കളഞ്ഞു കിട്ടിയ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉടമസ്ഥന് തിരികെ നല്‍കി, മാതൃകയായി ബസ് ജീവനക്കാര്‍

ബദിയടുക്ക: കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉടമസ്ഥന് തിരികെ നല്‍കി സ്വകാര്യ ബസ് ജീവനക്കാര്‍. കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന ഗുരുവായൂരപ്പന്‍ ബസിലെ ഡ്രൈവര്‍ ദേലമ്പാടി സ്വദേശി സതീശന്‍, കണ്ടക്ടര്‍ ഗാഡിഗുഡ്ഡെ സ്വദേശി അനീഷ് എന്നിവരാണ് സത്യസന്ധത തെളിയിച്ച് മാതൃകയായത്. യാത്രക്കാരനായിരുന്ന കിദൂര്‍ സ്വദേശി മഹാബല റൈയുടെ സ്വര്‍ണമാണ് ബസ് യാത്രക്കിടെ കാണാതായത്. കഴിഞ്ഞ ദിവസം സീതാംഗോളിയില്‍ നിന്ന് മുള്ളേരിയയിലേക്കുള്ള യാത്രക്കിടയിലാണ് മഹാബല റൈയുടെ രണ്ട് പവന്‍ േ്രബസ്ലെറ്റ് നഷ്ടപ്പെട്ടത്. മുള്ളേരിയയില്‍ ബസിറങ്ങിയപ്പോഴാണ് കൈയില്‍ ധരിച്ചിരുന്ന േ്രബസ്ലെറ്റ് നഷ്ടപ്പെട്ടതായി അറിയുന്നത്. …

ആലുവയിൽ നിന്ന്  കാണാതായ അഞ്ച് വയസ്സുകാരി ചാന്ദ്നി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് ചന്തക്ക് സമീപം മാലിന്യ കൂമ്പാരത്തിൽ ; അസ്സം സ്വദേശി അറസ്റ്റിൽ തട്ടികൊണ്ട് പോയ ആളെ കിട്ടിയിട്ടും കുട്ടിയെ രക്ഷിക്കാൻ കഴിയാതെ  പൊലീസ്.

ആലുവ:  ആലുവ ഗ്യാരേജിന് സമീപത്ത് നിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് തട്ടികൊണ്ട് പോയ ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ ചാന്ദ്നിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.മാർക്കറ്റിനകത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്.ഇവിടെയുള്ള ചുമട്ട് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിനെ സ്ഥലത്തെത്തിച്ച് മൃതദേഹം ചാന്ദ്നിയുടേതെന്ന് സ്ഥിരീകരിച്ചു. ചാന്ദ്നിക്കായി പൊലീസ് അന്വേഷണം നടത്തികൊണ്ടിരിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ഫോട്ടോ സഹിതം റെയിൽവേസ്റ്റഷുകളിലടക്കം വിവരം കൈമാറിയിരുന്നു. ആലുവയിൽ ചാന്ദ്നിയുടെ കുടുംബം താമസിച്ചിരുന്ന കോളനിക്ക് …

കൃഷ്ണഗിരിയിലെ പടക്കശാല ഗോഡൗണില്‍ തീപിടുത്തം, മരിച്ചവരുടെ എണ്ണം അഞ്ചായി

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലെ പടക്കക്കടയിലാണ് തീപിടിച്ചത്. പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് സമീപത്തെ മൂന്നിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടായാണ് വിവരം. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി, എ.പി അബ്ദുള്ള കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും

ഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. 13 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായാണ് നിയമനം. എ പി അബ്ദുള്ള കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. 13 വൈസ് പ്രസിഡന്റുമാരും 9 ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക. ജെ പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ബി എല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്ത് തുടരും. …

ഓടികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സ് കത്തി അപകടം;ഒഴിവായത് വൻ  ദുരന്തം

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പകമംഗലത്ത് ഓടികൊണ്ടിരുന്ന കെ.എസ്.ആ‌ർ.ടി.സി ബസ്സ് കത്തി അപകടം. യാത്രികരെ ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.ആറ്റിങ്ങൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ്സ് ചെമ്പകമംഗലത്ത് എത്തിയപ്പോൾ ബ്രേക്ക് ഡൗൺ ആവുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും വാഹനം പരിശോധിക്കുന്നതിനിടെ തീ പടരുന്നത് കണ്ട നാട്ടുകാർ മുന്നറിയിപ്പ് നൽകുകയായിരുന്നു. തുടർന്ന് ബസ്സ് ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. യാത്രികരെ മറ്റ് ബസ്സുകളിലേക്ക് മാറ്റി. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും  ബസ്സ് കത്തി നശിച്ചു …

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം, മദ്യലഹരിയില്‍ കാറോടിച്ച രണ്ടുപേര്‍ പിടിയില്‍

ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം. സ്‌കോര്‍പിയോ കാര്‍ ആണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. യുപി സ്വദേശികളായ മോനു കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്.ഉത്തര്‍പ്രദേശില്‍ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ് സംഭവം. പിടിയിലായവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം നടക്കുകയാണെന്നു യുപി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഗവര്‍ണര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് സ്‌കോര്‍പിയോ കാര്‍ ഇടിച്ചു …

15 കൊല്ലം പഴക്കം, വീട്ടുപറമ്പില്‍ സൂക്ഷിച്ച തിമിംഗലത്തിന്റെ അസ്ഥികൂടം വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരം: 15 കൊല്ലം പഴക്കമുള്ള തിമിംഗലത്തിന്റെ അസ്ഥികൂടം വീട്ടുപറമ്പില്‍ സൂക്ഷിച്ച നിലിയില്‍ കണ്ടെത്തി. കണ്വതീര്‍ഥ ബീച്ചിനു സമീപം വ്യക്തിയുടെ പുരയിടത്തിലെ ഷെഡില്‍നിന്നാണ് തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത്. വിവരമറിഞ്ഞ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അസ്ഥികള്‍ കസ്റ്റഡിയിലെടുത്തു. സ്ഥലമുടമ കര്‍ണാടകയിലാണ് താമസം. പത്തേക്കറിലേറെ വരുന്ന തെങ്ങിന്‍ തോപ്പിലാണ് ഷെഡ്. നിലവില്‍ ഇവിടെ തൊഴിലാളികളാണ് താമസിക്കുന്നത്.2007 ല്‍ മഞ്ചേശ്വരത്തിനു സമീപം തീരത്തടിഞ്ഞ തിമിംഗലത്തിന്റെ അസ്ഥികൂടം പറമ്പിലെത്തിച്ച് ഷെഡ് കെട്ടി സൂക്ഷിക്കുകയായിരുന്നു. തിമിംഗലത്തിന്റെ അസ്ഥി സൂക്ഷിക്കുന്നത് വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. …

കാര്‍ റെയില്‍വേ പാളത്തിന് സമീപം നിര്‍ത്തിയിട്ടു, കോഴിക്കോട്ടുപോയ വാഹനഉടമയെ തിരിച്ചുവിളിപ്പിച്ചു, പിന്നാലെ കേസും

നീലേശ്വരം: കാര്‍ റെയില്‍വേ പാളത്തിന് സമീപം നിര്‍ത്തിയിട്ട ശേഷം ഉടമ കോഴിക്കോട്ട് പോയി. തിരിച്ചു വന്നപ്പോഴേക്കും ഉടമക്കെതിരേ കേസായി. ട്രെയിന്‍ ഓട്ടം തടസ്സപ്പെടുത്തിയതിനും പാളത്തിന് സമീപം പാര്‍ക്കുചെയ്തതിനും ഉടമയ്‌ക്കെതിരെ കേസും പിഴയും. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കാഞ്ഞങ്ങാട് ഐങ്ങോത്ത് സ്വദേശി ഇ. ത്രിഭുവന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഇയാള്‍ വെള്ളിയാഴ്ച രാവിലെ നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്ത് പാളത്തോട് ചേര്‍ത്തായിരുന്നു കാര്‍ നിര്‍ത്തിയിട്ടത്. ഇതുകാരണം ഇതുവഴിവന്ന റെയില്‍വേയുടെ അറ്റകുറ്റപ്പണി നടത്തുന്ന ട്രാക്ക് …

മഞ്ചേശ്വരത്ത് മൂന്നു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി, ഒരാൾ പിടിയിൽ

മഞ്ചേശ്വരം: ചെക്ക് പോസ്റ്റിൽ എക്സൈസ് വകുപ്പ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ മൂന്നുലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി . മധൂർ ഉളിയത്തടുക്ക സ്വദേശി ഹാഷിക്കുദീൻ (30 ) ആണ് പിടിയിലായത്. ഇയാൾക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തിയ പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. 265 …

