റീൽസ് വൈറലായി; അവസാനം അറസ്റ്റിലായി; കെട്ടിടത്തിൽ തൂങ്ങിയാടി സാഹസികമായി റീൽസ് ചെയ്ത പെൺകുട്ടിക്കും സുഹൃത്തിനും എട്ടിന്റെ പണി കൊടുത്ത് പൊലീസ്

കെട്ടിടത്തിൽ തൂങ്ങിയാടിയ റീല്‍സ് ചെയ്യുന്നതിന്റെ ചിത്രം രാജ്യം ആകെ വൈറൽ ആയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സോഷ്യൽ മീഡിയയില്‍ ഉയർന്നതോടെ പൊലീസ് ഇടപെട്ടു. റീൽസ് എടുത്ത അഭ്യാസികളായ 23 കാരി മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരൻ മിഹിർ ഗാന്ധിയുമാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീൽസ് ചിത്രീകരിച്ച മൂന്നാമനെ കണ്ടെത്താൻ കഴിഞ്ഞട്ടില്ല. കഴിഞ്ഞ ദിവസമാണ് റിയൽസ് ചിത്രീകരിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ഒരു പെൺകുട്ടി ഒരു കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നതായി കാണാം. ഒരു കോട്ട പോലെ തോന്നിക്കുന്ന …

സംശയ രോഗം; ഭാര്യയെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം പിഴയും

കാസർകോട്: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ പട്ടാപ്പകല്‍ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ പിഴയും. പെർള അജിലടുക്കയിലെ സുശീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെ ജനാർദ്ദനനെ (54)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്)ജഡ്ജ് എ.മനോജ് ജീവപര്യന്തം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി അധികതടവും അനുഭവിക്കണം. 2020 സെപ്തംബര്‍ …

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

മംഗളൂരു: ബജ്പേ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വീണ്ടും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. ജൂൺ 18 ന് ഉച്ചയ്ക്ക് 12:43 ന് വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുമെന്നുമാണ് ഇമെയിൽ സന്ദേശത്തിലുണ്ടായിരുന്നത്. ഇതേ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വിമാനത്താവളത്തിൻ്റെ അകത്തും പുറത്തും പരിശോധന നടത്തിയെങ്കിലും ബോംബുകളോ സ്‌ഫോടക വസ്തുക്കളോ കണ്ടെത്താനായില്ല. അതെസമയം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജൂൺ 19ന് വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ ബജ്‌പെ പൊലീസിൽ …

തമിഴ്നാട് വ്യാജ മദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ; മരിച്ചവരുടെ എണ്ണം 49 ആയി; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

ചെന്നൈ: വടക്കൻ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തിൽ മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ. കടലൂരിൽനിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. അതേസമയം വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരു ടെ എണ്ണം 49 ആയി. നൂറോളം പേർ ചികിത്സയി ലുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്ര ഖ്യാപിച്ചിരുന്നു.മദ്യം കഴിച്ച 101 പേര്‍ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. അതില്‍ തന്നെ 20 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അഞ്ഞായിരത്തിലധികം പേര്‍ …

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ച; ഹെഡ്മിസ്ട്രസിന്റെ മുറി കുത്തി തുറന്നു

കാസർകോട്: നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ കവർച്ച. വെള്ളിയാഴ്ച പുലർച്ചയാണ് കവർച്ച നടന്നതെന്ന് കരുതുന്നു. രാവിലെയാണ് കവർച്ച നടന്നതായി മനസ്സിലായത്. ഹെഡ്മിസ്ട്രസ്റ്റിന്റെയും ഓഫീസിന്റെയും പൂട്ടുകൾ തല്ലിപ്പൊളിച്ചനിലയിലായിരുന്നു. ഹെഡ്മിസ്ട്രസിന്റെ ഓഫീസിന്റെ പൂട്ടു പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്. ഷെൽഫിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സ്കൂളിലെ സിസിടിവി ക്യാമറ തിരിച്ചു വച്ചിട്ടുണ്ട്. ഇതിന്റെ മറ്റു ഉപകരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പിടിഎ പ്രസിഡണ്ട് അരമന വിനോദ് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.വിരലടയാളങ്ങൾ ശേഖരിക്കാനായി മുറി …

വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവാവ് വീട്ടുകാരോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. പരപ്പ, പന്നിയെറിഞ്ഞകൊല്ലി, ആലടിത്തട്ടിലെ ആര്യശേരിയില്‍ പ്രിന്‍സ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം പരപ്പ ടൗണിലാണ് സംഭവം. ഉടന്‍ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഡിഷ് ടിവി ഓപ്പറേറ്റര്‍ ആണ്. ആര്യശ്ശേരിയില്‍ തോമസ് എന്ന ബാബു-മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: റാണി (കോളിച്ചാല്‍), സഹോദരി റിന്‍സി (കമ്പല്ലൂര്‍).ആള്‍ക്കാര്‍ നോക്കി നില്‍ക്കെ യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവം കാണികളെയും നാട്ടുകാരെയും …

ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു; വിവരമറിഞ്ഞ് വല്യമ്മയും കുഴഞ്ഞുവീണു മരിച്ചു

ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. വിവരമറിഞ്ഞ കുട്ടിയുടെ വല്യുമ്മ ആശുപ്രതിയിൽ കുഴഞ്ഞു വീണുമരിച്ചു. മലപ്പുറം തിരൂർ വൈലത്തൂർ ചിലവിൽ പങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാനാണ് ഗേറ്റിനിടയിൽ കുടുങ്ങി മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിൻ്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യ (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4 ന് ആണ് കുട്ടി അപകടത്തിൽ പെട്ടത്. അടുത്ത വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് …

സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് കാസർകോട് നീലേശ്വരം സ്വദേശി മരിച്ചു

തൊടുപുഴ: കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. നീലേശ്വരം കാലിച്ചാമരം കുഞ്ഞിപ്പാറ സ്വദേശി മേലെക്കണ്ടി വീട്ടിൽ ബാലകൃഷ്ണൻ (62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. സന്ദർശകരെ കയറ്റാനായി ആനയെ തട്ടിനോട് ചേർത്തു നിർത്തിയപ്പോഴാണ് സംഭവം. തട്ടിൽ നിന്നാണ് സന്ദർശകർ ആനപ്പുറത്ത് കയറുന്നത്. ഈ സമയം രണ്ടാം പാപ്പൻ ആനയുടെ കാൽ ചുവട്ടിൽ ആയിരുന്നു. ആന പാപ്പാനെ ചവിട്ടിയശേഷം തുമ്പിക്കൈ കൊണ്ട് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേരള ഫാം …

അത്യുഷ്ണം: 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 17 മരണം

ന്യൂഡൽഹി: കൊടുംചൂടിനെത്തുടർന്നു 24 മണിക്കൂറിനുള്ളിൽ ന്യൂഡൽഹിയിൽ 17 പേർ മരിച്ചു.രൂക്ഷമായ അന്തരീക്ഷ താപനിലയെത്തുടർന്നുണ്ടായ വിവിധ രോഗലക്ഷണങ്ങളോടെ ഡൽഹി രാംമനോഹർ ലോഹ്യ, സഫ്ദർജംഗ് ആശുപത്രികളിൽ നിരവധി ആളുകൾ ചികിത്സയിലാണ്. സഫ്ദർജംഗ് ആശുപത്രിയിലുണ്ടായിരുന്ന 33 രോഗികളിൽ 13 പേരും രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 22 രോഗികളിൽ നാലുപേരുമാണ് 24 മണിക്കിനിടയിൽ മരിച്ചത്. അതേസമയം ഇന്നു രാവിലെ ഡൽഹിയിലനുഭവപ്പെട്ട നേരിയ മഴ ജനങ്ങൾക്കു വലിയ ആശ്വാസമായിരുന്നു.

കുളിമുറിയിൽ കൂറ്റൻ പെരുമ്പാമ്പ്; വീട്ടുകാർ ബഹളം വച്ചതോടെ പാമ്പ് കിണറിൽ വീണു; രക്ഷപ്പെടുത്തി കാട്ടിൽ വിട്ടു

കാസര്‍കോട്: ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ താമസിക്കുന്ന വാടകവീട്ടില്‍ കൂറ്റന്‍ പെരുമ്പാമ്പ്. പാമ്പിനെ കണ്ടു ഒച്ചവച്ചപ്പോള്‍ കിണറ്റില്‍ ചാടിയ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതര്‍ എത്തി കൊണ്ടുപോയി. തൃക്കരിപ്പൂര്‍ ഒളവറ മുണ്ട്യ ബസ് സ്റ്റോപ്പിനു സമീപത്തെ വാടക വീട്ടിലാണ് സംഭവം. അസാം സ്വദേശികളാണ് ഇവിടെ താമസിക്കുന്നത്. അബ്ദുല്‍ അസീസ് എന്നയാള്‍ കിടക്കുന്ന മുറിയില്‍ ചൊവ്വാഴ്ച രാത്രി 12നാണ് കൂറ്റന്‍ പെരുമ്പാമ്പ് കയറിക്കൂടിയത്. മൊബൈലില്‍ നോക്കി കിടക്കുന്നതിനിടെയാണ് അബ്ദുല്‍ അസീസ് ഇഴഞ്ഞുവരുന്ന പെരുമ്പാമ്പിനെ കണ്ടത്. വീട്ടിലുള്ളവര്‍ ബഹളം വച്ചതോടെ രക്ഷപ്പെടുന്നതിനിടയില്‍ കുളിമുറിയോട് …

കാറഡുക്കയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്; നിർണായക തെളിവ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു; റിമാൻഡിൽ ഉള്ള പ്രതിയുടെ വീട്ടിൽ നിന്ന് ഡയറി കണ്ടെത്തി

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ ബാങ്കില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. നിർണായക തെളിവ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. കൂട്ടുപ്രതി കാഞ്ഞങ്ങാട് അതിയാമ്പൂർ സ്വദേശിയും ഇപ്പോൾ റിമാൻന്റിലുള്ള അനിൽകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡയറി കണ്ടെത്തി. കേസിലെ പ്രതികളായ സൊസൈറ്റിയുടെ മുന്‍ സെക്രട്ടറി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍ ചൊവ്വ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ അബ്ദുല്‍ ജബ്ബാര്‍ എന്ന മഞ്ഞക്കണ്ടി ജബ്ബാര്‍, എന്നിവരുമായി അനിൽകുമാർ നടത്തിയ ഇടപാടുകൾ സംബന്ധിച്ച …

തമിഴ് നാട്ടിൽ വീണ്ടും വ്യാജമദ്യദുരന്തമെന്ന് സംശയം: 12 മരണം; 40 പേർ ആശുപത്രിയിൽ

ചെന്നൈ: വ്യാജമെന്ന് സംശയിക്കുന്ന മദ്യം കഴിച്ച് 12 പേർ മരിച്ചു. 40 പേരെ പോണ്ടിച്ചേരി ജിപ്മെർ, കിളളിക്കുറിശ്ശി മെഡിക്കൽ കോളേജാശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. കരുണാപുരത്തെ വ്യാജമദ്യ കേന്ദ്രത്തിൽ നിന്നു മദ്യപിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്നു പറയുന്നു. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മരണകാരണം പരിശോധനക്ക് ശേഷം …

കേൾവിശക്തി നഷ്ടമായെന്ന് ഗായിക അൽക്ക യാഗ്നിക്, പകച്ച് ആരാധകർ! ‘എക് ദോ തീൻ..’ പാട്ടിലൂടെ ശ്രദ്ധേയയായ ഗായിക

കേൾവിശക്തിക്കു തകരാർ സംഭവിച്ചെന്നു വെളിപ്പെടുത്തി ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്. വൈറൽ ബാധയെത്തുടർന്നാണ് തന്റെ കേൾവിക്കു തകരാർ സംഭവിച്ചെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ഗായിക ആരാധകരെ അറിയിച്ചു. അപൂർവമായി സംഭവിക്കുന്ന സെൻസറിനറൽ ശ്രവണ നഷ്ടം എന്ന അവസ്ഥയാണ് ബാധിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ താൻ മാനസികമായി ഏറെ തളർന്നു പോയെന്നും മടങ്ങിവരവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും അൽക്ക പറഞ്ഞു. രണ്ടാഴ്ച മുമ്പ് വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ കേൾവി ശക്തി കുറഞ്ഞതായി തോന്നിയെന്ന് അൽക്ക പറയുന്നു. ഇതോടെ ഗായിക …

ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ എംഡി എംഎ; വിൽപ്പന കൊച്ചിയിലെ യുവാക്കൾക്ക്; ട്രെയിനിൽ മയക്കുമരുന്നുമായി എത്തിയ യുവതി പിടിയിൽ

കൊച്ചി: ഒരു കോടി രൂപയുടെ എം.ഡി.എം.എ.യുമായി യുവതി പിടിയിൽ. ബംഗളൂരു സ്വദേശിനി സർമിനെയാണ് ആലുവയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്നു കേരള എക്സ്പ്രസിലാണ് ഇവർ ആലുവയിലിറങ്ങിയത്. ഇവർ കൊണ്ടുവന്ന വാട്ടർ ഹീറ്ററിൻ്റെ കോയിലിനുള്ളിൽ ഒളിപ്പിച്ചാണ് മയക്കു മരുന്നു കടത്തിയിരുന്നത്. എറണാകുളം റൂറൽ എസ്.പി. വൈഭവ് സക്സേനക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് സംഘം സർവിനെ പിടികൂടിയത്. ബംഗളൂരു മുനീശ്വരനഗർ സ്വദേശിനിയാണ് യുവതി. ഇവർ മുമ്പും ഇത്തരത്തിൽ മയക്കു മരുന്നു കടത്തിയിട്ടുണ്ടാവുമെന്നു പൊലീസ് സംശയിക്കുന്നു. മയക്കു …

മഞ്ചേശ്വരത്ത് ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കാസർകോട്: മഞ്ചേശ്വരത്ത്ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ടസ്വദേശി കെ വി വിശ്വനാഥന്റെ മകൻ കെ വി മനോജ്‌ (45) ആണ് മരിച്ചത്. മഞ്ചേശ്വരം എസ്എ.ടി സ്കൂൾ സമീപം ക്വാർട്ടേഴ്സിലെകുളിമുറിയിലാണ് മരിച്ച നിലയിൽ ചൊവ്വാഴ്ച വൈകിട്ട് കണ്ടത്. ഒറ്റയ്ക്കാണ് റൂമിൽ താമസം. ചൊവ്വാഴ്ച ഓഫീസിൽ എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ജീവനക്കാർ താമസസ്ഥലത്ത് എത്തുകയായിരുന്നു. …

സ്ലാബ് തകര്‍ന്ന് പശു കക്കൂസ് കുഴിയില്‍ വീണു; അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി

കാസര്‍കോട്: സ്ലാബ് തകര്‍ന്ന് കക്കൂസ് കുഴിയില്‍ വീണ പശുവിന് രക്ഷകരായത് അഗ്നി ശമനസേന. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോട്ടിക്കുളം തിരുവക്കോളിയിലാണ് സംഭവം. ഹബീബ് എന്ന ആളുടെ പറമ്പില്‍ മേയാന്‍ കെട്ടിയിരുന്ന പത്തുവയസ് പ്രായമുള്ള പ്രസവിച്ച് 12 ദിവസമായ പശുവാണ് സ്ലാബ് തകര്‍ന്ന് കുഴിയില്‍ വീണത്. പശുവിനെ പുറത്തെടുക്കാന്‍ വഴിയില്ലാത്തതിനാല്‍ ഉടമസ്ഥന്‍ അബ്ദുല്ല അഗ്നി ശമനസേനയുടെ സഹായം തേടുകയായിരുന്നു. കാസര്‍കോട് അഗ്നിശമന നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മണ്ണുമാന്തി …

ഇനി ‘കോളനികള്‍’ ഇല്ല, പകരം ‘നഗര്‍’; ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്ണന്‍ പടിയിറങ്ങി

തിരുവനന്തപുരം: ആലത്തൂര്‍ എംപിയായി തെരഞ്ഞടുത്തതോടെ ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്ണന്‍ പടിയിറങ്ങി. പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം. പകരം നഗര്‍ എന്നറിയപ്പെടും. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്, അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷതബോധം തോന്നുന്നതിനാലാണ് മാറ്റം വരുത്തിയത്. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി. ഓരോ പ്രദേശത്തും താല്‍പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികളുടെ …