കുന്നിടിച്ചതിനെ തുടര്‍ന്ന് അപകട ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ ഡ്രോണ്‍ പരിശോധന

കാസര്‍കോട്: ദേശീയപാത 66 നിര്‍മ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടര്‍ന്ന് അപകട ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ ഡ്രോണ്‍ പരിശോധന നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. മയ്യിച്ച വീരമലകുന്ന്, മട്ടലായികുന്ന്, ബേവിഞ്ച എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. ജിയോളജി മണ്ണ് പര്യവേഷണം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത സര്‍വ്വേ നടത്താനും തീരുമാനിച്ചു. ഡ്രോണ്‍ പരിശോധനയിലൂടെ മലമുകളില്‍ വിള്ളലുകള്‍ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അപകടം തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയും ആണ് ലക്ഷ്യം. ദേശീയപാതയില്‍ അപകട സാധ്യത മേഖലകളില്‍ ഡ്രോണ്‍ പരിശോധന നടത്തും.ജില്ലാ …

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മരണവും വര്‍ധിക്കുന്നു, സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രത നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ കണക്കുകള്‍ പ്രകാരം 1010 സജീവ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച രാജ്യത്ത് ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.നിലവില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ളത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്,കര്‍ണാടക, എന്നിവയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മറ്റ് സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങള്‍ക്കെല്ലാം ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രത നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ കോവിഡ് തരംഗത്തില്‍ …

കടബാധ്യതയും സാമ്പത്തിക തകര്‍ച്ചയും, ഒരു കുടുംബത്തിലെ ഏഴു അംഗങ്ങള്‍ കാറിനുള്ളില്‍ വിഷം കഴിച്ച് മരിച്ചു

ന്യൂഡല്‍ഹി: ഹരിയാന പഞ്ചകുളയില്‍ ഒരുകുടുംബത്തിലെ ഏഴുപേരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് മറ്റുയാത്രക്കാര്‍ ഇത് കണ്ടെത്തിയത്. പെട്ടെന്ന് അവര്‍ ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്ന ആളോട് വിവരം അന്വേഷിച്ചു. തങ്ങള്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശികളാണെന്നും പഞ്ചകുളയിലെ 27-ാം നമ്പര്‍ സെക്ടറില്‍ വാടകയ്ക്ക് താമസിക്കുന്നവരാണെന്നും അയാള്‍ മറുപടി പറഞ്ഞു. ഇതിനിടയില്‍ അവശ നിലയില്‍ കാണപ്പെട്ട അയാള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. കടവും സാമ്പത്തീക തകര്‍ച്ചയും ആണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് വിശദീകരിച്ച അയാള്‍ അതിനിടയില്‍ സീറ്റില്‍ തളര്‍ന്നുവീണു. വിവരം അറിഞ്ഞെത്തിയ …

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് സംശയം. വക്കം വെളിവിളാകത്താണ് നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ് (20), അശ്വിന്‍ (25) എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ നാട്ടുകാരാണ് കടയ്ക്കാവൂര്‍ പൊലീസിനെ വിവരമറിയിച്ചത്.

കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് 23 കാരന്‍ മരിച്ചു

കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് 23 കാരന് ദാരുണാന്ത്യം. കടബ താലൂക്കിലെ കൊടിമ്പാല ഉദേരിയില്‍ താമസിക്കുന്ന പരേതനായ ശ്രീധര്‍ ഗൗഡയുടെ മകന്‍ ബിശ്വജിത്ത് (23) ആണ് മരിച്ചത്. മര്‍ധാലയിലെ പാലത്തഡ്കയിലെ ഫാബ്രിക്കേഷന്‍ തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഉപ്പിനങ്ങാടി-സുബ്രഹ്‌മണ്യ സംസ്ഥാന പാതയില്‍ ഹാലെസ്റ്റേഷന് സമീപ വച്ച് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കടബ പൊലീസ് സ്ഥലത്തെത്തി.

