രണ്ടാം ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ കേസ്; പ്രതി മരിച്ച നിലയില്‍, മരണപ്പെട്ടയാള്‍ ആദ്യ ഭാര്യ കൊല്ലപ്പെട്ട കേസിലും പ്രതി

തൃശൂര്‍: രണ്ടാം ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം, ചിങ്ങവനം സ്വദേശിയായ പ്രേംകുമാര്‍ ആണ് മരിച്ചത്. ഉത്തരാഖണ്ഡ് പൊലീസാണ് ഇക്കാര്യം പ്രേംകുമാറിന്റെ ബന്ധുക്കളെ അറിയിച്ചത്. കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം ഭാര്യ തൃശൂര്‍, പടിയൂരിലെ രേഖ (46)യെയും മാതാവ് മണി(74)യെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാര്‍.ഇരട്ടക്കൊലക്കു ശേഷം ഒളിവില്‍ പോയ പ്രേംകുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും ലുക്ക്ഔട്ട് നോട്ടീസ് …

ടീപോയിയിലെ ഗ്ലാസ് പൊട്ടി തുടയിലേക്ക് തുളച്ചു കയറി അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം

കൊല്ലം: ടീപോയിയുടെ മുകള്‍ ഭാഗത്തെ ഗ്ലാസ് പൊട്ടി വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. കുണ്ടറ, കുമ്പളത്തെ സുനീഷ്-റൂബി ദമ്പതികളുടെ മകന്‍ എയ്ദിന്‍ സുനീഷ് ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. വാതില്‍ അകത്തു നിന്നും പൂട്ടി അമ്മ കുളിക്കാനായി കുളിമുറിയിലേക്ക് പോയതായിരുന്നു. ഈ സമയത്ത് വീട്ടിനകത്ത് എയ്ദിന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ കുളിമുറിയിലേക്ക് പോയ സമയത്ത് മുകള്‍ ഭാഗത്ത് ഗ്ലാസുള്ള ടീപോയി നീക്കി അതിനു മുകളില്‍ കയറി വാതിലിന്റെ കുറ്റി തുറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നതെന്നു സംശയിക്കുന്നു. …

ദേശീയപാത ഒന്നാം റീച്ച് നിര്‍മ്മാണം അവസാന ഘട്ടത്തിലായതോടെ റോഡ് മുറിച്ചു കടക്കാനുള്ള നിലവിലെ സംവിധാനം അടയുന്നു; പ്രതിഷേധം ഉയരുന്നു

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ ദേശീയ പാതയിലേക്കെത്തുന്ന ഇരുവശത്തെയും വഴികള്‍ അടയുന്നു. ഇതു യാത്രക്കാര്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാവുന്നു.കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനും കറന്തക്കാടിനുമിടക്കുള്ള തിരക്കേറിയ എ.ടി റോഡ് വഴി പുതിയ ബസ് സ്റ്റാന്റിലേക്കു പോകേണ്ടവര്‍ കറന്തക്കാട് പോയി അവിടെ നിന്നു പുതിയ ബസ് സ്റ്റാന്റിലേക്കു പോകണമെന്നാണ് പുതിയ പരിഷ്‌കാരമെന്നു പറയുന്നു. ഇതിന്റെ ഭാഗമായി എ.ടി റോഡില്‍ നിന്ന് ദേശീയ പാത ക്രോസ് ചെയ്യാനുണ്ടായിരുന്ന സൗകര്യം റോഡ് കരാരുകാര്‍ അടച്ചു. വിവരമറിഞ്ഞു കാസര്‍കോട് മുനിസിപ്പല്‍ …

ചന്തേരയില്‍ 14കാരിക്ക് നാലു വര്‍ഷമായി പീഡനം; ബന്ധുവായ 70കാരനടക്കം 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: 14കാരിയെ നാലുവര്‍ഷക്കാലം പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ചന്തേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പ്രതികളായ 70കാരനെയും 48 കാരനെയും അറസ്റ്റു ചെയ്തു. ഇരുവരും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളാണ്.കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തായത്. 2019 മുതല്‍ 2022 വരെ വിവിധ ദിവസങ്ങളിലായി വ്യത്യസ്ത സമയങ്ങളില്‍ ഇരുവരും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

