രണ്ട് ബെന്‍സും ഒരു റേഞ്ച് റോവറുമടക്കം പതിനേഴോളം വാഹനങ്ങള്‍; ആകെ 1578 കോടി; ജയാബച്ചന്റെയും അമിതാഭ് ബച്ചന്റെയും സമ്പാദ്യം ഇതാണ്

ബോളിവുഡിലെ ഏറ്റവും ജനപ്രിയ ദമ്പതികളായ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും സമ്പാദ്യ വിവരം പുറത്ത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ജയ ബച്ചന്‍ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളുടെ രേഖയിലാണ് ഇത് വ്യക്തമായത്. സത്യവാങ്മൂലത്തില്‍ തന്റെയും അമിതാഭ് ബച്ചന്റെയും വാഹനങ്ങളെയും ആഭരണങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ജയ ബച്ചന്‍ നല്‍കിയിട്ടുണ്ട്. ജയാ ബച്ചന് 40 കോടിയുടെ ആഭരണങ്ങളും അമിതാഭ് ബച്ചന് 54 കോടിയുടെ ആഭരണങ്ങളുമുണ്ട്. രണ്ട് ബെന്‍സും ഒരു റേഞ്ച് റോവറുമടക്കം പതിനേഴോളം വാഹനങ്ങളുണ്ട്. എല്ലാത്തിനും ചേര്‍ന്ന് 18 കോടിയോളം വിലവരും. ജയയുടെയും അമിതാഭിന്റെയും ജംഗമ സ്വത്തുക്കള്‍ ഏതാണ്ട് 849 കോടിയോളം വരും. സ്ഥാവര വസ്തുക്കളുടെ മൂല്യം 729 കോടിയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത് 10 കോടിയാണ്. വളരെ ആഡംബര ജീവിതം നയിക്കുന്ന അമിതാഭ് ബച്ചന് മുംബൈയില്‍ ധാരാളം സ്വത്തുക്കള്‍ ഉണ്ട്. കോടികള്‍ വിലമതിക്കുന്ന ഭൂമിയും വീടും അമിതാഭിനും ജയയ്ക്കും ഉണ്ട്. അടുത്തിടെ അമിതാഭും അയോധ്യയില്‍ ഭൂമി വാങ്ങിയിരുന്നു. മുതിര്‍ന്ന നടിയും എംപിയുമായ ജയ ബച്ചന്‍ സമ്പാദിക്കുന്നത് പരസ്യങ്ങള്‍, പാര്‍ലമെന്ററി ശമ്പളം, പ്രൊഫഷണല്‍ ഫീസ് എന്നിവയില്‍ നിന്നാണ്. അതേസമയം അമിതാഭ് ബച്ചന്റെ വരുമാനത്തില്‍ പലിശ, വാടക, ലാഭവിഹിതം, മൂലധന നേട്ടം, സോളാര്‍ പ്ലാന്റില്‍ നിന്നുള്ള വരുമാനം എന്നിവ ഉള്‍പ്പെടുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ത്ഥികളായ ജയ ബച്ചന്‍, റാംജി ലാല്‍ സുമന്‍, അലോക് രഞ്ജന്‍ എന്നിവര്‍ ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അഖിലേഷ് യാദവും ശിവ്പാല്‍ യാദവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പാര്‍ലമെന്റിലും പുറത്തും സത്യസന്ധമായ പ്രസ്താവനകള്‍ക്ക് പേരുകേട്ട 75 കാരിയായ ജയാ ബച്ചനെ തുടര്‍ച്ചയായി അഞ്ചാം തവണയും രാജ്യസഭയില്‍ എസ്പി എംപിയായി പാര്‍ട്ടി പുനര്‍നാമകരണം ചെയ്തു. ഫെബ്രുവരി 27-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി എല്ലാ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page