ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഭര്‍തൃമതിയും കാമുകനും കിണറ്റില്‍ ചാടി ജീവനൊടുക്കിയ നിലയില്‍

ഭര്‍തൃമതിയെയും കാമുകനെയും കിണറ്റില്‍ ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. മൂഡബിദ്രി തെങ്കമിജാരു ബഡഗുമിജാരു സ്വദേശി നമിക്ഷാ ഷെട്ടി (29), കാമുകന്‍ നിദോഡി സ്വദേശിയും ഡ്രൈവറുമായ പ്രശാന്ത് എന്നിവരാണ് മരിച്ചത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും ആ സൗഹദം പിന്നീട് പ്രണയത്തിലേക്ക് വളര്‍ന്നുവെന്നും പൊലീസ് പറയുന്നു. അടുത്തിടെ ഇവരുടെ പ്രണയം പുറത്തറിഞ്ഞിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നു. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. നമിക്ഷ വിവാഹിതയും രണ്ട് ആണ്‍മക്കളുടെ മാതാവുമായിരുന്നു. ഭര്‍ത്താവ് സതീഷ് …

മോഷ്ടിക്കാന്‍ കയറി, വീട്ടുകാർ ഉണർന്നപ്പോൾ തിടുക്കത്തിൽ സ്വന്തം ഫോൺ മറന്ന് പകരം വീട്ടിലെ മറ്റൊരു ഫോൺ എടുത്തു സ്ഥലം വിട്ടു, കള്ളനെ പിന്തുടർന്ന് പിടികൂടി പൊലീസ്

തൃശൂര്‍: മോഷ്ടിക്കാന്‍ കയറിയ കള്ളൻ വീടിനകത്ത് മൊബൈല്‍ ഫോണ്‍ മറന്നുവച്ചു. പകരം വീട്ടിലെ മറ്റൊരു ഫോൺ എടുത്ത മോഷ്ടാവിനെ അതേ ഫോൺ പിന്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനെയാണ് (37) ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ്‌ ജോമോന് അബദ്ധം പിണഞ്ഞത്. ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയപ്പോൾ തിരക്കിനിടെ സ്വന്തം ഫോൺ മറന്നു വീട്ടിലെ ഫോൺ എടുത്തു സ്ഥലം വിടുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശ്ശൂർ നോര്‍ത്ത് ചാലക്കുടി ചെങ്ങിനിമറ്റം ബാബുവിന്റെ …

ഓടിക്കൊണ്ടിരുന്ന ബസിലേക്കു ആൽമരം വീണു: ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

വണ്ടൂർ: മലപ്പുറത്ത് ബസിനു മുകളിൽ ആൽമരം Send ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മമ്പാട് തെക്കുംപാടം കുറുങ്കാട്ടിൽ ശ്രീമാനിവാസിൽ കെ. അതുൽദേവാണ് (19) മരിച്ചത്. ബുധനാഴ്ച രാത്രി 10.30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. തെക്കുംപാടം കുറുങ്കാട്ടിൽ മുരളിയുടെയും താരയുടെയും മകനാണ്. ശ്രീലക്ഷ്മി, അമൽദേവ്, കമൽദേവ്, വിമൽദേവ് എന്നിവർ സഹോദരങ്ങളാണ്. മൂർക്കാട് ഐടിഐയിലെ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഐടിഐയിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വൈകിട്ട് 4.30ന് വണ്ടൂരിനും പോരൂരിനും ഇടയിൽ പുളിയക്കോട് വച്ച് …

പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി 52 കാരിക്ക് ദാരുണാന്ത്യം

മംഗളൂരു: പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി വീട്ടമ്മ മരിച്ചു. മൂഡ്ബിദ്രിക്ക് സമീപമുള്ള ഇരവൈലുവിലെ ലില്ലി ഡിസൂസ(52)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആണ് അപകടം. ശക്തമായ കാറ്റിലും മഴയിലും വീടിനോട് ചേർന്നുള്ള കന്നുകാലി തൊഴുത്തിന് സമീപം മുകളിലൂടെയുള്ള വൈദ്യുതി ലൈൻ പൊട്ടി വീണിരുന്നു. വീണുകിടക്കുന്ന വൈദ്യുത കമ്പിയിൽ വൈദ്യുതി പ്രവഹിക്കുന്നത് അറിയാത ചവിട്ടിയപ്പോൾ വൈദ്യുതാഘാതമേറ്റു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. സ്കോമിന്റെ (മംഗലാപുരം വൈദ്യുതി വിതരണ കമ്പനി) അശ്രദ്ധയാണ് ദാരുണമായ മരണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഉത്തരവാദിയായ മെസ്കോം ഉദ്യോഗസ്ഥനെ …

രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ തുരങ്കപ്പാത വരുന്നു; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിന്റെ അനുമതി

ന്യൂഡൽഹി: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപ്പാത വ്യവസ്ഥകൾ പാലിച്ച് നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. 60 ഉപാധികളോടു കൂടിയാണ് കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി പദ്ധതി നടപ്പിലാക്കാൻ ശുപാർശ നൽകിയത്. മേയ് 14,15 തീയതികളിൽ ചേർന്ന സമിതി യോഗത്തിലാണ് തീരുമാനം.വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല. ഇതോടെ നിർമാണ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാൻ കഴിയും. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗർഭ പാതയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നേരത്തേ പാരിസ്ഥിതിക പ്രശ്നം …

10 വയസ്സുള്ള 2 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പൊലീസ് നടപടിക്കെതിരെ വിമർശനം

എറണാകുളം: നെട്ടൂരിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ 10 വയസ്സുള്ള 2 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ഇരുചക്രവാഹനത്തിലാണ് അക്രമി എത്തിയത്. ഇയാൾ മാസ്ക് ധരിച്ചിരുന്നു. പിന്നിൽ ഒരു വാൻ നിർത്തിയിട്ടിരുന്നു. മിഠായി നൽകി പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. കൂടെ വന്നില്ലെങ്കിൽ തട്ടിക്കൊണ്ടുപോകുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും കുട്ടികൾ പറയുന്നു. കുട്ടികൾക്കു മുന്നിൽ ഇയാൾ നഗ്നത പ്രദർശനം നടത്തിയതായും പരാതിയുണ്ട്. പൊലീസിനെ വിവരം അറിയിച്ചെങ്കിലും നാളെ കൂടുതലായി പരിശോധിക്കാമെന്ന ഒഴുക്കൻ പ്രതികരണമാണ് ലഭിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു.

വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസ്സുകാരനായ മകന് ചോറ് കൊടുക്കുന്നതിനിടെ പാമ്പ് വന്ന് കടിച്ചു; 28 കാരിക്ക്‌ ദാരുണാന്ത്യം

തൃശ്ശൂർ: വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്നയാണ് മരിച്ചത്. 28 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലിൽ പാമ്പ് കടിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.

പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ പോസ്റ്റിട്ടതിനു പിന്നാലെ കാണാതായെ വാർഡ് മെമ്പറെയും കുട്ടികളെയും കണ്ടെത്തി

കോട്ടയം: അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും 2 പെൺമക്കളെയും കണ്ടെത്തി. ഇരുപതാം വാർഡംഗം ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെ എറണാകുളത്തെ ലോഡ്ജിൽ നിന്നാണ് കണ്ടെത്തിയത്. ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തെ തുടർന്നാണ് യുവതി വീടു വിട്ടതെന്നാണ് സൂചന.നേരത്തേ പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് മൂവരെയും കാണാതായത്. ഐസിയുടെ ഭർത്താവ് സാജൻ 2 വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടിരുന്നു. പിന്നാലെ ഐസിയും ഭർതൃവീട്ടുകാരുമായി സ്വത്ത് തർക്കം രൂക്ഷമായിരുന്നു. ഭർതൃമാതാവ് മോശമായി പെരുമാറുന്നതായും വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടതായും …

ആഴ്ചയിൽ മരിച്ചു വീഴുന്നതു 12 പേർ: മനുഷ്യന്റെ അസ്ഥി കൊണ്ട് നിർമിച്ച അതിമാരക ലഹരിവസ്തുവുമായി 21കാരി

കൊളംബോ: മനുഷ്യഅസ്ഥികൾ കൊണ്ട് നിർമിച്ച അതിമാരക ലഹരിവസ്തു കുഷ് ശ്രീലങ്കയിലേക്കു കടത്തിയ 21കാരിയായ ബ്രിട്ടിഷ് ഫ്ലൈറ്റ് അറ്റൻഡറെ കോടതി റിമാൻഡ് ചെയ്തു. ഈ മാസം ആദ്യമാണ് ലണ്ടൻ സ്വദേശിയായ ഷാർലറ്റ് മെയ് ലീ കൊളംബോ ബന്ദാരനായകെ വിമാനത്താവളത്തിൽ അറസ്റ്റിലായത്. 28 കോടി രൂപയോളം വിലവരുന്ന 45 കിലോഗ്രാം കുഷ് ഇവരിൽ നിന്നു പിടിച്ചെടുത്തിരുന്നു. എന്നാൽ ഇതെങ്ങനെ തന്റെ സ്യൂട്കേസിൽ വന്നെന്ന് അറിയില്ലെന്നാണ് ഷാർലെറ്റ് വാദിച്ചത്. നിലവിൽ കൊളംബോയിലെ ജയിലിലാണ് യുവതിയുള്ളത്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ …

പരീക്ഷ എഴുതാൻ പോയ എട്ടാം ക്ലാസുകാരൻ തിരികെ എത്തിയില്ല; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊച്ചി: എറണാകുളം ഇടപ്പള്ളിയിലെ സ്കൂളിൽ പരീക്ഷ എഴുതി മടങ്ങിയ 13 വയസ്സുകാരനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കുന്നു. ഇടപ്പള്ളി അൽഅമീൻ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷിഫാനെയാണ് (13) കാണാതായത്. ചൊവ്വാഴ്ച സേ പരീക്ഷ എഴുതാനായി രാവിലെ 8 മണിയോടെ കുട്ടി സ്കൂളിലേക്കു പോയി. പരീക്ഷ എഴുതിയ ശേഷം 9.30ഓടെ ഹാൾ വിട്ടിറങ്ങി. എന്നാൽ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതോടെ മാതാപിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകി. ഇടപ്പള്ളി ലുലു മാളിന്റെ പിൻഭാഗത്ത് കൂടി എൻഎച്ച് …

ബണ്ട്വാളിൽ യുവാവിനെ വെട്ടിക്കൊന്നു; ഇന്നുമുതൽ 30 വരെ ദക്ഷിണ കന്നടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മംഗളൂരു: ബണ്ട്വാളില്‍ യുവാവിനെ ബൈക്കിൽ എത്തിയ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തതോടെ ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നു മുതൽ 30 വരെ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെ ബണ്ട്വാൾ കാൽത്ത മജലു, ഇരക്കൊടിയിൽ ആണ് കൊലപാതകം നടന്നത്. കാൽത്ത മജലു സ്വദേശി റഹീം ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം പിക്കപ്പ് ഡ്രൈവറാണ്. മണൽ ഇറക്കി കൊണ്ടിരിക്കെ ബൈക്കുകളിൽ എത്തിയ ഒരു സംഘം ആൾക്കാർ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കൊലപാതകത്തെ തുടർന്ന് …

പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ ഫേസ് ബുക്ക്‌ പോസ്റ്റ്: വാർഡ് മെമ്പറെയും മക്കളെയും കാണാതായതായി പരാതി