നിലമ്പൂര്‍: വിധിയെഴുത്തിന് ഇനി ഏഴു ദിവസം; പ്രിയങ്കാഗാന്ധിയും മുഖ്യമന്ത്രിയും വെള്ളിയാഴ്ച മണ്ഡലത്തില്‍, സ്വരാജിനെതിരെ ആശാവര്‍ക്കര്‍മാര്‍ ഗൃഹസന്ദര്‍ശനത്തില്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസം ബാക്കി നില്‍ക്കെ പ്രചരണത്തിനു ചൂടു പിടിച്ചു.ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സ്വരാജിനു വേണ്ടി ഏഴു മന്ത്രിമാര്‍ മണ്ഡലത്തില്‍ പ്രചരണത്തിനു ചുക്കാന്‍ പിടിക്കുന്നു. വലതുമുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തലിയുടെ പ്രചരണത്തിനു നേതൃത്വം നല്‍കാന്‍ പ്രിയങ്കാഗാന്ധി വെള്ളിയാഴ്ച നിലമ്പൂരിലെത്തുന്നു. മുഖ്യമന്ത്രിയും വെള്ളിയാഴ്ച നിലമ്പൂരിലെത്തുന്നുണ്ട്. ഇരുവരും മൂന്നു ദിവസം മണ്ഡലത്തില്‍ പ്രചരണ രംഗത്തുണ്ടാവുമെന്നു സൂചനയുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിനു മണ്ഡത്തിലുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ചുക്കാന്‍ പിടിക്കുന്നു. അന്‍വറും സജീവമായി …

മേല്‍മട്ടലായി മഹാശിവക്ഷേത്രത്തിലെ കവര്‍ച്ച: ചാക്കിലാക്കിയ നാണയങ്ങള്‍ സൂക്ഷിച്ചിരുന്നത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍, വീണ്ടും ചെറുവത്തൂരില്‍ എത്തിയത് മോഷ്ടാവിനെ പിടികൂടാന്‍ വഴിയൊരുക്കി, മോഷ്ടിച്ചത് 5.5 ഗ്രാം സ്വര്‍ണ്ണം മാത്രമെന്നു മോഷ്ടാവിന്റെ മൊഴി

കാസര്‍കോട്: പിലിക്കോട്, മേല്‍മട്ടലായി മഹാശിവക്ഷേത്രത്തില്‍ നിന്നും കവര്‍ച്ച ചെയ്ത നാണയങ്ങള്‍ ദിവസങ്ങളോളം സൂക്ഷിച്ചത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍. ക്ഷേത്ര കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പയ്യന്നൂര്‍, അന്നൂര്‍ കൊക്കാനിശ്ശേരിയിലെ വി. രാധാകൃഷ്ണന്‍ എന്ന വിറകന്റെ രാധാകൃഷ്ണന്‍ (56) നല്‍കിയ മൊഴി അനുസരിച്ച് നാണയക്കെട്ട് പൊലീസ് കണ്ടെടുത്തു. മെയ് മൂന്നിനു രാത്രിയിലാണ് മേല്‍മട്ടലായി ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മൂന്നു പവന്‍ സ്വര്‍ണ്ണവും 100 ഗ്രാം വെള്ളിയും 40000 രൂപയും ഭണ്ഡാരം പൊളിച്ച് …

വയനാട്ടില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു; 85 പേര്‍ക്കു പരിക്ക്

മാനന്തവാടി: വയനാട്ടില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു 85 യാത്രക്കാര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ മുപ്പതോളം പേരെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 12 പേരെ കാട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.കാട്ടിക്കുളം എയ്ഡ്‌പോസ്റ്റിനടുത്തായിരുന്നു അപകടം. പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. മാനന്തവാടിയില്‍ നിന്നു തിരുനെല്ലിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസും തിരുനെല്ലിയില്‍ നിന്നു മാനന്തവാടിയിലേക്കു വരികയായിരുന്ന ടൂറിസ്റ്റു ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇരുബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു.

