ട്വൻ്റി20 ലോകകപ്പ്; കിരീടം ചൂടി ഇന്ത്യ, ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് തോൽപ്പിച്ചു

17 വർഷത്തെ കാത്തിരിപ്പിന് ശേഷം ട്വന്റി20 ലോക കിരീടത്തിൽ ഇന്ത്യയുടെ പൊൻ മുത്തം. ട്വൻ്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശ. ക്ലാസും മില്ലറും ഭീഷണി ഉയർത്തിയെങ്കിലും ഒടുവിൽ ബാർബഡോസിൽ ഇന്ത്യൻ ചിരി. ഇങ്ങനെയൊരു ഫൈനലിൻ്റെ രാത്രി ഇന്ത്യയിൽ ക്രിക്കറ്റ് ആരാധകർ മറക്കുകയുമില്ല. 2024 ടി20 ലോകകപ്പ് സ്വന്തമാക്കിയതോടെ ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തമാണിത്. …

ആര്യ രാജേന്ദ്രനെ മാറ്റണം, കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം നാണക്കേടാക്കി, നഗസഭയിൽ ഭരണം നഷ്ടമാകുന്ന സ്ഥിതി; സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും ആര്യക്കെതിരെ വിമർശനം

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും രൂക്ഷമായ വിമര്‍ശനം. നഗരസഭയിലെ ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയിലാണെന്നും മേയര്‍ ആണ് ഇതിന്റെ ഉത്തരവാദിയെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കണം എന്നും ജില്ലാ കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കാർ കുറുകെയിട്ട് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിലും വിമർശനമുണ്ടായി. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം …

കണ്ണൂരിലുള്ള അധോലോക അഴിഞ്ഞാട്ടത്തിന്റെയും സ്വർണ്ണക്കടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്; രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: കണ്ണൂര്‍ സിപിഐഎമ്മിലെ പ്രശ്‌നങ്ങളില്‍ പ്രതികരിച്ച് സിപിഐ. കണ്ണൂരില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമര്‍ശിച്ചു. പത്രക്കുറിപ്പിലൂടെയാണ് ഇദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷ വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിന്റെ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. അവര്‍ക്ക് മാപ്പില്ലെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാരവികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ മാനിക്കുമെന്നും ബിനോയ് വിശ്വം …

മാതാവിനെ കൊലപ്പെടുത്തി 17 വർഷമായി ജയിലിൽ; പരോൾ ലഭിച്ചു വീട്ടിലെത്തിയ മധ്യവയസ്കൻ സഹോദരനെ ഉലക്ക കൊണ്ട് തലക്കടിച്ചു കൊന്നു; കൊല്ലപ്പെട്ടത് പ്രതിയെ പരോളിൽ ഇറക്കിയ ആൾ !

മാതാവിനെ കൊലപ്പെടുത്തിയ കേസിൽ 17 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ച വരുന്ന പ്രതി വീട്ടിലെത്തി സഹോദരനെയും കൊലപ്പെടുത്തി. പ്രതിയെപരോളിൽ ഇറക്കാൻ സഹായിച്ച സഹോദരനെ ഉലക്ക കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (64)യാണ് മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. മാതാവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ.സഹോദരനായ സതീഷ് കുമാർ രണ്ടാഴ്ച മുൻപാണ് ഇയാളെ പരോളിൽ …

വടക്കൻ കേരളത്തിൽ മഴ തുടരും; കാസർകോട് നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ദുർബലമായി. ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ഇതോടെ കേരളത്തിൽ ദുർബലമായിട്ടുണ്ട്. അതേസമയം വടക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാലും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. വടക്കൻ കേരളത്തിൽ …

റോഡിന് കുറുകെ വന്ന നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടു റോഡിൽ മറിഞ്ഞ് നവവധുവിനു ദാരുണാന്ത്യം

റോഡിലേക്ക് ഓടിവന്ന നായയെ നായയെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ ബൈക്ക് റോഡിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. പിൻസീറ്റിൽ ഇരുന്ന നവവധുവിനു ദാരുണാന്ത്യം. കർണാടക കാർക്കള ഈടു കരേമ്പലു സ്വദേശി വിശാലിന്റെ ഭാര്യ നീക്ഷ (26)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കാർക്കള റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസ്മാറു സമീപമായിരുന്നു അപകടം. ദമ്പതികൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവ് നായ പെട്ടെന്ന് അവരുടെ മുന്നിലേക്ക് ഓടി വരികയായിരുന്നു. നായയെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നിമാറിയതിനെത്തുടർന്ന് റോഡിൽ മറിഞ്ഞ് വീണു.അപകടത്തിൽ നീക്ഷയ്ക്ക് ഗുരുതരമായി …