കോട്ടയം: അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും 2 പെൺമക്കളെയും കാണാ നില്ലെന്ന് പരാതി. ഇരുപതാം വാർഡംഗം ഐസി സാജൻ, മക്കളായ അമലയ, അമയ എന്നിവരെയാണ് കാണാതായത്. പൊലീസിനും ഭർതൃവീട്ടുകാർക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് മൂവരെയും കാണാതായത്. ഐസിയുടെ ഭർത്താവ് സാജൻ 2 വർഷം മുൻപ് മരണപ്പെട്ടിരുന്നു. പിന്നാലെ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ ഭർതൃമാതാവ് ആവശ്യപ്പെട്ടു. തനിക്കും മക്കൾക്കും ഭർത്താവിന്റെ വീട്ടിൽ യാതൊരു അവകാശവുമില്ലെന്ന് ഭർതൃമാതാവ് അവഹേളിച്ചുവത്രെ. കുട്ടികളെ കുത്തുവാക്ക് പറഞ്ഞ് അപമാനിച്ചതായും പോസ്റ്റിൽ പറയുന്നു. നേരത്തേ സ്വത്ത് …

സർജൻ എത്താൻ വൈകിയതോടെ സ്വയം ശസ്ത്രക്രിയ നടത്തി വ്യാജ ഡോക്ടർമാർ; 5 വയസ്സുകാരനെ കൊന്ന സഹോദരങ്ങൾ അറസ്റ്റിൽ

ലക്നൗ: വ്യാജ ഡോക്ടർ ചമഞ്ഞ് ശസ്ത്രക്രിയ നടത്തി 5 വയസ്സുകാരനെ കൊന്ന സഹോദരങ്ങൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കൗശബി ജില്ലയിൽ മാർച്ച് 25നാണ് കേസിനാസ്പദമായ സംഭവം. ജില്ലയിൽ അൻമോൽ എന്ന പേരിൽ ആശുപത്രി നടത്തിയിരുന്ന വികാസ് കുമാർ(26), വിശേഷ് കുമാർ (26) എന്നിവരാണ് പിടിയിലായത്. ആശുപത്രി ആരംഭിച്ച ഇരുവരും വിദ്യാഭ്യാസ യോഗ്യതകളില്ലാതെ ഡോക്ടർമാരായി രോഗികളെ ചികിത്സിച്ച് വരികയായിരുന്നു. ഇതിനിടെയാണ് 5 വയസ്സുകാരനായ ദിവ്യൻഷുവിനെ കാലിൽ ഇരുമ്പ് കയറിയതിനു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിലുണ്ടായിരുന്ന സർജൻ ഇതു ശസ്ത്രക്രിയയിലൂടെ നീക്കം …

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: അഫാന് പിതൃസഹോദരനോടും ഭാര്യയോടും കടുത്ത വൈരാഗ്യം, സാമ്പത്തികമായി സഹായിക്കാത്തതും പെൺസുഹൃത്തുമായുള്ള ബന്ധത്തെ എതിർത്തതും പ്രകോപനമായെന്ന് കുറ്റപത്രം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന് പിതൃസഹോദരൻ അബ്ദുൽ ലത്തീഫിനോടും ഭാര്യ ഷാഹിദയോടും കടുത്ത വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ്. ഇരുവരെയും കൊലപ്പെടുത്തിയ കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കണ്ടെത്തൽ. അഫാന്റെ മാതാവിൽ നിന്നും ചിട്ടിത്തുകയായി ലഭിക്കാനുള്ള പണം തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിനു ഇടയാക്കിയത്. അഫാനും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ സഹായിക്കാതെ കുറ്റപ്പെടുത്തിയതും കൊലപാതകത്തിനു കാരണമായി. പെൺസുഹൃത്ത് ഫർസാനയുമായുള്ള ബന്ധം അബ്ദുൽ ലത്തീഫ് എതിർത്തതും കൃത്യത്തിലേക്കു നയിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 543 പേജുകളുള്ള കുറ്റപത്രത്തിൽ 110 സാക്ഷികളും 116 …

