മാമോദീസ ചടങ്ങിനിടെ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി: 10 പേർക്കെതിരെ പൊലീസ് കേസ്

കൊച്ചി: തൈക്കൂടത്ത് മാമോദീസ ചടങ്ങിനിടെ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ 10 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. തമ്മനം ഫൈസൽ, ഭായി നസീർ, വിനുജോസഫ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. ഞായറാഴ്ച ഭായി നസീറിന്റെ ഹോട്ടലിലെ ജീവനക്കാരന്റെ മകളുടെ മാമോദീസ ചടങ്ങിനിടെയാണ് സംഘർഷം ഉണ്ടായത്. വിനു ജോസഫ്, തമ്മനം ഫൈസലിനെയും കൂട്ടാളികളെയും ആക്രമിക്കുകയായിരുന്നു. എന്നാൽ പരാതി നൽകാൻ ആരും തയാറാകാത്തതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. സംഘം ചേരൽ, ഗൂഢാലോചന, ആക്രമണം അഴിച്ചുവിടൽ എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി.ഒരു ഇടവേളയ്ക്കു ശേഷമാണ് …

ഇൻസ്റ്റാഗ്രാമിലൂടെ സ്ത്രീകളെ പരിചയപ്പെടും, പിന്നെ സൗഹൃദം, പീഡിപ്പിച്ച് സ്വർണം കൈക്കലാക്കും; ലൈംഗിക പീഡനക്കേസില്‍ മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ഫാഹിദ് (27) നെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. ഐടി ജീവനക്കാരിയുടെ പരാതിയിലാണ് നടപടി. മറ്റ് നിരവധി പെണ്‍കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതികളെ പീഡിപ്പിച്ച ശേഷം സ്വര്‍ണം കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചുവെന്നും പൊലീസ് അറിയിച്ചു.ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള പ്രതി അത് വഴിയാണ് പെണ്‍കുട്ടികളെ പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് വാഗ്ധാനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. …

പ്രണയനൈരാശ്യം: ആറ്റിൽ ചാടി ആത്മഹത്യക്കു ശ്രമിച്ച പെൺകുട്ടികളെ രക്ഷിച്ചു

പത്തനംതിട്ട: അച്ചൻകോവിൽ ആറ്റിൽ ചാടി ആത്മഹത്യക്കു ശ്രമിച്ച 2 പെൺകുട്ടികളെ ഫയർഫോഴ്സ് രക്ഷിച്ചു. പത്തനംതിട്ട മറൂർ ഭാഗത്ത് ഞായറാഴ്ച വൈകിട്ട് 7.30ഓടെയാണ് സംഭവം. 15ഉം 21ഉം വയസ്സുള്ള പൂങ്കാവ് സ്വദേശിനികളായ പെൺകുട്ടികളാണ് ജീവനൊടുക്കാൻ ആറ്റിൽ ചാടിയത്. വീഴ്ചയിൽ വളിപ്പടർപ്പിൽ പിടിച്ചു കിടന്ന പെൺകുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. പ്രണയ നൈരാശ്യത്തെ തുടർന്ന് കൂട്ടുകാരിയുമൊത്ത് ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു പെൺകുട്ടിയെന്നാണ് വിവരം. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാതായിട്ട് 4 ദിവസം, പരാതിയുമായി കുടുംബം

തിരുവനന്തപുരം : കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ 4 ദിവസമായി കാണാനില്ലെന്ന് പരാതി. മേയ് 4ന് ആലപ്പുഴയിലെ പരിപാടിക്കു ശേഷം തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോണിൽ ചാർജില്ലെന്നും സ്വിച്ച് ഓഫ് ആകുമെന്നും പറഞ്ഞു. എന്നാൽ നെയ്യാറ്റിൻകരയിലെ വീട്ടിൽ എത്തിയില്ലെന്നും കുടുംബം പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്നങ്ങളോ ഇല്ലെന്നും പണത്തിനായി തട്ടിക്കൊണ്ടു പോയതാകാമെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. രഞ്ജു കൈയ്യിലാണ് പണം സൂക്ഷിക്കാറുള്ളത്. ഗൂഗിൾ പേ, എടിഎം …

കണ്ണൂരിൽ മൂന്നിടങ്ങളിലായി 3 വിദ്യാർഥികൾ മുങ്ങിമരിച്ചു

കണ്ണൂർ: ജില്ലയിൽ മൂന്നിടങ്ങളിലായി മൂന്ന് വിദ്യാർത്ഥികൾ ഞായറാഴ്ച മുങ്ങി മരിച്ചു. പയ്യാവൂർ കോയിപ്രയിൽ സഹോദരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വലക്കുമറ്റത്തിൽ അലീന (14), പഴയങ്ങാടി പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഏരിപ്രത്തെ വലിയകത്ത് ഫൈറൂസ് ഫെറൂസ് (15), കുവേരി തൂക്കുപാലത്തിനടിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ തളിപ്പറമ്പ് പുഷ്പഗിരി നെല്ലിപ്പറമ്പിലെ എം.മുഹമ്മദ് ഷാഹിദ്(19) എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട കൂട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഫൈറൂസ് ചുഴിയിൽപ്പെട്ടത്. ഫൈറൂസിനൊപ്പം മുങ്ങിപ്പോയ 3 പേരെ നാട്ടുകാരാണ് രക്ഷിച്ചത്. പയ്യാവൂർ കോയിപ്രയിലെ വല ക്കുമറ്റത്തിൽ ഷാജീവ്- …

തമിഴ്നാട് നീലഗിരിയിൽ മലയാളി കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു

നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി കർഷകന് ദാരുണാന്ത്യം. ജോയ് ആന്റണി(60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8നാണ് സംഭവം. ഗൂഡല്ലൂരിൽ നിന്നും വീട്ടിലേയ്ക്ക് സാധനങ്ങൾ വാങ്ങി വരുന്നതിനിടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. വീടിനു 100 മീറ്റർ മാത്രം അകലെയുള്ള കാപ്പിത്തോട്ടത്തിൽ വച്ചാണ് ആക്രമണം ഉണ്ടായത്. കാട്ടാന ജോയിയെ ചവിട്ടി കൊല്ലുകയായിരുന്നു. ജോയിയുടെ നിലവിളി കേട്ട് നാട്ടുകാരെത്തി ആനയെ തുരത്തി. തുടർന്ന് ജോയിയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുൻപേ …

പൊലീസ് തിരച്ചിലിൽ വെള്ളക്കെട്ടിനു സമീപം ചെരിപ്പുകൾ; വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു

ആലപ്പുഴ: വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യർഥി മരിച്ചു. കായംകുളം പുതിയ വിള പട്ടോളി മാർക്കറ്റ് പ്രദീപ് ഭവത്തിൽ പ്രദീപിന്റെ മകൻ അഭിജിത്(9) ആണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളക്കെട്ടിന് സമീപം കുട്ടിയുടെ ചെരുപ്പ് കണ്ടെത്തി. വെള്ളക്കെട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പല്ലന കുമാരനാശാൻ സ്കൂളിലെ വിദ്യാർഥിയാണ്. മാനസിക വൈകല്യമുള്ള കുട്ടിയാണ് അഭിജിത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു …

കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

കോഴിക്കോട്: കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കോഴിക്കോട് കള്ളാട് സ്വദേശി ചേക്കു എന്ന അജ്നാസാണ് മംഗളൂരുവിൽ അറസ്റ്റിലായത്. കഴിഞ്ഞ മാസം 24നാണ് 2 കുട്ടികൾ ഇയാൾക്കെതിരെ കുറ്റ്യാടി പൊലീസിനെ സമീപിച്ചത്. പിന്നാലെ അജ്മീറിലേക്കു കടന്നു. ഇയാൾ തിരികെ കേരളത്തിലേക്കു വരുന്നതായി വിവരം ലഭിച്ചതിന്റെ തുടർന്നാണ് മംഗളൂരു റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടിയത്.കുറ്റാടിയിൽ ബെക്കാം എന്ന പേരിൽ ബാർബർ ഷോപ്പ് നടത്തപകയായിരുന്നു ഇയാൾ. നിലവിൽ 2 കുട്ടികളാണ് ഇയാൾക്കെതിരെ …

ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞെന്ന അവകാശവാദം തെറ്റ്, വിപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക

കൊച്ചി: നടൻ ഉണ്ണിമുകുന്ദൻ മാപ്പു പറഞ്ഞതോടെയാണ് താനുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചതെന്ന മുൻ മാനേജർ വിപിൻ കുമാറിന്റെ അവകാശവാദം തള്ളി ഫെഫ്ക. വിപിന്റെ അവകാശവാദം ശരിയല്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഫെഫ്ക പ്രസ്താവനയിൽ അറിയിച്ചു.നേരത്തേ ഉണ്ണിമുകുന്ദനും വിപിനുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉണ്ണിമുകുന്ദൻ മാപ്പ് പറഞ്ഞതിനാലാണ് പ്രശ്നം പരിഹരിക്കപ്പെട്ടതെന്ന് വിപിൻ ഒരു ചാനലിനോട് പ്രതികരിച്ചത്. എന്നാൽ അവകാശവാദം തെറ്റാണെന്ന് ഫെഫ്ക വ്യക്തമാക്കി. ചർച്ചയിൽ ഉണ്ടായ ധാരണകൾക്കു വിരുദ്ധമായി …

ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവച്ച് പിടികൂടി, നായയെയും പുറത്തെത്തിച്ചു

ഇടുക്കി: മയിലാടുംപാറയിലെ ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവച്ച് പിടികൂടി. കുഴിയിൽ കടുവയ്ക്കൊപ്പം ഉണ്ടായിരുന്ന നായയെയും മയക്കുവെടിവച്ച് പുറത്തെത്തിച്ചു. മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിന് ഒടുവിലാണ് കടുവയെ പിടികൂടാനായത്. ആദ്യത്തെ മയക്കുവെടിയിൽ കടുവ മയങ്ങിയില്ല. രണ്ടാമത്തെ മയക്കുവെടിയാണ് ഫലം കണ്ടത്. കൂട്ടിൽ കയറ്റിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനകൾക്കു ശേഷം പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നു വിടും. നായ ഒപ്പം ഉണ്ടായിരുന്നതിനാൽ പേവിഷബാധ വാക്സീൻ നൽകിയതിനു ശേഷമാകും കടുവയെ വനത്തിൽ തുറന്നു വിടുക. …

ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും എംപി പ്രിയ സരോജിന്റെയും വിവാഹനിശ്ചയം നടന്നു

ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റേയും സമാജ്വാദി പാര്‍ട്ടി എംപി പ്രിയ സരോജിന്റേയും വിവാഹനിശ്ചയം ലഖ്നൗവില്‍ നടന്നു. നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. ലഖ്നൗവിലെ ഒരു സ്വകാര്യഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ചടങ്ങില്‍നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. എസ്പി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഭാര്യ ഡിപിംള്‍ യാദവും ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല, രാജ്യസഭാ എംപി ജയാ ബച്ചന്‍ എന്നിവരുടേയും സാന്നിധ്യം ചടങ്ങിലുണ്ടായിരുന്നു. രാഷ്ട്രീയരംഗത്തെ ഒട്ടേറെ പ്രമുഖരും ക്രിക്കറ്റ് …

അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആള്‍ മരണപ്പെട്ടു

കാസര്‍കോട്: അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആള്‍ മരിച്ചു. മുളിയാര്‍ ചിപ്ലിക്കയ സ്വദേശി ബി അച്ചുതന്‍(63) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുന്‍ പഞ്ചായത്ത് ജീവനക്കാരനായിരുന്നു. ബിജെപി മണ്ഡലം കമ്മിയംഗമാണ്. ഭാര്യ: ജലജാക്ഷി. മക്കള്‍: അജയ് കുമാര്‍(എന്‍ജിനീയര്‍), അക്ഷയ്കുമാര്‍. സഹോദരി: കാര്‍ത്യായനി.

പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആളില്ല; കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം വൈകി

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ വൈകുന്നതായി പരാതി. ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ഞായറാഴ്ച മൂന്നു മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം വൈകി. ഒടുവില്‍ അനസ്‌തേഷ്യാ വിദഗ്ധനെത്തിയാണ് ഉച്ചയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം ആരംഭിച്ചത്. രണ്ടു ഫൊറന്‍സിക് സര്‍ജന്‍ന്മാരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഒരാള്‍ സ്ഥലം മാറിപ്പോയിരുന്നു. മറ്റൊരാള്‍ ഇന്ന് അവധിയിലായതിനാലണ് പ്രതിസന്ധിയുണ്ടായത്. തുടര്‍ന്ന് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ബഹളം വച്ചതോടെ അനസ്‌തേഷ്യാ വിദഗ്ധനെ എത്തിക്കുകയായിരുന്നു. മൃതദേഹം എത്തിച്ചാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫ്രീസറിലേക്ക് മാറ്റുന്നതെന്നും ആശുപത്രിയിലെത്തിയവര്‍ ആരോപിച്ചു. സാധാരണ നിലയില്‍ അഞ്ച് ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ ഉണ്ടാകുക. നിലവില്‍ …

ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്ന് ഭര്‍ത്താവ്; ഇന്‍ക്വസ്റ്റിനിടെ പൊലീസിന് സംശയം, ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു

തൃശ്ശൂര്‍: വരന്തരപ്പള്ളിയിലെ യുവതിയുടെ മരണം കൊലപാതം. 34 കാരിയായ ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുഞ്ഞുമോന്‍ (40) യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോന്‍ ബന്ധുക്കളോട് പറഞ്ഞത്. മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇന്‍ക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന ദിവ്യ ബസിലാണ് ജോലിക്ക് പോകാറുള്ളത്. ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നു. സംശയം …

വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് അന്വേഷണ ചുമതല. വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ വാദത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി.വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയെ പ്രതിപക്ഷം അപലപിച്ചു. മന്ത്രി മാപ്പ് പറയണമെന്നും വനംമന്ത്രിയുടെ തെറ്റായ പ്രസ്താവനയിലും അന്വേഷണം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ ഗൂഢാലോചനാ …

തളങ്കരയില്‍ തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: തളങ്കരയില്‍ തീ പിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. കാസര്‍കോട് തളങ്കര പടിഞ്ഞാറ് സ്വദേശി സാറയുടെ ഓട് മേഞ്ഞ വീടാണ് വീട്ടുകാര്‍ നോക്കി നില്‍ക്കെ കത്തിയമര്‍ന്നത്. ബലി പെരുന്നാള്‍ ദിനത്തില്‍ രാത്രിയിലാണ് സംഭവം നടന്നത്. രാത്രി പത്തുമണിയോടെയാണ് വീടിന്റെ അടുക്കള ഭാഗത്തുനിന്നും തീയും പുകയും ഉയര്‍ന്നത്. വീടിനുള്ളില്‍ ഏഴോളം കുടുംബാംഗളുണ്ടായിരുന്നു. വലിയതോതില്‍ തീപിടിച്ചതോടെ വീട്ടുകാര്‍ ഇറങ്ങിയോടുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തേയ്ക്ക് കുതിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി. സുകുവിന്റെ നേതൃത്വത്തില്‍ …

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി, ബിഷ്ണുപൂരില്‍ പൂര്‍ണ്ണ കര്‍ഫ്യൂ

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മെയ്തെയ് തീവ്ര സംഘടന ആംരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം ശക്തമായത്. ഇയാളെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളില്‍ അഞ്ച് ദിവസത്തേക്കാണ് വിലക്ക്. ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ വെടിവെപ്പും നടന്നതായി വിവരമുണ്ട്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എന്‍. അശോക് …

മേയാന്‍ വിട്ട കുതിര ഓടുന്നതിനിടെ ആള്‍മറയില്ലാത്ത പൊട്ടകിണറ്റില്‍വീണു; രക്ഷകരായത് ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: മേയാന്‍ വിട്ട കുതിര ഓടുന്നതിനിടെ കാല്‍തെന്നി ആള്‍മറയില്ലാത്ത 15 കോല്‍ ആഴമുള്ള പൊട്ടകിണറ്റില്‍വീണു. കുതിരയ്ക്ക് രക്ഷകരായത് ഫയര്‍ഫോഴ്‌സും നാട്ടുകാരും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പിലിക്കോട് പുത്തിലോട്ടെ കെ വിജയന്റെ ഉടമസ്ഥതയിലുള്ള കുതിരയാണ് അബദ്ധത്തില്‍ കിണറില്‍ വീണത്. സ്വകാര്യ വ്യക്തിയുടെ ആള്‍മറിയില്ലാത്ത കിണറില്‍ വെള്ളം ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സെത്തി. നാട്ടുകാരുടെ സഹായത്തോടെ അരമണിക്കൂര്‍ നേരത്തെ പരിശ്രമം കൊണ്ട് കുതിരയെ പുറത്തെത്തിച്ചു. കിണറില്‍ വീണ കുതിരയ്ക്ക് …