പഹൽഗാം ഭീകരാക്രമണം: പാക്ക് നടന്റെ ഹിന്ദി ചിത്രത്തിനു പ്രദർശനാനുമതി നിഷേധിച്ചു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്ക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ഹിന്ദി ചിത്രം ‘അബിർ ഗുലാലിനു പ്രദർശനാനുമതി നിഷേധിച്ചു. സിനിമ ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് വാർത്താവിതരണ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .ഫവാദ് ഖാനും വാണി കപൂറും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം മേയ് 9ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ഭീകരാക്രമണത്തിനു പിന്നാലെ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് കേന്ദ്രസർക്കാർ തീരുമാനം. സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ മഹാരാഷ്ട്ര നവനിർമാൺസേന ഉൾപ്പെടെയുള്ള …

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ 50 വയസ്സുകാരനെ റെയിൽവേ പൊലീസ് തല്ലിക്കൊന്നു

ഭോപ്പാൽ: ട്രെയിനിനുള്ളിൽ ബീഡി വലിച്ചതിനു 50 വയസ്സുകാരനായ തൊഴിലാളിയെ റെയിൽവേ പൊലീസ്തല്ലി കൊന്നു. മധ്യപ്രദേശ് സ്വദേശി രാംദയാലാണ് കൊല്ലപ്പെത്. ഗോധ്വാന എക്സ്പ്രസിലെ ജനറൽ കോച്ചിലാണ് സംഭവം. മകനൊപ്പം ജോലിക്കായി ഡൽഹിയിലേക്കു പോകുകയായിരുന്നു രാംദയാൽ. ട്രെയിൻ ആഗ്ര സ്റ്റേഷൻ പിന്നിട്ടപ്പോൾ രാംദയാൽ ഒരു ബീഡി കത്തിച്ചു. ട്രെയിനിലുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ഇതു തടയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. തല്ലരുതെന്ന് മകൻ അഭ്യർഥിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല. ജനറൽ കോച്ചിൽ നിന്നു സ്ലീപ്പർ കോച്ചിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി. ഇവിടെ വച്ചും …

തമിഴ് സിനിമ ‘ഡ്രാഗണെ’ അനുകരിച്ച് ആൾമാറാട്ടം; തട്ടിപ്പിലൂടെ യുവാവ് ഇൻഫോസിസിൽ ജോലി നേടി

ഹൈദരാബാദ്: സിനിമയെ അനുകരിച്ച് ആൾമാറാട്ടം നടത്തിയ യുവാവ് ഇൻഫോസിസിൽ ജോലി നേടി. തെലങ്കാന സ്വദേശി രാപ സായി പ്രശാന്താണ് തട്ടിപ്പു നടത്തിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇൻഫോസിസിലേക്കു ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന സംപ്രദ സോഫ്റ്റ് വെയർ ടെക്നോളജീസ് എന്ന കമ്പനിയുടെ പരാതിയിന്മേലാണ് നടപടി.പ്രദീപ് രംഗനാഥൻ തിരക്കഥയെഴുതി നായകനായ സൂപ്പർഹിറ്റ് തമിഴ് ചിത്രം ഡ്രാഗണെ അനുകരിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയത്. ജോബ് പോർട്ടലിലൂടെയാണ് ഇയാൾ കമ്പനിയെ സമീപിച്ചത്. ജോലിക്കായി ബയോഡാറ്റയും വിവരങ്ങളും നൽകി. രേഖകൾ പരിശോധിച്ച കമ്പനി അപേക്ഷ …