അനധികൃത ലോട്ടറി നടത്തിയാല്‍ ജാമ്യമില്ലാ കേസെന്ന് പൊലീസ് മുന്നറിയിപ്പ്; നടപടി കര്‍ശനമാക്കിയത് വീട്ടമ്മമാരുടെ നിരന്തരമായ ഫോണ്‍ വിളിയെ തുടര്‍ന്ന്, മാണിക്കോത്തെ ചിക്കന്‍ സ്റ്റാള്‍ ഉടമയായ കല്ലിങ്കാല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സജീവമായ അനധികൃത ലോട്ടറി ചൂതാട്ടത്തിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്. ചൂതാട്ടം നടത്തിയാല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കടകളുടെ ലൈസന്‍സ് റദ്ദാക്കാനും ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനുമാണ് പൊലീസിന്റെ തീരുമാനം. ഇതിന്റെ മുന്നോടിയായി വിവിധ ഭാഗങ്ങളില്‍ പൊലീസ് റെയ്ഡ് തുടരുന്നു. ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍, എസ്.ഐമാരായ ശാര്‍ങ്ഗധരന്‍, അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ മാണിക്കോത്തെ ചിക്കന്‍ കടയില്‍ നടത്തിയ റെയ്ഡില്‍ ഒരാളെ അറസ്റ്റു ചെയ്തു. പള്ളിക്കര, കല്ലിങ്കാലിലെ മൊയ്തീന്‍ …

17കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കാമുകനെ വിദ്യാനഗര്‍ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു

കാസര്‍കോട്: കാമുകന്റെ പീഡനത്തിനു ഇരയായ 17കാരി രണ്ടു മാസം ഗര്‍ഭിണി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത വിദ്യാനഗര്‍ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ചെങ്കള, സന്തോഷ് നഗര്‍ സ്വദേശിയായ മുഹമ്മദ് അജ്മലി(24)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിനും സംഘവും അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവത്രെ. പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണായായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞതും പൊലീസില്‍ പരാതി നല്‍കിയതും.

ദേശീയപാത ഓരങ്ങളില്‍ തെരുവു കച്ചവടം നടത്തിയിരുന്നവരെ പുനരധിവസിപ്പിക്കണം: എസ് ടി യു

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തെത്തുടര്‍ന്നു തൊഴില്‍രഹിതരായ ദേശീയ പാതയോരങ്ങളിലെ തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നു എസ്ടിയു തെരുവോര വ്യാപാരി യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ദേശീയപാത നിര്‍മ്മാണം ആരംഭിച്ചതിനെത്തുടര്‍ന്നു തെരുവോര വ്യാപാരികള്‍ തൊഴിലെടുക്കാന്‍ കഴിയാതെ വലിയ പ്രയാസത്തിലായിരിക്കുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി. എസ്ടിയു വൈസ് പ്രസിഡന്റ് എ അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഇടനീര്‍ ആധ്യക്ഷ്യം വഹിച്ചു. എസ്ടിയു-സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ ഭാരവാഹികളായ കെ.എം മുഹമ്മദ് റഫീഖ്, കെ.പി മുഹമ്മദ് അഷ്‌റഫ്, പി.ഐ.എ ലത്തീഫ്, അബ്ബാസ് ബീഗം, ബീഫാത്തിമ …

അമിതമായി അയണ്‍ ഗുളിക കഴിച്ചു; ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു

പയ്യന്നൂര്‍: അമിതമായി അയണ്‍ ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാണപ്പുഴ, ഭീമനടി-പറമ്പില്‍ കെ.പി പ്രിന്‍ഷ (38) ആണ് മരിച്ചത്. മംഗ്‌ളൂരുവിലെ കെഎംസി ആശുപത്രിയിലാണ് അന്ത്യം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് പ്രിന്‍ഷയെ അവശനിലയില്‍ വീട്ടില്‍ കാണപ്പെട്ടത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലേക്ക് കൊണ്ടു പോകാനായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. കെഎംസിസി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം …

അഡൂരിലെ തെയ്യം കലാകാരന്റെ മരണം കൊലപാതകം; പ്രതി പിടിയില്‍, മരണകാരണം കഴുത്തെല്ലു പൊട്ടിയതു മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, ഉര്‍ഡൂറിലെ തെയ്യം കലാകാരന്റെ മരണം കൊലപാതകമാണെന്നു വ്യക്തമായി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റു രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന. ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ ബേഡകം പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ ആണ് കേസ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ചന്ദനക്കാട്ടെ തെയ്യം കലാകാരന്‍ ടി. സതീശന്‍ എന്ന ബിജു (46)വിനെ അയല്‍വാസിയായ ചോമണ്ണനായികിന്റെ വീട്ടുവരാന്തയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ …

സ്ത്രീധനമായി ബൈക്ക് നൽകുന്നില്ലെങ്കിൽ വൃക്ക വേണം; ഭർതൃ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതി

പട്ന: സ്ത്രീധനം മുഴുവനായി നൽകാത്തതിനാൽ ഭർതൃവീട്ടുകാർ യുവതിയുടെ വൃക്ക ആവശ്യപ്പെട്ടതായി പരാതി. ബിഹാർ മുസഫർപുർ സ്വദേശി ദീപ്തിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2021ലായിരുന്നു ദീപ്തിയുടെ വിവാഹം. രണ്ടു വർഷത്തിനു ശേഷമാണ് ഭർതൃവീട്ടുകാർ പണവും ബൈക്കും സത്രീധനമായി ആവശ്യപ്പെട്ടത്. ഇതിനിടെ ഭർത്താവിന്റെ വൃക്കകളിലൊന്ന് തകരാറിലായി. ഇതോടെയാണ് സ്ത്രീധനം നൽകാൻ കഴിയാത്തതിനാൽ വൃക്കകളിലൊന്ന് വേണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടതെന്നു പറയുന്നു. ദീപ്തി ഇതിനു വിസമതിച്ചതോടെ മർദിക്കുകയും വീട്ടിൽ നിന്നു പുറത്താക്കുകയും ചെയ്തു. ദീപ്തി സ്വന്തം വീട്ടിൽ എത്തിയിട്ടും ഭീഷണി തുടർന്നു. ഇതോടെയാണ് …

സുഭാഷ് വനശ്രീയുടെ പൊരുത് ഹ്രസ്വ ചിത്രം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ സ്വിച്ച് ഓണ്‍ ചെയ്തു

കാസര്‍കോട്: വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്കിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനു വനിതാ ശിശുവികസന വകുപ്പിന്റെ കാസര്‍കോട് ശിശു സംരക്ഷണ യൂണിറ്റ് തയ്യാറാക്കിയ ‘പൊരുത്’ ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്, രമ്യ ഹരി പ്രസംഗിച്ചു.വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്കിനു പ്രധാനകാരണം ജില്ലയിലെ ഉള്‍നാടന്‍ ജീവിത സാഹചര്യങ്ങളാണെന്നു ഗ്രാമാന്തരങ്ങളിലെ അനുഷ്ഠാനങ്ങളിലൂടെ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ സുഭാഷ് വനശ്രീ എടുത്തുകാട്ടുന്നു.കോഴിപ്പോരടക്കമുള്ള ഗ്രാമീണ വിനോദങ്ങളും അനുഷ്ഠാനങ്ങളും പ്രകൃതിയുടെ സ്‌നിഗ്ദ്ധ …

ലോസ് ഏഞ്ചല്‍സിലെ നിയമവിരുദ്ധ സൈനികവല്‍ക്കരണം തടയണമെന്ന കാലിഫോര്‍ണിയ ഗവര്‍ണറുടെ അടിയന്തര പ്രമേയം ഫെഡറല്‍ ജഡ്ജി തള്ളി

