കുമ്പളയില്‍ സ്‌കൂള്‍ അധികൃതര്‍ അറിയാതെ ഗ്രൗണ്ട് അളന്നെടുത്ത് കല്ലിട്ടതായി പരാതി; ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്: കാലാകാലങ്ങളായി കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും ജി എസ് ബി എസിലെയും കുട്ടികള്‍ ഉപയോഗിക്കുന്ന ഗ്രൗണ്ടിന്റെ ഒരു ഭാഗം പൊതുമരാമത്ത് അധികൃതര്‍ ആരും അറിയാതെ അളന്ന് കല്ലിട്ട് അതിര്‍ത്തി തിരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. നേരത്തെ പൊതുമരാമത്തു വകുപ്പിനു കീഴില്‍ ഉണ്ടായിരുന്ന റസ്റ്റ് ഹൗസ് ഭാഗത്തു നിന്നാണ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന സ്ഥലം അളന്നെടുത്ത് കല്ലിട്ടതെന്നും വര്‍ഷങ്ങളായി കുട്ടികള്‍ ഗ്രൗണ്ടായി ഉപയോഗിക്കുന്ന സ്ഥലത്തു നിന്നും ഒരിഞ്ചു പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു പി …

ശ്വാസതടസം; യുവാവ് മാതാപിതാക്കളുടെ കണ്‍മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ശ്വാസതടസത്തെ തുടര്‍ന്ന് യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കൂഡ്‌ലു, കാന്തിക്കരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ സതീശ(28)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൂലിപ്പണി കഴിഞ്ഞെത്തിയ സതീശയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കളായ ശിവണ്ണയും പുഷ്പയും ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണ്ണാടക, മാണ്ട്യ സ്വദേശികളായ ശിവണ്ണയും കുടുംബവും വര്‍ഷങ്ങളായി കാന്തിക്കരയിലാണ് താമസം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കാസര്‍കോട്ട് തന്നെ സംസ്‌ക്കരിക്കുമെന്ന് പിതാവ് ശിവണ്ണ പറഞ്ഞു.

കണ്ണപുരത്തെ വന്‍ സ്‌ഫോടനം: മരിച്ചത് കണ്ണൂരിലെ മുഹമ്മദ് ആഷാം; വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെ തെരയുന്നു, ആരോപണ- പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും സി പി എമ്മും

കണ്ണൂര്‍: കണ്ണപുരം, കീഴറയിലെ വാടക വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂര്‍, ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്നാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കീഴറയിലെ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്ക് എടുത്ത ചാലാട് സ്വദേശിയായ അനൂപ് മാലിക്കിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. ഇയാള്‍ നേരത്തെയും സ്ഫോടന കേസില്‍പ്രതിയാണെന്നു പൊലീസ് പറഞ്ഞു. 2016 ല്‍ കണ്ണൂര്‍, പൊടിക്കുണ്ടിലെ വാടക വീട്ടില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ്. അന്നുണ്ടായ സ്ഫോടനത്തില്‍ നാലുകോടിയുടെ …

അംഗടിമുഗറിലെ പഴയകാല കര്‍ഷകന്‍ ഇബ്രാഹിം അന്തരിച്ചു

കാസര്‍കോട്: അംഗടിമുഗറിലെ പഴയകാല കര്‍ഷകന്‍ മുന്നൂര്‍ ഹൗസില്‍ ഇബ്രാഹിം എന്ന ഉമ്പു(80) അന്തരിച്ചു. ഭാര്യ: ബിഫാത്തിമ(ബീബി)മൊഗ്രാല്‍. മക്കള്‍: ഷബീര്‍(സൗദി), സംസുദ്ദീന്‍( കുവൈത്ത്), അശ്‌റഫ്, സാജിത, സബാന. മരുമക്കള്‍: അലി ദുബായ് (ബാഡൂര്‍), കബീര്‍ സൗദി (കിന്നിംഗാര്‍). സഹോദരങ്ങള്‍: ഇസ്മായില്‍, ഖദീജ, ആയിഷ, പരേതരായ അബ്ദുറഹ്‌മാന്‍, മുഹമ്മദ്.ഉമ്മലിമ്മ, ആസിയ. മൃതദേഹം ഉച്ചയോടെ മുന്നൂര്‍ ജുമാമസ്ജിദില്‍ കബറടക്കും.