പഹൽഗാം ഭീകരാക്രമണം: പാക്കിസ്താൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കാൻ ഇന്ത്യ, നയതന്ത്ര ബന്ധം അവസാനിപ്പിച്ചേക്കും, നിർണായക മന്ത്രിസഭായോഗം ഉടൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്താനു പങ്കുണ്ടെന്ന ശക്തമായ സൂചനകൾ ലഭിച്ചതോടെ നയതന്ത്രബന്ധം വിഛേദിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടികളുമായി ഇന്ത്യ. പാക്കിസ്താൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കും.ഇസ്ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപൂട്ടുമെന്നും സൂചനയുണ്ട്. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കും. ഒപ്പം ഇന്ത്യയിലെത്താൻ പാക് പൗരന്മാർക്കു വീസ അനുവദിക്കുന്നത് നിർത്തിവയ്ക്കും. ഇന്ത്യക്കാരുടെ പാക്കിസ്താൻ സന്ദർശനത്തിനും വിലക്ക് വന്നേക്കും. അതിർത്തിയിൽ ഇരുരാജ്യങ്ങളിലേക്കും സഞ്ചാരത്തിനായി തുറന്ന കർത്താർപുർ ഇടനാഴി അടയ്ക്കുന്നതും പ്രതിരോധമന്ത്രാലയം പരിഗണിക്കുന്നുണ്ട്. പാക്കിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അനിശ്ചിത …

വാഹനങ്ങളുടെ ഹോണടി സംഗീതമാകും; ഓടക്കുഴൽ, വയലിൻ ശബ്ദങ്ങൾ ഹോണായി ഉപയോഗിക്കാൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ വാഹനങ്ങളുടെ ഹോണുകളിൽ സംഗീതോപകരണങ്ങളുടെ ശബ്ദം ഉപയോഗിക്കുന്നതു നിർബന്ധമാക്കുന്ന നിയമം നടപ്പിലാക്കുന്നത് പരിഗണിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഓടക്കുഴൽ, തബല, വയലിൻ, ഹാർമോണിയം ഉൾപ്പെടെയുള്ളവയുടെ ശബ്ദം ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.രാജ്യത്തെ വായു മലിനീകരണത്തിന്റെ 40 ശതമാനത്തിനും ഗതാഗത മേഖലയാണ് ഉത്തരവാദി. ഇതിനെ ചെറുക്കാൻ മെഥനോൾ എത്തനോൾ എന്നിങ്ങനെ ജൈവ ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന വാഹനങ്ങൾ നിർമിക്കും. ശബ്ദമലിനീകരണത്തിന്റ തോത് കുറയ്ക്കാൻ ഹോണുകൾക്കു സംഗീത ഉപകരണങ്ങളുടെ ശബ്ദം നൽകുന്നതിലൂടെ …

ലഹരിക്കേസിൽ പ്രതിയായതോടെ സൗഹൃദം അവസാനിപ്പിച്ചു; യുവതിയെ 56 കാരൻ കുത്തി പരുക്കേൽപ്പിച്ചു

കോഴിക്കോട്: ലഹരിക്കേസിൽ പ്രതിയായതോടെ താനുമായുള്ള സൗഹൃദം അവസാനിപ്പിച്ച യുവതിയെ 56കാരൻ കുത്തിപരുക്കേൽപ്പിച്ചു.കോഴിക്കോട് ചക്കുകടവ് സ്വദേശി സലീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീടിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ജംഷീലയെ സലീം കുത്തി വീഴ്ത്തുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.ജംഷീലയും സലീമും സുഹൃത്തുക്കളായിരുന്നു. എന്നാൽ ലഹരിക്കേസിൽ പ്രതിയായി സലീം ജയിലിൽ പോയതോടെ ജംഷീല സൗഹൃദം അവസാനിപ്പിച്ചു. ഇതാണു ആക്രമണത്തിനു …

പഹൽഗാം ആവർത്തിക്കരുത്; വിനോദസഞ്ചാരികൾക്കു സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികൾക്കു സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടിതിയിൽ പൊതുതാത്പര്യഹർജി. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജി നൽകിയത്. ആക്രമണ സാധ്യതയുള്ള മേഖലയായിരുന്നിട്ടും ഭീകരാക്രമണം നടന്ന പഹൽഗ്രാമിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരവിരുദ്ധ വിഭാഗം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ രാജ്യത്ത് പാലിക്കപ്പെടുന്നില്ല. വിനോദസഞ്ചാരികൾ ആക്രമിക്കപ്പെടുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ബാധിക്കും. അതിനാൽ …

