യൂസഫ് കൈഫിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട വിദ്യാര്‍ത്ഥിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറു കണക്കിന് പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം ബംബ്രാണ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. കുമ്പള ബംബ്രാണ അണ്ടിത്തടുക്ക, നമ്പിടി ഹൗസിലെ ഖാലിദ്-ഫമീദ ദമ്പതികളുടെ മകനായ യൂസഫ് കൈഫ് (19) വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഏപ്രില്‍ 20 ന് രാവിലെ 8.30ന് ഉപ്പള, കുക്കാര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. മംഗളൂരുവിലെ കോളേജിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു യൂസഫ് കൈഫ്. ഉപ്പള, കുക്കാറില്‍ എത്തിയപ്പോള്‍ ദേശീയ പാത നിര്‍മ്മാണത്തിന് വെള്ളവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ യൂസഫ് കൈഫ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അന്ത്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page