻ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ തേക്കിൻ കോട്ടു ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ ഈറോഡ് എടപ്പാടിയിലെ രാജേന്ദ്രൻ (45 )ആണ് മരിച്ചത്. തോട്ടോളി നൗഫലിന്റെ വീട്ടു വീട്ടുകിണറിന് ആഴം കൂട്ടുന്നതിനാണ് തോട്ട പൊട്ടിച്ചത്. 30 അടി താഴ്ചയുള്ള കിണറ്റിൽ 10 തോട്ടകൾ വച്ച് തീ കൊളുത്തിയശേഷം കിണറ്റിൽ നിന്ന് കയറാൻ ശ്രമിക്കുന്നതിനിടെയാണ് കിണറ്റിനുള്ളിൽ വീണത്. ഇതിനിടയിൽ തോട്ടകൾ പൊട്ടിത്തെറിച്ചു. ഫയർഫോഴ്സും …

അഞ്ച് ജില്ലകളിൽ 5 ദിവസത്തേക്കുമഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചു. 5 ജില്ലകളിൽ യെല്ലോ അലെർട് പുറപ്പെടുവിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്,വയനാട് ജില്ലകളിൽ ഇന്ന് മഴക്കു സാധ്യതയുണ്ട്നാളെ വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 13ന് തിരുവനന്തപുരം,പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.14ന് പത്തനംതിട്ട 15ന് ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈയിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 2.8 കിലോ സ്വർണം കസ്റ്റംസ് പിടികൂടി; മംഗളൂരു സ്വദേശി അറസ്റ്റിൽ

കാസർകോട്: കാറിൻ്റെ രഹസ്യ അറയിൽ മുംബൈയിലേക്ക് കടത്താൻ ശ്രമിച്ച 2.8 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.മംഗളൂരു സ്വദേശി ദേവരാജ സേഠിനെ(66)യാണ് അറസ്റ്റ് ചെയ്തത്. കാർ കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച രാവിലെ ചെറുവത്തൂർ ഞാണംകൈയിൽ വെച്ചാണ് വാഹന പരിശോധനയ്ക്കിടെ സ്വർണ്ണക്കടത്ത് പിടികൂടിയത്. 2.8 കിലോ 24 കാരറ്റ് സ്വർണ മാണ് കാറിൽ കണ്ടെത്തിയത്. രഹസ്യ അറയിൽ ഒളിപ്പിച്ച സ്വർണ്ണം മഹാരാഷ്ട്രയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് അധികൃതർ രണ്ട് ദിവസമായി ദേശീയപാതയിൽ …

കരിന്തളം സ്വദേശിനിക്ക് ഓട്ടോയില്‍ സുഖപ്രസവം; രക്ഷകരായത് വനിതാ ഡോക്ടറും നഴ്‌സും

കാസര്‍കോട്: പ്രസവവേദനയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട കരിന്തളം സ്വദേശിനി വഴിമധ്യേ ഓട്ടോയില്‍ പ്രസവിച്ചു. ചോയ്യങ്കോട് കിണാവൂരില്‍ വച്ചാണ് കരിന്തളം സ്വദേശിനി ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രക്ഷകരായത് ചോയ്യങ്കോട് ഹെല്‍ത്ത് കെയര്‍ ക്ലിനിക്കിലെ വനിതാ ഡോക്ടറും നഴ്‌സും. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. ജില്ലാ ആശുപത്രിയിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെ പ്രസവവേദന കലശലായപ്പോള്‍ ഭര്‍ത്താവും ബന്ധുക്കളും പരിഭ്രമിച്ചു. ഉടന്‍ തന്നെ കിണാവൂര്‍ റോഡിലെ ഹെല്‍ത്ത് കെയര്‍ ക്ലിനിക്കിലേക്ക് ഓട്ടോറിക്ഷ വിട്ടു. പ്രസവ കാര്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ക്ലിനിക്കില്‍ …

ചക്ക ദേഹത്തു വീണു ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി: ചക്ക ദേഹത്തു വീണു ഗൃഹനാഥന്‍ മരിച്ചു. അടിമാലി സേനാപതി കാന്തിപ്പാറ മംഗലത്തെ സജീഷ് (45) ആണ് സ്വന്തം പ്ലാവില്‍ നിന്നു തോട്ടി ഉപയോഗിച്ചു പറിച്ച ചക്ക ദേഹത്തു വീണു മരിച്ചത്. ചക്ക ദേഹത്തു വീണ ഇദ്ദേഹത്തെ ഉടന്‍ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സിനി. മകന്‍: ഗോഡ്‌വിന്‍.