വീട്ടിനുള്ളിൽ നിന്നു 63 അണലി കുഞ്ഞുങ്ങളെ പിടികൂടി

തിരുവനന്തപുരം: വീട്ടിനുള്ളിൽ നിന്നു 63 അണലി കുഞ്ഞുങ്ങളെ പിടികൂടി . നന്ദിയോട് സ്വദേശി ബിന്ദുവിന്റെ പാലോട്ടെ വീട്ടിൽ നിന്നാണ് പാമ്പു പിടിത്തക്കാരി രാജി വിഷപാമ്പുകളെ പിടികൂടിയത്.എട്ടു മണിക്കൂർ നടത്തിയ നിരീക്ഷണത്തിനിടയിലാണ് ഇത്രയും അണലികുഞ്ഞുങ്ങളെ പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി വീടുമുറ്റത്തു നിന്നു വലിയ അണലിയെ കണ്ടെത്തിയിരുന്നു. പിറ്റേന്ന് രാവിലെ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. ഇതോടെ വീട്ടിലും പരിസരത്തിലും നടത്തിയ പരിശോധനയിലാണ് 63 അണലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്.യത്. രാവിലെ 10ന് തുടങ്ങിയ തിരച്ചിൽ വൈകിട്ട് 6 വരെ നീണ്ടു …

ഹൈക്കോടതിയിൽ വ്യാജ ബോംബ് ഭീഷണി: ഇമെയിലിന്റെ ഉറവിടം തേടി പൊലീസ്

കൊച്ചി: കേരള ഹൈക്കോടതിയിൽ വ്യാജ ബോംബ് ഭീഷണി. കോടതി പരിസരത്ത് ആർഡിഎക്സ് ഉണ്ടെന്ന ഇമെയിൽ സന്ദേശം ഇന്ന് ഉച്ചയോടെയാണ് ലഭിച്ചത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും 2 മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നു.ഇമെയിലിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിലെ സുരക്ഷ വർധിപ്പിച്ചു. സംശയാസ്പദമായി ബാഗോ വസ്തുക്കളോ കോടതിയിൽ കണ്ടെത്തുകയാണെങ്കിൽ അറിയിക്കണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

ഉപേക്ഷിക്കപ്പെട്ട ട്രോളിബാഗിൽ അജ്ഞാത യുവതിയുടെ മൃതദേഹം : മൃതദേഹത്തിന്റെ വായിൽ ടേപ്പ് ഒട്ടിച്ച നിലയിൽ

കൊൽക്കത്ത: പശ്ചിമബംഗാളിൽ റോഡിനരികിൽ ഉപേക്ഷിക്കപ്പെട്ട ട്രോളിബാഗിൽ അജ്ഞാത യുവതിയുടെ മൃതദേഹം. കൊൽക്കത്തയിലെ ബാഗുയ്ഹത്തിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയോടെയാണ് റോഡരികിൽ ട്രോളി ബാഗ് കാണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഇവിടെയെത്തിയ പത്ര വിൽപനക്കാരനാണ് സംശയം തോന്നി വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് ട്രോളി ബാഗ് തുറന്ന ഉദ്യോഗസ്ഥരാണ് യുവതിയുടെ മൃതദേഹം അതിനുള്ളിൽ കണ്ടെത്തിയത്. സൽവാർ കുർത്ത ധരിച്ച യുവതിയുടെ വാ ബ്രൗൺ നിറത്തിലുള്ള ടേപ്പ് ഉപയോഗിച്ചു ഒട്ടിച്ച നിലയിലായിരുന്നു.യുവതിയെ കൊന്നശേഷം ബാഗിലാക്കി ഇവിടെ കൊണ്ടിട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ …

ഗുരുവായൂർ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖരന്റെ റീൽസ് ചിത്രീകരണം: ബിജെപി അധ്യക്ഷനെതിരെ കോൺഗ്രസ് പരാതി നൽകി