സമാന്തര ലോട്ടറി; കുമ്പളയില്‍ രണ്ടുപേരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

കാസര്‍കോട്: കുമ്പള ടൗണ്‍ കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. അനന്തപുരത്തെ സതീശന്‍ (57), നാരായണമംഗലത്തെ രാജേഷ് (32)എന്നിവരെയാണ് എസ് ഐ പ്രദീപ് കുമാര്‍ അറസ്റ്റു ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു. പൊലീസ് സംഘത്തില്‍ എ എസ് ഐ ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് എന്നിവരും ഉണ്ടായിരുന്നു.കുമ്പളയിലും പരിസരങ്ങളിലും സമാന്തര ലോട്ടറി ഇടപാട് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ കെ പി ജിജീഷിന്റെ …

കടയിലേയ്ക്ക് സാധനം വാങ്ങിക്കാന്‍ പോയ ആള്‍ വെള്ളത്തില്‍ വീണു മരിച്ചു; സംഭവം ചെര്‍ക്കള, പാടിയില്‍

കാസര്‍കോട്: കടയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. പാടി, എതിര്‍ത്തോട്, കവരംക്കോലിലെ നാരായണ നായിക് (69) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9ന് കടയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് ഇദ്ദേഹം വീട്ടില്‍ നിന്നു പോയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് ഉച്ചയ്ക്ക് എതിര്‍ത്തോട് ജംഗ്ഷനു സമീപത്ത് മഴവെള്ളം കെട്ടി നിന്ന നടപ്പാതയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലുംജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക …

ഓണപ്പരീക്ഷ കഴിഞ്ഞു: സ്‌കൂളുകള്‍ ഓണാഘോഷപ്പൊലിമയില്‍, ഓണാവധി സെപ്റ്റംബര്‍ ഏഴ് വരെ

കാസര്‍കോട്: സ്‌കൂള്‍ വര്‍ഷാരംഭം മുതല്‍ ശക്തമായ മഴയും പൊതു അവധി ദിവസങ്ങളുമായി സ്‌കൂളുകളും വിദ്യാര്‍ഥികകളും ഓണാഘോഷ നിറവിലേക്ക്. ഈ വര്‍ഷം ഇതുവരെ അവധിക്കാലമായി ഉല്ലസിച്ച വിദ്യാര്‍ഥികള്‍ക്ക് ഓണപരീക്ഷ ഇത്തവണ ഏറെ പ്രയാസമായിരുന്നു. പരീക്ഷ കഴിഞ്ഞദിവസം അവസാനിച്ചു. എന്താണ് എഴുതിയതെന്ന് ചോദിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൈമലര്‍ത്തുന്നു. പാഠഭാഗങ്ങള്‍ ഒന്നും പൂര്‍ത്തിയായിരുന്നില്ല. സ്‌കൂള്‍ തുറന്നു ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30% മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് …

ബാങ്ക് ഓഫ് ഇന്ത്യ റിട്ട. എജിഎം വെള്ളിക്കോത്തെ പുറവങ്കര പുരുഷോത്തമന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: ബാങ്ക് ഓഫ് ഇന്ത്യ റിട്ട. എജിഎം വെള്ളിക്കോത്ത് വേദ് നിവാസിലെ പുറവങ്കര പുരുഷോത്തമന്‍ നായര്‍ (84) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് പുറവങ്കര തറവാട് ശ്മശാനമായ ആത്മാരാമത്തില്‍ നടക്കും. ഭാര്യ: എ.എം.ചന്ദ്രിക. മക്കള്‍: കിരണ്‍, അമര്‍ (ഇരുവരും യുഎസ്). മരുമക്കള്‍: അമാന്‍ഡ, ശക്തിമയി. സഹോദരങ്ങള്‍: പരേതരായ ജാനകി അമ്മ, ശാരദ അമ്മ, പത്മിനി അമ്മ, രാമചന്ദ്രന്‍ നായര്‍, അംബുജാക്ഷന്‍ നായര്‍, രാജേന്ദ്രന്‍ നായര്‍.

