പള്ളിയിലേക്കു പോവുകയായിരുന്ന കരാറുകാരനെ ഇരുമ്പു വടി കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; മൂന്നാം പ്രതി കീഴടങ്ങി

കാസര്‍കോട്: പള്ളിയിലേക്ക് ജുമാനമസ്‌കാരത്തിനു പോവുകയായിരുന്ന യുവ കരാറുകാരനെ തടഞ്ഞു നിര്‍ത്തി ഇരുമ്പു വടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലെ മൂന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ചെര്‍ക്കള, ബേര്‍ക്കയിലെ പാറ ഇസ്മയില്‍ (45) ആണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്റു ചെയ്തു. 2024 ജുലായ് 19ന് ഉച്ചയ്ക്ക് 12.55ന് ആണ് കേസിനാസ്പദമായ സംഭവം.ചെര്‍ക്കള, ബേര്‍ക്കയിലെ യുവ കരാറുകാരനായ അബൂബക്കര്‍ സിദ്ദിഖ് (28) ആണ് വധശ്രമത്തിനു ഇരയായത്. കാര്‍ തടഞ്ഞു നിര്‍ത്തി …

കാസര്‍കോട് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് സുവര്‍ണ ജൂബിലി സമാപനം 9, 10, 11ന്

കാസര്‍കോട്: നെല്ലിക്കുന്നിലെ കാസര്‍കോട് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സിലെ ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ ജൂബിലി ആഘോഷം 9, 10, 11 തിയതികളില്‍ നടക്കുന്ന വിവിധ പരിപാടികളോടെ സമാപിക്കുമെന്നു സംഘാടക സമിതി അറിയിച്ചു. പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തിരുന്ന ജൂബിലി ആഘോഷത്തില്‍ വിവിധ എക്‌സിബിഷനുകള്‍, മെഹന്തി മല്‍സരങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. വൃദ്ധ സദനങ്ങള്‍ സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി. ഒമ്പതിന് വൈകീട്ട് …

ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു; സഹപാഠി അറസ്റ്റില്‍, സംഭവം ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍

ഗ്വാളിയോര്‍: മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടറെ സഹപാഠി ബലാത്സംഗം ചെയ്തു. പ്രതി അറസ്റ്റില്‍. ജനുവരി അഞ്ചിനു മധ്യപ്രദേശിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. ഇരയും പ്രതിയും ജൂനിയര്‍ ഡോക്ടര്‍മാരും സഹപാഠികളാണ്. സംഭവദിവസം വനിതാ ഡോക്ടര്‍, സഹപാഠിയുടെ ഹോസ്റ്റല്‍ മുറിയില്‍ എത്തിയപ്പോഴാണ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്. വനിതാ ഡോക്ടര്‍ നല്‍കിയ പരാതി പ്രകാരം കാമ്പ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. ഇരയെ തിരിച്ചറിയാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നു സിറ്റി പൊലീസ് സൂപ്രണ്ട് …

റിട്ട. വില്ലേജ് ഓഫീസര്‍ ആനന്ദ ദര്‍ബത്തടുക്ക അന്തരിച്ചു

കാസര്‍കോട്: റിട്ട. വില്ലേജ് ഓഫീസര്‍ ബേള ദര്‍ബത്തടുക്കയിലെ ആനന്ദ (83) അന്തരിച്ചു. ഭാര്യ: പരേതയായ പാര്‍വ്വതി. മക്കള്‍: പ്രമീള, ശിവപ്രസാദ്, ശിവശങ്കര്‍. മരുമക്കള്‍: പ്രദീപ്, സാവിത്രി, ചന്ദ്രിക.

മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ ട്രെയിന്‍-വിമാനസര്‍വ്വീസുകള്‍ താറുമാറായി; 100 വിമാന സര്‍വ്വീസുകള്‍ വൈകി

ന്യൂഡല്‍ഹി: അതിരൂക്ഷമായ മൂടല്‍മഞ്ഞിനെത്തുടര്‍ന്നു ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ ട്രെയിന്‍-വിമാനസര്‍വ്വീസുകള്‍ താറുമാറായി.ഞായറാഴ്ച രാവിലെ ശീതക്കാറ്റും അനുഭവപ്പെട്ടു. താപനില താണു. എന്നാല്‍ വിമാനങ്ങള്‍ വഴിമാറ്റി വിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. അതിരൂക്ഷമായ മൂടല്‍ മഞ്ഞ് മൂന്നു ദിവസമായി വിമാനസര്‍വ്വീസുകളെ പ്രതികൂലമായി ബാധിച്ചു.ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍ ലിമറ്റഡിന്റെ നിയന്ത്രണത്തിലാണ് രാജ്യ തലസ്ഥാനത്തെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച രാവിലെ ആറു മണി മുതല്‍ രാത്രി എട്ടുമണി വരെ 303 വിമാനങ്ങള്‍ 45 മിനിറ്റിലധികം വൈകിയാണ് സര്‍വ്വീസ് നടത്തിയത്.

4.14 കോടി രൂപയുടെ മരിജുവാനയുമായി കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ മുംബൈയില്‍ അറസ്റ്റില്‍

മുംബൈ: നാലുകോടി 14 ലക്ഷം രൂപയുടെ മാരക മയക്കുമരുന്നായ മരിജുവാനയുമായി കാസര്‍കോടു സ്വദേശിയുള്‍പ്പെടെ രണ്ടു പേരെ മുംബൈയില്‍ അറസ്റ്റു ചെയ്തു.ബാങ്കോക്കില്‍ നിന്നു മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പി(26)ല്‍ നിന്നാണ് 4.14 കോടി രൂപ വില വരുന്ന മരിജുവാന പിടിച്ചെടുത്തത്. അവിടെ നിന്നു മരിജുവാന കൊണ്ടുപോകാന്‍ വിമാനത്താവളത്തില്‍ കാത്തു നിന്ന കാസര്‍കോട്ടെ കെ.പി അഹമ്മദിനെയും കസ്റ്റംസ് അറസ്റ്റു ചെയ്തു. മുഹമ്മദ് പറമ്പിന്റെ ട്രോളി ബാഗില്‍ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ …

മംഗലംകളിയുടെ നാടിനു മംഗലം കളിയില്‍ സംസ്ഥാനതല മികവ്: ബാനം ഗവ.ഹൈസ്‌കൂളിനു കലോത്സവത്തില്‍ എ ഗ്രേഡ്

തിരുവനന്തപുരം: മംഗലംകളിയുടെ നാടു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അഭിമാനകരമായ നേട്ടം കൊയ്തു. 17 സ്‌കൂള്‍ ടീമുകളോട് മത്സരിച്ച ബാനം ഗവ.ഹൈസ്‌കൂള്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി. 17 ടീമുകളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് ബാനം സ്‌കൂള്‍ മികവ് പുലര്‍ത്തിയത്. കാസര്‍കോട് ജില്ലയിലെ മാവില-മലവേട്ടുവ സമുദായത്തിന്റെ തനതുകലാരൂപമായ മംഗലംകളി ഇത്തവണയാണ് കലോത്സവ മാന്വലില്‍ ഉള്‍പ്പെടുത്തിയത്. തുടി താളത്തിനും പാട്ടിനുമൊത്ത് ചുവടുവച്ച് മത്സരാര്‍ത്ഥികള്‍ കാണികളുടെ മനം കവര്‍ന്നു. ഇരു സമുദായങ്ങളുടേയും ചുവടുകളും പാട്ടുകളും ചേര്‍ത്തായിരുന്നു അവതരണം. സുനില്‍ ബാനം, …

കാസര്‍കോട്ടും പരിസരങ്ങളിലും മീനും ഇറച്ചിക്കും പലവില; വില ഏകീകരണം വേണം: താലൂക്കുസഭ

