കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പറക്കുംതളിക പ്രദര്‍ശനം; പറ്റില്ലെന്ന് യാത്രക്കാരി; ടിവി ഓഫ് ചെയ്ത് കണ്ടക്ടർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പറക്കും തളിക പ്രദര്‍ശിപ്പിച്ചതിനെ ചൊല്ലി തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിക്കാൻ പാടില്ലെന്ന് ഒരു യാത്രക്കാരി ആവശ്യപ്പെട്ടതോടെ സംഭവം തർക്കമായി. യാത്രക്കാര്‍ തമ്മില്‍ ചേരി തിരിഞ്ഞതോടെ ഒടുവിൽ ഓഫ് ചെയ്ത് പ്രശ്നം പരിഹരിക്കേണ്ടി വന്നു. തിരുവനന്തപുരം – തൊട്ടിൽപാലം റൂട്ടിലോടുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധമുണ്ടായത്. ബസ്സിൽ ദിലീപിന്റെ സിനിമയായ പറക്കും തളിക പ്രദർശിപ്പിച്ചിരുന്നു. എസ്.യു.സി.ഐ പ്രവര്‍ത്തക ലക്ഷ്മി ശേഖറാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ഈ സിനിമ ഈ ബസില്‍ കാണാന്‍ പറ്റില്ലെന്നും …

‘ആസൂത്രണം ചെയ്ത‌വർ പുറത്ത് പകൽവെളിച്ചത്തിലുണ്ട്, കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ’; നടി മഞ്ജു വാര്യർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും പ്രതികരിച്ച് നടി മഞ്ജു വാര്യർ. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും ആസൂത്രണം ചെയ്തവർ പുറത്തുണ്ടെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അവർ പുറത്തുണ്ടന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ എന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്കെതിരെ അതിജീവിത പ്രതികരിച്ചതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ പ്രതികരണം. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന …

ഓസ്‌ട്രേലിയയില്‍ കൂട്ടവെടിവെപ്പ്; ബോണ്ടി ബീച്ചില്‍ 10 പേര്‍ കൊല്ലപ്പെട്ടു, അക്രമം ജൂതരുടെ ഹനുക്ക ആഘോഷത്തിനിടെ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ കൂട്ടവെടിവെപ്പ്. 10 പേര്‍ കൊല്ലപ്പെട്ടു. ജൂത ആഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 50 തവണ വെടിവെപ്പ് നടന്നതായാണ് വിവരം. ഇന്ത്യന്‍ സമയം 2.17(ഓസ്‌ട്രേലിയയില്‍ രാത്രി) നാണ് സംഭവം. അക്രമം നടത്തിയ സംഘത്തിലെ തോക്കുധാരികളില്‍ ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. മറ്റൊരാള്‍ വെടിയേറ്റ നിലയില്‍ കസ്റ്റഡിയിലാണ്. പൊലീസുകാര്‍ ഉള്‍പ്പെടെ ഏകദേശം 11 പേര്‍ക്ക് പരിക്കേറ്റുവെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അധികൃതര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. തോക്കുധാരികളായ …

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പനത്തടിയിലെ സി.കെ. കൃഷ്ണന്‍ നായര്‍ അന്തരിച്ചു

പനത്തടി: പ്രമുഖ കോണ്‍ഗ്രസ് നേതാവും ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ പനത്തടി മാച്ചിപ്പള്ളിയിലെ സി.കെ. കൃഷ്ണന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ: ശ്യാമള. സഹോദരങ്ങള്‍: സികെ രവീന്ദ്രന്‍, തമ്പാന്‍, കുഞ്ഞിക്കണ്ണന്‍, റാണി, വിമല. സംസ്‌കാരം വീട്ടുവളപ്പില്‍.

