ആഗ്രഹിച്ചത് ആൺകുഞ്ഞിനെ; 14 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ വെട്ടികൊന്നു; മൃതദേഹം മാലിന്യകൂമ്പാരത്തിൽ എറിഞ്ഞു

ഹൈദരാബാദ്: 14 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ വെട്ടികൊന്നു. ഹൈദരാബാദിലെ ഗോൽകൊണ്ഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.അപ്പാർട്മെന്റിലെ സുരക്ഷാ ജീവനക്കാരനായ നേപ്പാൾ സ്വദേശി ജഗത് വിശ്വകർമയാണ് കൃത്യത്തിനു പിന്നിൽ. വെള്ളിയാഴ്ച പുലർച്ചെ 2നാണ് സംഭവം. ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഭാര്യ അറിയാതെ ഇയാൾ കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം അപ്പാർട്മെന്റിനു സമീപത്തെ മാലിന്യകൂമ്പാരത്തിലേക്ക് എറിഞ്ഞു.എന്നാൽ കുഞ്ഞിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെൺകുഞ്ഞ് ജനിച്ചതിന്റെ ദേഷ്യത്തിലാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. …

“വെള്ളിവളകൾ തനിക്കു നൽകുന്നില്ലെങ്കിൽ അമ്മയോടൊപ്പം ദഹിപ്പിക്കണം”; ചിതയിൽ കിടന്ന് മകന്റെ പ്രതിഷേധം, സംസ്കാര ചടങ്ങുകൾ വൈകിയത് മണിക്കൂറുകൾ

ജയ്പുർ: മരിച്ചുപോയ അമ്മയുടെ വെള്ളി വളകളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി മക്കൾ തമ്മിലുണ്ടായ തർക്കത്തിൽ സംസ്കാരചടങ്ങുകൾ 2 മണിക്കൂറോളം വൈകി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.80 വയസ്സുകാരിയായ ഭൂരി ദേവിക്ക് 7 ആൺമക്കളാണുള്ളത്. 6 ആൺമക്കൾ ഒരുമിച്ചും അഞ്ചാമത്തെ മകൻ ഓംപ്രകാശ് മറ്റൊരു സ്ഥലത്തുമാണ് താമസം. 4 വർഷത്തിലേറെയായി ഓംപ്രകാശും മറ്റു സഹോദരന്മാരുമായി സ്വത്ത് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഭൂരി ദേവി മരിച്ചത്. തുടർന്ന് വീടിനു സമീപത്തെ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. …

പെരിയ, നവോദയ നഗറില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിനെ കുറിച്ച് സൂചന; ഉടുമുണ്ടിന്റെ ഒരു ഭാഗം കയറില്‍ കല്ലുകെട്ടിയ നിലയില്‍ കണ്ടെത്തി, പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടും ദുരൂഹത തുടരുന്നു

കാസര്‍കോട്: പെരിയ, നവോദയ നഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സര്‍വ്വീസ് സ്‌റ്റേഷന്റെ മാലിന്യക്കുഴിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ കുറിച്ച് സൂചന. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയ ആളാണെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള പ്രാഥമിക സൂചന. ഇതു കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്ലാബിട്ടു മൂടിയ മാലിന്യക്കുഴിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ടാങ്കിനകത്തു നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയവരാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ്, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, എസ്.ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി. …

കണ്ണൂര്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷത്തിലേക്കോ?; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം, കല്ലേറ്, പതാകകള്‍ നശിപ്പിച്ചു

കണ്ണൂര്‍: ഇടവേളയ്ക്കു ശേഷം കണ്ണൂര്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷത്തിലേക്കോ? മലപ്പട്ടത്തിനു പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമ സംഭവങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ. ഇര്‍ഷാദിന്റെ വീടിനു നേരെ വ്യാഴാഴ്ച രാത്രി ആക്രമണം നടന്നു. തൃച്ചംബരം പള്ളിക്കു സമീപത്തെ വീട്ടിനു നേരെയാണ് രാത്രി 12 മണിയോടെ ആക്രമണം ഉണ്ടായത്. കല്ലേറില്‍ മുകള്‍ നിലയിലെ ഒരു ജനല്‍ പാളിയും താഴത്തെ നിലയിലുള്ള ആറു ജനല്‍ പാളികളും തകര്‍ന്നു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന …

മംഗ്‌ളൂരു-രാമേശ്വരം എക്‌സ്പ്രസ് ജൂണില്‍; ഗോവ-മംഗ്‌ളൂരു വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടുന്നതു പരിഗണനയില്‍

പാലക്കാട്: മംഗ്‌ളൂരു-രാമേശ്വരം എക്‌സ്പ്രസ് ജൂണില്‍ പുനരാരംഭിക്കുമെന്നു ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍ ആര്‍.എന്‍ സിംഗ് മലബാര്‍ മേഖലയിലെ എംപിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. ഗോവ-മംഗ്‌ളൂരു വന്ദേഭാരത് കോഴിക്കോടു വരെ നീട്ടുന്ന കാര്യവും മംഗളൂരു-പാലക്കാട് പാസഞ്ചര്‍ ട്രെയിനും സജീവ പരിഗണനയിലാണെന്നു ജനറല്‍ മാനേജര്‍ സംഘത്തെ അറിയിച്ചു.മലബാര്‍ മേഖലയിലെ റെയില്‍വെ യാത്രാപ്രശ്‌നങ്ങള്‍ ഈ മേഖലയിലെ എം.പിമാരുമായി പാലക്കാട്ട് ചര്‍ച്ച ചെയ്യുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയില്‍ എം.കെ രാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍, വി. ശിവദാസന്‍, പി.പി സുനീര്‍, …

ക്ലീനിക്കില്‍ പരിശോധനയ്‌ക്കെത്തിയ 20കാരിയോടു മോശമായി പെരുമാറി; നാട്ടുകാരെത്തി ഡോക്ടറെ കയ്യേറ്റം ചെയ്തു

മംഗ്‌ളൂരു: ക്ലീനിക്കില്‍ ചികിത്സക്ക് എത്തിയ ഇരുപതുകാരിയോട് മോശമായി പെരുമാറിയ ഡോക്ടറെ ജനക്കൂട്ടം കയ്യേറ്റം ചെയ്തു. യുവതിയുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് ഡോക്ടറെ അറസ്റ്റു ചെയ്തു. ബ്രഹ്‌മാവാര്‍, ശാസ്താവനയിലെ ഒരു സ്വകാര്യ ഡോക്ടറാണ്് അറസ്റ്റിലായത്. അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യുവതി ഡോക്ടറുടെ ക്ലിനിക്കില്‍ എത്തിയത്. പരിശോധനയ്ക്കിടയില്‍ ഡോക്ടര്‍ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. വീട്ടിലെത്തിയ യുവതി തനിക്കുണ്ടായ ദുരനുഭവം വീട്ടുകാരോട് പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ വിവരം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ ക്ലീനിക്കില്‍ എത്തുകയും …

ഉമ്മയും മകനും വീട്ടിനകത്ത് മരിച്ച നിലയില്‍

കൊല്ലം: ഉമ്മയെയും മകനെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം, കൊട്ടിയം, തഴുത്തല, പി.കെ ജംഗ്ഷനു സമീപം എസ്ആര്‍ മന്‍സിലില്‍ നസിയത്ത് (52), മകന്‍ ഷാന്‍ (31) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.നസിയത്തിന്റെ കഴുത്തില്‍ മുറിവേറ്റ പരിക്കുണ്ട്. മകന്‍ ഷാനെ മറ്റൊരു മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് കൊട്ടിയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

എംഡിഎംഎയുമായി ബേള സ്വദേശി കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ബേള, കുഞ്ചാര്‍ ഹൗസിലെ കെ.എ ഇബ്രാഹിം ഇഷ്ഫാഖി (27)നെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ കെ. രാജീവനും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 1.17 ഗ്രാം എംഡിഎംഎ പിടികൂടി. വ്യാഴാഴ്ച രാത്രി 10.30മണിക്ക് കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തു വച്ചാണ് അറസ്റ്റ്. സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇബ്രാഹിം ഇഷ്ഫാഫിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നു പിടികൂടിയത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസിനെ കണ്ട് പരുങ്ങിയതും സ്ഥലത്ത് നിന്നു ധൃതിയില്‍ കടന്നു കളയാന്‍ …

വാഴമുട്ടം കളത്തൂരെത്ത് വല്‍സ പീറ്റര്‍ അന്തരിച്ചു

-പി പി ചെറിയാന്‍ ഡാളസ്: വാഴമുട്ടം കളത്തൂരെത്തെ പരേതയായ ടി എം ഫിലിപ്പിന്റെ ഭാര്യ വല്‍സ പീറ്റര്‍ (79) അന്തരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യപികയായിരുന്നു.വാഴമുട്ടം മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവകംഗമാണ്. ഡാളസ് സെന്റ് പോള്‍സ് മിക്കിനി അംഗം ലിന്‍സ് പീറ്റര്‍ ഫിലിപ്പിന്റെ മാതാവാണ്. മറ്റു മക്കള്‍: ജോര്‍ജ്ജ് മാത്യു ഫിലിപ്പ് (എറണാകുളം), ജെയ്‌സ് ജോഷ്വ ഫിലിപ്പ് (ബാംഗ്ലൂര്‍), മരുമക്കള്‍: ജീന ജോര്‍ജ്,രശ്മി ജേക്കബ് കോശി (ഡാളസ്), മിനു രാജന്‍ (ബാംഗ്ലൂര്‍).

പ്രസിഡന്റ് എന്ന നിലയില്‍ ആദ്യമായി ഒരു മോസ്‌ക് സന്ദര്‍ശിച്ച് ട്രംപ്

-പി പി ചെറിയാന്‍ അബുദാബി: 2025 മെയ് 15 ന് അബുദാബിയില്‍ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടൊപ്പം പ്രസിഡന്റ് ട്രംപ് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ചു അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ ഒരു മുസ്ലീം ആരാധനാലയത്തിലെ ആദ്യ പരസ്യ സന്ദര്‍ശനമാണിത്.യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനം മിഡില്‍ ഈസ്റ്റിലൂടെയുള്ള ഒരു വലിയ നയതന്ത്ര പര്യടനത്തിലെ ഒരു എത്തിച്ചേരലായി ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ രണ്ടാം ടേമിലെ ആദ്യത്തെ …

മത്സ്യത്തൊഴിലാളി തോണിയില്‍ നെഞ്ചിടിച്ച് വീണു മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളി തോണിയില്‍ നെഞ്ചിടിച്ചു വീണു മരിച്ചു. അജാനൂര്‍, കടപ്പുറത്തെ കണ്ണന്റെ മകന്‍ കെ. രവി (50)യാണ് മരിച്ചത്. വ്യാഴാഴ്ച മൂന്നു മണിയോടെ പടന്ന, തൈക്കടപ്പുറം, അഴിത്തലയിലാണ് സംഭവം. എ.കെ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ‘കൃഷ്ണകൃപ’ എന്ന ഫൈബര്‍ തോണിയിലെ തൊഴിലാളിയാണ് കെ. രവി.മത്സ്യബന്ധനത്തിനു ശേഷം തിരികെ വരുന്നതിനിടയില്‍ തോണി ഉലയുകയും നെഞ്ചിടിച്ച് വിഴുകയുമായിരുന്നു. സംഭവത്തില്‍ തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് കേസെടുത്തു.ഭാര്യ: സിന്ധു. മക്കള്‍: അഞ്ജു, ആകാശ്. സഹോദരങ്ങള്‍: വിലാസിനി, രമ, ലത, കല, …

ജപ്പാനില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് 7.75 ലക്ഷം രൂപ വാങ്ങി വഞ്ചന; സ്ത്രീയുടെ പരാതിയില്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ കേസ്

കാസര്‍കോട്: ജപ്പാനില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീയില്‍ നിന്നു 7.75 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചുവെന്ന പരാതിയില്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. നീലേശ്വരം, പേരോല്‍, പഴനെല്ലിയിലെ സാഗര നിവാസില്‍ കെ.വി ചിത്ര (45)യുടെ പരാതിയില്‍ നീലേശ്വരത്തെ ‘കാഞ്ഞിരക്കല്‍’ ജ്വല്ലറി ഉടമ തട്ടാച്ചേരിയിലെ ശശികുമാറിനെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.പരാതിക്കാരിയുടെ മകനായ മിഥുന് ജപ്പാനില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് 2023 ജൂണ്‍ 16മുതല്‍ 2024 മാര്‍ച്ച് 23 വരെയുള്ള കാലയളവില്‍ 7.75 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നുവെന്നു …

ആദ്യം ചുമര്‍ തുരന്നു; രണ്ടാമത് വിവസ്ത്രനായി അകത്തു കടന്നു, വില പിടിപ്പുള്ള 85 മൊബൈല്‍ ഫോണുകളുമായി കടന്നു കളഞ്ഞ നഗ്നനായ മോഷ്ടാവിനെ തെരയുന്നു

ബംഗ്ലൂരു: കടയുടെ ചുമര്‍ തുരന്ന് അകത്തു കയറി വിലപിടിപ്പുള്ള 85 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. ബംഗ്‌ളൂരു, ബൊമ്മനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദിനേശിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിലാണ് കവര്‍ച്ച നടന്നത്. പതിവുപോലെ രാത്രി കടയടച്ചു പോയതായിരുന്നു. രാവിലെ കട തുറന്നപ്പോഴാണ് വില പിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച പോയ കാര്യം അറിഞ്ഞത്. വിശദമായി നടത്തിയ പരിശോധനയില്‍ മോഷ്ടാവ് അകത്തു കടന്നത് ചുമര്‍ തുരന്ന് ഉണ്ടാക്കിയ വിടവിലൂടെയാണെന്നു കണ്ടെത്തി. തുടര്‍ന്ന് കടയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. മുഖം മാത്രം …

കാണാതായ ആള്‍ കാട്ടില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ വയോധികനെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൊര്‍ക്കാടി, കൊളഗിന, ഉജാറിലെ തോമസ് ഡിസൂസ (72)യെയാണ് വീട്ടില്‍ നിന്നു അരക്കിലോ മീറ്റര്‍ അകലെയുള്ള കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തു നിന്നു വിഷത്തിന്റെയും മദ്യത്തിന്റെയും കുപ്പികള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.മെയ് 13 മുതല്‍ തോമസ് ഡിസൂസയെ കാണാനില്ലായിരുന്നു. വൈകുന്നേരം വീട്ടില്‍ നിന്നു പോയതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. ഇതു സംബന്ധിച്ച് സഹോദരന്‍ നല്‍കിയ പരാതിയില്‍ …

ചെങ്ങറ പുനരധിവാസ പാക്കേജ്: അനുവദിച്ച ഭൂമി അളന്നുതിരിച്ചു പുതിയ സ്‌കെച്ച് നല്‍കാന്‍ ജില്ലാകളക്ടര്‍ ഉത്തരവ്

കാസര്‍കോട്: ചെങ്ങറ പുനരധിവാസ പാക്കേജില്‍ അനുവദിച്ച ഭൂമി അളന്ന് തിരിച്ച് പ്ലോട്ട് നമ്പര്‍ രേഖപ്പെടുത്തി പുതുക്കിയ സ്‌കെച്ച് നല്‍കാന്‍ ജില്ലാ കള്ളര്‍ കെ. ഇമ്പശേഖരന്‍ ഉത്തരവിട്ടു. പാക്കേജ് അനുസരിച്ചു കാസര്‍കോട് പെരിയയില്‍ അനുവദിച്ച ഭൂമി ഗുണഭോക്താക്കളുടെ പുരോഗതി ലക്ഷ്യമിട്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കൈമാറുകയായിരുന്നു. ഈ ഭൂമി റവന്യൂ വകുപ്പില്‍ പുനര്‍ നിക്ഷിപ്തമാക്കി ഗുണഭോക്താക്കള്‍ക്ക് നിലവിലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കുന്നതിന് 2021 മെയ് 10ന് ഉത്തരവായിരുന്നു.ഹോസ്ദുര്‍ഗ് താലൂക്കിലെ പെരിയ വില്ലേജിലെ സര്‍വേ നമ്പര്‍ …