20 വര്‍ഷം മുമ്പു ക്രിസ്തുമതം സ്വീകരിച്ച 7 കുടുംബങ്ങള്‍ ഹിന്ദു മതത്തിലേക്ക്

പുത്തൂര്‍: 20 വര്‍ഷം മുമ്പു ക്രിസ്തുമതം സ്വീകരിച്ച ഏഴു കുടുംബങ്ങള്‍ ഹിന്ദു മതത്തിലേക്കു മടങ്ങി.കടബ താലൂക്കിലെ പഞ്ച, പല്ലോടി എന്നിവിടങ്ങളിലെ ഏഴു കുടുംബങ്ങളാണ് ഹിന്ദുമതത്തിലേക്കു മടങ്ങിയത്. 20 വര്‍ഷം മുമ്പു കൃസ്തു മതത്തില്‍ ചേര്‍ന്നവരായിരുന്നു ഇവര്‍. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കടുത്ത ദാരിദ്ര്യത്തിലായിരുന്ന ഇവരെ മെച്ചപ്പെട്ട ജീവിതവും തൊഴിലും വാഗ്ദാനം ചെയ്താണ് വര്‍ഷങ്ങള്‍ക്കു മുമ്പു ക്രിസ്തുമതത്തില്‍ ചേര്‍ത്തിരുന്നതെന്നു പറയുന്നു. രണ്ടുവര്‍ഷമായി വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തിയ ശ്രമഫലമാണ് ഇവരുടെ തിരിച്ചു വരവിനു വഴിയൊരുക്കിയതെന്നു പറയുന്നു.15 പുരുഷന്മാരും 10 സ്ത്രീകളുമുള്‍പ്പെടെ …

ശിരോവസ്ത്രം ധരിച്ചു പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞു

കൊളംബോ: ശിരോവസ്ത്രം ധരിച്ചു പരീക്ഷയെഴുതിയ 70 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു.ശ്രീലങ്കയിലെ ടിങ്കോമാലി സാഹിറ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് തടഞ്ഞുവച്ചത്. ജനുവരിയില്‍ നടന്ന അഡ്വാന്‍സ്ഡ് ലെവല്‍ പരീക്ഷ ശിരോവസ്ത്രം ധരിച്ച് എഴുതിയവരുടെ ഫലമാണ് തടഞ്ഞുവച്ചത്.ഹിജാബുകള്‍ക്കു പകരം അയഞ്ഞതും സുതാര്യവുമായ വെള്ള ഷാളുകള്‍ ധരിക്കാന്‍ പരീക്ഷാ സൂപ്പര്‍വൈസര്‍മാര്‍ അനുവദിച്ചിരുന്നു. ഇതിന്റെ മറവില്‍ ബ്ലൂടൂത്ത് ഇയര്‍ പീസുകള്‍ മറക്കാന്‍ കഴിയുന്ന ഹിജാബുകള്‍ ധരിക്കുയായിരുന്നെന്നു പരീക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. മറ്റു വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം മേയ് 31നു പ്രസിദ്ധീകരിച്ചു.

പൊലീസ് സംഘത്തെ വളഞ്ഞു വച്ച് അക്രമിച്ച ശേഷം മോഷ്ടാവിനെ മോചിപ്പിച്ചു ഗുണ്ടാസംഘം രക്ഷപ്പെട്ടു

ബംഗളൂരു: മോഷണക്കേസ് പ്രതിയെ ഗുണ്ടാസംഘം പൊലീസ് കസ്റ്റഡിയില്‍ നിന്നു മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ എ എസ് ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി ഗദക് ബട്ടകേരിയില്‍ പൊലീസ് വാഹനം വളഞ്ഞ ഗുണ്ടാസംഘം പൊലീസിനെ അക്രമിച്ച് അവശരാക്കിയ ശേഷം മോഷ്ടാവിനെ മോചിപ്പിച്ചു സ്വകാര്യ വാഹനത്തില്‍ സ്ഥലം വിടുകയായിരുന്നു. മോഷണക്കേസ് പ്രതി അംജത് അലി എന്നയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു പോവുകയായിരുന്ന പൊലീസിനെ സ്വകാര്യ വാഹനത്തിലെത്തിയ ഗുണ്ടാസംഘമാണ് വളഞ്ഞ് വച്ച് അക്രമിച്ചതെന്ന് പറയുന്നു. അക്രമി സംഘത്തെ പൊലീസ് …

രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു.ഏച്ചൂര്‍ മാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാനിറങ്ങിയ ആദിന്‍ബിന്‍ മുഹമ്മദ് (13), മുഹമ്മദ് മിസ്ബല്‍ അമീന്‍ (10) എന്നീ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കുട്ടികളെ കുളത്തില്‍ നിന്നു മുങ്ങിയെടുത്തെങ്കിലും ഒരാള്‍ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ രണ്ടാമത്തെ കുട്ടിയും മരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടടുപ്പിച്ചായിരുന്നു അപകടമെന്നു പറയുന്നു.

കാമുകനൊപ്പം ജീവിക്കാന്‍ ഇങ്ങിനെയും; മൂന്നു മക്കളെ മാതാവ് പുഴയില്‍ മുക്കിക്കൊന്നു; യുവതിയും കാമുകനും അറസ്റ്റില്‍

കാമുനൊപ്പം ജീവിക്കുന്നതിന് നൊന്തു പ്രസവിച്ച മൂന്നു മക്കളെ പുഴയില്‍ മുക്കിക്കൊന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ഔറയ്യയിലാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. ഭര്‍ത്താവിന്റെ മരണ ശേഷം സഹോദരനൊപ്പമായിരുന്നു യുവതിയും മക്കളും താമസിച്ചിരുന്നത്. ഇതിനിടയില്‍ ഒരു യുവാവുമായി യുവതി പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെങ്കിലും കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു കാമുകന്റെ നിലപാട്. ഇതേ തുടര്‍ന്നാണ് യുവതി തന്റെ ഭര്‍ത്താവിലുള്ള നാലുമക്കളെയും ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു.മക്കളെയും കൂട്ടി ബംബാ നദിക്കരയിലെത്തി. തുടര്‍ന്ന് നാലുപേര്‍ക്കും ലഹരി നല്‍കി. …

നീലേശ്വരത്ത് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി റാദ്ദാക്കി; പങ്കെടുക്കേണ്ടിയിരുന്നത് കാസര്‍കോട് മുതല്‍ തൃശൂര്‍ ജില്ലവരെയുള്ളവര്‍

കാസര്‍കോട്: നീലേശ്വരത്ത് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി റാദ്ദാക്കി. ഉത്തരകേരള ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റാലി റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.ജൂലായ് 18 മുതല്‍ 25 വരെ നീലേശ്വരം ഇ എം എസ് സ്‌റ്റേഡിയത്തിലാണ് റാലി നടത്തേണ്ടിയിരുന്നത്.ഇതിനുള്ള ഒരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സജീവമായി നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് റാലി റദ്ദാക്കികൊണ്ടുള്ള അറിയിപ്പ് പുറത്തു വന്നത്.കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്കായാണ് റാലി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഓരോ …

കണ്ണൂരില്‍ ടാങ്കറില്‍ നിന്നു വാതകം ചോര്‍ന്നു; 10 പേര്‍ ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂര്‍, രാമപുരത്ത് ടാങ്കര്‍ ലോറിയില്‍ നിന്നു വാതകം ചോര്‍ന്നു. 10 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേര്‍ പഴയങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സയിലുള്ളത്.മംഗ്‌ളൂരുവില്‍ നിന്നു കൊച്ചിയിലേയ്ക്ക് ഹൈഡ്രോളിക് ആസിഡുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരം ലോറി രാമപുരത്ത് എത്തിയപ്പോഴാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശപ്രകാരം ലോറി സ്ഥലത്തു നിര്‍ത്തിയിട്ടു. ശനിയാഴ്ച രാവിലെയോടെ ഹൈഡ്രോളിക് ആസിഡ് മറ്റൊരു ടാങ്കര്‍ ലോറി …

മസ്റ്ററിംഗ് നിര്‍ബന്ധമാക്കി; ഇല്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ കിട്ടില്ല

