പിള്ളേരോണം  അഥവാ ഓണത്തിന് മുൻപ് ഒരോണം

കാസർകോട് : ഇന്ന് പിള്ളേരോണം. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങളുടെ തുടക്കം . ഇപ്പോൾ അധികമാരുടെയും ആഘോഷിക്കാറില്ലാത്ത എന്നാൽ പഴമക്കാരുടെ ഓര്‍മ്മകളിലെന്നും നിലനില്‍ക്കുന്ന ഒരു ഓണമുണ്ട് മലയാളിക്ക്. അതാണ് പിള്ളേരോണം. ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുമ്പ് കര്‍ക്കിടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. എന്നാല്‍ അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്തൊരു ഓണാഘോഷമായിരുന്നു ഇത്. പേരുപോലെ തന്നെ കുട്ടികളുടെ ഓണം.  .ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ്  കര്‍ക്കടക മാസത്തിലെ തിരുവോണവും. തൂശനിലയിൽ പരിപ്പും പപ്പടവും തുടങ്ങി എല്ലാ …

സ്കൂൾ വിദ്യാർത്ഥിനിയെ പട്ടാപകൽ തട്ടികൊണ്ട് പോകാൻ ശ്രമം; നാട്ടുകാർ ഇടപെട്ടതോടെ നാലംഗ സംഘം രക്ഷപ്പെട്ടു

കണ്ണൂർ: കണ്ണൂരിൽ പട്ടാപകൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോകാൻ ശ്രമം.മാരുതി ഓംനി വാനിലെത്തിയ നാലംഗ സംഘമാണ് കണ്ണൂർ കക്കാട് – പള്ളിക്കുന്ന് റോഡിൽ വച്ച് ഹൈസ്കൂൾ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച് തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്.രാവിലെ പത്ത് മണിയോടെയാണ് സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിനി. പെൺകുട്ടിയുടെ സമീപം വാൻ നിർത്തി കൈക്ക് പിടിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന് പോയ പെൺകുട്ടി ബഹളം വെച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സംഘം വാഹനമെടുത്തു കടന്നു കളഞ്ഞു. പൊലീസ് സ്ഥലത്തെത്തി …

ഷൂ ധരിച്ചതിന്റെ പേരില്‍ ക്രൂര റാഗിങ്; പ്ലസ് വണ്‍ വിദ്യര്‍ഥിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉപ്പള:(കാസര്‍കോട്): ഷൂ ധരിച്ചതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ് ചെയ്തതായി പരാതി. പെര്‍മുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീല്‍ ഷെഹ്സാദാ(16)ണ് മര്‍ദ്ദനത്തിന് ഇരയായത്. ബേക്കൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥിയാണ് ഷെഹ്സാദ്. മുഖത്തും നെഞ്ചിനും പരിക്കേറ്റതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പ്ലസ്ടു വിദ്യാര്‍ഥികളാണ് തന്നെ ആക്രമിച്ചതെന്ന് ഷെഹ്സാദ് പറഞ്ഞു. ചൊവ്വാഴ്ച്ച വൈകീട്ട് സ്‌കൂള്‍ വിട്ട ശേഷമാണ് റാഗിങ് നടന്നത്. ഷൂ ധരിച്ചെത്തിയ ഷെഹ്സാദിനോട് ഇനി മുതല്‍ ചെരിപ്പുധരിച്ച് മാത്രമേ സ്‌കൂളില്‍ എത്താന്‍ പാടുള്ളൂ എന്ന് സീനിയര്‍ …

സ്പീക്കർ എ.എൻ ഷംസീർ വിശ്വാസത്തെ അവഹേളിച്ചു എന്നാരോപണം ; പ്രതിഷേധം ശക്തമാക്കി എൻ.എസ്.എസും, ബിജെപിയും ; പ്രതിഷേധം അനാവശ്യമെന്ന് സിപിഎം; പ്രസ്താവന തിരുത്തണമെന്ന് കോൺഗ്രസ്സ്

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീർ ഹൈന്ദവ വിശ്വാസം  വൃണപ്പെടുത്തിയെന്ന ആരോപണത്തിൽ നിലപാട് കടുപ്പിച്ച് എൻ.എസ്.എസ്. ഷംസീ‍ർ മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു.എ.എൻ ഷംസീറിന്‍റെ പ്രതികരണം ഹൈന്ദവ വിരോധത്താൽ ആണെന്ന് സുകുമാരൻ നായർ പറഞ്ഞു. ഇക്കാര്യത്തിൽ ബിജെപി, ആർ.എസ്.എസ് ഉൾപ്പെടെയുള്ള പാർട്ടികളും സംഘടനകളുമായി സഹകരിക്കുമെന്നും എൻ.എസ്.എസ് വ്യക്തമാക്കി. ഗണപതി മിത്താണെന്ന ഷംസീറിന്‍റെ പരാമർശത്തിനെതിരെ നാമജപ ഘോഷയാത്രയും പ്രതിഷേധവും ശക്തമാക്കാനാണ് എൻ.എസ്.എസ് തീരുമാനം.അതിനിടെ ഷംസീറിനെതിരെ ബിജെപി രംഗത്തെത്തി. പ്രസ്താവന പിൻവലിച്ച് ഷംസീർ മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. …

സൗദി അറേബ്യയില്‍ ചൂട് കൂടി വരുന്നു, പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയില്‍ ചൂട് കൂടി വരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യകളിലെ താപനില 50 ഡിഗ്രിയോട് അടുത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിയാദ്, അല്‍ ഖസീം, മദീന പ്രവിശ്യകളിലും താപനില വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. സൗദിയില്‍ ഇത്തവണ ചൂടിന് കാഠിന്യമേറുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് കാരണം എല്‍നിനോ പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റ് ശക്തമാകാന്‍ …

കസ്റ്റഡി മരണത്തിൽ പൊലീസ് വാദം പൊളിയുന്നു; മരിച്ച താമിർ ജിഫ്രിക്ക് മർദ്ദനം ഏറ്റെന്ന്  പോസ്റ്റ് മോർട്ടം റിപ്പോർട്ട്;ആമാശയത്തിൽ ക്രിസ്റ്റൽ അടങ്ങിയ പ്ലാസ്റ്റിക് കണ്ടെത്തി. കേരളാ പൊലീസ് വീണ്ടും വില്ലനാകുമ്പോൾ

മലപ്പുറം: മലപ്പുറം താനൂരിൽ കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന് മർദ്ദനമേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് . ലഹരികടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രിക്ക്   കടുത്ത മർദ്ദനം നേരിടേണ്ടി വന്നെന്നാണ്  പ്രാഥമിക പോസ്റ്റ് മോർട്ടം.മൃതദേഹത്തിന്‍റെ പുറത്ത് മർദ്ദനം ഏറ്റതിന്‍റെ പാടുകളുണ്ട്. ഇയാളുടെ ആമാശയത്തിൽ ക്രിസ്റ്റലുകളടങ്ങിയ പ്ലാസ്റ്റിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.ആന്തരാവയവങ്ങളുടെ രാസ പരിശോധനാ ഫലം വന്നാൽ മാത്രമേ താമിറിന്‍റെ മരണം കാരണം വ്യക്തമാകൂ. എം.ഡി.എം.എ കടത്തിയെന്നാരോപിച്ചാണ് താമിർ ഉൾപ്പെടെ 5 പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്.പുലർച്ചെ താമിർ കുഴഞ്ഞ് …

ട്രെയിനില്‍ കോളജ് വിദ്യാര്‍ഥിനിക്കുനേരെ നഗ്നതാപ്രദര്‍ശനം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടു പെണ്‍കുട്ടി; കണ്ണൂര്‍ സ്വദേശി പിടിയില്‍

കാസര്‍കോട്: ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. കണ്ണൂര്‍, ചപ്പാരപ്പടവ്‌, പടപ്പേങ്ങാട്ടെ ജോര്‍ജ്ജ്‌ ജോസഫി(48)നെയാണ്‌ കണ്ണൂര്‍ റെയില്‍വെ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നു മാംഗ്ളൂരിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസിലാണ്‌ കേസിനാസ്‌പദമായ സംഭവം. കണ്ണൂരില്‍ നിന്നു കയറിയ മംഗ്‌ളൂരുവിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ്‌ പരാതിക്കാരി. പെണ്‍കുട്ടി ഇരുന്നിരുന്ന സീറ്റിന്റെ എതിര്‍സീറ്റില്‍ ഇരിക്കുകയായിരുന്നു ജോര്‍ജ്ജ്‌ ജോസഫ്‌. ട്രയിൻ കണ്ണൂർ വിട്ടതോടെ പാൻറിന്‍റെ സിബ്ബ്‌ അഴിച്ചു നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനി എതിർത്തിട്ടും …

വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ രണ്ട് പേർകൂടി  ഹെറോയിനുമായി മാഹി പൊലീസിന്‍റെ പിടിയിൽ

മാഹി:  അതിമാരക മയക്കുമരുന്നായ ഹെറോയിനുമായി രണ്ടുപേര്‍ വാഹന പരിശോധനയ്ക്കിടെ പിടിയിലായി. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വടക്കുമ്പാട് സ്വദേശി  സിറാജ് (49) ഒ .വി റോഡ് സ്വദേശി   അര്‍ഷാദ് (34) എന്നിവരാണ് അറസ്റ്റിലായത്. ന്യൂമാഹി  ഇന്‍സ്പെക്ടര്‍ ബി എം മനോജിന്റെ നേതൃത്വത്തില്‍  തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മാഹി പാലത്തില്‍ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് ഇവർ കുടുങ്ങിയത്. ഇവരിൽ നിന്നും ഒരു ഗ്രാം ഹെറോയിൻ കണ്ടെത്തി.  ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം …

കാലവർഷക്കെടുതി രാജ്യത്ത് മരിച്ചത് 1256 പേർ; ഈ വർഷം കേരളത്തിന് അനുവദിച്ചത് 277 കോടി; അദ്യ ഗഡുവായി 138.80 കോടി രൂപ നൽകിയെന്നും കേന്ദ്രം

ന്യൂഡൽഹി:  ഈ വർഷം രാജ്യത്തു കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 1256 പേർ മരിച്ചതായി കണക്കുകൾ. ഏറ്റവും കൂടുതൽ പേർ മരിച്ചത് ബിഹാറിലാണ്. 502 പേരാണ് ബീഹാറിൽ മരിച്ചത്.  കേരളത്തിൽ ഇതേ കാലയളവിൽ മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ടവരുടെ എണ്ണം 21 ആണ്. ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് ലോക് സഭയിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് സഹ മന്ത്രി നിത്യാനന്ദ റായിയാണ് കാലവർഷകെടുതിയിൽ മരിച്ചവരുടെ വിരങ്ങൾ    നൽകിയത്.  ദുരന്ത നിവാരണങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കാണെന്നും  പേമാരി, വെള്ളപ്പൊക്കം എന്നിങ്ങനെ വിജ്ഞാപനം …

പുഷ്പ സ്റ്റൈലിൽ ചന്ദനകടത്ത്  1000 കിലോഗ്രാം ചന്ദനം കടത്തിയ ലോറി  തമിഴ്നാട് പൊലീസ് പിടികൂടി;പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

കോയമ്പത്തൂർ: പുഷ്പ സിനിമയെ വെല്ലുന്ന തരത്തിൽ ലോറിയിൽ കടത്തിയ ചന്ദനം തമിഴ്നാട് പൊലീസ് പിടികൂടി. കർണാടക രജിസ്ട്രേഷനിലുള്ള ലോറിയിലാണ്  ചന്ദനം കടത്തിയത്. 57 ചാക്കുകളിലായി 1051 കിലോ ചന്ദനമുട്ടികൾ അടുക്കിയാണ് കൊണ്ട് പോയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഹൈവേയിൽ  പൊലീസ്  പരിശോധന നടത്തവെ നിർത്താതെ പോയ വാഹനത്തെ പിൻതുടർന്നാണ് ചന്ദനം പിടിച്ചെടുത്തത്. സേലം അതിർത്തിയിൽ വെച്ചാണ് ലോറി കസ്റ്റഡിയിലെടുത്തതെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. മലപ്പുറത്ത് നിന്ന് ചെന്നൈയിലേക്കാണ് കൊണ്ട് പോകുകയായിരുന്നു ചന്ദനം. ലോറി ഓടിച്ചിരുന്ന പത്തനംതിട്ട സ്വദേശി …

5 മിനിറ്റ് കൊണ്ട് അൽഫാം നൽകണമെന്നാവശ്യപ്പെട്ട്  തർക്കം; ഹോട്ടൽ ജീവനക്കാരെ കടയിൽ കയറി മർദിച്ചു യുവാക്കളുടെ സംഘം

കോഴിക്കോട്: അഞ്ച് മിനിട്ട് കൊണ്ട് അൽഫാം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു.കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ്സ് ഹോട്ടലിൽ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം. 5 മിനിറ്റ് കൊണ്ട് ഓർഡർ ചെയ്ത അൽഫാം വേണം എന്ന് യുവാക്കൾ ആവശ്യപ്പെട്ടപ്പോൾ  ഭക്ഷണം റെഡിയാകാൻ  15 മിനിറ്റ് ആകും എന്ന്  ജീവനക്കാർ മറുപടി നൽകിയതാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളും തമ്മിൽ വാക്കേറ്റമായി. പിന്നീട് 7 അംഗങ്ങളടങ്ങിയ യുവാക്കളുടെ …

ഡൽഹിയിലെ തിരുവിതാംകൂർ ഹൗസിൽ അവകാശവാദമുയർത്തി രാജകുടുംബം; നിർമ്മാണ പ്രവർത്തനം നി‍ർത്തണമെന്നാവശ്യം

തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ കെ.ജി മാർഗ്ഗിലെ ട്രാവൻകൂർ ഹൗസിലും സമീപത്തെ കപൂർത്തലാ ഹൗസും തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ അധീനതയിൽ വരുന്നതാണെന്നും ഇരു സ്ഥലങ്ങളിലും ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട്  തിരുവിതാംകൂർ രാജകുടുംബം രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ, ഡിഡിഎ അതോറിറ്റി , സംസ്ഥാന മുഖ്യമന്ത്രി എന്നിവർക്ക് രാജകുടുംബം പരാതി നൽകി. രാജകുടുംബം പുറത്തിറക്കിയ വാർത്താകുറിപ്പിന്‍റെ പൂർണ്ണ രൂപം താഴെ. ……………………………… കെ.ജി. മാര്‍ഗിലെ ട്രാവന്‍കൂര്‍ ഹൗസ് എന്നറിയപ്പെടുന്ന 14 ഏക്കര്‍ സ്ഥലം തിരുവിതാംകൂര്‍ മഹാരാജാവിന്റെ …

മണിപ്പൂരിൽ ഭരണഘടനാ സംവിധാനം പൂർണ്ണമായും തകർന്നെന്ന് സുപ്രീം കോടതി; ഡിജിപിയോട് നേരിട്ട്  ഹാജരാകാൻ നി‍‍ർദേശം

ന്യൂഡൽഹി: രണ്ട് മാസമായി കലാപം തുടരുന്ന മണിപ്പൂരിൽ സർക്കാർ കാണിക്കുന്ന നിസ്സംഗതക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഭരണഘടനാ സംവിധാനം മണിപ്പൂരിൽ തകർന്നിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ്‍ ‍ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.ക്രമസമാധാനം തകർന്ന സ്ഥലത്ത് എങ്ങിനെ നീതി നടപ്പാകുമെന്ന് കോടതി ചോദിച്ചു. കേസുകൾ എടുക്കുന്നതിലെ കാലതാമസവും ഒച്ചിഴയുന്നരീതിയിലുള്ള അന്വേഷണവും ക്രമസമാധാനം തകർന്നതിനാലാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ മണിപ്പൂർ ഡിജിപി നേരിട്ട് ഹാജരായി വിശദാംശങ്ങൾ നൽകാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. മണിപ്പൂർ …

കണ്ണൂരിൽ ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി;  പണം കടത്തിയത് തമിഴ്നാട് സ്വദേശികൾ

കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ പാതയിൽ എക്സൈസ് വാഹന പരിശോധനക്കിടെ കുഴൽപ്പണം പിടികൂടി.മതിയായ രേഖകളില്ലാത്തെ കൊണ്ട് വരികയായിരുന്ന ഒരുകോടി പന്ത്രണ്ട് ലക്ഷംരൂപയാണ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത്.പണം കൊണ്ട് വന്ന 5 തമിഴ്നാട് സ്വദേശികളെ കസ്റ്റഡിയിലെടുത്തു. തുണിയിൽപൊതിഞ്ഞ് ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മലപ്പുറത്തേക്ക് കൊണ്ട് പോകുകയായിരുന്നു പണമെന്നാണ് ഇവർ എക്സൈസ് സംഘത്തോട് പറഞ്ഞത്.പണം കൊണ്ട് വന്നത് ആർക്ക് വേണ്ടിയാണെന്നതിൽ അന്വേഷണം നടക്കുകയാണ്. പുലർച്ചെ നാല് മണിക്കാണ് പണം കടത്തിയ വാഹനമെത്തിയത്.സംശയം തോന്നിയതിന് തുടർന്നാണ് എക്സൈസ് പരിശോധന …

ബാഗിൽ വീണ്ടും ബോംബ് ; നെടുമ്പാശ്ശേരി വിമാനതാവളത്തിൽ ഒരാഴ്ചക്കിടെ രണ്ടാമതും ‘വ്യാജ ബോംബ്’ ഭീഷണി യുവതിക്കെതിരെ കേസ്സ്

 എർണാകുളം: നെടുമ്പാശ്ശേരി വിമാനതാവളത്തിൽ വ്യാജ ബോംബ് ഭീഷണിയെതുടർന്ന് വിമാനം വൈകി. ഇൻഡിഗോ വിമാനത്തിൽ മുംബൈക്ക് യാത്ര ചെയ്യാനെത്തിയ യുവതിയാണ് ബാഗേജ് പരിശോധനക്കിടെ ബാഗിൽ ബോംബാണെന്ന് പറഞ്ഞത്. ഇതേ തുടർന്ന് സുരക്ഷാ സേനാംഗങ്ങൾ യുവതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.തൃശ്ശൂർ സ്വദേശിനിയാണ് യുവതി.കഴിഞ്ഞ ദിവസം പത്തനംതിട്ട സ്വദേശിയെയും ബാഗേജ് ചെക്ക് ചെയ്യുന്നതിനിടെ സമാനമായി പ്രതികരിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ബുധനാഴ്ച  സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകാൻ എത്തിയപ്പോഴായിരുന്നു തൊട്ട് മുൻപിൽ ഉണ്ടായിരുന്ന വ്യക്തിയുടെ ബാഗിൽ ബോംബാണെന്ന് ഇയാൾ പറഞ്ഞത്.അന്വേഷണത്തിൽ ആരോപണം വ്യാജമാണെന്ന് …

ഗൾഫ് രാജ്യങ്ങളിൽ 8.8 ദശലക്ഷം പ്രവാസി ഇന്ത്യക്കാർ

ഗൾഫ് രാജ്യങ്ങളിൽ 8.8 ദശലക്ഷം പ്രവാസി ഇന്ത്യക്കാർ താമസിക്കുന്നുണ്ടെന്ന് ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ. പ്രവാസി ഇന്ത്യക്കാരിൽ 66 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ് താമസിക്കുന്നത്. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് ഇന്ത്യക്കാർ കൂടുതൽ. പ്രവാസി ഇന്ത്യക്കാര്‍, ദക്ഷിണേഷ്യൻ രാജ്യത്ത് നിന്ന് പാസ്‌പോർട്ട് കൈവശമുള്ള, എന്നാൽ മറ്റൊരു രാജ്യത്ത് താമസിക്കുന്നവരുമായവരെ 200 ലധികം രാജ്യങ്ങളിൽ കണ്ടെത്തിയതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ജിസിസിയിലെ ഇന്ത്യക്കാർ ലോകമെമ്പാടും ഏകദേശം 13.4 ദശലക്ഷം പ്രവാസി ഭാരതീയരുണ്ട്, …

ലഹരി കടത്ത് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു;പൊലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം

താനൂർ: മലപ്പുറം താനൂരിൽ കസ്റ്റഡി മരണം. ലഹരികടത്ത് ആരോപിച്ച് പുലർച്ചെ താനൂർ പൊലീസ് കസ്റ്റ‍ഡിയിലെടുത്ത താമിർ ജഫ്രി ആണ് മരിച്ചത്.എം.ഡി.എം.എയുമായി ബൈക്കിൽ യാത്ര ചെയ്യവെയാണ് മറ്റ് നാല് പേർക്കൊപ്പം ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വാദം. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം ആരംഭിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച താമിർ ജഫ്രിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം താനൂർ അജിനോറ ആശുപത്രി മോർച്ചറിയിലാണ്. പുലർച്ചെ 1.45നാണ് താമിറിനെ കസ്റ്റഡിയിലെടുത്തതെന്നും  നാലരക്കാണ് താമിർ ജഫ്രി …