കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം; കേരളത്തിന് 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി

കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം. കേരളത്തിന് 13600 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെയാണ് കേന്ദ്രം 13600 കോടി കടമെടുക്കാന്‍ അനുമതി നല്‍കിയത്. കേന്ദ്രം നിര്‍ദ്ദേശിച്ച 13600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു. എന്നാല്‍ 15000 കോടി കൂടി വേണ്ടി വരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും ചര്‍ച്ചയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തിന്റെ ഹര്‍ജിയിലെ എല്ലാ ആവശ്യങ്ങളും തീര്‍പ്പാക്കാന്‍ സമയം എടുക്കുമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് എത്ര ഇതില്‍ ഇടപെടാന്‍ കഴിയും എന്ന് പരിശോധിക്കും. കടമെടുപ്പ് അനുവദിക്കണമെങ്കില്‍ ഹര്‍ജി പിന്‍വലിക്കണമെന്ന വ്യവസ്ഥ വച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു.
പ്രശ്‌ന പരിഹാരത്തിന് കേരളവും കേന്ദ്രവും വീണ്ടും ചര്‍ച്ച നടത്താന്‍ കോടതി നിര്‍ദേശിച്ചു. ഇക്കാര്യം കേന്ദ്രവും കേരളവും അംഗീകരിക്കുകയായിരുന്നു. 26000 കോടി രൂപ കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page