തൃശൂർ: ഹൈക്കോടതി നിർദേശം മറികടന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപാണ് ഗുരുവായൂർ ടെമ്പിൾ പൊലീസിനു പരാതി നൽകിയത്. ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ രാജീവ് ചന്ദ്രശേഖർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. നടപ്പന്തലിലും ദീപസ്തംഭത്തിനു മുന്നിലുമുള്ള ദൃശ്യങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ വിവാഹങ്ങൾക്കും ആചാരങ്ങൾക്കും മാത്രമേ ഇവിടെ വിഡിയോ ചിത്രീകരണം പാടുള്ളുവെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇതു ലംഘിച്ചു ഇതേ സ്ഥലത്ത് റീൽസ് ചിത്രീകരണം …

100 കോടി രൂപയുടെ തട്ടിപ്പിൽ പങ്കാളിയെന്ന് ആരോപണം: നടൻ മഹേഷ് ബാബുവിന് ഇഡി നോട്ടിസ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ തെലുങ്ക് നടൻ മഹേഷ് ബാബുവിനു ഇഡി നോട്ടിസ് നൽകി. ഏപ്രിൽ 28ന് എത്തണമെന്നാണ് നിർദേശം.ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനികളായ സായ് സൂര്യ ഡവലപ്പേഴ്സ്, സുരാന ഗ്രൂപ്പ് എന്നിവ നടത്തിയ സാമ്പത്തിക ക്രമക്കേടിൽ പങ്കാളിയാണെന്നാരോപിച്ചാണ് നടപടി. പരസ്യത്തിനും പ്രമോഷനുമായി കമ്പനികളിൽ നിന്ന് 5.9 കോടി രൂപ നടൻ കൈപ്പറ്റിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതു നിക്ഷേപകരെ കബളിപ്പിച്ചു കമ്പനികൾ സമ്പാദിച്ചതാണോയെന്നു ഇഡി സംശയിക്കുന്നു.ഒരേ ഭൂമി പലർക്കും വിൽക്കുക, …

ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം:30 വോളം മരണമെന്ന് അനൗദ്യോഗിക വെളിപ്പെടുത്തൽ: അമിത് ഷാ ശ്രീനഗറിലേക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 30 വോളം പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പരിക്കേറ്റ നിരവധി പേർ ഗുരുതര നിലയിലാണെന്നു റിപ്പോർട്ടുകൾ പറയുന്നു. അതേ സമയം ഒരാൾ മരി ച്ചതായി ഔദ്യോഗിക വെളിപ്പെടുത്തലുണ്ട്. എന്നാൽ മരണസംഖ്യ 20 കടന്നതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 28 പേർ മരിച്ചതായി കശ്മീരിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ബൈസാരൻ താഴ്വരയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30വോ ടെയാണ് ആക്രമണമുണ്ടായത്. ട്രക്കിങ്ങിനായി മേഖലയിലെത്തിയ …

മുളക് പൊടി എറിഞ്ഞ ശേഷം ഭാര്യപിതാവിനെയും മാതാവിനെയും മരുമകൻ വെട്ടി പരുക്കേൽപിച്ചു

പാലക്കാട്: പിരായിരിയിൽ ഭാര്യയുടെ പിതാവിനെയും മാതാവിനെയും യുവാവ് വെട്ടിപരുക്കേൽപിച്ചു. തരുവത്ത്പടി സ്വദേശികളായ മോളി, ടെറി എന്നിവരെയാണ് മരുമകൻ റോയി അക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇവരുടെ വീട്ടിലെത്തിയ റോയി മുഖത്തേക്ക് മുളക് പൊടി എറിഞ്ഞ ശേഷം വെട്ടി പരുക്കേൽപിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിനു ശേഷം ഒളിവിൽ പോയ റോയിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് സൂചന.