കരിന്തളം കയനിയിലെ ടി വി ചെമ്മരത്തി അന്തരിച്ചു

കരിന്തളം: കയനിയിലെ ടി വി ചെമ്മരത്തി(76)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടിവി അമ്പൂഞ്ഞി. മക്കള്‍: പവിത്രന്‍, പത്മനാഭന്‍, പരേതനായ ബാബു. മരുമക്കള്‍: പിപി രജനി, ഷീജ(കാലിക്കടവ്), സുജിത(ആവുള്ളക്കോട്). സഹോദരങ്ങള്‍: സരോജനി, ബാലകൃഷ്ണന്‍( ഇരുവരും ആവുള്ളക്കോട്). പരേതരായ ചിരുത, നാരായണി, രാഘവന്‍, കൊട്ടു.

പ്ലസ്ടുവിന് മാര്‍ക്ക് കുറഞ്ഞതില്‍ വിഷമം; കണ്ണൂരില്‍ നിന്ന് നാടുവിട്ട രണ്ടു വിദ്യാര്‍ഥിനികളെ കാഞ്ഞങ്ങാട് കണ്ടെത്തി

കാസര്‍കോട്: പ്ലസ്ടുവിന് മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നാടുവിട്ട രണ്ട് വിദ്യാര്‍ഥിനികളെ കാഞ്ഞങ്ങാട്ട് കണ്ടെത്തി. റെയില്‍വേ പൊലീസിന്റെ അവസരോചിതമായ ഇടപെടലിലാണ് 14 വും, 18 വും വയസ് പ്രായമുള്ള പെണ്‍കുട്ടികളെ കണ്ടെത്താനായത്. തിങ്കളാഴ്ചയാണ് ഇവരെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ കണ്ണൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും റെയില്‍വേ പൊലീസും കുട്ടികളെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മംഗളൂരു ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ ജനറല്‍ കോച്ചില്‍ ഇവര്‍ കയറിയിരുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട് …

ട്രാക്കിൽ മരം പൊട്ടി വീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകിയോടുന്നു, മാവേലി, മലബാർ എക്സ്പ്രസുകൾ നാലുമണിക്കൂർ വൈകി ഓടുന്നു

കോസര്‍കോട്: സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. വിവിധ സ്ഥലങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണതോടെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണതോടെ ചൊവ്വാഴ്ച ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. തിങ്കളാഴ്ച രാത്രി മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത്. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് …

മഴക്കൊപ്പമുണ്ടായ ശക്തമായകാറ്റിൽ തോട്ടിൽ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരൻ മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ആലപ്പുഴ കൈനകരിയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരൻ തോട്ടിൽ വീണ് മരിച്ചു. കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടിൽ ഓമനക്കുട്ടൻ (55) ആണ് മരിച്ചത്. കനകശ്ശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ നടന്നു പോകുമ്പോൾ ശക്തമായ കാറ്റിൽ തോട്ടിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാസേന മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ ആലപ്പുഴ ബീച്ചിൽ മഴയിൽ നിന്നു രക്ഷനേടാൻ കയറി നിന്ന തട്ടുകട ദേഹത്തേക്ക് മറിഞ്ഞു വീണ് 18 വയസ്സുകാരി മരിച്ചിരുന്നു.

ജോലി തേടി എത്തി, ബദിയടുക്ക സ്വദേശിയായ യുവാവ് ബംഗളൂരുവിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ബംഗളൂരു: ബംഗളൂരുവിൽ ജോലി തേടിയെത്തിയ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു.കാസർകോട് ബദിയടുക്ക കന്യാപാടിയിലെ ബി എം ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് ആഡുഗോഡിയിലെ ലോഡ്ജിന്റെ നാലാം നിലയിൽ നിന്ന് വീണു മരിച്ചെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. മാതാവ് സഫിയ. സഹോദരങ്ങൾ ഷംന, ഷാഹിന.