സുവിശേഷകന്‍ ടി സി ചാക്കോ (ജോയ്) അന്തരിച്ചു

-പി പി ചെറിയാന്‍ ഷിക്കാഗോ: ഷിക്കാഗോയിലെ ആദ്യ കാല മലയാളികളില്‍ ഒരാളായ തിരുവല്ല കവിയൂര്‍ താഴത്തെകുറ്റിലെ സുവിശേഷകന്‍ ടി.സി ചാക്കോ (ജോയ്)-86) അന്തരിച്ചു.ഭാര്യ: ശ്രീമതി ഏലിയാമ്മ ചാക്കോ. മക്കള്‍ : ഡോക്ടര്‍ എലിസബത്ത് ജോസഫ്, ഡോക്ടര്‍ സൂസന്‍ മാത്യു. മരുമക്കള്‍ : പാസ്റ്റര്‍ പ്രിന്‍സ് ജോസഫ്, പാസ്റ്റര്‍ ക്ലാറന്‍സ് മാത്യു (എല്ലാവരും ചിക്കാഗോ)1970 കളുടെ ആദ്യഘട്ടത്തില്‍ ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്ന പരേതന്‍ ദീര്‍ഘകാലം ഷിക്കാഗോയില്‍ താമസിച്ച് ജോലി ചെയ്ത ശേഷം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലേക്ക് തിരിച്ചുപോയി വിശ്രമ …

പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായ ഇന്ത്യന്‍ അക്കാദമിക്, ജയിലില്‍ നിന്ന് മോചിതനായി

-പി പി ചെറിയാന്‍ വിര്‍ജീനിയ: പലസ്തീന്‍ അനുകൂല വീക്ഷണങ്ങളുടെ പേരില്‍ അറസ്റ്റിലായ ഇന്ത്യന്‍ അക്കാദമിക്, ഐസ് ജയിലില്‍ നിന്ന് മോചിതനായി.ബുധനാഴ്ച വിര്‍ജീനിയ ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവിന് മണിക്കൂറുകള്‍ക്ക് ശേഷം ജോര്‍ജ്ജ്ടൗണ്‍ അക്കാദമിക് ബദര്‍ ഖാന്‍ സൂരിയെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചു.പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ബദര്‍ ഖാന്‍ സൂരിയുടെ വിസ റദ്ദാക്കി മാര്‍ച്ച് 17 ന് ഇന്ത്യന്‍ പൗരനായ ഖാന്‍ സൂരിയെ തടങ്കലില്‍ വയ്ക്കാന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു. അദ്ദേഹം മുമ്പ് ടെക്‌സസിലെ അല്‍വാരാഡോയിലെ ഒരു ഇമിഗ്രേഷന്‍ ജയിലിലായിരുന്നുഉപാധികളോ ബോണ്ടോ …

പഞ്ചായത്തും അധികൃതരും മുഖം തിരിച്ചു; മൂന്നു വര്‍ഷം മുമ്പ് കോണ്‍ക്രീറ്റ് ഇളകി വീണു യാത്രക്കാര്‍ക്കു പരിക്കേറ്റതിനെ തുടര്‍ന്നു പൊളിച്ചു മാറ്റിയ വെയ്റ്റിംഗ് ഷെഡ്ഡിനു പകരം ഷെഡ് നിര്‍മ്മിക്കാന്‍ ഒരുങ്ങി നാട്ടുകാര്‍

ബദിയഡുക്ക: കോണ്‍ക്രീറ്റ് അടര്‍ന്നു വീണു ബസ് വെയ്റ്റിംഗ് ഷെഡ്ഡില്‍ ബസ് കാത്തു നിന്ന രണ്ടു പേര്‍ക്കു പരിക്കേറ്റതിനെ തുടര്‍ന്നു പൊളിച്ചു മാറ്റിയ വെയ്റ്റിംഗ് ഷെഡ് പുതുക്കിപ്പണിയാത്തതില്‍ പ്രതിഷേധിച്ചു. പൊതുപ്രവര്‍ത്തകന്‍ ഹാരിസ് ബദിയഡുക്കയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പുതിയ ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡായ ബീജന്തടുക്കയിലാണ് ബസ് വെയ്റ്റിംഗ് ഷെഡ് ഇല്ലാത്തതു കൊണ്ട് യാത്രക്കാര്‍ വെയിലും മഴയുമേറ്റു വിഷമിക്കുന്നത്. ചെര്‍ക്കള-കല്ലഡ്ക്ക റോഡിലെ ഈ ബുദ്ധിമുട്ടു നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനോടും പഞ്ചായത്തിനോടും മൂന്നു വര്‍ഷമായി പറഞ്ഞു …