ഒറിജിനലിനെ വെല്ലുന്ന അഞ്ഞൂറിന്റെ വ്യാജ നോട്ടുകൾ പ്രചരിക്കുന്നു: ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി : ഒറിജിനലിനെ വെല്ലുന്ന വ്യാജ 500 നോട്ടുകൾ വിപണിയിൽ പ്രചരിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിലെ റിസർവ് എന്ന വാക്കിൽ ഇ എന്ന അക്ഷരത്തിനു പകരം എ എന്ന അക്ഷരം തെറ്റായി രേഖപ്പെടുത്തിയ നോട്ടുകളാണ് പ്രചരിക്കുന്നത്. ഇതൊഴികെ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്ന വ്യത്യാസങ്ങളൊന്നും വ്യാജ നോട്ടിലില്ല. അതിനാൽ ലഭിക്കുന്ന 500 രൂപ നോട്ടുകൾ ശ്രദ്ധാപൂർവം പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നു. ഇവ ലഭിച്ചാൽ അധികൃതരെ …

പിടിച്ചെടുത്തത് എംഡിഎംഎയല്ലെന്ന് പരിശോധന ഫലം:8 മാസം ജയിലിൽ കഴിഞ്ഞ യുവാവിനും യുവതിക്കും ജാമ്യം

കോഴിക്കോട്: പിടിച്ചെടുത്തത് എംഡിഎംഎയല്ലെന്ന് പരിശോധനയിൽ തെളിഞ്ഞതോടെ 8 മാസമായി ജയിലിൽ കഴിഞ്ഞിരുന്ന യുവാവിനും യുവതിക്കും കോടതി ജാമ്യം അനുവദിച്ചു. തച്ചംപൊയിൽ പുഷ്പയെന്ന റജീനയും തെക്കേപുരയിൽ സനീഷ് കുമാറുമാണ് ജയിൽ മോചിതരായത്.58.53 ഗ്രാം എംഡിഎംഎ കൈവശം വച്ചതായി ആരോപിച്ച് 2024 ഓഗസ്റ്റ് 24നാണ് ഇരുവരെയും താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. റജീനയെ വാടക വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത പൊലീസ് പിന്നീട് സനീഷിനെയും പിടികൂടി കേസിൽ പ്രതി ചേർക്കുകയായിരുന്നു. എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തേണ്ട ലഹരിവസ്തുക്കളുടെ പരിശോധന ഫലം വന്നത് …

ഭൂപടം തെറ്റായി ചിത്രീകരിച്ചു. ചൈനീസ് ആപ് നീക്കം ചെയ്യാൻ ഗൂഗിളിനോടു കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ച ചൈനീസ് ആപ്പിനെ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്യാൻ ഗൂഗിളിന് കേന്ദ്രസർക്കാർ നിർദേശം നൽകി. വിഡിയോ ചാറ്റിനു ഉപയോഗിക്കുന്ന ആപ്പായ അബ്ലോയ്ക്കു എതിരെയാണ് നടപടി. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു പതിനായിരത്തിലേറെ പേർ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. പ്രാദേശിക അതിർത്തികൾ തെറ്റായി ചിത്രീകരിക്കുന്ന ഭൂപടം ആപ്പിൽ പ്രസിദ്ധീകരിച്ചതിനാണ് നടപടിയെന്ന് ഗൂഗിളിനു നൽകിയ നോട്ടിസിൽ കേന്ദ്രം വ്യക്തമാക്കി.ഇതു പ്രകാരം കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയെ തെറ്റായി ചിത്രീകരിച്ചു. ലക്ഷദ്വീപിനെ ഭൂപടത്തിൽ നിന്നു പൂർണമായും …

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിനെയും ശ്രീനാഥ് ഭാസിയെയും ഉടൻ ചോദ്യം ചെയ്യും

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും.ആലപ്പുഴയിൽ 3 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ തസ്ലീമ, ഇരുവർക്കും ലഹരി കൈമാറിയതായി പൊലീസിനു മൊഴി നൽകിയിരുന്നു. എന്നാൽ മൂന്നാഴ്ച പിന്നിട്ടും പൊലീസ് തുടർ നടപടികൾ സ്വീകരിക്കാത്തതിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനു മുന്നിൽ ഹാജരായപ്പോൾ തസ്ലീമയെ അറിയാമെന്ന് ഷൈൻ കുറ്റസമ്മതം നടത്തിയിരുന്നു. ഒപ്പം തസ്ലീമയുമായി നടന്മാരുടെ …