പേക്കടത്തെ നിര്‍മാണത്തൊഴിലാളി ഇ വിനേഷ് അന്തരിച്ചു

തൃക്കരിപ്പൂര്‍: പേക്കടത്തെ നിര്‍മാണത്തൊഴിലാളി മരിച്ചു ഇ വിനേഷ് (43)അന്തരിച്ചു. പരേതനായ പി കുഞ്ഞിരാമന്റെയും ഇ നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: ഇ ധനഞ്ജയന്‍ (ഓള്‍ ഇന്‍ വണ്‍ നടക്കാവ്), ഇ ശ്യാമള (ഉടുമ്പുന്തല), ഇ പുഷ്പ, ലേഖ(തൃശൂര്‍), സുജാത(പാലക്കാട്), സുനിത(പേക്കടം). ആയിറ്റി സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടന്നു.

ഓടിക്കൊണ്ടിരിക്കെ കാറിന് മുകളില്‍ മരവും വൈദ്യുതി ലൈനും പൊട്ടിവീണു; വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് ഡ്രൈവറെ രക്ഷപ്പെടുത്തി, സംഭവം വിദ്യാനഗറില്‍

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ കാറിന് മുകളില്‍ മരവും ഒപ്പം വൈദ്യുതി ലൈനും പൊട്ടിവീണു. വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് ഡ്രൈവറെ രക്ഷപ്പെടുത്തി. വിദ്യാനഗര്‍ സ്വദേശി പവിത്രന്‍ ആണ് രക്ഷപെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ കാസര്‍കോട് വിദ്യാനഗര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്‍വശത്തെ റോഡിലാണ് സംഭവം. ഓടികൊണ്ടിരിക്കെ വൈദ്യതി ലൈന്‍ അടക്കം മരം പൊട്ടി കാറിന് മുകളിലേക്കു വീഴുകയായിരുന്നു.വിവരത്തെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന എത്തി. കെ.എസ്.ഇ.ബി അധികൃതര്‍ ലൈന്‍ ഓഫ് ആക്കിയ ശേഷമാണ് ഡ്രൈവറെ കാറിനുള്ളില്‍ നിന്നും പുറത്തിറക്കിയത്. മരം വീണ് കാറിന് …

കുമ്പളയിലെ ആദ്യകാല പലചരക്കു വ്യാപാരി മൊയ്തീന്‍ കുട്ടി അന്തരിച്ചു

കാസര്‍കോട്: കുമ്പളയിലെ ആദ്യകാല പലചരക്കു വ്യാപാരി മൊയ്തീന്‍ കുട്ടി(75) അന്തരിച്ചു. ഏരിയാല്‍ സ്വദേശിയാണ്. ഇഎം സ്‌റ്റോഴ്‌സ് കട ഉടമയായിരുന്നു. ഭാര്യ: മറിയംബി. മക്കള്‍: സഫ്വാന്‍, രിഫായി, ഫൈസല്‍, ഹിസാം, രുക്‌സാന ബല്‍കീസ്, കുബ്‌റ. മരുമക്കള്‍: ഫര്‍ഹാന, തസ്രീന, ഫര്‍ഹാന, സുറുമി.

മൊഗ്രാല്‍പുത്തൂരില്‍ കാര്‍ മറിഞ്ഞു; 4 പേര്‍ക്ക് പരിക്ക്, അപകടത്തില്‍പെട്ടത് ഉപ്പളയിലെ കുടുംബം

കാസര്‍കോട്: ദേശീയപാതയില്‍ കാര്‍ തലകീഴായി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്താണ് അപകടം. ഉപ്പളയിലെ ഒരു കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. അമിതവേഗത്തിലെത്തിയ കാറിന്റെ ആക്‌സില്‍ ഒടിഞ്ഞാണ് അപകടം. കാര്‍ ദേശീയപാതയില്‍ മൂന്ന് തവണ തലകീഴായി മറിഞ്ഞതായി കാണികള്‍ പറയുന്നു. പരുക്കേറ്റ നാലു പേരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.