ഫെഡറൽ ബാങ്ക് പോട്ട ശാഖയിലെ പട്ടാപ്പകൽ കവർച്ച; പ്രതി പിടിയിലായി, 10 ലക്ഷം കണ്ടെടുത്തു, മോഷണം നടത്തിയത് കടം വീട്ടാനെന്ന് പ്രതി

തൃശൂർ: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ പട്ടാപ്പകൽ കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി. ചാലക്കുടി സ്വദേശി റിജോയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 10 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. കടം വീട്ടാനായാണ് കൊള്ള നടത്തിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.തൃശൂർ റൂറൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കവർച്ച നടന്നത്. ഹെല്‍മറ്റും മാസ്‌കും ധരിച്ച് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് ബാങ്കിന്‍റെ അകത്തു കടന്ന് ക്യാഷ് കൗണ്ടറിന് സമീപത്തുണ്ടായ രണ്ട് ജീവനക്കാരേയും ഭക്ഷണം കഴിച്ചിരുന്ന ആറ് പേരേയും പൂട്ടിയിട്ടതിനു …

പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു; അപകടം ഭീമനടി മാങ്കോട് പുഴയിൽ

കാസർകോട്: പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കൂട്ടു കാർക്ക്‌ ഒപ്പം ഭീമനടി മാങ്കോട് പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു യുവാവ്. നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. സംസ്കാരം തിങ്കളാഴ്ച മാലോം സെന്റ് ജോർജ് ഫെറോന പള്ളിയിൽ നടക്കും. ആൽബർട്ട്, ആൽബിൻ സഹോദരങ്ങളാണ്.

കോഴി വണ്ടി മറിഞ്ഞു; കോഴികളെ പിടികൂടാൻ ഓടിക്കൂടി ജനം; പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും തിരിഞ്ഞു നോക്കാതെ ആളുകൾ

​ കോഴികളുമായി എത്തിയ ലോറി മറിഞ്ഞതോടെ കോഴികളെ പിടികൂടാൻ ഓടിക്കൂടി ജനം. പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും തിരിഞ്ഞു നോക്കാതെ ജനങ്ങൾ കോഴികളുമായി സ്ഥലം വിട്ടു. ഉത്തർപ്രദേശിലെ കനൗജിൽ ആ​ഗ്ര എക്സ്പ്രസ് വേയിലാണ് സംഭവം. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ട്രക്ക് മറിഞ്ഞതിനെ തുടർന്ന് റോഡിൽ ചിതറിയ കോഴികളെ പരമാവധി പിടികൂടി കൊണ്ടുപോകാൻ ശ്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിക്കുകയാണ്. പൊലീസ് എത്തിയാണ് സ്ഥിതി​ഗതികൾ നിയന്ത്രിച്ചത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും പൊലീസും ഉത്തർപ്രദേശ് എക്സ്പ്രസ് …

രാവണീശ്വരത്തും പുലി? പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു

കാസര്‍കോട്: രാവണീശ്വരത്ത് പുലിയെ കണ്ടതായി വിവരം. കളരിക്കാലിലും മാക്കി കല്ലുവരമ്പത്തുമാണ് ആളുകള്‍ പുലിയെ കണ്ടതായി പറയുന്നത്. കളരിക്കാലില്‍ ശശിയുടെ വീടിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ പുലിയെ കണ്ടത്. വിവരത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജിതിന്‍, വാച്ചര്‍ വിജേഷ് എന്നിവര്‍ സ്ഥലത്തെത്തി കാല്‍പാടുകള്‍ പരിശോധിച്ചു. സംശയത്തെ തുടര്‍ന്ന് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. പുലി ഉണ്ടെങ്കിൽ പിടികൂടാൻ കൂടു വയ്ക്കും. പ്രദേശവാസികളോട് രാത്രികാലങ്ങളില്‍ ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി. …

വീട്ടില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു

കാസര്‍കോട്: വീണ് പരിക്കേറ്റ യുവാവ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. കരിവേടകം സ്വദേശി ബാബുവാ(46)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ വച്ചാണ് വീണ് പരിക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതനായ വെളുത്തന്റെയും പുത്തരച്ചിയുടെയും മകനാണ്. ഓമനയാണ് ഭാര്യ. സഹോദരങ്ങള്‍: മണി, ബിന്ദു, രോഹിണി.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ബലാല്‍സംഗം ചെയ്തു; സ്വകാര്യ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 25 കാരനായ യൂ-ട്യൂബര്‍ അറസ്റ്റില്‍