കൊച്ചി: എല്‍ പി ജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ത്ഥ ഉപഭോക്താവിനു തന്നെ കിട്ടുന്നുവെന്ന് ഉറപ്പാക്കുന്നതിനു നടപടി കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി മസ്റ്ററിംഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍.മസ്റ്ററിംഗ് നടത്തണമെന്ന് രണ്ടു മാസം മുമ്പു തന്നെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ പ്രതികരണം ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മസ്റ്ററിംഗ് നടത്തിയില്ലെങ്കില്‍ ഏതാനും മാസത്തിനു ശേഷം ഗ്യാസ് സിലിണ്ടര്‍ ലഭിക്കില്ലെന്നാണ് സൂചന. ആധാര്‍ വിവരങ്ങള്‍ എല്‍ പി ജി കണക്ഷനുമായി ബന്ധിപ്പിക്കുന്ന …

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പത്രപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു ഒരു ഹിന്ദി ദിനപത്രത്തിന്റെ ലേഖകനെ സി ബി ഐ അറസ്റ്റു ചെയ്തു. ഝാര്‍ഖണ്ഡിലെ ഹസാരി ബാഗില്‍ വച്ചാണ് ജമാലുദ്ദീന്‍ എന്ന പത്രപ്രവര്‍ത്തകന്‍ അറസ്റ്റിലായതെന്ന് സി ബി ഐ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.ഈ കേസില്‍ നേരത്തെ അറസ്റ്റിലായ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവരുമായി ഇയാള്‍ക്കു അടുത്ത ബന്ധമുണ്ടെന്നു സൂചനയുണ്ട്. ഗുജറാത്തിലെ ഗോഡ്ര, അഹമ്മദാബാദ്, ഖേഢ, ആനന്ദ് തുടങ്ങി എട്ടു സ്ഥലങ്ങളില്‍ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്. പട്‌നയില്‍ അശുതോഷ് …

ഓടിക്കൊണ്ടിരുന്ന വാനിനു തീപിടുത്തം; ഭാഗ്യം കൊണ്ട് ആളപായം ഒഴിവായി

തൃശൂര്‍: തൃശൂര്‍ മണ്ണംപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന വാനിനു തീപിടിച്ചു. യാത്രക്കാര്‍ വാനില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.പുതുക്കാട്ടു നിന്നെത്തിയ രണ്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്നു തീകെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഗ്യാസ് ഉപയോഗിച്ചു ഓടുന്ന വാനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം അപകടകാരണമെന്ന് കരുതുന്നു.

പടക്ക നിര്‍മ്മാണ ശാലയില്‍ തീപിടുത്തം: നാലുമരണം

ചെന്നൈ: പടക്കനിര്‍മ്മാണശാലയ്ക്കു തീപിടിച്ചു നാലുപേര്‍ മരിച്ചു.തമിഴ്‌നാട് വിരുദു നഗറിലെ പടക്കനിര്‍മ്മാണശാലയില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. രാവിലെ തൊഴിലാളികള്‍ ജോലിക്കെത്തിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം. മരണപ്പെട്ടവര്‍ തൊഴിലാളികളാണെന്നു സംശയിക്കുന്നു. സാത്തൂര്‍ പാണ്ഡവര്‍പ്പേട്ടയിലെ ഗുരുസ്റ്റാര്‍ ഫയര്‍വര്‍ക്‌സ് കമ്പനിയുടെ പടക്കനിര്‍മ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടു പടക്കനിര്‍മ്മാണ യൂണിറ്റുകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു.

തന്റെ ഉത്തരവാദിത്വം ആര്‍ക്കും തടയാനാകില്ല: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: തന്റെ ഉത്തരവാദിത്വവും ചുമതലയും ആര്‍ക്കും തടയാനാകില്ലെന്നു ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ ആറുസര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ കണ്ടെത്തുന്നതിനു സര്‍വ്വകലാശാലാ പ്രതിനിധികളെ ഏര്‍പ്പെടുത്തണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍വ്വകലാശാലകള്‍ പ്രതിനിധികളെ നല്‍കിയില്ല. ഇതുകൊണ്ടു മാത്രം തന്റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതിരിക്കാനാകില്ല. പ്രതിനിധികളെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആറുതവണ സര്‍വ്വകലാശാലയ്ക്ക് കത്തയച്ചിരുന്നു. എന്നിട്ടും പ്രതിനിധികളെ നിര്‍ദ്ദേശിച്ചില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് സര്‍വ്വകലാശാലകള്‍ പ്രതിനിധി പട്ടിക നല്‍കാത്തത്- ഗവര്‍ണ്ണര്‍ പറഞ്ഞു.ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് …