തന്നെ കുറിച്ച് മാതാപിതാക്കളോട് നിരന്തരം പരാതി; ഏഴുവയസുകാരിയായ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 14 കാരന്‍

മാതാപിതാക്കളോട് നിരന്തരം പരാതി പറയുന്നതില്‍ കുപിതനായ 14 കാരന്‍ ഏഴുവയസ്സുകാരിയായ സഹോദരിയെ കൊലപ്പെടുത്തി. മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചു. സഹോദരനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് ദാരുണ സംഭവം നടന്നത്. സഹോദരന്‍ മര്‍ദിക്കുന്നുവെന്ന് പറഞ്ഞ് മാതാപിതാക്കളോട് സഹോദരി ‘വ്യാജ’ പരാതികള്‍ നല്‍കാറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കൊല നടത്തിയതെന്നും 14 കാരന്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ
സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സഹോദരിയെ ആരോ തട്ടിക്കൊണ്ടുപോയതായി 14കാരന്‍ വീട്ടുകാരോടു കള്ളം പറഞ്ഞു. വിശ്വസിച്ച മാതാപിതാക്കള്‍ മകളെ തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കള്‍ ആദ്യം സംശയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ സഹോദരനാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി.
സിസിടിവി ക്യാമറകളുടെ സഹായത്തോടെ 14 കാരനെ പൊലീസ് പിന്നീട് പിടികൂടിയെന്ന് ബിനൗലി എസ്എച്ച്ഒ എംപി സിംഗ് പറഞ്ഞു. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു. ദമ്പതികള്‍ രണ്ട് കുട്ടികളെയും ദത്തെടുത്താണ് വളര്‍ത്തുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page