മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ വിയോഗം: കുമ്പളയില്‍ സര്‍വ്വകക്ഷി അനുശോചന യോഗം

കുമ്പള: മുന്‍ പ്രധാനമന്ത്രിയും, ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായിരുന്ന ഡോ.മന്‍മോഹന്‍ സിംഗിന്റെ വേര്‍പാടില്‍ കുമ്പളയില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു.മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്തെ സാമ്പത്തിക ഉദാവല്‍ക്കരണ നയം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും, പുരോഗതിക്കും വികസനത്തിനും അടിത്തറ പാകിയെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ അനുസ്മരിച്ചു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ മന്‍മോഹന്‍ സിംഗ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമായെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. സമകാലിക ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍സിന്റെ നിര്യാണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് …

വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട വീട്ടമ്മ ആശുപത്രിയില്‍ മരിച്ചു

കാസര്‍കോട്: വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട വീട്ടമ്മ ആശുപത്രിയില്‍ എത്തിച്ച ഉടനെ മരണപ്പെട്ടു. പെര്‍ള ബെങ്കപ്പദവ് സ്വദേശിനി ബജകുഡലു ഹൗസിലെ രത്‌നാവതി(63) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇവരെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ആശുപത്രി അധികൃതരുടെ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക പൊലീസ് എത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. മോനപ്പ പൂജാരിയാണ് ഭര്‍ത്താവ്. നാരായണ, മോഹിനി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: വാരിജ, സതീഷ്.

പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് ബ്രേക്ക് ചവിട്ടി; ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി എന്ന 60 കാരിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.15 ഓടെയായിരുന്നു അപകടം. കാട്ടുകുളം ഗവ. വൊക്കേഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തെ വളവില്‍ ബസ് തിരിയുമ്പോഴാണ് സീറ്റില്‍ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചു വീണത്. റോഡില്‍വീണ ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലംകോട് നിന്ന് കാടാമ്പുഴക്ക് വരികയായിരുന്ന മര്‍വ എന്ന പേരുള്ള സ്വകാര്യ ബസില്‍ നിന്നാണ് വീട്ടമ്മ …

ഉത്ര കൊലക്കേസ്: പരോള്‍ ലഭിക്കാന്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി, പ്രതിയുടെ തട്ടിപ്പ് പൊളിച്ച് ജയില്‍ അധികൃതര്‍

തിരുവനന്തപുരം: ഉത്ര കൊലക്കേസ് പ്രതി സൂരജ് പരോള്‍ ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. പിതാവിന് ഗുരുതര അസുഖമെന്ന് പറഞ്ഞാണ് പരോളിന് ശ്രമിച്ചത്. ഈ തട്ടിപ്പ് ജയില്‍ അധികൃതര്‍ പൊളിച്ചു. ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ പിതാവിന് ഗുരുതര രോഗമാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് തന്നെ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യങ്ങള്‍ ശേഖരിച്ചു. സൂപ്രണ്ടിന് ലഭിച്ച സര്‍ട്ടിഫിക്കറ്റും അയച്ചു നല്‍കി. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. സംഭവത്തില്‍ പൂജപ്പുര സെന്‍ട്രല്‍ …

പക്ഷി ഇടിച്ചു; തെക്കന്‍ കൊറിയയില്‍ വിമാനം തകര്‍ന്ന് 28 യാത്രക്കാര്‍ മരിച്ചു, അപകടം വിമാനം ലാൻഡ് ചെയ്യുന്നതിനിടെ

തെക്കന്‍ കൊറിയയില്‍ വിമാനം തകര്‍ന്ന് 28 യാത്രക്കാര്‍ മരിച്ചു. മുആന്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. റണ്‍വേയില്‍നിന്ന് തെന്നിമാറി വിമാനത്താവളത്തിന്‍റെ മതിലിലിടിച്ച് തീപിടിക്കുകായായിരുന്നു. ആറ് വിമാനജീവനക്കാരും 175 യാത്രക്കാരും ഉള്‍പ്പെടെ 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് വന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. പക്ഷി ഇടിച്ചതിനെ തുടർന്നാണ് അപകടമെന്നാണ് പ്രഥമിക നിഗമനം. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോൻഹാപ് വാർത്താ ഏജൻസി …