മുളിയാറില്‍ സിപിഎമ്മും ബിജെപിയും സെയിം സെയിം

കാസര്‍കോട്: മുളിയാറില്‍ ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ യുഡിഎഫ് തകര്‍ത്തു. അതേസമയം തുല്യ സീറ്റുകള്‍ നേടി സിപിഎം, ബിജെപിയുമായി ഇക്കാര്യത്തില്‍ കൂടെ ചങ്ങാതിമാരാവുകയും ചെയ്തു. 18 അംഗ മുളിയാര്‍ പഞ്ചായത്തില്‍ യുഡിഎഫ് 12 സീറ്റ് നേടി. ബിജെപിക്കും എല്‍ഡിഎഫിനും മൂന്നുവാര്‍ഡുകള്‍ വീതം ലഭിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തിനും രണ്ടു പാര്‍ടികളും തുല്യഅവകാശികളുമായി. പഞ്ചായത്തിന്റെ അധികാരം കൈയാളിയിരുന്ന സിപിഎമ്മിന് ഈ സ്ഥിതി വന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിരാശയുണ്ട്. അതേസമയം കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ(എം) തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് അവര്‍ അനുസ്മരിക്കുന്നു. അധികാരത്തിലിരുന്നും അല്ലാതെയും …

കെഎസ്ആര്‍ടിസി ബസ് പാതിവഴിയില്‍ നിര്‍ത്തി ഡൈവര്‍ ഇറങ്ങിപ്പോയി; അരമണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല, ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബു(45)വാണ് മരിച്ചത്. മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസായിരുന്നു ബാബു ഓടിച്ചിരുന്നത്.ശനിയാഴ്ച വൈകിട്ട് ടോള്‍ പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോവുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഡ്രൈവറെ കാണാത്തിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വച്ചു. തുടര്‍ന്ന് കണ്ടക്ടര്‍ ഇടപ്പെട്ട് മറ്റൊരു ബസില്‍ …

കുമ്പളയില്‍ ബിജെപി സിറ്റിങ് സീറ്റ് സിപിഎമ്മിലെ 21 കാരി പിടിച്ചെടുത്തു

കാസര്‍കോട്: സിപിഎം പ്രവര്‍ത്തകയായ 21 കാരി ബിജെപിയെ അവരുടെ കുത്തക വാര്‍ഡില്‍ തറപറ്റിച്ച് ചെങ്കൊടി പാറിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുമ്പള പഞ്ചായത്തിലെ ശാന്തിപ്പള്ളം വാര്‍ഡിലാണ് സ്‌നേഹ വിജയിച്ചത്. ഒരുപക്ഷേ സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയായിരിക്കും സ്‌നേഹ.ബിജെപി സ്ഥാനാര്‍ഥി എസ്. പ്രേമലതയെ 118 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്‌നേഹ തോല്‍പിച്ചത്. മുന്നാട് പീപ്പിള്‍സ് കോളേജിലെ ജെഡിസി വിദ്യാര്‍ഥിനിയാണ് സ്‌നേഹ. നേരത്തെ കാസര്‍കോട് കോളേജിലെ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായിരുന്നു. ബാലസംഘം സെക്രട്ടറി, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം …

തിരുവനന്തപുരം കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വിആര്‍ സിനി (50) ആണ് മരിച്ചത്. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ആയിരുന്നു സിനി. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശനിയാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 26 വോട്ടിന് സിനി പരാജയപ്പെട്ടിരുന്നു. 44 വോട്ട് ഇതേ പേരുള്ള മറ്റുരണ്ടുപേര്‍ക്കും ലഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഫാര്‍മസി ബിരുദമെടുത്ത സിനി സ്വന്തമായി ഫാര്‍മസി സ്ഥാപനം നടത്തുകയായിരുന്നു.

കുമ്പളയില്‍ വായനശാലക്ക് നേരെ പടക്കം എറിഞ്ഞ് ആക്രമണം; ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു, വായനശാലയ്ക്ക് മുന്നില്‍ സംസാരിച്ചുകൊണ്ടിരുന്ന ആളെ മര്‍ദ്ദിച്ചു, ആക്രമണത്തിന് പിന്നില്‍ യുഡിഎഫ് എന്ന് സിപിഎം

കാസര്‍കോട്: കുമ്പള പേരാല്‍ കണ്ണൂരില്‍ ഇകെ നായനാര്‍ വായനശാലക്ക് നേരെ പടക്കം എറിഞ്ഞ് ആക്രമണം. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. വായനശാലയ്ക്ക് മുന്നില്‍ സംസാരിച്ചുകൊണ്ടിരുന്ന ആളെയും മര്‍ദ്ദിച്ചു. ആക്രമണത്തിന് പിന്നില്‍ യുഡിഎഫ് ആണെന്ന് സിപിഎം ആരോപിച്ചു. ശനിയാഴ്ച വൈകീട്ടാണ് ഒരു സംഘം യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്നാണ് ആരോപണം. വായനശാലയ്ക്ക് നേരെ പടക്കമെറിഞ്ഞ ശേഷം വായനശാലയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു. വായനശാലയ്ക്ക് മുന്നില്‍ നിന്ന് സംസാരിക്കുകയായിരുന്ന ഹസൈനാര്‍ കോരിത്തള(52)ത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. ഹസൈനാര്‍ …

കുമ്പളയില്‍ നഴ്‌സിനോട് അപമര്യാദയായി പെരുമാറി; ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ആശുപത്രിയില്‍ വച്ച് നഴ്‌സിനോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. സൂരംബയല്‍ സ്വദേശി സന്തോഷ് കുമാറി(30)നെയാണ് കുമ്പള പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ആണ് സംഭവം. ആശുപത്രിയില്‍ കൂട്ടിരിപ്പിനായി എത്തിയ യുവാവ് രോഗിയുടെ അടുത്തുണ്ടായിരുന്ന നഴ്‌സിനെ കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. 21 കാരിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ശനിയാഴ്ച പ്രതിയെ അറസ്റ്റുചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

അമേരിക്കയിലെ സര്‍വകലാശാലയില്‍ വെടിവെപ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് വെടിയേറ്റതായി വിവരം

വാഷിങ്ടണ്‍: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെപ്പ്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. റോഡ് ഐലന്‍ഡിലെ സര്‍വകലാശാല കാമ്പസില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. നിരവധി പേര്‍ക്ക് വെടിയേറ്റതായും റിപ്പോർട്ട്‌ ഉണ്ട്. രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. വൈകീട്ട് 4.15-ഓടെയാണ് സര്‍വകലാശാല അധികൃതര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. എല്ലാവരും സുരക്ഷിത സ്ഥലങ്ങളില്‍ തുടരാനും മൊബൈല്‍ഫോണുകള്‍ ഉള്‍പ്പെടെ സൈലന്റായി സൂക്ഷിക്കാനും നിര്‍ദേശമുണ്ടായി. സംഭവത്തില്‍ എഫ്ബിഐ ഉള്‍പ്പെടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളോട് ക്യാമ്പസിനു പുറത്തേക്ക് പോകുന്നത് …

കോളിച്ചാലിൽ സ്കൂട്ടറിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

കാസർകോട്: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ ടൗണിൽ കാർ സ്കൂട്ടറിൽ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. വെള്ളക്കല്ല് സ്വദേശി തൊട്ടിയിൽ ജിംസൺ (48) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് അപകടം. ഭാര്യ ഷിജിയും ഒന്നര വയസ്സുള്ള കുട്ടിയും സ്കൂട്ടറിൽ ഉണ്ടായിരുന്നു. മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുകയായിരുന്നു കുടുംബം. അമിത വേഗതയിൽ വന്ന ആൾട്ടോ കാർ സ്കൂട്ടറിൽ ഇടിക്കുക യായിരുന്നു. ഇടിയിൽ മൂവരും തെറിച്ചു വീണെങ്കിലും കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു. …

ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് യു ഡി എഫ് പ്രവർത്തകൻ മരിച്ചു

മലപ്പുറം: വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകൻ മരിച്ചു. മലപ്പുറം ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്.ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ വിജയാഹ്ലാദ ആഘോഷത്തിനിടെ സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സ്‌കൂട്ടറിന് സമീപമുണ്ടായിരുന്ന ഇര്‍ഷാദിന്റെ ശരീരത്തിലേക്ക് തീപടര്‍ന്ന് പിടിച്ചു. ഗുരുതരമായ പരിക്കേറ്റ ഇർഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മംഗൽപാടിയിൽ സ്ഥാനാർത്ഥിയുടെ വീടിനു നേരെ കല്ലേറും പടക്കമേറും

കാസർകോട്:കാസർകോട് ജില്ലയിലെ മംഗൽപാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി അഷ്റഫ് പച്ചിലമ്പാറയുടെ വീടിനു നേരെ പടക്കമേറും കല്ലേറും . സ്ഥാനാർത്ഥിയും കുടുംബവും പരിക്കേറ്റ നിലയിൽ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സ്ഥാനാർഥി അഷ്റഫ് പച്ചിലമ്പാറ (58 )ഭാര്യ അവ്വാബി ( 50 )മക്കളായ അമീറ (29) സഹീല (23) എന്നിവരാണ് ചികിത്സ തേടിയത്. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ ഒരു സംഘം ആൾക്കാർ സ്ഥലത്തെത്തി വീടിനു നേരെ അക്രമം നടത്തുകയായിരുന്നു വെന്ന് സ്ഥാനാർത്ഥിയായ …

ബദിയഡുക്കയില്‍ ബിജെപിയും യുഡിഎഫും സമം; സിപിഎമ്മിന് ഒരു സീറ്റ്

കാസര്‍കോട്: ബദിയഡുക്ക പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും 10 സീറ്റ് വീതം ലഭിച്ചു. ഒരെണ്ണത്തില്‍ സിപിഎം ജയിച്ചു. 21 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ ബിജെപിക്ക് 10 വാര്‍ഡുകള്‍ ലഭിച്ചു. കോണ്‍ഗ്രസിനും ലീഗിനും കൂടിയും 10 സീറ്റുണ്ട്. സിപിഎം ഇതില്‍ ഏത് പാര്‍ടിയെ പിന്തുണക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഒരു സീറ്റുള്ള സിപിഎമ്മിലാണ് പഞ്ചായത്തിലെ ജനങ്ങളുടെ നോട്ടം.

ബ്ലോക്ക് പഞ്ചായത്തുകളിലെ വിജയ നില

കാസര്‍കോട്: തദ്ദേശ തെരഞ്ഞൈടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ വിജയ നില താഴെ കൊടുക്കുന്നു. മഞ്ചേശ്വരം: എല്‍ഡിഎഫ് -02, യുഡിഎഫ്-11, എന്‍ഡിഎ-03, മറ്റുള്ളവര്‍-0 കാസര്‍കോട്: എല്‍ഡിഎഫ് -0, യുഡിഎഫ്-16, എന്‍ഡിഎ-02, മറ്റുള്ളവര്‍-0 കാറുഡുക്ക: എല്‍ഡിഎഫ് -09, യുഡിഎഫ്-03, എന്‍ഡിഎ-02, മറ്റുള്ളവര്‍-0 കാഞ്ഞങ്ങാട്: എല്‍ഡിഎഫ് -08, യുഡിഎഫ്-07, എന്‍ഡിഎ-0, മറ്റുള്ളവര്‍-0 നീലേശ്വരം: എല്‍ഡിഎഫ് -08, യുഡിഎഫ്-06, എന്‍ഡിഎ-0, മറ്റുള്ളവര്‍-0 പരപ്പ: എല്‍ഡിഎഫ് -08, യുഡിഎഫ്-07, എന്‍ഡിഎ-0, മറ്റുള്ളവര്‍-0

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം വീണ്ടും എല്‍ഡിഎഫിന്

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ഭരണം വീണ്ടും എല്‍ഡിഎഫിന്. 18 സീറ്റില്‍ 9 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. 8 സീറ്റുകളില്‍ യുഡിഎഫും ഒരു സീറ്റില്‍ എന്‍.ഡി.എയും വിജയിച്ചു. സിപിഎമ്മിലെ സാബു എബ്രഹാം ആണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്. പുതുമുഖങ്ങളെയാണ് ഇടതുപക്ഷം ഇക്കുറി കളത്തിലിറക്കിയത്.

വിവാദങ്ങള്‍ ഏശിയില്ല; മുന്‍ ഡിജിപി ശ്രീലേഖയ്ക്ക് ശാസ്തമംഗലത്ത് മിന്നും ജയം

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ റിട്ട. ഡിജിപി ശ്രീലേഖക്ക് മിന്നും ജയം. ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ശ്രീലേഖ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ അമൃതയെ തോല്‍പ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. റിട്ടയേര്‍ഡ് ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിവാദത്തില്‍പ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയര്‍ന്നിരുന്നു. പിന്നാലെ, തെരഞ്ഞെടുപ്പ് ദിനം വ്യാജ സര്‍വേ ഫലം പ്രചരിപ്പിച്ചും വിവാദത്തില്‍പ്പെട്ടു. മേയര്‍ സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിച്ചവരുടെ കൂട്ടത്തില്‍ ശ്രീലേഖയുമുണ്ട്.‘ഇത് വലിയ …