കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: മുഖ്യപ്രതി ഇപ്പോഴും കാണാമറയത്ത്, 21 പവന്‍ സ്വര്‍ണ്ണം കൂടി കണ്ടെടുത്തു

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ 4.76കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ രതീഷ് ഇപ്പോഴും ഒളിവില്‍. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷിബുപാപ്പച്ചന്റെയും ബേക്കല്‍ ഡിവൈ.എസ്.പി ജയന്‍ ഡൊമനിക്കിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാപക തെരച്ചില്‍ തുടരുന്നതിനിടയിലാണ് മുന്‍ സിപിഎം നേതാവായ രതീഷ് കാണാമറയത്ത് തുടരുന്നത്. ഇതിനിടയില്‍ തട്ടിപ്പ് നടത്തിയ സ്വര്‍ണ്ണത്തില്‍ 21 പവന്‍ കൂടി അന്വേഷണ സംഘം വീണ്ടെടുത്തു. കേരള ബാങ്ക് പെരിയ ശാഖയില്‍ പണയപ്പെടുത്തിയ 7.34 ലക്ഷം രൂപ വില വരുന്ന 21 പവന്‍ സ്വര്‍ണ്ണമാണ് ഡിവൈ.എസ്.പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെടുത്തത്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനില്‍ കുമാറിന്റെ ബന്ധുവിന്റെ പേരില്‍ പണയപ്പെടുത്തിയ സ്വര്‍ണമാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ തട്ടിപ്പ് നടത്തിയ സ്വര്‍ണ്ണത്തില്‍ 1.6 കിലോ സ്വര്‍ണ്ണം അന്വേഷണ സംഘം വീണ്ടെടുത്തു. അതേ സമയം മുഖ്യപ്രതി രതീഷും ഇയാളുടെ കൂട്ടാളിയായ കണ്ണൂര്‍ സ്വദേശി ജബ്ബാറും
കാണാമറയത്ത് തുടരുന്നത് അന്വേഷണ സംഘത്തിന് തലവേദനയായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page