കണ്ണൂർ : തലശ്ശേരിയിൽ വീണ്ടും ട്രെയിനിനു നേരെ കല്ലേറ്. ഏറനാട് എക്സ്പ്രസ്സിന് നേരെയാണ് രാവിലെ കല്ലേറുണ്ടായത്. കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് രണ്ട് പേരെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അതിനിടെ മാഹിയില്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ ആര്‍പിഎഫിന്റെ കസ്റ്റഡിയിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ ആര്‍പിഎഫ് ചോദ്യം ചെയ്യുകയാണ്. തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറില്‍ സി എട്ട് കോച്ചിന്റെ ചില്ലുകളായിരുന്നു തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍ഗോഡ് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്.രാജ്യത്ത് ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു