രണ്ടാം ഭാര്യയുമായി മകന് ബന്ധമെന്ന സംശയം; യുവതിയുടെ തലയറുത്തു, വിരലുകള്‍ വെട്ടിമാറ്റി, ക്രൂരമായ കൊല ചെയ്തത് ഭര്‍ത്താവും സംഘവും

ലഖ്‌നൌ: 40 കാരിയായ യുവതിയുടെ മൃതദേഹം തല വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി. കൈയിലെ നാല് വിരലുകളും വെട്ടിമാറ്റിയ നിലയിലായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ സ്വദേശിയായ മായാദേവിയുടേതാണ് മൃതദേഹം. രാംകുമാര്‍ അഹിര്‍വാര്‍ എന്നയാളാണ് മായാദേവിയുടെ ഭര്‍ത്താവ്. മായാദേവി തന്റെ രണ്ടാം ഭാര്യയാണെന്നും തന്റെ ആദ്യ വിവാഹത്തിലെ മക്കളിലൊരാളുമായി മായാദേവിക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്നും രാംകുമാര്‍ കുറ്റസമ്മതം നടത്തിയെന്ന് എസ്പി അഗര്‍വാള്‍ പറഞ്ഞു. രാംകുമാറു മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, അനന്തരവന്‍ ഉദയ്ഭന്‍ എന്നിവരാണ് കൊല നടത്തിയത്. നാല് പ്രതികളും കൂടി മായാദേവിയെ ചമ്രഹ ഗ്രാമത്തിലേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മഴു കൊണ്ട് തല വെട്ടിമാറ്റുകയായിരുന്നു. സ്ത്രീയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. തലമുടി വെട്ടിമാറ്റിയിരുന്നു. പല്ലുകള്‍ തല്ലിക്കൊഴിച്ച നിലയിലായിരുന്നു. യുവതിയുടെ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാതിരിക്കാനാണ് കൊലയാളികള്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും മഴുവും പൊലീസ് കണ്ടെടുത്തതായി എസ്പി പറഞ്ഞു. കൊലപാതകത്തില്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പൊലീസിന് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. 24 മണിക്കൂറിനുള്ളില്‍ കേസ് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞു. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എസ്പി അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞു. ഇത്ര വേഗത്തില്‍ പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിന് താന്‍ 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് എസ്പി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page