കൊച്ചി: ബലാല്‍സംഗ കേസില്‍ പ്രതിയായ യൂ-ട്യൂബറെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ സൗത്ത് അന്നാര ഭാഗം കറുകവളപ്പില്‍ മുഹമ്മദ് നിഷാലി(25)നെയാണ് അറസ്റ്റ് ചെയ്തത്.ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച ശേഷം നഗ്‌ന വീഡിയോകളും ഫോട്ടോകളും എടുത്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വിവിധ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാനമായ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. കളമശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.ബി. ലത്തീഫിന്റെ നേതൃത്വത്തില്‍ പ്രതിയെ കോഴിക്കോട് നിന്നും പിടികുടുകയായിരുന്നു. പ്രതിയെ …

അവകാശങ്ങള്‍ സംരക്ഷിക്കണം; സഹകരണ ജീവനക്കാര്‍ ഈ മാസം 25ന് പണിമുടക്കും

കാസര്‍കോട്: സഹകരണ മേഖലയെ സംരക്ഷിക്കാന്‍, ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 25 ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ സഹകരണ ജീവനക്കാരുടെ പണിമുടക്കും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.പണിമുടക്കിനു മുന്നോടിയായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഉദുമ ഏരിയ കമ്മിറ്റി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. പണിമുടക്കിയ ജീവനക്കാരെ പങ്കെടുപ്പിച്ച് പാലക്കുന്നില്‍ ഏരിയ റാലി നടത്താന്‍ …

കാസര്‍കോട് കെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് നഷ്ടത്തില്‍: വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്

തിരുവനന്തപുരം: കാസര്‍കോട് കെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കമ്പനിയുടെ ഉല്‍പ്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനായി 1.5 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന മൂലധനമായി കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ നഷ്ടം നികത്താന്‍ മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് വിഭാഗങ്ങളില്‍ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും കമ്പനിയുടെ ഉന്നമനത്തിനായി കണ്‍സള്‍ട്ടന്റുമാരെ ലഭ്യമാക്കിയതായും കൂടുതല്‍ ഉപഭോക്താക്കളിലേക്ക് കമ്പനിയുടെ ഉല്‍പ്പന്നം വില്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും നിയമസഭയില്‍ എന്‍.എ …

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപ കൂടി; 41.99 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 300 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 978.54 കോടി രൂപയാണ് പദ്ധതിക്കായി നല്‍കിയത്. ബജറ്റിലെ വകയിരുത്തല്‍ 679 കോടിയും. രണ്ടാം പിണറായി സര്‍ക്കാര്‍ 4267 കോടിയോളം രൂപ കാസ്പിനായി ലഭ്യമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ 700 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പില്‍ ദരിദ്രരും ദുര്‍ബലരുമായ 41.99 ലക്ഷം കുടുംബങ്ങള്‍ക്കാണ് …

ശ്രീ കോഡ്ദബ്ബു ദൈവസ്ഥാന നേമോത്സവം സമാപിച്ചു: ജമാഅത്ത്-മദ്രസ ഭാരവാഹികള്‍ ക്ഷേത്ര പരിസരത്തെത്തി സ്‌നേഹം പങ്കിട്ടു

കാസര്‍കോട്: മൊഗ്രാല്‍ ഗാന്ധി നഗറില്‍ നാലു ദിവസങ്ങളിലായി നടന്നുവന്ന ശ്രീ കോഡ്ദബ്ബു ദൈവസ്ഥാനം നേമോത്സവത്തിന് സമാപനമായി. ഭണ്ഡാരം തിരിച്ചെഴുന്നള്ളത്ത് നടത്തിയതോടെയാണ് പരിപാടികള്‍ക്ക് സമാപനമായത്. വിവിധ പരിപാടികളാണ് നേമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. വിശുദ്ധിയും, നന്മയും നിറഞ്ഞ ദൈവസ്ഥാനം മതസൗഹാര്‍ദത്തിന്റെ വിളനിലങ്ങളാണ്. ഇശല്‍ ഗ്രാമത്തിലെ ഉറൂസും, നേമോത്സവവും സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെ പതിവ് തെറ്റിക്കാതെ മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് കമ്മിറ്റി- മദ്രസ കമ്മിറ്റി ഭാരവാഹികള്‍ നേമോത്സവത്തിന് സ്‌നേഹം പകര്‍ന്ന് ഇക്കുറിയും ക്ഷേത്ര പരിസരത്തെത്തിയിരുന്നു. ഇവരെ ദൈവസ്ഥാനം ഭരണസമിതി അംഗങ്ങളായ ജനാര്‍ദ്ദന, …

എട്ട് മാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു

എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐ.എസ്.എസ്.) കഴിയുന്ന നാസാ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും മാര്‍ച്ചില്‍ ഭൂമിയില്‍ തിരിച്ചെത്തും. മാര്‍ച്ച് 19-ന് ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തുക. മാര്‍ച്ച് 12-നാണ് ക്രൂ-10 ദൗത്യം ഐ.എസ്.എസിലേക്കു പുറപ്പെടുക. മാര്‍ച്ച് 19-ന് തിരികെയെത്തുമെന്ന് സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സുനിത വില്യംസും വില്‍മോറും പറയുന്നു. 2024 ജൂണ്‍ 5-നാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നു ലക്ഷ്യമെങ്കിലും …

കരിച്ചേരിയില്‍ പുലിയെന്ന് സമൂഹമാധ്യമത്തില്‍ വ്യാജ പ്രചരണം; കൊഴുപ്പു കൂട്ടാന്‍ കടുവയുടെ വിഡിയോവും

കാസര്‍കോട്: കരിച്ചേരിയിലെ റോഡില്‍ പുലിയെന്ന് സമൂഹമാധ്യമത്തില്‍ വ്യാജ പ്രചരണം. കൊഴുപ്പുകൂട്ടാന്‍ കടുവയുടെ വിഡിയോവും പ്രചരിച്ചതോടെ ആളുകള്‍ പരിഭ്രാന്തരായി. ഇടുക്കിയില്‍ പുതുവര്‍ഷത്തില്‍ പ്രത്യക്ഷപ്പെട്ട കടുവയുടെ വിഡിയോ ആണ് അതെന്ന് കമന്റുകള്‍ വന്നതോടെ പലരും പോസ്റ്റ് മുക്കി. ശനിയാഴ്ച രാത്രിയിലാണ് കാസര്‍കോട് ജില്ലയിലെ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പുലിയെന്ന് വ്യാജ പ്രചരണം വന്നത്. കരിച്ചേരിയിലെ റോഡിലൂടെ നീങ്ങുന്ന പുലി എന്ന രീതിയിലാണ് പ്രചരണം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിഡിയോ വ്യാപകമായി പ്രചരിച്ചു. ഒടുവില്‍ വിഡിയോവിലുള്ളത് കടുവയാണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയ്ക്ക് …

കുടുംബകോടതിയില്‍ മൂര്‍ഖനെന്തു കാര്യം? ജഡ്ജിയുടെ ചേംബറില്‍ കണ്ടെത്തിയ പാമ്പിനെ പിടികൂടി കാട്ടില്‍ വിട്ടു

കണ്ണൂര്‍: കുടുംബ കോടതിയില്‍ വാദം കേള്‍ക്കെ ജഡ്ജിയുടെ ചേംബറില്‍ മൂര്‍ഖന്‍ പാമ്പ്. കണ്ണൂരിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ജഡ്ജിയുടെ ചേംബറില്‍ മേശയ്ക്കു കീഴിലാണ് പാമ്പിനെ കണ്ടത്.ജഡ്ജി ആര്‍ആര്‍ ബൈജു ആ സമയം കോടതിയിലായിരുന്നു. ഓഫിസ് ജീവനക്കാരും ഡ്രൈവറുമാണു പാമ്പിനെ കണ്ടത്. ഉടന്‍ ജീവനക്കാര്‍ പുറത്തിറങ്ങുകയും ചേംബറിന്റെ വാതിലും ജനലും അടയ്ക്കുകയും ചെയ്തു. തുടര്‍ന്നു ജഡ്ജിയെ വിവരമറിയച്ചു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. റെസ്‌ക്യൂവര്‍ ശ്രീജിത്ത് പാമ്പിനെ പിടികൂടി തളിപ്പറമ്പ് റേഞ്ച് ഓഫിസിലെത്തിച്ചു. രാത്രിയോടെ …

ഭര്‍ത്താവ് ഒരുമാസം മുമ്പ് അപകടത്തില്‍ മരിച്ചു; ദുഖം താങ്ങാനാവാതെ യുവതി തൂങ്ങിമരിച്ചു

കണ്ണൂര്‍: ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രന്‍ (31)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന്റെ പിന്‍വശത്തെ ആലൂമിനിയം ഷീറ്റിന്റ ഇരുമ്പ് പൈപ്പില്‍ ഷാള്‍ കെട്ടിയാണ് തൂങ്ങി മരിച്ചത്. കണ്ണൂര്‍ ഐ.സി.ഐ.സി.ഐ ബേങ്ക് ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവും ബാങ്ക് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഒരു മാസം മുമ്പാണ് തളാപ്പില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു. അഖില കുറച്ചു ദിവസം മുമ്പാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്. …

വീട്ടിൽ അതിക്രമിച്ചു കയറി ‘ഉമ്മ’ ചോദിച്ചു; പോക്സോ കേസിൽ 33 കാരന് 22 വർഷം കഠിന തടവും പിഴയും

തൃശൂർ: പോക്സോ കേസിൽ 33 കാരന് കഠിന തടവും പിഴയും. വടക്കേക്കാട് സ്വദേശി കുന്നനെയ്യിൽ ഷെക്കീർ (33)നെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 22 വർഷവും മൂന്ന് മാസവും കഠിനതടവും 90 ,500 രൂപ പിഴയുമാണ് ശിക്ഷ. 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിക്കുകയും പിന്നീട് സ്കൂൾ വിട്ടു വരുമ്പോൾ നാലാംകല്ല് പെട്രോൾ പമ്പിനടുത്ത് വെച്ച് പിൻതുടർന്ന് ആക്രമിക്കാൻ വരികയും …

ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടികൊണ്ടുപോയി; മോചനദ്രവ്യമായി 70,000 രൂപ ആവശ്യപ്പെട്ടു, അന്വേഷണത്തിൽ കുടുങ്ങി; ആസാം സ്വദേശിയായ ട്രാൻസ്ജെൻഡറും കൂട്ടാളിയും അറസ്റ്റിൽ

കൊച്ചി: ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് രണ്ട് മണിക്കൂർ നേരത്തെ സാഹസികമായ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെയാണ് ഇവർ തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 14 ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. …

ഡൽഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തിക്കും തിരക്കും; നാല് കുട്ടികൾ അടക്കം 18 പേർക്ക് ദാരുണാന്ത്യം, അമ്പതിലേറെ പേർക്ക് പരിക്ക്

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പടെ 18 പേര്‍ക്ക് ദാരുണാന്ത്യം. കുംഭമേള നടക്കുന്ന പ്രയാ​ഗ്​രാജിലേക്ക് പോകേണ്ട രണ്ട് ട്രെയിനുകള്‍ വൈകിയതോടെയാണ് അനിയന്ത്രിതമായ തിക്കും തിരക്കും റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. പത്ത് സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് പുരുഷന്‍മാരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ വച്ചാണ് മൂന്ന് മരിച്ചത്. ദുരന്തത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ്‌ 14,15 പ്ലാറ്റ്ഫോമുകളിലാണ് തിക്കും …

കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൗക്കി പെരിയടുക്ക പുതിയ വാട്ടർ ടാങ്കിന് സമീപത്തെ പരേതരായ ബട്ടിയൻ ചെട്ടിയരുടെയും ലക്ഷ്മിയുടെയും മകനും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ കുശലൻ (54) ആണ് മരിച്ചത്. താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് വെള്ളിയാഴ്ച വൈകുന്നേരം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം പാറക്കട്ട പൊതുശ്മശാനത്തിൽ നടന്നു.സഹോദരങ്ങൾ: ദാമു, ഇന്ദിര, സുജാത, ഉമേശൻ.