പി പി ചെറിയാന്‍ കാലിഫോര്‍ണിയ: ലോസ് ഏഞ്ചല്‍സിലെ ‘നിയമവിരുദ്ധ സൈനികവല്‍ക്കരണം’ തടയണമെന്നാവശ്യപ്പെട്ടു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ടയും സമര്‍പ്പിച്ച അടിയന്തര പ്രമേയം ഫെഡറല്‍ ജഡ്ജി നിരസിച്ചു. അതേസമയം ഗവര്‍ണറുടെ ഫയലിംഗിനോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന യുഎസ് ജില്ലാ ജഡ്ജി ചാള്‍സ് ബ്രെയര്‍ അംഗീകരിച്ചു. വാദം വ്യാഴാഴ്ച നടക്കും.ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് നടപ്പിലാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെഡറല്‍ സൈനികരെ ഉപയോഗിക്കുകയും സംസ്ഥാന നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരെ കമാന്‍ഡ് …

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നീക്കം ഉണ്ടായാല്‍ സായുധസേനയെ രംഗത്തിറക്കും: ട്രംപ്

പി പി ചെറിയാന്‍ യുഎസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാല്‍ ഇന്‍സറക്ഷന്‍ ആക്ട് (യുഎസില്‍ ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തില്‍ കലാപം അടിച്ചമര്‍ത്താന്‍ സായുധ സേനയെ ഉപയോഗിക്കാന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമം) തീര്‍ച്ചയായും ഉപയോഗിക്കുമെന്നു പ്രസിഡന്റ് ട്രംപ് മുന്നറിയിച്ചു. സുരക്ഷാ സേനയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കടുത്ത രീതിയില്‍ നേരിടും-മുന്നറിയിപ്പ് ഓര്‍മ്മിപ്പിച്ചു.യുഎസ് സേനയുടെ 250ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നോര്‍ത്ത് കാരോലൈനയില്‍ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.നോര്‍ത്ത് കാരോലൈന: അനധികൃത …

മേല്‍മട്ടലായി മഹാശിവ ക്ഷേത്ര കവര്‍ച്ച:കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പിടിയില്‍, കവര്‍ച്ച നടത്താന്‍ ഒരു മാസക്കാലം തങ്ങിയത് ജെ.ടി.എസിനു സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍

കാസര്‍കോട്: പിലിക്കോട്, മേല്‍മട്ടലായി മഹാശിവ ക്ഷേത്രകവര്‍ച്ചാ കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പിടിയില്‍. പയ്യന്നൂര്‍, അന്നൂരില്‍ താമസക്കാരനായ വിറകന്റെ രാധാകൃഷ്ണന്‍(50) ആണ് പിടിയിലായത്. ചെവ്വാഴ്ച രാത്രി ഉള്ളാള്‍ റെയിവെ സ്റ്റേഷന്‍ പരിസരത്തു വച്ചാണ് ഇയാള്‍ ചന്തേര പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. ജൂണ്‍ മൂന്നിന് രാത്രിയിലാണ് മേല്‍ മട്ടലായി മഹാശിവക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നു പവന്‍ തൂക്കമുള്ള വിവിധ രൂപങ്ങള്‍, 100 ഗ്രാം വെള്ളി, 40,000 രൂപ, ഭണ്ഡാരത്തില്‍ നിന്നു പതിനായിരത്തോളം …

ഗാര്‍ലന്‍ഡിലെ വീടിന് പുറത്ത് 15 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി

പി പി ചെറിയാന്‍ ഗാര്‍ലാന്‍ഡ് (ഡാളസ്): ടെക്‌സസിലെ ഗാര്‍ലന്‍ഡ് പരിസരത്ത് താമസക്കാരെ ഭയപ്പെടുത്തിയിരുന്ന ഒരു വലിയ പാമ്പിനെ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ പിടിച്ചു. 15 അടി നീളമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണു പിടിയിലായതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി പാമ്പിനെ പിടികൂടി നീക്കം ചെയ്തു. പെരുമ്പാമ്പ് ആരുടെയോ വളര്‍ത്തുമൃഗമാണെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഉടമയെ അറിയിച്ചു, ബുധനാഴ്ച പാമ്പിനെ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.പാമ്പിനെ ഗാര്‍ലന്‍ഡ് നഗരപരിധിക്ക് പുറത്തേക്ക് കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.