ഡാലസ് ഓര്‍ത്തഡോസ് ചര്‍ച്ച് സ്ഥാപകാംഗമായ മത്തായി സഖറിയ അന്തരിച്ചു

പി പി ചെറിയാന്‍ ഡാലസ്: ഡാലസ് ഓര്‍ത്തഡോസ് ചര്‍ച്ച് സ്ഥാപകാംഗമായ മത്തായി സഖറിയ അന്തരിച്ചു. ശോശാമ്മ (അമ്മുക്കുട്ടി)യാണ് ഭാര്യ.സംസ്‌കാര ശുശ്രൂഷ 8ന് വൈകിട്ടു 5:30 മുതല്‍ 9 വരെ ഡാലസ്സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടക്കും.

നായപ്പോര്: മുന്‍ എന്‍.എഫ്.എല്‍ താരം കുറ്റക്കാരന്‍; 30 വര്‍ഷം വരെ തടവിനു സാധ്യത

പി പി ചെറിയാന്‍ വാഷിങ്ട്ടന്‍: നായപ്പോര് സംഘടിപ്പിച്ചുവെന്ന കേസില്‍ മുന്‍ എന്‍.എഫ്.എല്‍. താരം ലെഷോണ്‍ ജോണ്‍സനെ വീണ്ടും ശിക്ഷിച്ചു. ആറ് കേസുകളിലാണ് ഫെഡറല്‍ ജൂറി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതോടെ 30 വര്‍ഷം വരെ തടവും, ഒരു കോടിയിലധികം രൂപ പിഴയും ഉണ്ടായേക്കാമെന്നു റിപ്പോര്‍ട്ടുകള്‍പറയുന്നു.തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് 190 നായ്ക്കളെ അധികൃതര്‍ പിടികൂടിയിരിരുന്നു. നായകളെ പോരിനായി പരിശീലിപ്പിക്കാനുള്ള ഉപകരണങ്ങളും മരുന്നുകളും ഇവിടെ നിന്നും കണ്ടെത്തി. 2005ലും ഇദ്ദേഹം സമാനമായ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. അന്ന് തടവ് ശിക്ഷ …

കാസര്‍കോട്ട് ഡിജിപിയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം; മയക്കുമരുന്ന്-മണല്‍ കടത്ത് സംഘങ്ങള്‍ക്കെതിരെ കനത്ത നടപടിക്ക് നിര്‍ദ്ദേശം ഉണ്ടായേക്കുമെന്ന് സൂചന

കാസര്‍കോട്: സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമേറ്റ ശേഷം ഡിജിപി റവാഡ ചന്ദ്രശേഖര്‍ ആദ്യമായി കാസര്‍കോട്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം എത്തിയ അദ്ദേഹം പുലിക്കുന്നിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ബുധനാഴ്ച ജില്ലാ പൊലീസ് ആസ്ഥാനത്ത് കാസര്‍കോട് ജില്ലയിലെ ഡിവൈ.എസ്.പിമാര്‍ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ഡിജിപി എത്തിയത്. ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാന പാലനത്തിനു മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദ്ദേശം ഡിജിപി മുന്നോട്ടു വയ്ക്കുമെന്നാണ് സൂചന. ജില്ലയില്‍ പിടിമുറുക്കിയിട്ടുള്ള മയക്കുമരുന്ന്-മണല്‍ മാഫിയകളെ അടിച്ചമര്‍ത്താനുള്ള കര്‍ശന നിര്‍ദ്ദേശവും ഡിജിപി …

യൂനാനി ചികിത്സക്കു രോഗികളേറുന്നു: കുമ്പള ഗ്രാമപഞ്ചായത്ത് 32 ലക്ഷം രൂപയുടെ മരുന്നെത്തിച്ചു

കുമ്പള: പ്രകൃതിദത്ത യൂനാനി ചികിത്സക്കു രോഗികളേറുന്നു. യൂനാനി ചികിത്സ ഫലപ്രദമെന്ന് കണ്ടതോടെ സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ കൂടുതല്‍ രോഗികള്‍ എത്തിത്തുടങ്ങി. ഇതുമൂലം ഈ വര്‍ഷം ആദ്യം നേരിയ മരുന്ന് ക്ഷാമം നേരിട്ടു. ഡിസ്‌പെന്‍സറിയുടെ ഭരണ ചുമതല വഹിക്കുന്ന കുമ്പള പഞ്ചായത്ത് മരുന്ന് വാങ്ങാന്‍ 2 ലക്ഷം രൂപ കൂടുതല്‍ നല്‍കി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 32 ലക്ഷം രൂപയുടെ മരുന്ന് നല്‍കിയത് രോഗികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.ആശുപത്രിയില്‍ മരുന്ന് ക്ഷാമം അനുഭവപ്പെട്ട വിവരം മെഡിക്കല്‍ ഓഫീസര്‍ ഡോ: …

യുവ വനിതാ വെറ്ററിനറി ഡോക്ടര്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പുത്തൂര്‍: യുവവനിതാ വെറ്ററിനറി ഡോക്ടറെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍, ബപ്പളിഗെയിലെ ഗണേഷ് ജോഷിയുടെ മകള്‍ ഡോ. കീര്‍ത്തന ജോഷി (27)യാണ് മരിച്ചത്. മംഗ്‌ളൂരുവിലുള്ള വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വെറ്ററിനറി സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള കീര്‍ത്തന എന്തിനു ആത്മഹത്യ ചെയ്തുവെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: വീണ. സഹോദരി ഡോ. മേഘന.

ഇരിയണ്ണി, ഓലത്തുകയയില്‍ പുലിയിറങ്ങി; കൂട് തകര്‍ത്ത് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയെ കൊന്നു, സ്ഥലത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍

കാസര്‍കോട്: ഒരു ഇടവേളക്ക് ശേഷം മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണിയില്‍ പുലിയിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടുമുറ്റത്ത് എത്തിയ പുലി ഓലത്തുകയയിലെ ഗോപാലന്‍ നായരുടെ നാലു വയസ്സുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെ കൊന്ന് കടിച്ചു കൊണ്ടു പോയി. ഇരുമ്പു കൂടു തകര്‍ത്ത ശേഷമാണ് നായയെ പുലി പിടികൂടിയത്. വിവരമറിഞ്ഞ് എന്‍.വി സത്യന്റെ നേതൃത്വത്തിലുള്ള ആര്‍.ആര്‍.ടി സംഘം സ്ഥലത്തെത്തി.ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. സോളാര്‍ വേലിയുടെ അടിഭാഗത്തു കൂടി നൂണിറങ്ങിയ പുലി വീട്ടുമുറ്റത്തെ ഇരുമ്പു കൂടിന്റെ …

ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാരം: മൃതദേഹങ്ങള്‍ കുഴിച്ചെടുക്കാന്‍ റഡാര്‍ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണമെന്നു പരാതിക്കാരിയുടെ അഭിഭാഷകന്‍

മംഗളൂരു: ധര്‍മ്മസ്ഥലയിലെ കൂട്ട ശവസംസ്‌കാര കേസിലെ കൃത്യമായ ശവക്കുഴികള്‍ കണ്ടെത്തുന്നതിനു റഡാര്‍ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണമെന്നു പരാതിക്കാരിയുടെ അഭിഭാഷകന്‍ അധികൃതരോടാവശ്യപ്പെട്ടു.2003ല്‍ ധര്‍മ്മസ്ഥലയില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അനന്യഭട്ടിന്റെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകനായ മഞ്ജുനാഥാണ് ഈ ആവശ്യമുന്നയിച്ചത്. മകളുടെ തിരോധാനത്തെത്തുടര്‍ന്ന് 2014ല്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് സുജാതഭട്ട് താമസം മാറ്റിയിരുന്നു അതിനുശേഷം പതിനൊന്ന് വര്‍ഷത്തിനിടയില്‍ ധര്‍മ്മസ്ഥല വനമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ കുഴിയെടുത്ത സ്ഥലങ്ങള്‍ക്കടുത്ത് അസ്ഥികള്‍ കണ്ടെത്തുന്നതിന് നൂതനമായ റഡാര്‍ സാങ്കേതിക സംവിധാനം ഉപയോഗിക്കണമെന്നും പ്രത്യേക അന്വേഷണ …