‘മരിച്ചാൽ മോക്ഷം കിട്ടും’; കടുത്ത അന്ധവിശ്വാസം, തമിഴ്നാട്ടിൽ നാലുപേർ ഹോട്ടൽ മുറിയിൽ ജീവനൊടുക്കി

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടെ നാല് പേര്‍ ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കി. ‘മോക്ഷം’ ലഭിക്കാൻ വേണ്ടിയാണ് ആത്മാഹുതി നടത്തിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. ചെന്നൈ വ്യാസര്‍പാടി സ്വദേശികളായ മഹാകാല വ്യാസര്‍(40), കെ രുക്മിണി പ്രിയ(45), കെ ജലന്ധരി(17), മുകുന്ദ് ആകാശ് കുമാര്‍(12) എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ രുക്മിണി പ്രിയ മഹാകാല വ്യാസറെ പരിചയപ്പെടുകയായിരുന്നു. ഇരുവര്‍ക്കും ആത്മീയകാര്യങ്ങളില്‍ അഗാധ താല്‍പര്യമുള്ളതിനാല്‍ ഒരുമിച്ചാണ് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറുള്ളത്. തിരുവണ്ണാമലൈയില്‍ എല്ലാ വര്‍ഷവും നടക്കുന്ന കാര്‍ത്തിക ദീപോത്സവത്തിന്റെ സ്ഥിരം സന്ദര്‍ശകരായിരുന്നു. വെള്ളിയാഴ്ച …

ഹൃദയാഘാതത്തെ തുടർന്ന് പുത്തിലോട്ടെ ഡ്രൈവർ മരണപ്പെട്ടു

കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുത്തിലോട്ടെ ഡ്രൈവർ മരിച്ചു. കൊടക്കാട് പുത്തിലോട്ടെ എൻ.പി അമ്പുഞ്ഞിയുടെ മകൻ ഇ. മഹേഷ് (42) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഓട്ടോ ഡ്രൈവറായും ബസ് കണ്ടക്ടറായും ജോലി ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8.30 ന് സ്വന്തം വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാരം നടക്കും. മാതാവ്: പരേതയായ ഇ. മാധവി. ഭാര്യ: അനീഷ.മകൾ: ദിൽഷ.

യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ

കാസർകോട്: യുവാവിനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട്, ഷിരിബാഗിലു, കജെ കൈലാഷ് കൃപയിലെ തിലക് ആൽവ(39 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നെല്ലിക്കുന്ന് റെയിൽവേ പാളത്തിന് സമീപം ആണ് മൃതദേഹം കണ്ടെത്തിയത്‌. ടൗൺ പൊലീസ് എത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്. ബാലകൃഷ്ണ ആൽവയുടെയും സോമാവതിയുടെയും മകനാണ്. സഹോദരങ്ങൾ: വാണി, നീതി.

വിദ്യാർത്ഥികളുടെ മുങ്ങിമരണം നാടിനെ കണ്ണീരിലാഴ്ത്തി; നടുക്കം മാറാതെ എരിഞ്ഞിപ്പുഴ

കാസർകോട്: മൂന്നു വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. മഞ്ചേശ്വരം, ഉദ്യാവാർ ഫസ്റ്റ് സിഗ്നലിലെ സിദ്ദിഖിന്റെയും റംലയുടെയും മകനും പ്ലസ്ടു വിദ്യാർത്ഥിയുമായ മുഹമ്മദ് റിയാസ് (17), എരിഞ്ഞിപ്പുഴ, വട്ടംതട്ടയിലെ മജീദിന്റെയും സഫീനയുടെയും മകൻ അബ്ദുൽ സമദ് (13), അഷ്റഫിന്റെയും സബീനയുടെയും മകൻ മുഹമ്മദ് യാസിൻ (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ബന്ധുക്കളായ മൂന്നുപേരും എരിഞ്ഞിപ്പുഴ പാലത്തിനു സമീപം പയസ്വിനി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. …

വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍തൃമതിയായ യുവതിയെ പലവട്ടം ബലാല്‍സംഗം ചെയ്തു; ചെറുത്തപ്പോള്‍ ദേഹോപദ്രവവും; പത്തുമാസത്തിന് ശേഷം പരാതി, പ്രതി പിടിയില്‍

ആലപ്പുഴ: ഭര്‍തൃവീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പല തവണ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. ആറാട്ടുപുഴ കള്ളിക്കാട് ധനീഷ് ഭവനത്തില്‍ ധനീഷ് (31) ആണ് തൃക്കുന്നപ്പുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. പത്തുമാസത്തിന് ശേഷമാണ് യുവതി പൊലീസിനെ സമീപിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചു. ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി യുവതിയുടെ വായ പൊത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസ്. തുടര്‍ന്ന് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചുവെന്നും കഴിഞ്ഞ …

രക്തം വാര്‍ന്ന നിലയില്‍ യുവതി; നവജാതശിശു മരിച്ച നിലയിലും; അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍. കഴക്കൂട്ടത്ത് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ കര്‍ണാടക സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതയായ ഇവര്‍ അടുത്തിടെയാണ് കഴക്കൂട്ടത്ത് ജോലിക്കെത്തിയത്. സുഖമില്ലാത്തതിനാല്‍ വെളളിയാഴ്ച ജോലി സ്ഥലത്തുനിന്ന് മടങ്ങി വന്നിരുന്നു.സഹപ്രവര്‍ത്തകര്‍ റൂമിലെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടത്. അമ്മയേയും കുഞ്ഞിനേയും എസ്.ഒ.ടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന്കഴക്കൂട്ടം പൊലീസ് കേസെടുത്തു.

ബംഗളൂരുവില്‍ നിന്ന് ബസില്‍ ലഹരിക്കടത്ത്; 44 ഗ്രാം എം.ഡി.എംഎയുമായി 20 കാരന്‍ പിടിയില്‍

ഇരിട്ടി: ബംഗളൂരുവില്‍ നിന്നും ബസില്‍ കടത്തു കയായിരുന്ന 44.822 ഗ്രാം എം.ഡി.എംഎ യുമായി യുവാവിനെ പൊലീസ് പിടികൂടി. ഏച്ചൂര്‍ മുണ്ടേരി കാനച്ചേരി സ്വദേശി കെ.ഗൗരീഷി(20)നെയാണ് അറസ്റ്റുചെയ്തത്.പുതുവത്സരത്തോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി പൊലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ബസിലെ യാത്രക്കാരനായിരുന്നു ഗൗരീഷ്. കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് 44.8 ഗ്രാം …

ചന്ദ്രഗിരിപ്പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ആളെ കണ്ടെത്താനായില്ല; രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുന്നു

കാസര്‍കോട്: ബൈക്കിലെത്തി ചന്ദ്രഗിരി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ ആളെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശനിയാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൂരി മീപ്പുഗിരി സ്വദേശിയും മോട്ടോര്‍ സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് ഉടമയുമായ ഗിരീഷാ(49)ണ് പുഴയിലേക്ക് ചാടിയത്. സഞ്ചരിച്ച ബൈക്കും ബൈക്കിന്റെ താക്കോലും പഴ്‌സും ചെരിപ്പും പാലത്തിന് മുകളില്‍ ഉപേക്ഷിച്ച ശേഷമാണ് ഗിരീഷ് പുഴയിലേക്ക് ചാടിയത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. അസിസ്റ്റന്റ്‌റ് സ്റ്റേഷന്‍ ഓഫീസര്‍ എം.കെ.രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡിങ്കിയും സ്‌കൂബയും ഉപയോഗിച്ചാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. ചന്ദ്രഗിരിപ്പാലത്തിനും റെയില്‍വേ പാലത്തിനും …