കാസര്‍കോട്: കാസര്‍കോട്ടും പരിസരങ്ങളിലും ഹോട്ടലുകള്‍ മത്സ്യത്തിനും ഇറച്ചിക്കും തോന്നിയപോലെ വില ഈടാക്കുന്നതു തടയണമെന്നു താലൂക്കുസഭ ആവശ്യപ്പെട്ടു. ഹോട്ടലുകളിലും മറ്റും വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും ഇല്ലെങ്കില്‍ അനുഭവിക്കുമെന്നുമൊക്കെ വീമ്പു പറയുന്ന സര്‍ക്കാര്‍ അതു നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ എന്തു ചെയ്യുന്നെന്നു നിരീക്ഷിക്കാന്‍ പോലും തയ്യാറാവാത്തതു പരിതാപകരമാണെന്ന് അഭിപ്രായപ്പെട്ടു.മത്സ്യ-മാംസങ്ങള്‍ക്കു വില ഏകീകരണം ഉറപ്പാക്കണമെന്നു സഭ ആവശ്യപ്പെട്ടു.കാസര്‍കോട്ടെ പ്രധാന കേന്ദ്രങ്ങളിലും കളി സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും കൈയേറ്റം വര്‍ധിച്ചിരിക്കുകയാണെന്നും അതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആധ്യക്ഷം വഹിച്ചു. ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ, …

ജയിലില്‍ നിന്നു ഇറങ്ങി മൂന്നു മാസത്തിനുള്ളില്‍ നിരവധി കവര്‍ച്ച; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: ജയിലില്‍ നിന്നു ഇറങ്ങി മൂന്നു മാസത്തിനുള്ളില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട്, താമരശ്ശേരി, കക്കാട് സ്വദേശിയും പനമരത്ത് താമസക്കാരനുമായ ചാമ്പപ്പുരയില്‍ സക്കറിയ (39)യെ ആണ് കൂത്തുപറമ്പ് എ.സി.പി എം. കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എം. അനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ പനമരത്തു വച്ചാണ് അറസ്റ്റ്. ഡിസംബര്‍ 21ന് രാത്രി മട്ടന്നൂരിലെ മാനു സ്റ്റോര്‍ കുത്തിത്തുറന്ന് 67,000 രൂപ കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. …

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം: അന്വേഷണത്തിനു സിബിഐ വരുമോ? ഹൈക്കോടതി വിധി തിങ്കളാഴ്ച

കൊച്ചി: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. രാവിലെ 10.15ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറയുക.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹൈക്കോടതിയെ സമീപിച്ചത്.നവീന്‍ബാബുവിന്റേത് കൊലപാതകമാണോയെന്നു സംശയമുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസില്‍ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നുമാണ് ഹര്‍ജിക്കാരി കോടതിയില്‍ വാദിച്ചത്.സിബിഐ വരേണ്ടതില്ലെന്നും കുടുംബത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്ന തരത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. …

രാഷ്ട്രീയക്കൊലയില്‍ വീണ്ടും കോടതി; കണ്ണൂര്‍, കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ഒന്‍പത് പ്രതികളും കുറ്റക്കാര്‍, പ്രതികള്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍, ശിക്ഷാവിധി 7ന്

കണ്ണൂര്‍: കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തി(26)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്‍പതു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി ഏഴിനു തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി വിധിക്കും. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണപുരം, ചുണ്ടയിലെ വായക്കോടന്‍ വീട്ടില്‍ വി.വി ശ്രീകാന്ത് (50), കോത്തല താഴെ വീട്ടില്‍ കെ.ടി ജയേഷ് (35), വടക്കേവീട്ടില്‍ വി.വി ശ്രീകാന്ത് (40), പുതിയ പുരയില്‍ പി.പി അജീന്ദ്രന്‍ (44), ഇല്ലിക്കല്‍ വളപ്പില്‍ ഐ.വി അനില്‍ കുമാര്‍ (45), പുതിയപുരയില്‍ പി.പി രാജേഷ് (39), ചാക്കുളപ്പറമ്പില്‍ …

