ചിത്രകലയ്ക്കുളള ക്യാന്‍വാസാക്കി മാറ്റി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനം; രാജ്യത്ത് ആദ്യം; തിളങ്ങി ഓഷീന്‍ ശിവ

കൊച്ചി: ചിത്രകലയ്ക്കുളള ക്യാന്‍വാസാക്കി മാറ്റി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനം. രാജ്യത്ത് ആദ്യമായാണ് ഒരു ചിത്രകാരിയുടെ പെയിന്റിങ് പൂര്‍ണമായി വിമാനത്തില്‍ പകര്‍ത്തുന്നത്. ഇതുവഴി എയര്‍ ഇന്ത്യ എക്‌സപ്രസ് ചരിത്രം കുറിച്ചു. ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്‌നാട് സ്വദേശിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്റിങ്ങാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനത്തില്‍ പകര്‍ത്തിയത്. ഫ്‌ളയിങ് ക്യാന്‍വാസ് എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്. മറ്റ് വിമാനകമ്പനികളില്‍ നിന്ന് വ്യത്യസ്തമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഓരോ വിമാനത്തിനും …

ഗോവയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം; ബദിയഡുക്ക, നീര്‍ച്ചാല്‍ സ്വദേശിയായ എം ബി എ വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: ഗോവയില്‍ സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എം ബി എ വിദ്യാര്‍ത്ഥി മരിച്ചു. ബദിയഡുക്ക, നീര്‍ച്ചാല്‍ മല്ലടുക്കയിലെ റിട്ട. അധ്യാപകന്‍ വീരേശ്വര കര്‍മ്മല്‍ക്കറുടെ ഏകമകന്‍ പ്രജ്വല്‍ കര്‍മ്മല്‍ക്കര്‍ (26) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കര്‍ണ്ണാടക, കാര്‍ക്കളയിലെ കുടുംബ വീട്ടില്‍ എത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.മാര്‍ച്ച് 23ന് രാത്രി ഗോവയില്‍ ആണ് അപകടം ഉണ്ടായത്. പ്രജ്വല്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടം. ഗുരുതരമായി പരേക്കേറ്റ് ഗോവയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. …

മദ്യത്തിനും മയക്കുമരുന്നിനും അടിമയെന്ന് മുദ്രകുത്തി; ഇന്ത്യന്‍ താരമായിരുന്നിട്ടും പെണ്ണ് കിട്ടാത്ത അവസ്ഥ; ജീവിതം അവസാനിപ്പിക്കാന്‍ തോന്നിയെന്ന് മുന്‍ ക്രിക്കറ്റ് താരം

മുംബൈ: ഒരു കാലത്ത് താന്‍ കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ഒരു അഭിമുഖത്തിനിടെയാണ് താന്‍ കടന്നുപോയ പ്രയാസകരമായ കാലഘട്ടത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. കൗമാരപ്രായത്തില്‍ ചില ആളുകള്‍ താന്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയെന്നു മുദ്രകുത്തി. ഇത്തരം ആരോപണങ്ങള്‍ തന്റെ കരിയര്‍ നശിപ്പിച്ചുവെന്നു താരം പറഞ്ഞു. 17ാം വയസ്സില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച താരമാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ഇത്തരം ആരോപണങ്ങള്‍ തന്റെ വിവാഹ ജീവിതത്തെ വരെ ബാധിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. …

മണല്‍കടത്ത്:പ്രതികളെ കാപ്പ കേസില്‍ നാടുകടത്താന്‍ നടപടി; കാപ്പ ലംഘിക്കുന്നവര്‍ക്കു രണ്ടുവര്‍ഷം തടവിനു ശുപാര്‍ശ