വീട്ടിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

വീട്ടിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ശരീരം മുഴുവന്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. സൂറത് കല്‍ തടമ്പ വെങ്കിട്ടരമണ കോളനി സ്വദേശി വാമനന്റെ ഭാര്യ വാസന്തി(52) ആണ് മരിച്ചത്. ഡിസംബര്‍ 18ന് ആണ് വീട്ടില്‍ അപകടം നടന്നത്. വാതക ചോര്‍ച്ച അറിയാതെ അടുപ്പില്‍ കത്തിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗുരുതര പരിക്കേറ്റ വീട്ടമ്മ പുഷ്പയെയും സഹോദരി വാസന്തിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പുഷ്പ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. വാസന്തി വെള്ളിയാഴ്ച രാത്രിയിലാണ് മരിച്ചത്.

എംടിയെയും സാക്കിര്‍ ഹുസൈനെയും അനുസ്മരിച്ച് സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ്

കാസര്‍കോട്: അന്തരിച്ച മലയാള സാഹിത്യ കുലപതി എംടി വാസുദേവന്‍ നായരെയും ലോകപ്രശസ്ത തബല വിദ്ഗധന്‍ ഉസ്താദ് സാക്കിര്‍ ഹുസൈനെയും അനുസ്മരിച്ച് മൊഗ്രാലിലെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ്.എംടി മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ വിവരിച്ചും സാക്കിര്‍ ഹുസൈനോടുള്ള കടപ്പാടോടെ ഷേഹ്‌നായി വായിച്ചും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ പഠന കേന്ദ്രം സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് മൊഗ്രാലില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി വേറിട്ടതായി.എഴുത്തും, സിനിമയും തുടങ്ങി എല്ലാ മേഖലകളിലും മലയാളത്തിന്റെ സൗഭാഗ്യമായി ശോഭിച്ച സാഹിത്യകാരനായിരുന്നു …

മന്‍മോഹന്‍ സിങിന് വിട നല്‍കാന്‍ രാജ്യം; വിലാപ യാത്ര തുടങ്ങി, യമുനാ തീരത്തെ നിഗംബോധ് ഘട്ടില്‍ സംസ്‌കാരം

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് ഇന്നുരാജ്യം വിട ചൊല്ലും. മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സംസ്‌കാര സ്ഥലമായ നിഗംബോധ്ഘട്ടിലേക്ക് വിലാപയാത്രയായി പുറപ്പെട്ടു. പൂര്‍ണ്ണ സൈനിക ബഹുമതിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. 11.45ന് നിഗംബോധ്ഘട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.എഐസിസി ആസ്ഥാനത്ത് നടന്ന പൊതുദര്‍ശനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാല്‍, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ …

തേനിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾക്ക് ദാരുണാന്ത്യം, 18 പേർക്ക് പരിക്ക്

തേനി: പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കാര്‍ യാത്രികരായ കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോന്‍ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കല്‍ ജോജിന്‍ (33), പകലോമറ്റം കോയിക്കല്‍ ജയ്ന്‍ തോമസ് (30) എന്നിവരാണു മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കളായ 4 പേരും വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു.ഏര്‍ക്കാട് നിന്നും തേനിയിലേക്ക് വരികയായിരുന്ന കാറുമായാണ് മിനി ബസ് കൂട്ടിയിടിച്ചത്. രണ്ട് വാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. കെഎല്‍ …

പാറമേക്കാവ്, തിരുവമ്പാടി വേല: വെടിക്കെട്ടുകൾക്ക് അനുമതിയില്ല; തേക്കിൻകാട് മൈതാനം സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്, തടസമായത് പുതിയ നിയമ ഭേദഗതി

തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രത്തിലെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. തൃശൂര്‍പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനത്താണ് വേല വെടിക്കെട്ടും നടക്കാറുള്ളത്. ഇവിടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 78 മീറ്റർ മാത്രമാണ് ദൂരമെന്നതാണ് അനുമതി നിഷേധിക്കാൻ കാരണം. പുതിയ നിയമപ്രകാരം 200 മീറ്റർ …