കടം കൊടുത്ത 200 രൂപ തിരിച്ചു ചോദിച്ച നവവരനെ അടിച്ചുകൊന്നു

ഗോണ്ട: കടം കൊടുത്ത തുകയില്‍ നിന്നു 200 രൂപ തിരിച്ചു ചോദിച്ച 22കാരനായ നവവരനെ അടിച്ചുകൊന്നു.ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ഗോണ്ട -ലക്‌നൗ ഹൈവേക്കടുത്താണ് സംഭവമെന്നു പൊലീസ് പറഞ്ഞു. കൊലയാളികള്‍ക്കെതിരെ ശക്തമായ നടപടി ഉടന്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ടു യുവാവിന്റെ വീട്ടുകാര്‍ മൃതദേഹം ഹൈവേയില്‍വച്ചു പ്രതിഷേധിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനു ശക്തമായ പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ലക്ഷ്മണ്‍പൂര്‍ജാട്ട് ഗ്രാമവാസിയും കല്ലുകെട്ടു തൊഴിലാളിയും നവവരനുമായ ഹൃദയ്‌ലാല്‍ (22)ആണ് കൊല്ലപ്പെട്ടത്. സമീപവാസിയായ രാം അനൂജ് എന്നയാള്‍ക്കു ഹൃദയ്‌ലാല്‍ 700രൂപ കടം കൊടുത്തിരുന്നു. ഈ തുകയില്‍ നിന്ന് …

പൊലീസുകാരനായ ഭര്‍ത്താവിനെ ഭാര്യ വിറകു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

അഹമ്മദാബാദ്: പൊലീസുകാരനായ ഭര്‍ത്താവിനെ ഭാര്യ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊന്നു. ഏഴു വയസ്സുകാരനായ മകന്റെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ആത്മഹത്യ ചെയ്തു.ഗുജറാത്തില അഹമ്മദാബാദ് സിറ്റിയില്‍ തിങ്കളാഴ്ചയായിരുന്നു ദാരുണ സംഭവം.ഡാനിലിംട പൊലീസ് ലൈനിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് കൊലപാതകമുണ്ടായതെന്നു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രവി മോഹന്‍ സൈനി പറഞ്ഞു. കൊല്ലപ്പെട്ട മുകേഷ് പര്‍മാര്‍ എന്ന പൊലീസുകാരനും ഭാര്യ സംഗീതയും തമ്മില്‍ ദീര്‍ഘകാലമായി വിവാഹവുമായി ബന്ധപ്പെട്ടു വിയോജിപ്പുകളുണ്ടായിരുന്നെന്നു അധികൃതര്‍ സൂചിപ്പിച്ചു. മുകേഷ് പാര്‍മര്‍ ട്രാഫിക് …

ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കണ്ണൂര്‍: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മയ്യില്‍, കണ്ണാടിപ്പറമ്പ്, മാലോട്ട്, നിക്കുമ്മല്‍ പുതിയ പുരയില്‍ എന്‍.പി മുഹമ്മദ് ഫാറൂഖ് (44) ആണ് മരിച്ചത്. കടകളില്‍ മസാലപൊടി വിതരണം ചെയ്യുന്ന വാനിന്റെ ഡ്രൈവറാണ് മുഹമ്മദ് ഫാറൂഖ്. ഞായറാഴ്ച രാത്രി കൊളച്ചേരി, പെട്രോള്‍ പമ്പിനു സമീപം വാഹനം നിര്‍ത്തിയിട്ട് വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെയാണ് ബൈക്കിടിച്ച് തെറുപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഫാറൂഖ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ തിങ്കളാഴ്ച …

ആശുപത്രിയിലേക്ക് പോയ ആളുടെ മൃതദേഹം കാസര്‍കോട് കടപ്പുറത്ത് കണ്ടെത്തി

കാസര്‍കോട്: ആശുപത്രിയിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ആളുടെ മൃതദേഹം കാസര്‍കോട്, തളങ്കര അഴിമുഖത്ത് കണ്ടെത്തി. കോഴിക്കോട്, മാവൂര്‍, ചെറുകുളത്ത്, കളിപ്പറമ്പ് വീട്ടില്‍ സത്യനാഥ(70)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രി കരയ്ക്കടിഞ്ഞത്.രാവിലെ ആശുപത്രിയില്‍ പോകുന്നുവെന്നു പറഞ്ഞാണ് സത്യനാഥന്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലേക്ക് അന്വേഷിച്ചു പോയി. എത്തിയിട്ടില്ലെന്നായിരുന്നു ആശുപത്രിയില്‍ നിന്നു ലഭിച്ച മറുപടി. തുടര്‍ന്ന് വീട്ടുകാര്‍ മാവൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഈ വിവരം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. …

ഓട്ടോ യാത്രക്കിടയില്‍ നെഞ്ചു വേദന: മുന്‍ ഗുമസ്തന്‍ മരിച്ചു

കാസര്‍കോട്: ഓട്ടോ യാത്രക്കിടയില്‍ നെഞ്ചു വേദന അനുഭവപ്പെട്ട മുന്‍ ഗുമസ്തന്‍ മരിച്ചു. മീഞ്ച, കോരിക്കാറിലെ മഹാബല (74) യാണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ബായാറില്‍ നിന്നു ഓട്ടോയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു മഹാബല. ഇതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ: വസന്തി. മക്കള്‍: ചരണ്‍ കുമാര്‍, കീര്‍ത്തന, ലത, അനുഷ. മരുമക്കള്‍: പവിത്ര, ശ്രീജിന്‍, വിനയകുമാര്‍, ദിവാകര. സഹോദരങ്ങള്‍: കൃഷ്ണ ബങ്കേര, ലിംഗപ്പ ബങ്കേര, രാമ ബങ്കേര, സുന്ദരി, ലക്ഷ്മി, ഗീത.

മാവുങ്കാല്‍, മൂലക്കണ്ടത്ത് വ്യാപാരി മൂന്നു നില കെട്ടിടത്തില്‍ നിന്നു വീണതോ, ചവിട്ടി താഴെയിട്ടതോ?; ഡമ്മി പരിശോധനയ്ക്ക് ആലോചന, വ്യാപാരിയുടെ നില അതീവ ഗുരുതരം, കരാറുകാരനെതിരെ കേസ്

കാസര്‍കോട്: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് കെട്ടിട ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിക്കോത്ത്, പെരളത്തെ ഏഴുപ്ലാക്കല്‍, റോയി ജോസഫി(48)നു പരിക്കേറ്റ സംഭവത്തിലാണ് കരാറുകാരനായ പുല്ലൂരിലെ നരേന്ദ്രനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. സുഹൃത്തായ മൂലക്കണ്ടത്തെ പി.വി ഷാജി കുമാര്‍ ആണ് പരാതിക്കാരന്‍. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മഡിയനിലും വെള്ളരിക്കുണ്ടിലും അലുമിനിയം ഫാബ്രിക്കേശന്‍ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളുടെ ഉടമയാണ് റോയ് ജോസഫ്. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മൂലക്കണ്ടത്ത് മൂന്നു നില …

ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാരം; തിങ്കളാഴ്ച 100 അസ്ഥികളും തലയോട്ടിയും കണ്ടെത്തി

ധര്‍മ്മസ്ഥല: ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാര സ്ഥലങ്ങളെന്നു സംശയിക്കപ്പെടുന്ന ഇടങ്ങളില്‍ ആറാം ദിവസമായ തിങ്കളാഴ്ച നടത്തിയ ഖനനത്തില്‍ 100 അസ്ഥികളും ഒരു തലയോട്ടിയും കണ്ടെത്തി. പരാതിക്കാരനായ സാക്ഷി തിരിച്ചറിഞ്ഞ ആറാമത്തെ സ്ഥലത്തു നിന്ന് ഒരു പുരുഷന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. ധര്‍മ്മസ്ഥല പൊലീസ് പരിധിയിലെ നേത്രാവതി തീര്‍ത്ഥസ്നാന ഘട്ടത്തിനു സമീപത്താണ് ഭൂമി കുഴിച്ച് അന്വേഷണം തുടരുന്നത്. കണ്ടെടുത്ത അസ്ഥികൂടത്തില്‍ തലയോട്ടിക്കു പുറമെ നട്ടെല്ലും ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം സൂചിപ്പിച്ചു. കണ്ടെടുത്ത അസ്ഥിക്കൂട്ടങ്ങള്‍ രണ്ടു വ്യക്തികളുടേതാണെന്നു സംശയിക്കുന്നു. സംഭവ …