കുമ്പള: പുഴിക്കടത്തു സംഘത്തിനെതിരെ കാപ്പ കേസ് ചുമത്തി നാടുകടത്തുമെന്നു കുമ്പള പൊലീസ് മുന്നറിയിച്ചു.കാപ്പ- 15 വകുപ്പനുസരിച്ചാണ് കേസെടുക്കുകയെന്നും ഇത്തരത്തില്‍ കേസില്‍പ്പെടുന്നവരെ നാടുകടത്തുമെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ തോമസ്, എസ് ഐ മാരായ കെ സനിത്ത്, അനന്തകൃഷ്ണന്‍. ആര്‍ .മേനോന്‍ എന്നിവര്‍ അറിയിച്ചു. നാടുകടത്തല്‍ ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പില്‍പ്പെടുത്തുമെന്നു കൂട്ടിച്ചേര്‍ത്തു.കുമ്പള സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കടത്തും പൂഴി ഊറ്റലും അനിയന്ത്രിതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി കര്‍ശനമാക്കുന്നത്.

നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് തീപിടിച്ചു; ഉറങ്ങിക്കൊണ്ടിരുന്ന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ കാറില്‍ ഉറങ്ങിക്കൊണ്ടിരുന്ന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. സൗത്ത് ബംഗളൂരുവിലെ കുറുബരഹള്ളിയിലാണ് അപകടം. ഇരുമ്പ് കമ്പി കയറ്റി ആന്ധ്രയില്‍ നിന്ന് വന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്. ഈ സമയം കാറില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ അംബാദാസ് (23) ആണ് മരിച്ചത്. ഇറക്കത്തിനിടെ നിയന്ത്രണം വിട്ട ലോറി സിഎന്‍ജിയില്‍ ഓടുന്ന കാറില്‍ ഇടിക്കുകയായിരുന്നു. 100 മീറ്ററോളം ലോറി കാറിനെ വലിച്ചിഴച്ചതായി പറയുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തുടര്‍ന്ന് ഡ്രൈവറെ കാറില്‍ നിന്ന് …

പ്രശസ്ത സോപാന സംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയര്‍ത്തി പിടിക്കുന്ന ആളാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വമാനവികതയില്‍ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നതെന്നും ഹരിഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോള്‍ ആദ്യം ഓടിയെത്തിയ ആളാണ് സാദിഖലി തങ്ങള്‍. ഇനി യുഡിഎഫിന്റെ പ്രചാരണവേദികളില്‍ സജീവമാകുമെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു. ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ …

അതിഥിത്തൊഴിലാളികള്‍ വീട്ടുകാരനെപ്പോലെ: 3452 പാക്കറ്റ് വിവിധ തരം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യു പി സ്വദേശി പിടിയില്‍

കുമ്പള: അതിഥികളായി എത്തിയവര്‍ വീട്ടുകാരെപ്പോലെ കളി തുടങ്ങുന്നതു പൊലീസിനു തലവേദനയാവുന്നു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു തൊഴില്‍ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയ അതിഥിത്തൊഴിലാളികള്‍ തദ്ദേശീയരെ അമ്പരപ്പിക്കുന്ന തരത്തില്‍ നിയമവിരുദ്ധ ഇടപാടുകളില്‍ വ്യാപൃതരാവുന്നതിനെതിരെ കുമ്പള പൊലീസ് ശക്തമായ നടപടി ആരംഭിച്ചു.കോയിപ്പാടി റഹ്‌മത്ത് നഗറിലെ മൈമൂന്‍നഗര്‍ മൊഗ്രാല്‍ റോഡിനടുത്തെ ഓടിട്ട ക്വാര്‍ട്ടേഴ്‌സിനടുത്തു കൈയില്‍ ഒരു കവറുമായി നിന്നയാള്‍ പൊലീസിനെക്കണ്ട് ക്വാര്‍ട്ടേഴ്‌സിനു പിന്നിലേക്കു മറയുന്നതു കണ്ട എസ് ഐ സനീതും പൊലീസുകാരായ പ്രതീഷ്, ജാബിര്‍ എന്നിവരും അയാളെ പിന്തുടര്‍ന്നു. ആരാണ്, എന്തു …

285ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടിച്ചു; ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു

കുമ്പള: ഹുണ്ടായ് ഐ 20 കാറില്‍ കര്‍ണാടകയില്‍ നിന്ന് കടത്തുകയായിരുന്ന 285.12 ലിറ്റര്‍ മദ്യം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചു. കാര്‍ ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കാറിന്റെ ആര്‍സി ഓണറുമായി ബന്ധപ്പെട്ടു എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെഎല്‍ 43 ഡി, 0011 നമ്പര്‍ കാര്‍ കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തു നിന്നു വരികയായിരുന്നു കാര്‍. മൊഗ്രാല്‍പുത്തൂരില്‍ വച്ചാണ് കാര്‍ പിടിയിലായത്.പ്രിവന്റീവ് ഓഫീസര്‍മാരായ രഞ്ജിത് കെ.വി, രമേശന്‍ ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അതുല്‍ ടി.വി, ശൈലേഷ് കുമാര്‍ പി., രാജേഷ് …

പെരിയ, കായക്കുളത്തെ കാരിച്ചിയമ്മ അന്തരിച്ചു

കാസര്‍കോട്: പെരിയ, കായക്കുളത്തെ പരേതനായ പുതിയ വീട്ടില്‍ അമ്പുവിന്റെ ഭാര്യ കാരിച്ചിയമ്മ (92) അന്തരിച്ചു. മക്കള്‍: പി കെ നാരായണി, പി കെ കുഞ്ഞിരാമന്‍(മുന്‍ പ്രവാസി), പി കെ നാരായണന്‍ കുട്ടി, പി കെ ഭാരതി, പി കെ രോഹിണി, പി കെ അംബിക. മരുമക്കള്‍: ഉഷ, ഗീത, എ കെ പ്രഭാകരന്‍, അനന്തന്‍ (പെരിയ ബസാര്‍), പരേതരായ രത്‌നാകരന്‍, ശ്രീധരന്‍.

മൈലാട്ടിയില്‍ എല്‍ഡിഎഫ് സ്ഥാപിച്ച കൂറ്റന്‍ പ്രചാരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു; രണ്ടാമത്തെ സംഭവം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍

കാസര്‍കോട്: പൊയ്‌നാച്ചി, മൈലാട്ടി ദേശീയ പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് എല്‍ഡിഎഫ് സ്ഥാപിച്ച കൂറ്റന്‍ പ്രചരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദ്യം സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡ് ഒരാഴ്ച മുമ്പ് നശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ സിപിഎം നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 25ന് അതേ സ്ഥലത്ത് വീണ്ടും സ്ഥാപിച്ച ബോര്‍ഡാണ് വെള്ളിയാഴ്ച രാവിലെയോടെ നശിപ്പിച്ച നിലയില്‍ കാണപ്പെട്ടത്. രണ്ടു ബോര്‍ഡുകളിലും മുഖ്യമന്ത്രി പിണറായി …

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചു

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഫലമായി ഇന്ധനവില വര്‍ദ്ധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. രാജ്യാന്തര ക്രൂഡ് വില കുതിച്ചുകയറുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ മൂന്നു രൂപയായും ഡീസലിന് ബാധകമായിരുന്ന തീരുവ 10 രൂപയായിരുന്നത് പൂര്‍ണമായും ഒഴിവാക്കി. ക്രൂഡോയില്‍ വിലവര്‍ധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനുമാണ് കേന്ദ്രത്തിന്റെ നീക്കം. പെട്രോളിന്റെയും ഡീസലിന്റെയും ചെറുകിട വില്‍പന വിലയില്‍ മാറ്റമുണ്ടാവില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ …

മഞ്ഞപ്പിത്തം; വിദ്യാനഗര്‍, നെലക്കള സ്വദേശി മരിച്ചു

കാസര്‍കോട്: വിദ്യാനഗര്‍, നെലക്കള അയ്യപ്പ ഭജന മന്ദിരത്തിനു സമീപത്തെ സെക്കന്റ് ക്രോസ് റോഡിലെ കെ ജി പ്രസാദ് കുമാര്‍ (52) അന്തരിച്ചു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഒരാഴ്ചയായി ബംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യം സംഭവിച്ചത്. പരേതനായ ഗോപാലകൃഷ്ണന്‍- സബിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജോഗീന്ദ്രനാഥ്, ജയശ്രീ (തലപ്പാടി), ഹേമ ചന്ദ്രന്‍ (മംഗ്‌ളൂരു), ശിവപ്രകാശ് (ഗല്‍ഫ്).

കയ്യൂര്‍, അരയാക്കടവ് പാലത്തില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; അപകടത്തില്‍പ്പെട്ടത് ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ എത്തിയ ഭീമനടി സ്വദേശി

കാസര്‍കോട്: കയ്യൂര്‍ തേജസ്വിനി പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ എത്തിയ ഓട്ടോ ഡ്രൈവര്‍ കാറിടിച്ച് മരിച്ചു. ഭീമനടി, പങ്കായം, പാട്ടില്ലത്ത് കീഴ്മാല, എറമുള്ളയുടെ മകന്‍ കെ പി മുഹമ്മദ് സാദാത്ത് (42)ആണ് മരിച്ചത്. ചെറുപുഴ, മേലെ ബസാര്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറാണ് സാദാത്ത്.വ്യാഴാഴ്ച രാത്രി 10 മണിയോടെ കയ്യൂര്‍, അരയാക്കടവ് പാലത്തിനു മുകളിലാണ് അപകടം ഉണ്ടായത്. ചൂണ്ടയിട്ട് മീന്‍ പിടിക്കാനാണ് ഇദ്ദേഹം എത്തിയതെന്നു പൊലീസ് പറഞ്ഞു. പാലത്തിലൂടെ മറുഭാഗത്തേയ്ക്ക് നടക്കുന്നതിനിടയില്‍ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാദാത്തിനെ അതേ …

കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്

ജാംനഗര്‍: കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ കണ്ടെത്തി. ഗുജറാത്തിലെ ജാംനഗറിലെ ഡിഫന്‍സ് കോളനിയില്‍ കഴിഞ്ഞദിവസം ഉണ്ടായ കൊലപാതകം നാടിനെ സംഭ്രമിപ്പിച്ചിരിക്കുകയാണ്. കാരണം മരിച്ച യുവതി സഹോദര തുല്യം കണ്ടിരുന്ന ആളാണ് കൊലപാതകം നടത്തിയതെന്നതാണ് നാട്ടുകാരെ അമ്പരപ്പിക്കുന്നത്. മാത്രമല്ല യുവതിയെ കാണാനില്ലെന്നറിഞ്ഞപ്പോള്‍ മുതല്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അന്വേഷണത്തിന് മുന്‍പന്തിയില്‍ നിന്നതും ഇയാളായിരുന്നു. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയായ റിങ്കിദേവി ബന്തു സിംഗ് കതേരിയ ആണ് കൊല്ലപ്പെട്ടത്. 2021-ല്‍ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതോടെ ജാംനഗറില്‍ തന്റെ മൂന്ന് കുട്ടികള്‍ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. …

തൊക്കോട്ട് യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് 2022ല്‍ വധശ്രമത്തില്‍ നിന്നു രക്ഷപ്പെട്ട റൗഡി ഷീറ്റര്‍, അന്വേഷണം കാസര്‍കോട് ജില്ലയിലേയ്ക്കും

