‘ഞങ്ങള്‍ പോകുന്നു, സയനൈഡ് കഴിക്കുകയാണ്’; ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം മൂന്നംഗ കുടുംബം ആത്മഹത്യചെയ്തു

ഭാര്യയും മകനും ഗൃഹനാഥനും വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കൂട്ട ആത്മഹത്യ. നെയ്യാറ്റിന്‍കര തൊഴുക്കല്‍ കുട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍(52), ഭാര്യ സ്മിത (45), മകന്‍ അഭിലാല്‍ (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി സയനൈഡ് കഴിക്കുകയാണ് എന്ന് മണിലാല്‍ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ് നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷും മകനും സ്ഥലത്ത് എത്തിയപ്പോള്‍ മണിലാല്‍ മെമ്പറുടെ മുന്നില്‍ വച്ച് വിഷം കഴിച്ച് കുഴഞ്ഞുവീണ് മരിച്ചു. വീടിനകത്തു …

വൊര്‍ക്കാടിയിലെ തട്ടുകട വ്യാപാരിയുടെ ദുരൂഹമരണം; പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു

കാസര്‍കോട്: വൊര്‍ക്കാടി പഞ്ചായത്തിലെ മജീര്‍പ്പള്ളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തട്ടുകട വ്യാപാരിയുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മരണത്തിലെ ദുരൂഹത പൂര്‍ണ്ണമായും നീങ്ങണമെങ്കില്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ രാസപരിശോധനാ ഫലം കൂടി ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. രാജീവ്കുമാര്‍ പറഞ്ഞു. മജീര്‍പള്ള, ബെദിയാറുവിലെ അഷ്റഫി(44)നെ മെയ് ആറിനു രാവിലെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്വാഭാവിക മരണമെന്ന നിലയില്‍ കന്യാന റഹ്‌മാനിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കുകയും ചെയ്തു.എന്നാല്‍ ഈ …

നയാബസാറില്‍ വെള്ളപ്പൊക്കം; യാത്രക്കാര്‍ ദുരിതത്തില്‍

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് ഉപ്പള, നയാബസാറില്‍ അടിപ്പാതയിലും സര്‍വ്വീസ് റോഡിലും വെള്ളപ്പൊക്കം. മഴ കനത്തതോടെ അടിപ്പാതയില്‍ ഒന്നര അടിയോളം പൊക്കത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. ഇത് കാരണം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ നടന്നു പോകാന്‍ പോലും കഴിയാതെ ദുരിതമനുഭവിക്കുകയാണ്. നാലു സ്‌കൂളിലെ വിദ്യാര്‍ത്ഥികളും താലൂക്ക് ആശുപത്രിയിലേക്കുള്ള രോഗികളും സഹായികളും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരും മലിനജലത്തിലൂടെയാണ് നടന്നു പോകുന്നത്. വൈകുന്നേരം വരെ നനഞ്ഞതും ചെളിപറ്റിയതുമായ വസ്ത്രം ധരിച്ചിരിക്കേണ്ട ഗതികേടിലാണ് ആള്‍ക്കാര്‍. അടിപ്പാതയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കി കാല്‍ നടയാത്രയിലെ …

സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത: എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചു. ചില സ്ഥലങ്ങളില്‍ മിതമായും മറ്റു സ്ഥലങ്ങളില്‍ ഇടത്തരത്തിലും മഴയുണ്ടാകും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കടുത്ത ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴക്കും കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മിതമായ മഴയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട …

അരങ്ങ്-സര്‍ഗോത്സവം; പ്രച്ഛന്ന വേഷ മത്സരത്തില്‍ ട്രാന്‍സ് വുമണ്‍ ഷഫ്‌ന ഷാഫിക്ക് ഒന്നാം സ്ഥാനം

പിലിക്കോട്: അവഗണനയുടെ ഇരുളില്‍ നിന്നും ആത്മവിശ്വാസത്തിന്റെ കരുത്തില്‍ അരങ്ങിലെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ഷഫ്‌ന ഷാഫിക്ക് പ്രച്ഛന്ന വേഷ മത്സരത്തില്‍ ഒന്നാം സ്ഥാനം. ഉക്രെയ്‌നിലെ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം കൈയ്യിലെടുത്തു വിലപിക്കുന്ന വൃദ്ധന്റെ വേഷമാണ് ഷഫ്‌നയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ആകെ പത്തു മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെട്ട പൊതുവിഭാഗത്തില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു ഷഫ്‌നയുടെ പ്രകടനം.ട്രാന്‍സ് ജെന്‍ഡറായതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ നിന്നു പോലും അവഗണന നേരിടേണ്ടി വന്നപ്പോഴാണ് അഞ്ചു വര്‍ഷം മുമ്പ് ഷഫ്‌ന സ്വന്തം …

ബൈക്ക് സർവീസ് റോഡിലെ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

ബൈക്ക് സർവീസ് റോഡിലെ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു.തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിനടുത്ത് താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ റിയാസ് (34) ആണ് മരിച്ചത്. കണ്ണൂർ പിലാത്തറ വളയാങ്കോട് എംജിഎം കോളേജിലേക്ക് പോകുന്ന ജംഗ്ഷനില്‍ തളിപ്പറമ്പ് ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലാണ് അപകടം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഹൈവേ വികസനത്തിന്റെ ഭാഗമായി സര്‍വീസ് റോഡില്‍ കലുങ്ക് കെട്ടിയ ഭാഗത്തെ ചുറ്റുമുള്ള കുഴിയിലെ വെള്ളക്കെട്ടില്‍ ബൈക്കുമായി വീഴുകയായിരുന്നു. അരമണിക്കൂറിനു ശേഷമാണ് വീണ വിവരം നാട്ടുകാർ അറിയുന്നത്. അപ്പോഴേക്കും …

ജമ്മു കാശ്മീരിൽ തീർഥാടകരുടെ ബസിനുനേരെ ഭീകരർ വെടിയുതിർത്തു; ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു

ജമ്മു കശ്മീരിലെ റീസിയിൽ തീർഥാടകരുടെ ബസിനുനേരെ ഭീകരർ വെടിയുതിർത്തു. ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു, 33 പേർക്ക്‌ പരുക്ക്. ഞായറാഴ്ച വൈകീട്ട് 6.10 ഓടുകൂടിയാണ് സംഭവം. റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസിനു നേരെയാണ് ഭീകരർ വെടിയുതിർത്തത്. നാട്ടുകാരുടെ സഹായത്തോടെ രാത്രി എട്ടുമണിയോടു കൂടി എല്ലാ യാത്രക്കാരെയും പൊലീസ് ബസില്‍ നിന്ന് പുറത്തെടുത്തു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ റിയാസി, ത്രേയാത്ത്, ജമ്മു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയെന്ന് …

നീലേശ്വരത്തെ ബൈക്ക് മോഷണം; പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്

കാസർകോട്: ബൈക്ക് മോഷണക്കേസിലെ പ്രതിയെ കണ്ടെത്താൻ ആളുടെ സിസിടിവി ദൃശ്യം പുറത്തുവിട്ട് നീലേശ്വരം പൊലീസ്.രാജാ റോഡ് അരികിലെ പരിപ്പുവട വിഭവശാലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് ഒരു മാസം മുമ്പാണ് മോഷണം പോയത്. പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പയ്യന്നൂരിലെ എം.വി.സതീശന്റെ ബൈക്ക് ആണ് മോഷണം പോയത്. പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നുവെങ്കിലും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഈ ചിത്രം പുറത്തുവിട്ടാണ് ഇപ്പോൾ ജനങ്ങളുടെ സഹായം തേടിയിരിക്കുന്നത്. വിവരം ലഭിക്കുന്നവർ 0467-2280240, 9497980928 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

മുംബൈയിലെ ഹോട്ടൽ വ്യാപാരി മൂസോടിയിലെ മൂസ ഇബ്രാഹിം കുഴഞ്ഞു വീണു മരിച്ചു

മുംബൈ: മുംബൈയിൽ ഹോട്ടൽ വ്യാപാരിയും കാസർകോട് ഉപ്പള മൂസോടി സ്വദേശിയുമായമൂസ ഇബ്രാഹിം (67) കുഴഞ്ഞുവീണു മരിച്ചു.ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. റൂമിനുള്ളിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞുടനെ കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറി ഹനീഫ, കൗൺസിൽ അംഗം ഇസ്മായിൽ എന്നിവർ ആശുപത്രിയിലെത്തി. മൃതദേഹം ആംബുലൻസിൽ നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു. നഫീസ, തസ്‌ലിമ എന്നിവരാണ് ഭാര്യമാർ. മക്കൾ: പരേതയായ റഹ്യാനാ, അമീർ, സുൽത്താന, സുനൈന, ഇർഷാന, തസ്രീന, പർസാന, മുനീർ, പർഹാന. സഹോദരങ്ങൾ: യൂസഫ്, …

മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു; 72 അംഗ മന്ത്രിസഭ; 30 പേർക്ക് ക്യാബിനറ്റ് പദവി; സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഇല്ല

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയും മന്ത്രിമാരും സത്യവാചകം ചെല്ലിയത്.72 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. ഇതിൽ 30 പേർക്ക് കാബിനറ്റ് പദവിയും 6 പേർക്ക് സ്വതന്ത്ര ചുമതലയും 36 പേർക്ക്‌ സഹമന്ത്രി സ്ഥാനവും ലഭിക്കും. മോദിക്ക് പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, ഡോ. എസ്. ജയ്ശങ്കർ, മനോഹർ ലാൽ …