അമ്പലത്തറയിലെ കള്ളനോട്ട് വേട്ട; വയനാട്ടില്‍ അറസ്റ്റിലായ പ്രതികളെ കാസര്‍കോട്ടെത്തിച്ചു ചോദ്യം ചെയ്യുന്നു

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നും 6.96 കോടി രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസില്‍ വയനാട്ടില്‍ അറസ്റ്റിലായ രണ്ടു പേരെ അമ്പലത്തറയില്‍ എത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് ഇരുവരെയും കനത്ത പൊലീസ് കാവലില്‍ എത്തിച്ചത്. പെരിയ, ബി.എസ് ഹൗസിലെ അബ്ദുല്‍ റസാഖ് (49), മൗവ്വല്‍ പരയങ്ങാനത്തു താമസക്കാരനും കര്‍ണ്ണാടക പുത്തൂര്‍ സ്വദേശിയുമായ സുലൈമാന്‍(52) എന്നിവരെ വെള്ളിയാഴ്ച രാത്രിയിലാണ് ബത്തേരി പൊലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
കാസര്‍കോട് പൊലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്നാണ്് ബത്തേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് ഇരുവരെയും പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് അമ്പലത്തറ പൊലീസ് ഗുരുപുരത്തെ വാടകവീട്ടില്‍ നിന്ന് 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്. അബ്ദുല്‍ റസാഖാണ് വീട് വാടകക്ക് എടുത്തിരുന്നത്. കള്ളനോട്ട് പിടികൂടിയതിന് പിന്നാലെ അബ്ദുല്‍ റസാഖും സുലൈമാനും ഒളിവില്‍ പോയി. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാല്‍ ഏതെങ്കിലും സമയത്ത് ഓണ്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ഇരുവരും വയനാട്ടില്‍ ഒളിവില്‍ കഴിയുന്നതായി ഉറപ്പിച്ചത്.
പ്രതികളെ ചോദ്യം ചെയ്യുന്നതോടെ നിരോധിച്ച 2000 രൂപയുടെ കള്ളനോട്ടുകള്‍ അടിച്ചതിന്റെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page