തലപ്പാടി: തൊക്കോട്ടു ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാവിനെ ഒരു സംഘം ആള്‍ക്കാര്‍ വെട്ടിക്കൊന്നു. കുദ്രോളി സ്വദേശിയും ആറുവര്‍ഷമായി അജ്ജിനടുക്ക, മുളുഗുഡ്ഡയില്‍ താമസക്കാരനുമായ ആരിഫ് ഹുസൈന്‍ എന്ന ടാബ്‌ലറ്റ് ഹാരിഫ് (42) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. മംഗ്‌ളൂരുവിലെ മത്സ്യ വ്യാപാരിയാണ് ആരിഫ് ഹുസൈന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ബൈക്കില്‍ മംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്നു ആരിഫ്. തൊക്കോട്ട് ഫ്‌ളൈ ഓവറില്‍ എത്തിയപ്പോള്‍ കാറിലെത്തിയ ഒരു സംഘം ബൈക്കു തടഞ്ഞു നിര്‍ത്തുകയും ആരിഫിനെ റോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നു പറയുന്നു. കൊലപാതകത്തിനു ശേഷം അക്രമി സംഘം കാറില്‍ …

രൂക്ഷമായ വേനലിലും സമൃദ്ധമായ ജലം: സംരക്ഷണമില്ലാതെ കാടിയംകുളം

കാസര്‍കോട്: കടുത്ത വേനലിലും ജലസമൃദ്ധിയുമായി മൊഗ്രാലിലെ കാടിയംകുളം. കുളത്തെപ്പോലെ അതിലെ ജലസംരക്ഷണവും അധികൃതര്‍ കടലാസില്‍ എഴുതിവച്ചിരിക്കുന്നതു കൊണ്ടു വെള്ളത്തില്‍ പായലും ജലസസ്യങ്ങളും വളര്‍ന്നു പന്തലിച്ചു കാടുപോലെ വളരുന്നു.മൊഗ്രാല്‍ സ്‌കൂളിനടുത്താണ് അധികൃതരുടെ തുടര്‍ച്ചയായ അവഗണനയെ തുടര്‍ന്നു നശിച്ചു കൊണ്ടിരിക്കുന്ന കാടിയംകുളം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ കുളം സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ചിലത് പദ്ധതിയില്‍ത്തന്നെ അവസാനിച്ചു. ചിലതു തുടങ്ങിയേടത്തു തന്നെ നിന്നു. കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്തു ചെറുകിട ജലസേചന വകുപ്പുദ്യോഗസ്ഥന്മാരെ പലതവണ കുളത്തിനടുത്തയച്ചു. ഒടുവില്‍ …

ഇന്നത്തെ പ്രധാന വാർത്തകൾ

പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്നു. ഇറാനിലെ നാവികസേനാ മേധാവി അലിറെസ തങ്‌സിരിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേൽ സൈന്യം ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഷ്യയുമായുള്ള യുദ്ധത്തിനിടയിലും, ഗൾഫ് മേഖലയിലെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അഞ്ച് രാജ്യങ്ങളെ സഹായിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വ്യക്തമാക്കി. ​കാലാവസ്ഥാ മുന്നറിയിപ്പ്: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ കൊടും ചൂടിന് ആശ്വാസമായി …

പൊതുമേഖല എണ്ണ കമ്പനികൾ പ്രീമിയം പെട്രോൾ വില വർദ്ധിപ്പിച്ചു

ന്യൂഡൽഹി : ഇറാൻ – അമേരിക്കൻ അക്രമങ്ങളെ തുടർന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ മാർച്ച് 20ന് പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.9 രൂപ മുതൽ 2.35 രൂപവരെ വർധിപ്പിച്ചിരുന്നു. സാധാരണ പെട്രോളിനും ഡീസലിനും തെരഞ്ഞെടുപ്പ് കഴിഞ്ഞ് വില വർദ്ധിപ്പിച്ചേക്കുമെന്ന് കരുതുന്നു . രാജ്യത്ത് 7000 പെട്രോൾ പമ്പുള്ള സ്വകാര്യ സ്ഥാപനമായ നയാര എനർജി , പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും വില വർദ്ധിപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതം ലോകരാജ്യങ്ങൾ മുഴുവൻ ദീർഘകാലം അനുഭവിക്കേണ്ടി …