തൃശൂര്‍ വിയ്യൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റു മരിച്ചു

തൃശൂര്‍: വിയ്യൂരില്‍ ഇതര സംസ്ഥാനക്കാരായ കരാര്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. കെ.എസ്.ഇ ബി കരാര്‍ തൊഴിലാളി തമിഴ് നാട് സ്വദേശി മുത്തുപാണ്ടിയാ(49)ണ് മരണപ്പെട്ടത്. മുത്തുവാണ് കുത്തിയതെന്ന് പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇരുവരും കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തുള്ള താമസസ്ഥലത്തുവച്ചു മദ്യപിച്ചിരുന്നു. തുടര്‍ന്നു നടന്ന വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ അടിച്ചു കൊന്നു

ഡല്‍ഹി: ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ അടിച്ചു കൊന്നു. ഡല്‍ഹി മാല്‍വ്യ നഗറില്‍ ഔര്‍ബിന്ദോ കോളേജിന് സമീപമാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. മാല്‍വ്യ നഗറില്‍ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം നടന്നത്. നഗ്രീസ് എന്ന 25 കാരിയായ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. കൊലയ്ക്കുപയോഗിച്ച ദണ്ഡ് മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെടുത്തു. കമല നെഹ്‌റു കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച പെണ്‍കുട്ടി. പെണ്‍കുട്ടി തന്റെ പുരുഷ സുഹൃത്തിനൊപ്പം പാര്‍ക്കില്‍ എത്തിയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സംഭവത്തില്‍ ഒരാളെ …

യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പാപ്പിനിശേരി: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെ പാപ്പിനിശ്ശേരി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് സംഭവം. പഴഞ്ചിറ സ്വദേശി കൈതവളപ്പില്‍ അഭിലാഷാ(40)ണ് മരിച്ചത്. ഇതേ തുടര്‍ന്ന് മലബാര്‍ എക്പ്രസ് ട്രെയിന്‍ അരമണിക്കൂറോളം പാപ്പിനിശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു. മൃതദേഹം പോലീസെത്തി ട്രാക്കില്‍ നിന്നും മാറ്റി. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി. അവിവാഹിതനാണ് അഭിലാഷ്. ഉത്തമന്‍-തങ്കമണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അമൃത, അഖിലേഷ്.

കയ്യും തലയും വെട്ടി കാളീപൂജ നടത്തും’, സി.പി.എം നേതാക്കള്‍ക്കെതിരേ കൊലവിളി മുദ്രാവാക്യവുമായി ബിജെപി

കണ്ണൂര്‍: സി.പി.എം നേതാവ് പി. ജയരാജനും സ്പീക്കര്‍ എ.എന്‍ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്നാണ് മാഹി പള്ളൂരില്‍ വ്യാഴ്ച രാത്രി നടന്ന ബിജെപി പ്രതിഷേധത്തിനിടയിലെ ഭീഷണി.‘ഞങ്ങളൊന്ന് വിരിച്ചടിച്ചാല്‍ മോര്‍ച്ചറിയൊന്നും തികയില്ല. .. ഹിന്ദുക്കളുടെ നേരെ വന്നാല്‍ കയ്യും കൊത്തും തലയും കൊത്തും ഒറ്റകൈയ്യാ ജയരാജാ ഓര്‍ത്തുകളിച്ചോ സുക്ഷിച്ചോ ‘ എന്നു തുടങ്ങി വളരെ പ്രകോപനവും ഭീഷണിപ്പെടുത്തുന്നതുമായ കൊലവിളി മുദ്രാവാക്യങ്ങളാണ് ആര്‍എസ്എസുകാര്‍ വിളിക്കുന്നത്. കഴിഞ്ഞ ദിവസം യുവമോര്‍ച്ചയ്ക്കെതിരായ പി ജയരാജന്റെ …

നവജാത ശിശുവിന്‍റെ ജഡം നായ കടിച്ച് വലിച്ച നിലയിൽ;കൊന്നത് അമ്മ നാടിനെ ഞെട്ടിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ

തിരുവനന്തപുരം : അഞ്ചുതെങ്ങിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അമ്മ ജൂലി(40)യെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ച ഉടനെ ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശുചിമുറിക്ക് സമീപം കുഴിച്ചിടുകയായിരുന്നു.ശ്വാസം മുട്ടിച്ച ശേഷം കുട്ടിയുടെ കഴുത്തിൽ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയും ചെയ്തതാണ് കുഴിച്ചിട്ടത്.  മൃതദേഹം തെരുവ് നായകൾ കടിച്ചു വലിച്ചു. സംശയാസ്പദമായ രീതിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന്  പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്ത് വന്നത്. കസ്റ്റഡിയിലെടുത്ത  യുവതിയെ വൈദ്യ പരിശോധനക്ക് …

