യുവതിയെയും ഒരുവയസുള്ള കുട്ടിയെയും നേത്രാവതി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: യുവതിയുടെയും ഒരു വയസ്സുള്ള ആൺകുട്ടിയുടെയും മൃതദേഹങ്ങൾ നേത്രാവതി പുഴയിൽ കണ്ടെത്തി. അഡയാർ പടവ് സ്വദേശിനി ചൈത്രയുടെയും മകൻ ദിയാൻഷിൻ്റെയും മൃതദേഹങ്ങൾ ഹരേക്കള പാലത്തിന് സമീപം കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് അമ്മയെയും കുഞ്ഞിനെയും വീട്ടിൽ നിന്നും കാണാതായത്. തുടർന്ന്സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മംഗളുരു വെൻലോക് ആശുപത്രിയിലേക്ക് മാറ്റി.മാർച്ച് 28 ന് കുട്ടിയുടെ ഒന്നാം പിറന്നാൾ ദേർളക്കട്ടെ സേവാശ്രമത്തിൽ ആഘോഷിച്ചിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക …

കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ 19കാരൻ മുങ്ങി മരിച്ചു. കല്ലമ്പലം നാവായിക്കുളത്തെ വൈഷ്ണവ് ആണ് മരിച്ചത്. പള്ളിക്കൽ പകൽക്കുറി ആറ്റിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ നാല് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കരയ്ക്ക് എത്തിച്ചശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയായിരുന്നു വൈഷ്ണവ്.

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി അന്തരിച്ചു; മലയാള സിനിമകളിലും വേഷമിട്ടു

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും. വേട്ടയാട് വിളയാട് എന്ന ചിത്രത്തിലെ അമുദൻ എന്ന കഥാപാത്രത്തിലൂടെയും വട ചെന്നൈയിലെ തമ്പി എന്ന കഥാപാത്രത്തിലൂടെയുമാണ് ബാലാജി അറിയപ്പെട്ടത്.1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്ന‍ട …

കുമ്പളയിൽ കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ചു; കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട് : ദേശീയപാത കുമ്പള പാലത്തിനു സമീപം കർണാടക ആർടിസി ബസും കാറും കൂട്ടിയിടിച്ചു. കാർ ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മഞ്ചേശ്വരം സ്വദേശി ഷമീർ ആണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കാറിന്റെ മുൻഭാഗത്തെ വീലുകൾ ബസ് ഇടിച്ചു തകർന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം. കാസർകോട് നിന്നും മഞ്ചേശ്വരത്ത് പോവുകയായിരുന്ന ഷമീർ സഞ്ചരിച്ച ടാറ്റാ നെക്സൺ കാറും മംഗളൂരുവിൽ നിന്ന് വരികയായിരുന്നു കർണാടക ആർടിസി ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. 10 മീറ്ററോളം ദൂരം …

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേർ മരിച്ചു; ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്‌സ്വാന തലസ്ഥാനമായ ഗബൊറോണില്‍നിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തില്‍ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനക്കായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെയാണ് തീ പടര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടെയില്‍നിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തെക്കന്‍ ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ നിന്ന് ലിംപോപോയിലെ …

കാസർകോട് സ്വദേശി ഡോ. മുനീറിന് അമേരിക്കൻ ഗവണ്മെന്റിന്റെ 22 കോടിയോളം രൂപയുടെ ഗവേഷണ ഗ്രാന്റ്

കാസർകോട് : മലയാളി ശാസ്ത്രജ്ഞനും അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. മുനീറിന് അമേരിക്കൻ ഫെഡറൽ ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ 2.7 ദശലക്ഷം ഡോളർ (22 കോടി രൂപയിൽ അധികം) ഗവേഷണ ഗ്രാന്റ് ലഭിച്ചു. R21, R01 വിഭാഗത്തിലുള്ള ഗവേഷണ പ്രൊജക്റ്റായാ തലച്ചോർ ക്ഷതത്തിനുള്ള പെപ്റ്റൈഡ് തെറാപ്പിക്കാണ് ധന സഹായം ലഭിച്ചത്. ന്യൂ ജെർസിയിലെ ഹാക്കൻസാക്ക് മരിഡിയന് ഹെൽത്ത് ജെ ഫ് കെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ സീനിയർ സയന്റിസ്റ്റും അസ്സോസിയേറ്റ് പ്രൊഫസറുമാണ് മുനീർ. 4 വർഷത്തെ …

പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസര്‍ മദനി വെന്റിലേറ്ററിൽ; അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസര്‍ മദനി ഗുരുതരാവസ്ഥയിൽ. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാവിലെയോടെ ശ്വാസകോശത്തിൽ നീർക്കെട്ടും ശ്വാസതടസ്സവുമുണ്ടായി. ഓക്‌സിജൻ അളവ് കുറയുകയും രക്തസമ്മർദം കൂടുകയും ചെയ്തതോടെ വെന്റിലേറ്റർ ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായതിനെത്തുടർന്ന് നേരത്തേ ഡയാലിസിസ് ചെയ്തിരുന്നു. തുടർച്ചയായി ഡയാലിസിസിനു കഴിയാത്ത സാഹചര്യത്തിൽ പെരിറ്റോണിയൽ ഡയാലിസിസ് ആരംഭിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു …

കാറിൽ മയക്കുമരുന്ന് കടത്ത്; രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: ചെർക്കള ബദിയടുക്ക റോഡിലെ ചെർളടുക്കയിൽ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടി. 4.19 ഗ്രാം മെത്താഫിറ്റമിൻ ആണ് വാഹനത്തിൽ കണ്ടെത്തിയത്. എക്സൈസ് പ്രിവന്റിവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, രാമ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കാറിൽ ഉണ്ടായിരുന്ന ചെർളടുക്കയിലെ അബ്ദുൽ ജവാദ് (26), പെർള അടുക്ക ഹൗസിലെ അബ്ദുൽ അസീസ്( 41 ) എന്നിവരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ എൻ ഡി പി എസ് കേസ് എടുത്തു.

കുമ്പളയിൽ ട്രെയിനിൽ നിന്ന് വീണ എൻജിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: ട്രെയിനിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൂത്തുപറമ്പ് സ്വദേശി റാഫിയുടെ മകൻ അബ്ദുൽ റനീം (19) ആണ് മരിച്ചത്. മംഗളുരു പി എ കോളേജിലെ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ കാസർകോടിനും കുമ്പളയ്ക്കും ഇടയിൽ കല്ലങ്കൈയിൽ റെയിൽ പാളത്തിന് സമീപത്തുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മംഗളൂരു ചെന്നൈ മെയിൽ ട്രെയിനിൽ നിന്ന് വിദ്യാർഥി തെറിച്ചു വീണത്. കുമ്പള റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികൾ …

വയോധികൻ ഹോട്ടലിൽ കുഴഞ്ഞു വീണു; വിളിച്ചുവരുത്തിയ ആംബുലൻസിൽ കയറ്റാൻ ഡ്രൈവർ വിസമ്മതിച്ചു; ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരണം

ഹോട്ടലിൽ കുഴഞ്ഞുവീണ വയോധിക ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ആലപ്പുഴ കഞ്ഞി ക്കുഴിയിലാണ് സംഭവം. നാലുകമ്പി സ്വദേശി അരീക്കൽ പീറ്റർ (80) ആണ് മരിച്ചത്. കഞ്ഞിക്കുഴിയിലെ ഹോട്ടലിൽ ഭക്ഷണം കഴി ക്കാൻ കയറിയപ്പോഴാണ് ഇയാൾ കുഴഞ്ഞു വീണത്. സ്ഥലത്തുണ്ടായിരുന്നവർ ആംബുലൻസ് വിളി ച്ചുവരുത്തിയെങ്കിലും പീറ്ററിനെ ആംബുലൻസിൽ കയറ്റാൻ ഡ്രൈവർ വിസമ്മതിച്ചെന്നാണ് ആ രോപണം. ബന്ധുക്കൾ കൂടെയില്ലാത്തതിനാൽ വാടക ലഭിക്കില്ലെന്ന് പറഞ്ഞാണ് ആംബുലൻസിൽ കയറ്റാ തിരുന്നതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി