ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ വീട്ടമ്മയെ പഞ്ചായത്ത് ഓഫീസില്‍ പൂട്ടിയിട്ട സംഭവം; വിഇഒ അബ്ദുള്‍ നാസറിനെതിരെ കേസ്; കാസര്‍കോട് സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ബി.ജെ.പി

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ സ്ത്രീയെ പൂട്ടിയിട്ട സംഭവത്തില്‍ വിഇഒ അബ്ദുള്‍ നാസറിനെതിരെ പൊലീസ് കേസ് എടുത്തു. ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ സാവിത്രിയെ കഴിഞ്ഞ ദിവസം പൂട്ടിയിട്ടുവെന്നാണ് പരാതി. സാവിത്രി വീടിനുവേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വീട് അനുവദിച്ച് കിട്ടിയതായി പഞ്ചായത്തില്‍ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സാവിത്രി താത്കാലികമായ നിര്‍മിച്ച ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ സ്ത്രീക്ക് വീട് നിര്‍മാണത്തിനുള്ള ഫണ്ട് ലഭിച്ചിരുന്നില്ല. പഞ്ചായത്തില്‍ എത്തിയപ്പോഴാണ് മറ്റൊരു സാവിത്രിക്കാണ് വീട് പാസായതെന്ന് അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ നല്‍കിയ രേഖകള്‍ തിരികെ ആവശ്യപ്പെട്ടാണ് സാവിത്രി ഇന്നലെ പഞ്ചായത്ത് ഓഫിസില്‍ എത്തിയത്. നല്‍കിയ എല്ലാ രേഖകളും നല്‍കാത്തതിനെ തുടര്‍ന്ന് സാവിത്രി അവിടെ കുത്തിയിരിപ്പ് സമരം തുടങ്ങി. അതിനിടെ വിഇഒ അതിനിടെ വാതില്‍ പൂട്ടിപുറത്തേക്ക് പോവുകയായിരന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്ണും, കാസര്‍കോട് ബിജെപി മണ്ഡലം പ്രസിഡന്റ് മായ പ്രമീള മജല്‍ തടഞ്ഞുവച്ച മുറിയില്‍ നിന്ന് സാവിത്രിയെന്ന പാവപ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി. ഇതിന് പിന്നാലെയാണ് സാവിത്രി പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം ഡിഒ നല്‍കിയ പരാതിയില്‍ സാവിത്രിക്കെതിരെയും പൊലിസ് കേസ് എടുത്തിട്ടുണ്ട്. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം കാസര്‍കോട്ടെ ജനങ്ങളെ നാണം കെടുത്തിയിരിക്കുകയാണെന്ന് ബിജെപി മണ്ഡലം കമ്മിറ്റി. പഞ്ചായത്ത് വിഇഒ അബ്ദുള്‍ നാസറിനെ ഡ്യൂട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും സാവിത്രിക്കും അനീതിക്ക് ഇരയായ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ സമരങ്ങളുമായി മുമ്പോട്ട് പോകുമെന്നും കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ഗുരുപ്രസാദ് പ്രഭു പറഞ്ഞു. വിഇഒ യുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പ്രമീള മജല്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖര്‍, ഗണേഷ് നായക്, പ്രേജിത് തുടങ്ങിയവരും പ്രവര്‍ത്തകരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page