അറബിയും കണ്ണൂര്‍ സ്വദേശികളും ചേര്‍ന്ന് വസ്ത്രവ്യാപാരിയുടെ 3.74 കോടി രൂപ തട്ടി; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കണ്ണൂര്‍: അറബിയും കണ്ണൂര്‍ സ്വദേശികളായ മൂന്നു പേരും ചേര്‍ന്ന് വസ്ത്രവ്യവസായിയുടെ 3.74 കോടി തട്ടിയെടുത്തതായി പരാതി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ വിവേക് രഖേച്ചയുടെ പരാതി പ്രകാരം കണ്ണൂര്‍, കൊളവല്ലൂര്‍, ചക്കാരകത്ത് ഇസ്മയില്‍, ചക്കാരത്ത് അമീര്‍, കുറ്റ്യാടി സ്വദേശി ജാസിം കുനിയില്‍, ഒമാനിലെ സയ്യിദ് ഖാലിദ് ബിന്‍ഹിലാല്‍ അല്‍ബുസൈദി എന്നിവര്‍ക്കെതിരെയാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്. വസ്ത്രനിര്‍മ്മാണ കമ്പനിയായ യശ്വര്‍ധന്‍ ആന്റ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് വിവേക് രഖേച്ച. പ്രതികള്‍ ഗള്‍ഫിലെ ബിസിനസ് നടത്തിപ്പുകാരാണ്. പരാതിക്കാരന്റെ കമ്പനിയില്‍ നിന്നു വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്ത വകയില്‍ ലഭിക്കാനുള്ള 3.74 കോടി രൂപ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. പല ഘട്ടങ്ങളിലാണ് കയറ്റുമതി നടത്തിയത്. ഓരോ തവണയും പണം തരാമെന്ന് പറഞ്ഞാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page