മൊഗ്രാല്‍ ഗവ. യൂനാനി ഡിസ്‌പെന്‍സറി അംഗീകാരത്തിന്റെ നിറവില്‍: കേരള സര്‍ക്കാരിന്റെ പ്രഥമ ആയുഷ് കായകല്‍പ അവാര്‍ഡ് യൂനാനി ഡിസ്‌പെന്‍സറിക്ക്

കാസര്‍കോട്: ആരോഗ്യ സേവനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആയുഷ് കായകല്‍പ്പ അവാര്‍ഡ് കുമ്പള പഞ്ചായത്തിന്റെ മൊഗ്രാല്‍ ഗവ. യൂനാനി ഡിസ്‌പെന്‍സറിക്കു ലഭിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്വ- മാലിന്യ പരിപാലനം,അണുബാധ നിയന്ത്രണം എന്നിവയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ കായകല്‍പ്പ പുരസ്‌കാരം ലഭിച്ചത്. മന്ത്രി വീണാ ജോര്‍ജില്‍ നിന്നും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷക്കീര്‍ അലി കെ എ, പ്രോഗ്രാം മാനേജര്‍ ഡോ. നിഖില, അറ്റന്‍ഡര്‍ …

ആരിക്കാടിയില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി സമരം: ആരിക്കാടി കടവത്ത്, ആരിക്കാടി ഓള്‍ഡ് റോഡ് നിവാസികള്‍ ഹൈവേയില്‍ പ്രതിഷേധിച്ചു

കുമ്പള: ടോള്‍ ബൂത്ത് അപ്പീലും തള്ളിപ്പോയിട്ടും ആരിക്കാടിയില്‍ സമരാവേശം അലയടിക്കുന്നു.സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുന്നതിനെതിരെ ആരിക്കാടി ഹൈവേയില്‍ നാട്ടുകാര്‍ വെള്ളിയാഴ്ച പ്രതിഷേധിച്ചു. ആരിക്കാടി കടവത്തു നിന്ന് ഒരു വിഭാഗം സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളിച്ചപ്പോള്‍ അതിനു നേരെ മറുഭാഗത്തു നിന്ന് ആരിക്കാടി ഓള്‍ഡ് റോഡിലുള്ളവര്‍ മുദ്രാവാക്യം ഏറ്റുവിളിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നിര്‍ദ്ദിഷ്ട ടോള്‍ ബൂത്തിനു മുകളില്‍ മേല്‍പ്പാലം പണിയണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇന്നു നടത്തിയതു സൂചനാ സമരമാണെന്നും അവര്‍ അധികൃതരെ മുന്നറിയിച്ചു. സൂചന കണ്ടു …

സ്‌നേഹിച്ചാല്‍ പിന്നെന്തു ചെയ്യാന്‍! ഭാര്യ പെട്ടെന്നു മരിച്ചപ്പോള്‍ അവരുടെ സഹോദരിയെ കല്ല്യാണം കഴിച്ചു; രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ഇളയ സഹോദരിയെ കൂടി വിവാഹം കഴിക്കാന്‍ മോഹം; ഭാര്യയോടു തുറന്നു പറഞ്ഞു, എതിര്‍ത്തപ്പോള്‍ വൈദ്യുതി ടവറില്‍ കയറി; വൈദ്യുതി കമ്പിയില്‍ പിടിക്കല്ലേ എന്ന് പൊലീസും ബന്ധുക്കളും യാചിച്ചു; ഏഴു മണിക്കൂര്‍ കഴിഞ്ഞു പോസ്റ്റില്‍ നിന്നിറങ്ങിയുടന്‍ വിവാഹം; മൂന്നാമത്തെ സഹോദരിയും തന്നെ സ്‌നേഹിച്ചുപോയെന്നു വിശദീകരണം

ലക്‌നൗ: സ്‌നേഹിച്ചുപോയാല്‍ പിന്നെന്തു ചെയ്യും? ഭാര്യ മരിച്ചപ്പോള്‍ അവരുടെ നേരെ ഇളയ സഹോദരിയെ വിവാഹം ചെയ്ത യുവാവിന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ഇളയ സഹോദിയെ കൂടി വിവാഹം കഴിക്കാന്‍ മോഹം വന്നു. പിന്നെ അതു മനസ്സില്‍ വച്ചു താമസിപ്പിച്ചില്ല. വിവരം ഭാര്യയോടു പറഞ്ഞു ആ മോഹം കൈയിലിരിക്കട്ടെ എന്ന് അവര്‍ മറുപടിയും പറഞ്ഞു. ഇതില്‍ നിരാശനായ യുവാവ് വീട്ടിനടുത്തു കൂടി കടന്നു പോവുന്ന ഹൈടെന്‍ഷന്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി വൈദ്യുതി കമ്പിയില്‍ ഇപ്പോള്‍ പിടിക്കും, …

ഹമീദ് അറന്തോടിന് ഖത്തര്‍ കെ.എം.സി.സി യാത്രയയപ്പ് നല്‍കി

ദോഹ: നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റും ആക്ടിങ് പ്രസിഡന്റുമായ ഹമീദ് അറന്തോടിന് കെ.എം.സി.സി കാസര്‍കോട് മണ്ഡലവും മധൂര്‍ പഞ്ചായത്ത് കമ്മറ്റിയും സംയുക്തമായി യാത്രയയപ്പ് നല്‍കി.തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് നാസര്‍ കൈതക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീക് ചെങ്കള, റഷീദ് ബാലടുക്ക, ഷാകിര്‍ കാപ്പി, ബഷീര്‍ ബബ്രാണി,മധൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹാരിസ് ചൂരി, ഷാനിഫ് പൈക്ക, യൂസുഫ് മാര്‍പ്പനടുക്ക, റഫീക് കുന്നില്‍, …

ശുഹൈബ് കൊലക്കേസ്; ഉദുമയിലെ കെ പത്മനാഭന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; നിയമന ഉത്തരവിറങ്ങി

കാസര്‍കോട്: കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ ശുഹൈബ് കൊലക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഉദുമയിലെ കെ. പത്മനാഭനാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ സി ബി ഐ അഭിഭാഷകന്റെ സഹായി ആയിരുന്നു ഇദ്ദേഹം.കണ്ണൂര്‍, മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബ് 2018 ഫെബ്രുവരി 12ന് രാത്രിയിലാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. എടയന്നൂര്‍, തെരൂരിലെ ഒരു തട്ടുകടയില്‍ ഇരിക്കുകയായിരുന്ന ശുഹൈബിനെ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നുവെന്നാണ് കേസ്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്)യിലാണ് …

ഗള്‍ഫുകാരന്റെ വീട്ടിലെ കവര്‍ച്ചയും ഹുന്‍സൂരിലെ ലോഡ്ജില്‍ യുവതിയുടെ കൊലയും; പ്രേതശല്യം മാറ്റാന്‍ പ്രതിഫലമായി വാങ്ങിയ 2 ലക്ഷം രൂപ മന്ത്രവാദിയുടെ വീട്ടില്‍ കണ്ടെത്തി

കണ്ണൂര്‍: ഇരിക്കൂര്‍, കല്യാട്ടെ വീട്ടില്‍ നിന്നു കവര്‍ച്ച പോയ നാലുലക്ഷം രൂപയില്‍ നിന്നു രണ്ടു ലക്ഷം രൂപ മന്ത്രവാദിയുടെ വീട്ടില്‍ നിന്നു പൊലീസ് കണ്ടുപിടിച്ചു. കര്‍ണ്ണാടക, ഹുന്‍സൂരിലെ മന്ത്രവാദിയായ ജനാര്‍ദ്ദനയുടെ വീട്ടില്‍ ഡിവൈ എസ് പി ടി കെ ധനജ്ഞയബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഹുന്‍സൂരിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട ദര്‍ശിത (21)യാണ് പണം നല്‍കിയതെന്നാണ് മന്ത്രവാദി പൊലീസിനു നല്‍കിയ മൊഴി. വീട്ടില്‍ പല അനിഷ്ട സംഭവങ്ങളും ഉണ്ടാകുന്നുവെന്നു പറഞ്ഞാണ് …