കാറില്‍ കടത്തിയ കഞ്ചാവും മെത്താഫിറ്റാമിനും എക്‌സൈസ് പിടിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട് : കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും മെത്താഫിറ്റാമിനും എക്‌സൈസ് സംഘം പിടിച്ചു.പുത്തൂര്‍ പാണാജെ അര്‍ളപ്പദവ് സ്വദേശി പ്രമോദ് (28), എന്‍മകജെ ഇടിയടുക്കയിലെ മുഹമ്മദ് ഇര്‍ഷാദ്(30) എന്നിവരെ അറസ്റ്റു ചെയ്തു.ഇവര്‍ സഞ്ചരിച്ച കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ കാട്ടുകുക്കെ തജക്കരയില്‍ വാഹനപരിശോധനക്കിടയിലാണ് മയക്കുമരുന്നുമായി എക്‌സൈസ് ഇവരെ പിടികൂടിയത്. കര്‍ണ്ണാടക പാണാജെ ഭാഗത്തുനിന്നു വരികയായിരുന്ന കാര്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. 3.58 ഗ്രാം കഞ്ചാവും 09 മില്ലിഗ്രാം മെത്താഫിറ്റാമിനുമാണ് എക്‌സൈസ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ കേസെടുത്തു. ഐ.ബി പ്രിവന്റീവ് …

അയോധ്യ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു

അയോധ്യ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു. മഹര്‍ഷി വാത്മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അയോധ്യ ധാം എന്നാണ് വിമാനത്താവളത്തിന്റെ പേര്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കൊടുങ്കാറ്റ്: ബ്രസീലില്‍ 116 മരണം; 143 പേരെ കാണാതായി

തെക്കന്‍ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോസുളില്‍ ഉണ്ടായ ഭയാനക കൊടുങ്കാറ്റില്‍ 116 പേര്‍ മരിച്ചു. 143 പേരെ കാണാതായി. 4,00,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 756 പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നു ഇക്കാര്യം വെളിപ്പെടുത്തിയ സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി പറഞ്ഞു. കൊടുങ്കാറ്റ് 19,47,372 പേരെ ബാധിച്ചു. സുരക്ഷാ സേനയും രക്ഷാപ്രവര്‍ത്തകരും 70,863 പേരെ രക്ഷപ്പെടുത്തി.

അടുക്കളക്കണ്ടത്ത് എക്സൈസ് റെയ്ഡ്; 65 ലിറ്റര്‍ ചാരായവാഷ് നശിപ്പിച്ചു

കാസര്‍കോട്: വെള്ളരിക്കുണ്ട്, മാലോം, അടുക്കളക്കണ്ടത്ത് എക്സൈസ് നടത്തിയ റെയ്ഡില്‍ 65 ലിറ്റര്‍ ചാരായ വാഷ് പിടികൂടി നശിപ്പിച്ചു. നീലേശ്വരം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അനീഷ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. വാഷിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ. ഗോപി, എം.പി മനീഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. ദിനൂപ്, പി.കെ സുനില്‍ കുമാര്‍, പി. ശൈലേഷ് കുമാര്‍, സജ്ന പി.യു, ഡ്രൈവര്‍ രാജീവന്‍ എന്നിവരും ഉണ്ടായിരുന്നു.

പിണറായി ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും മോദി ജയിലിലടക്കും: കേജ്രിവാള്‍

ന്യൂദെല്‍ഹി: ഏറെ വൈകാതെ തന്നെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി ജയിലിലടക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചതിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുഖ്യമന്ത്രി പിണറായി വിജയനും മോദിയുടെ ലിസ്റ്റിലുണ്ട്. ഏകാധിപത്യമാണ് മോദി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള 21 ദിവസവും മോദിക്കെതിരെ പ്രചരണം നടത്തും. മോദി വോട്ടു ചോദിക്കുന്നത് അമിത്ഷായെ പ്രധാനമന്ത്രിയാക്കാനാണ്. മുതിര്‍ന്ന ബിജെപി നേതാക്കളുടെ രാഷ്ട്രീയ ഭാവി …

അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് പോയി; മകനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, എന്തിനു ചെയ്തു ഈ ക്രൂരത…?

കൊച്ചി: എഴുപത് വയസ് പ്രായമുള്ള അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് പോയ മകനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃപ്പുണിത്തുറ, ഏരൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന അജിത്തിനെതിരെയാണ് കേസെടുത്തത്. മൂന്ന് ദിവസം മുമ്പാണ് അജിത്തും കുടുംബവും പിതാവ് ഷണ്‍മുഖനെ വീട്ടില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. ഡ്രൈവറായി ജോലി നോക്കുന്ന അജിത്തും ഭാര്യയും കുട്ടിയും ഷണ്‍മുഖനുമാണ് വീട്ടില്‍ താമസം. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഷണ്‍മുഖനെ ഉപേക്ഷിച്ച് പോകാന്‍ ഇടയാക്കിയതെന്നാണ് സംശയം. അച്ഛനെ നോക്കുന്നില്ലെന്ന് കാണിച്ച് അജിത്തിന്റെ സഹോദരി നേരത്തെ …

കോണ്‍ഗ്രസില്‍ വീണ്ടും ഫോട്ടോ വിവാദം: കല്യോട്ട് ഇരട്ട കൊലക്കേസ് പ്രതിക്കൊപ്പം ഡി സി സി ജനറല്‍ സെക്രട്ടറി ധന്യാ സുരേഷും

കാസര്‍കോട് : കല്യോട്ടെ കൃപേഷ്-ശരത്ത് ലാല്‍ കൊലപാതകത്തിന്റെ വിചാരണ പൂര്‍ത്തിയായി ശിക്ഷവരാനിരിക്കെ കേസിലെ 13-ാം പ്രതിയുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്ത ഡിസിസി ജനറല്‍ സെക്രട്ടറി ധന്യാസുരേഷും വിവാദത്തില്‍. ഇതേ വിഷയത്തില്‍ പെരിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പ്രമോദ് പെരിയയ്ക്കെതിരെ കഴിഞ്ഞ ദിവസം കെ.പി.സി.സി നിര്‍ദ്ദേശപ്രകാരം മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തില്‍ നിന്നും മാറ്റി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പിന്നാലെയാണ് ഡിസിസി ജനറല്‍ സെക്രട്ടറി ധന്യാ സുരേഷും വിവാദത്തില്‍ പെട്ടിരിക്കുന്നത്. പെരിയ തറവാട് പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പെരിയ തറവാട്ടില്‍ …

കൊടും ക്രിമനലുകള്‍ കേരളത്തിലേക്ക് കടന്നതായി സംശയം; കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ വ്യാപക പരിശോധന

കാസര്‍കോട്: ബംഗ്ലാദേശില്‍ നിന്നുള്ളവരടക്കം നിരവധി ക്രിമിനലുകള്‍ കേരളത്തില്‍ എത്തിയിട്ടുള്ളതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ വ്യാപക പരിശോധന. മംഗ്ളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനുകളില്‍ ശനിയാഴ്ച രാവിലെയാണ് പരിശോധന നടന്നത്. മൂന്ന് മണിക്കൂറോളം നേരം പരിശോധന തുടര്‍ന്നു. ഡി.ഐ.ജി.യുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിയാണ് പരിശോധനക്ക് ഉത്തരവിട്ടത്. പരിശോധനയില്‍ കാസര്‍കോട് ഡിവൈ.എസ്.പിയും ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു. റെയില്‍വെ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന. കേരളത്തിലേക്ക് ജോലി തേടിയെത്തുന്നവരില്‍ നല്ലൊരു ശതമാനം …