ഭാര്യയുടെ മൃതദേഹം കട്ടിലില്‍, ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍, ദുരൂഹത

കൊച്ചി: കോതമംഗലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊന്നുകല്ലിൽ നമ്പൂരിക്കൂപ്പിന് സമീപമാണു സംഭവം. ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേബിയെ തൂങ്ങിയ മരിച്ച നിലയിലും മോളിയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഏറെനേരമായി ദമ്പതികൾ പുറത്തുവരാത്തതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച വൈകുന്നേരം ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നരിവേട്ടയെ പ്രശംസിച്ചത് ഇഷ്ടപ്പെട്ടില്ല: നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയുമായി മാനേജർ

കൊച്ചി: മർദിച്ചെന്ന മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസെടുത്തു. മാനേജർ വിപിൻ മോഹന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് പൊലീസ് നടപടി.ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ വച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് മർദിച്ചെന്നാണ് പരാതി. മുഖത്തും തലയ്‌ക്കും നെഞ്ചത്തും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഒരേ ഫ്ലാറ്റ് സമുച്ചയത്തിലാണ് ഇരുവരും താമസിക്കുന്നത്.അടുത്തിടെ റിലീസ്‌ ചെയ്‌ത ഉണ്ണി മുകുന്ദന്റെ സിനിമ ‘ഗെറ്റ്‌ സെറ്റ്‌ ബേബി’ പരാജയപ്പെട്ടിരുന്നു. ഈ ചിത്രത്തെക്കുറിച്ച് മാനേജർ പോസ്‌റ്റ്‌ …

സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വഴ്ചയും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 8.30 വരെ 3.4 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബുധനാഴ്ച മഴ …

ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തതിനു പിന്നാലെ 2 യുവാക്കളുടെ മരണം; പരിശീലമില്ലാതെ ശസ്ത്രക്രിയ നടത്തിയ ദന്തഡോക്ടർ കീഴടങ്ങി

കാൺപൂർ: ഹെയർ ട്രാൻസ്പ്ലാന്റേഷന് പിന്നാലെ 2 എൻജിനീയർമാർ മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ദന്ത ഡോക്ടർ കീഴടങ്ങി. ഒളിവിലായിരുന്ന അനുഷ്ക തിവാരിയാണ് പ്രാദേശിക കോടതിയിൽ ഹാജരായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഉത്തർപ്രദേശിലെ കാൻപൂരിൽ അനുഷ്കയും ഭർത്താവ് ഡോ. സൗരവ് ത്രിപാഠിയും ചേർന്ന് നടത്തിയിരുന്ന എംപയർ എന്ന ക്ലിനിക്കിലാണ് സംഭവം. മുടിമാറ്റിവയ്ക്കൽ ചികിത്സ നടത്തിയ 2 എൻജിനീയർമാരുടെ മരണത്തെക്കുറിച്ചാണ് പരാതി ഉയർന്നത്. വിനോദ് ദുബെ(40), മായങ്ക് കത്യാർ(30) എന്നിവരാണ് മരിച്ചത്. പിന്നാലെ കൃത്യമായ വൈദഗ്ധ്യമില്ലാതെ അനുഷ്ക ശസ്ത്രക്രിയ നടത്തിയതാണു …

പൊലീസുകാരുടെ അകമ്പടിയോടെ തടവുകാർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സുഖജീവിതം: ജയ്പൂർ ജയിലിൽ 13 പേർ അറസ്റ്റിൽ