ഇന്ത്യൻ റോഡുകളിലും കുറഞ്ഞ ചെലവില്‍ ടെസ്‌ല പറന്നേക്കാം

ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് വാഹന ഭീമൻ ടെസ്‌ല ഇന്ത്യയിൽ ബാറ്ററി നിർമ്മാണ ലൈൻ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. നിർണായക വിതരണത്തിനായി ചൈനയെയും മറ്റ് രാജ്യങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിടുന്ന യുഎസിന്റെ “ഫ്രണ്ട്-ഷോറിംഗ് പുഷ്” ( ഭൗമരാഷ്ട്രീയ സഖ്യകക്ഷികളായ രാജ്യങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുകയും ആ രാജ്യങ്ങളില്‍ ലഭ്യമായ അവശ്യ വിഭവങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക) വഴിയാണ് ഈ നീക്കം. ടെസ്‌ലയെപ്പോലുള്ള ആഗോള ഭീമന്‍മാരെ ആകർഷിക്കുന്നതിനായി സർക്കാർ വകുപ്പുകൾ ബാറ്ററി പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയില്‍ ചില വ്യത്യാസങ്ങള്‍ വരുത്താനും അവലോകനം …

അഭ്യൂഹങ്ങൾക്ക് വിരാമം; ‘ഭാര്യ കൊലപെടുത്തിയ’ നൗഷാദിനെ ജീവനോടെ കണ്ടെത്തി

തൊടുപുഴ: പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യ കൊലപ്പെടുത്തിയെന്ന് മൊഴി നൽകിയ നൗഷാദിനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് നൗഷാദിനെ പൊലീസ് കണ്ടെത്തിയത്. ഭാര്യയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വാർത്തയിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞതെന്നും നൗഷാദ് പറഞ്ഞു. ഭാര്യ ആളുകളെ കൊണ്ട് വന്ന് മർദ്ദിച്ചതായും ഭയത്താലാണ് ഭാര്യയുടെ അടുത്തേക്ക് പോകാതിരുന്നതെന്നും നൗഷാദ് വ്യക്തമാക്കി. ഡി.വൈ.എസ്.പി ഓഫീസിൽ എത്തിച്ച നൗഷാദിൽ നിന്ന് പൊലീസ് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. പത്തനംതിട്ടയിലേക്ക് മടങ്ങാൻ താത്പര്യം ഇല്ലെന്ന് നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു. നൗഷാദിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന സംശയത്തെ തുടർന്ന് …

കയ്യില്‍ വാച്ച് ധരിക്കാന്‍ പാടില്ല, കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റാഗിംഗിനിരായായി

കുമ്പള: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജാഫര്‍ സാദിഖാ(16)ണ് ആശുപത്രിയിലായത്. മൊഗ്രാല്‍ മൈമൂന്‍ നഗര്‍, കട്ടങ്ങടി സ്വദേശിയായ ജാഫര്‍ സാദിഖ് വ്യാഴാഴ്ച വൈകിട്ട് സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് വെച്ചാണ് റാഗിംഗിന് ഇരയായതെന്നു പറയുന്നു. കയ്യില്‍ വാച്ച് ധരിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നുവത്രെ മര്‍ദ്ദനം. പത്തോളം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ജാഫര്‍ സാദിഖ് പരാതിപ്പെട്ടു.

വിദ്വേഷമുദ്രാവാക്യം വിളി; അറസ്റ്റിലായവരുടെ എണ്ണം  9 ആയി. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിൽ 5 കേസ്. ഡിജിപിയുടെ നേതൃത്വത്തിൽ  പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക മീറ്റിംഗ്

കാഞ്ഞങ്ങാട്‌: യൂത്ത്‌ ലീഗ്‌ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിക്കിടയില്‍ മത സ്‌പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. പ്രായപൂര്‍ത്തിയാകാത്ത ആളടക്കം നാലുപേരെയാണ്  ഇന്നലെയും ഇന്നുമായി പൊലീസ് അറസ്റ്റ് ചെയ്തത്.മുസ്ലീം ലീഗ്‌ പ്രവര്‍ത്തകന്‍ തെക്കേപ്പുറത്തെ പി എം നൗഷാദ്‌ (42), യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ ആറങ്ങാടിയിലെ സായ സമീര്‍ (35) എം എസ്‌ എഫ്‌ പ്രവര്‍ത്തകന്‍ ആവിയിലെ 17 കാരന്‍ എന്നിവരെ ഇന്നലെയും മഡിയന്‍, മാണിക്കോത്തെ മാട്ടുമ്മല്‍ ഹൗസിലെ കുഞ്ഞി അഹമ്മദി …