‘ഞാനിനി തിരിച്ചു വരില്ല’; കത്തെഴുതി വച്ച് യുവതി വീട്ടില്‍ നിന്നു ഇറങ്ങിപ്പോയി, ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: നെക്രാജെ, അര്‍ത്തിപ്പള്ളത്തെ സതീശന്റെ ഭാര്യ വിജയശ്രീ (33)യെ കാണാതായതായി പരാതി. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ 9 മണിക്കും വൈകുന്നേരം ആറു മണിക്കും ഇടയിലാണ് ഭാര്യയെ കാണാതായതെന്നു സതീശന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.‘ഞാനിനി തിരിച്ചു വരില്ല’ എന്നു എഴുതിയ കുറിപ്പ് വീട്ടില്‍ നിന്നു കണ്ടെത്തിയതായും പരാതിയില്‍ വ്യക്തമാക്കി.

കളനാട്ട് നിര്‍ത്തിയിട്ട കാറില്‍ നിന്നു എംഡിഎംഎ പിടികൂടി; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാര്‍ ആക്‌സസറീസ് ഷോപ്പിനു സമീപത്ത് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നു എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍. തെക്കില്‍, കുന്നാറ, തസ്ലീമ മന്‍സിലിലെ ഹസന്‍ ഫഹദ് (23), മാങ്ങാട്, ചോയിച്ചിങ്കാല്‍, അല്‍അമീന്‍ മന്‍സിലിലെ എംഎ ദില്‍ഷാദ് (36) എന്നിവരെയാണ് മേല്‍പ്പറമ്പ് എസ്.ഐ എസ്. സബീഷും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടത് പൊലീസിനു സംശയത്തിനു ഇടയാക്കിയിരുന്നു. തുടര്‍ന്ന് കാറിനകത്ത് പരിശോധിച്ചപ്പോഴാണ് 0.96 ഗ്രാം എംഡിഎംഎ കണ്ടെത്തിയതെന്നു പൊലീസ് …

കര്‍ണ്ണാടക സ്‌റ്റേറ്റ് ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണി മുടക്കില്‍; യാത്രക്കാര്‍ വിഷമത്തില്‍

മംഗ്‌ളൂരു: ജീവനക്കാരുടെ അനിശ്ചിത കാല പണി മുടക്കിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ കര്‍ണ്ണാടക സ്റ്റേറ്റ് ബസ് സര്‍വ്വീസ് സ്തംഭിച്ചു. കര്‍ണ്ണാടകയിലും കാസര്‍കോട്-മംഗ്‌ളൂരു റൂട്ടിലും സമരം യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു.38 മാസത്തെ ശമ്പള കുടിശ്ശികയും 2024 ജനുവരിയില്‍ നടപ്പാക്കേണ്ടിയിരുന്ന വേതന പരിഷ്‌കരണവും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ അനിശ്ചിതകാല പണി മുടക്ക് ആരംഭിച്ചിട്ടുള്ളത്. പണി മുടക്ക് കര്‍ണ്ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സമരം പിന്‍വലിപ്പിക്കുന്നതിന് തൊഴിലാളി യൂണിയനുകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. രണ്ടു വര്‍ഷത്തെ ശമ്പള കുടിശ്ശിക …

മാപ്പിളപ്പാട്ട് കലാകാരന്‍ തനിമ അബ്ദുള്ളയുടെ സഹോദരന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പ്രശസ്ത മാപ്പിളപ്പാട്ടു കലാകാരന്‍ പരേതനായ തനിമ അബ്ദുല്ലയുടെ സഹോദരന്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള, ബദ് രിയ നഗര്‍ കെ.വി ഹൗസിലെ എം.കെ മുഹമ്മദ് (50)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാന്‍ കിടക്കാനുള്ള ഒരുക്കത്തിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ട് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൈമൂണ്‍ നഗറിലെ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ജലാല്‍, ജസീല, ജുമൈല. മരുമക്കള്‍: റഷീദ് അസ്ഹരി, സജീര്‍. മറ്റു സഹോദരങ്ങള്‍: എം.കെ ഹംസ, ഖദീജ. മുഹമ്മദിന്റെ …