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘ വിസ്മഫോടനം: മഴയും മണ്ണിടിച്ചിലും; വന്‍നാശം മൂന്നു പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വെള്ളിയാഴ്ച രാവിലെ വീണ്ടും ഉണ്ടായ മേഘ വിസ്ഫോടനം വന്‍നാശം വിതച്ചു. ചമോലി, രുദ്രപ്രയാഗ് ജില്ലകളിലാണ് മേഘ വിസ്‌ഫോടനം അനുഭവപ്പെട്ടത്. മേഘ വിസ്‌ഫോടനെത്തുടര്‍ന്നു കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായി. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തു. കാണാതായവരില്‍ രണ്ടുപേര്‍ ദമ്പതികളാണ്. നിരവധി വീടുകള്‍ തകര്‍ന്നു. വളര്‍ത്തു മൃഗങ്ങളും മണ്ണില്‍ കുടുങ്ങിയിട്ടുണ്ട്. ചാമോലി ജില്ലയിലെ ദേവലിലാണ് മേഘ വിസ്‌ഫോടനം കനത്ത ദുരിതം വിതച്ചത്. രുദ്രപ്രയാഗ് ജില്ലയിലും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ജ്വല്ലറികളില്‍ പരിശോധന: തൃശൂരില്‍ മാത്രം കണക്കില്‍പ്പെടാത്ത 40 കിലോ സ്വര്‍ണ്ണം പിടികൂടി; രണ്ടു കോടിയില്‍പ്പരം രൂപ പിഴ ഈടാക്കി

തിരുവനന്തപുരം: തൃശൂരിലെ ജ്വല്ലറികളില്‍ 100 കോടിയിലധികം രൂപയുടെ വെട്ടിപ്പ് ജി എസ് ടി വിഭാഗം കണ്ടുപിടിച്ചു.തൃശൂരിലെ 16 സ്വര്‍ണ്ണ വ്യാപാരികളുടെ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്‍പ്പെടെ 42 കേന്ദ്രങ്ങളില്‍ ഒരേ സമയം നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 36 കിലോ സ്വര്‍ണ്ണം കണ്ടെത്തി. ഈ സ്വര്‍ണ്ണത്തിന്റെ നികുതി, പിഴ ഇനങ്ങളില്‍ രണ്ടു കോടിയില്‍പ്പരം രൂപ സര്‍ക്കാരിലേക്ക് ഈടാക്കി.സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ 200ല്‍പ്പരം ജീവനക്കാര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

ഓട്ടോ ടെമ്പോ ഒഴുകിപ്പോയി; യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു

കണ്ണൂര്‍: അതിശക്തമായി തുടരുന്ന മഴയില്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ വീണ് ഓട്ടോ ടെമ്പോ ഒഴുകിപ്പോയി. ടെമ്പോയിലുണ്ടായിരുന്ന മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു.ഇന്നുരാവിലെ കണ്ണൂര്‍ ഉളിക്കല്‍ വയത്തൂര്‍ പുഴയിലാണ് ഓട്ടോ ടെമ്പോ വീണത്. പുഴ കരകവിഞ്ഞൊഴുകുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെയുള്ള യാത്രക്കിടയിലാണ് ഓട്ടോ പുഴയില്‍ വീണ് ഒഴുകിപ്പോയത്. ഓട്ടോയിലുണ്ടായിരുന്ന മൂന്നു പേരും നീന്തി രക്ഷപ്പെട്ടു. പുഴ കരകവിഞ്ഞൊഴുകുകയാണ്.

തലപ്പാടിയിലെ അപകടം, ‘മൊട്ട’യായ ടയറുകളുമായി ഓടിയ നാലു ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു

കാസര്‍കോട്: തലപ്പാടിയില്‍ വ്യാഴാഴ്ച ഉണ്ടായ അപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ അപകടഭീതി വിതച്ച് കൊണ്ട് സര്‍വ്വീസ് നടത്തിയ കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസുകള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. നാലു ബസുകളാണ് തലപ്പാടിയില്‍ നാട്ടുകാര്‍ തടഞ്ഞു വച്ചത്.ഓടിത്തേഞ്ഞ ടയറുകളുള്ള ബസുകളാണ് തടഞ്ഞത്. മറ്റു ബസുകളെ ഓടാന്‍ അനുവദിക്കുകയും ചെയ്തു. വിവരമറിഞ്ഞ് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ഗതാഗതയോഗ്യമല്ലാത്ത ടയറുകളുള്ള ബസുകളെ റോഡിലിറങ്ങാന്‍ അനുവദിക്കില്ലെന്നു പ്രതിഷേധക്കാര്‍ പൊലീസിനെ അറിയിച്ചു. വ്യാഴാഴ്ച തലപ്പാടിയില്‍ കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസിടിച്ച് ആറുപേര്‍ക്കാണ് …