വയനാട് ദുരിതാശ്വാസ ബാധിതര്‍ക്കു വേണ്ടി സമാഹരിച്ച വസ്തുവകകള്‍ മറിച്ചുവിറ്റുവെന്ന സംഭവം; എസ്ഡിപിഐ മംഗല്‍പാടി പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

ഉപ്പള: വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്കു സമാഹരിച്ച സാധനങ്ങള്‍ മംഗല്‍പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും മുസ്ലിം ലീഗ് നേതാക്കളും ചേര്‍ന്ന് മറിച്ചുവിറ്റുവെന്ന സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാവണമെന്നാവശ്യപെട്ട് എസ്ഡിപിഐ മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഭരണത്തിന്റെ തണലില്‍ മംഗല്‍പാടി പഞ്ചായത്തില്‍ വര്‍ഷങ്ങളായി മുസ്ലിം ലീഗ് അഴിമതി വ്യാപകമാണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, ലീഗ് ഭരണത്തില്‍ തുടര്‍ച്ചയായി നടക്കുന്ന അഴിമതിയുടെ ഭാഗമാണ് ഇതെന്നു എസ്ഡിപിഐ ഭാരവാഹികള്‍ ആരോപിച്ചു. സമഗ്രമായ …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു; സഹോദരി ഭര്‍ത്താവ് പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലത്രെ. കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തി ഡോക്ടറെ കാണിക്കുകയായിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി പൂര്‍ണ്ണഗര്‍ഭിണിയാണെന്നു വ്യക്തമായി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി വൈകാതെ പ്രസവിക്കുകയും ചെയ്തു. 18 വയസ്സായെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനു ഇരയായ സമയത്ത് 17 വയസായിരുന്നു. ഇക്കാര്യം …

ബേള വിഷ്ണുമൂര്‍ത്തി നഗറില്‍ അനധികൃത ചെങ്കല്‍ഖനനമെന്നു പരാതി

കാസര്‍കോട്: ചെങ്കല്‍ ഖനനത്തിനും മണ്ണെടുപ്പിനുമൊക്കെ നിയമം കര്‍ശനമാക്കിക്കൊണ്ടിരിക്കെ അതിന്റെ കാര്യസ്ഥന്മാര്‍ കണ്ണടച്ചു നിസ്സഹായരായി മാറിയെന്നു നീര്‍ച്ചാല്‍ ബേള സ്വദേശികള്‍ പരിതപിക്കുന്നു.ബേള വിഷ്ണുമൂര്‍ത്തി നഗറിലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് 50 സെന്റോളം സ്ഥലത്ത് അനധികൃത ചെങ്കല്‍ഖനനം രാപ്പകല്‍ തുടരുകയാണെന്നു നാട്ടുകാര്‍ ജില്ലാ കളക്ടര്‍, ആര്‍.ഡി. ഒ, മൈനിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോടു പരാതിപ്പെട്ടു. വൃദ്ധരും രോഗികളും താമസിക്കുന്ന സ്ഥലത്തോടു ചേര്‍ന്നാണ് ചെങ്കല്‍ ഖനനം അനധികൃതമായി പൊടിപൊടിക്കുന്നതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ജിയോളജിയെ ആദ്യം അറിയിച്ചപ്പോള്‍ വിവരം വില്ലേജ് ഓഫീസിനെ അറിയിക്കാനായിരുന്നു …

കോഴിക്കോടന്‍ ഫെസ്റ്റ് 4, 5 തിയ്യതികളില്‍ അബുദാബിയില്‍

അബുദാബി: കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കോഴിക്കോടന്‍ ഫെസ്റ്റ് സീസണ്‍ -2, 4, 5 തിയതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ 200വോളം കലാകാരന്‍മാര്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി രാത്രി പന്ത്രണ്ടിന് അവസാനിക്കും. കോഴിക്കോടിന്റെ മഹിമ വിളിച്ചറിയിക്കുന്ന ഫെസ്റ്റില്‍ ഒപ്പന, കോല്‍ക്കളി തുടങ്ങി മലബാറിന്റെ തനിമയുള്ള, കലാപരിപാടികള്‍, റോയല്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേള, കേരള കലാരൂപങ്ങള്‍ എന്നിവക്ക് …

ശബരിമലയില്‍ വന്‍ വരുമാനവര്‍ധന; മണ്ഡല കാലത്ത് അധികം ലഭിച്ചത് 82 കോടി രൂപ

പത്തനംതിട്ട: ശബരിമലയില്‍ വന്‍ വരുമാന വര്‍ധന. മണ്ഡലകാലത്ത് കഴിഞ്ഞ വര്‍ഷം ലഭിച്ചതിനക്കാളും 82 കോടി രൂപയുടെ അധികവരുമാനമാണ് ദേവസ്വം ബോര്‍ഡിനു ഇത്തവണ ലഭിച്ചത്. കാണിക്ക ഇനത്തിലും അരവണ വില്‍പ്പനയിലുമാണ് വലിയ വരുമാന വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ തവണ ഉണ്ടായതിനേക്കാളും നാലു ലക്ഷത്തോളം ഭക്തര്‍ ഇത്തവണ ദര്‍ശനത്തിനു എത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി.എസ് പ്രശാന്ത് പറഞ്ഞു. 41 ദിവസത്തെ മണ്ഡലകാലത്ത് കഴിഞ്ഞ തവണ 215 കോടി രൂപയാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ 297 കോടി രൂപയാണ് ലഭിച്ചത്. അധികംലഭിച്ച …

കാമുകിയെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഗര്‍ഭാധാരണം തടയാന്‍ ഗുളികകള്‍ നല്‍കി, കാമുകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പുത്തൂര്‍: പ്രായപൂര്‍ത്തിയാകാതെ കോളേജ് വിദ്യാര്‍ത്ഥിനിയെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍. പുത്തൂര്‍, കൊടിമ്പാല, ഓംകല്‍ സ്വദേശി പ്രവീണ്‍ പൂജാരിയെയാണ് പുത്തൂര്‍, കഡബ പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയും പ്രവീണും പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം ചെയ്ത് പുത്തൂരിനു സമീപത്തെ വാടകവീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും ഗര്‍ഭം ധരിക്കാതിരിക്കുന്നതിനു ഗുളികകള്‍ നല്‍കുകയും ചെയ്തുവെന്നു പറയുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രവീണ്‍ പെണ്‍കുട്ടിയെ വീണ്ടും വാടകവീട്ടിലേക്ക് കൊണ്ടു പോയി രാത്രി അവിടെ താമസിക്കുകയായിരുന്നു. …

കല്യോട്ടെ സ്മൃതി മണ്ഡപത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍; സിബിഐയ്ക്കും കോടതിക്കും അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളി, വിധി പ്രസ്താവന കേട്ട് പൊട്ടിക്കരഞ്ഞ് കുടുംബാംഗങ്ങള്‍

കാസര്‍കോട്: ഇരട്ടക്കൊലക്കേസ് വിധി പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെ കല്യോട്ടെ രക്തസാക്ഷി മണ്ഡപത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍. വിധി പ്രസ്താവന കേട്ടയുടനെ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ പൊട്ടിക്കരഞ്ഞു. വധശിക്ഷയായിരുന്നു ലഭിക്കേണ്ടിയിരുന്നതെന്നു ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍ പ്രതികരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, നേതാക്കളായ ഡീന്‍ കുര്യാക്കോസ്, എ ഗോവിന്ദന്‍ നായര്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കോടതിക്കും സിബിഐയ്ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും ഉണ്ടായി. വിധി പ്രസ്താവന കണക്കിലെടുത്ത് കല്യോട്ടും പരിസരങ്ങളിലും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് …