തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാകടയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്.പ്രതിയായ പ്രീയരഞ്ജനെതിരെ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ അന്വേഷണം നടത്തുകയും മന:പ്പൂർവ്വമാണ് ക്രൂര കൃത്യം നടത്തിയതെന്ന് വ്യക്തമാവുകയും ചെയ്തതോടെ ലൈസൻസ് എന്നന്നത്തേക്കുമായി റദ്ദ് ചെയ്യാൻ ശുപാർശ നൽകുകയായിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്തത്.കേരളത്തിൻ്റെ മന:സ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത് ആഗസ്റ്റ് 30 ന് ആയിരുന്നു.ആദ്യഘട്ടത്തിൽ സാധാരണ അപകടമാണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളിലാണ് കുട്ടി സൈക്കിളിലേക്ക് കയറുന്ന സമയത്ത് കാർ മന:പ്പൂർവ്വം ഇടിച്ച് കൊലപ്പെടുത്തിയാണെന്ന് വ്യക്തമായത്. അമ്പലത്തിന് സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിൻ്റെ വിരോധത്തിലായിരുന്നു ഹീന കൃത്യം.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)