ജയ്പുർ: രാജസ്ഥാനിൽ ജയിലിലെ കൊടുംകുറ്റവാളികൾക്കു പഞ്ചനക്ഷത്ര ഹോട്ടലിൽ സുഖവാസത്തിന് അവസരമൊരുക്കിയ സംഭവത്തിൽ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പുർ സെൻട്രൽ ജയിലിലാണ് സംഭവം. കഴിഞ്ഞ ദിവസം ചികിത്സയ്ക്കെന്ന പേരിലാണ് ജയിലിലെ 5 തടവുകാരെ സവായ് മാൻസിങ് ആശുപത്രിയിലേക്കു കൊണ്ടു പോയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തടവുകാരെ തിരഞ്ഞു പോയ പൊലീസിനു ഒരാളെ മാത്രമേ ആശുപത്രിയിൽ കണ്ടെത്താനായുള്ളൂ. ശേഷിക്കുന്ന റഫീഖ് ബക്രി, ബൻവർ ലാൽ, അങ്കിത് ബൻസൽ, കരൺ ഗുപ്ത എന്നീ പ്രതികളെയും അകമ്പടി പോയ പൊലീസുകാരെയും …

മീഞ്ച മിയാപദവിലെ മുഹമ്മദ് ഇർഷാദിൻ്റെ ഭാര്യ മുഹ്സിന ദുബായിൽ അന്തരിച്ചു

കാസർകോട്: ബദിയഡുക്ക പാടലടുക്കയിലെ മുഹമ്മദ്കുഞ്ഞിയുടെ മകളും മീഞ്ച മിയാപദവിലെ മുഹമ്മദ് ഇർഷാദിന്റെ ഭാര്യയുമായ മുഹ്‌സിന (24) ഹൃദ്രോഗത്തെത്തുടർർന്നു ദുബായിൽ അന്തരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു. ദുബൈ ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ദുബൈ ഖറാമയിലായിരുന്നു താമസം. നാലും രണ്ടും വയസുള്ള രണ്ട് മക്കളുണ്ട്.

തലകീഴായി മറിഞ്ഞ് സ്പീഡ് ബോട്ട്: അപകടത്തിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ട് സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും

ഭുവനേശ്വർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സ്നേഹാശിഷ് ഗാംഗുലിയും ഭാര്യ അർപിതയയും ബോട്ടപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഒഡിഷയിൽ പുരിയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ ഇവർ വാട്ടർ സ്പോർട്സിൽ പങ്കെടുക്കുകയായിരുന്നു. ഇവരുടെ സ്പീഡ് ബോട്ട് കടലിലേക്ക് ഇറക്കിയതും വലിയൊരു തിരമാല വരികയും ബോട്ട് തലകീഴ്മേൽ മറിയുകയായിരുന്നു. തക്ക സമയത്ത് ലൈഫ് ഗാർഡുകൾ റബ്ബർ ഫ്ലോട്ടുകൾ നൽകിയതോടെയാണ് വൻ ദുരന്തം ഒഴിവായത്. 10 പേർ കയറുന്ന ബോട്ടിൽ …

മഴയില്‍ നിന്നു രക്ഷ തേടാന്‍ കയറിനിന്ന തട്ടുകട കാറ്റില്‍ മറിഞ്ഞു; പെണ്‍കുട്ടി മരിച്ചു, സുഹൃത്തിനു ഗുരുതര പരിക്ക്

ആലപ്പുഴ: മഴയില്‍ നിന്നു രക്ഷനേടാന്‍ കയറി നിന്ന തട്ടുകട ദേഹത്തേക്ക് മറിഞ്ഞു വീണ് പെണ്‍കുട്ടിക്കു ദാരുണാന്ത്യം. ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിലാണ് അപകടം. പള്ളാതുരുത്തി സ്വദേശി നിത്യ(18) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഉച്ചയ്ക്ക് കനത്ത മഴയും കാറ്റും ഉണ്ടായതോടെ നിത്യയും സുഹൃത്ത് ആദര്‍ശും ബീച്ചിലെ ബജിക്കടയുടെ വശത്ത് കയറി നിന്നു. എന്നാല്‍ ശക്തമായ കാറ്റില്‍ കട മറിഞ്ഞ് ഇരുവരുടെയും പുറത്തേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും …