കോഴിക്കോട് വൻ കഞ്ചാവ് വേട്ട;55 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ


കോഴിക്കോട് : ആന്ധ്രയിൽ  നിന്ന് കാറിൽ കോഴിക്കോട് വിൽപ്പനക്ക്  എത്തിച്ച 55 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.ചാത്തമംഗലം നെല്ലിക്കോട് പറമ്പിൽ മുരളീധരൻ എൻ.പി (40) , പനത്തടി പള്ളികുന്നേൽ വീട്ടിൽ ജോൺസൺ പി.പി (58) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സ്‌കോഡും എസ്.ഐ സെയ്ഫുള്ള പി ടി  യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് ഞായറാഴ്ച്ച പുലർച്ചേ  പൂവാട്ട്പറമ്പ് തോട്ടുമുക്ക്  ഭാഗത്ത് നിന്ന് പിടികൂടിയത്.

പൂവാട്ട് പറമ്പ്, പെരുവയൽ, പെരുമണ്ണ ഭാഗങ്ങളിൽ വലിയ തോതിൽ ലഹരി വിൽപ്പനയും ഉപയോഗവും ഉണ്ടെന്ന് കോഴിക്കോട് സിറ്റി പൊലീസ്  കമ്മീഷണർ രാജ്പാൽ മീണ ഐ പി എസ് ന് വിവരം ലഭിച്ചിരുന്നു. തുടർന്ന്  പല സ്ഥലങ്ങളിലും വ്യാപകമായ  വാഹന പരിശോധന നടത്തുന്നതിനിടയിൽ പൂവാട്ട്പറമ്പ്  തോട്ടു മുക്ക് ഭാഗത്ത് നിന്നാണ് ഇരുവരും പിടിയിലാവുന്നത്. കഴിഞ്ഞ ദിവസം പെരുമണ്ണ ഭാഗത്ത് നിന്ന് 12 ഗ്രാം MDMA യുമായി രണ്ട് യുവാക്കളെ പന്തീരാങ്കാവ് പോലീസും പിടി കൂടിയിരുന്നും ‘ പിടികൂടിയ കഞ്ചാവിന് 20 ലക്ഷത്തോളം രൂപ വിപണി വില വരും.

പിടിയിലായ മുരളീധരൻ 100കിലോയോളം ‘ കഞ്ചാവ് കാറിൽ കടത്തിയതിന് പിടികൂടി ആന്ധ്ര ജയിലിലായിരുന്നു. ഇവിടെ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ  തുടർന്നും കഞ്ചാവ് വില്പനയിലേക്ക് ഇറങ്ങുകയായിരുന്നു.

പിടിയിലായ ഇരുവരും
അന്തർസംസ്ഥാന ലോറികളിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയയിരുന്നു. അതിലൂടെ ലഭിച്ച സൗഹൃദത്തിൽ ആണ് ആന്ധ്രക്കാരനായ ഇടപാടുകരനിൽ എത്തിച്ചേർന്നത്. അന്ധ്രപ്രദേശിലെ കഞ്ചാവ് വിൽപ്പനക്കാരുമായി ഇയാൾക്ക് വലിയ ബന്ധങ്ങൾ ഉണ്ട് കഞ്ചാവ് തോട്ടത്തിൽ പോയി  കുറഞ്ഞ വിലക്കാണ് ഇയാൾ മയക്ക് മരുന്ന് എത്തിക്കുന്നത്. കൂടാതെ ഡ്രൈവർ ആയതിനാൽ നാട്ടിൽ നിന്നും ഇയാൾ വിട്ട് നിന്നിരുന്നതും സംശയത്തിന് ഇടയാക്കിയില്ല. പിന്നീട് പഴയ വാഹന വിൽപ്പനയിലേക്ക് തിരിഞ്ഞ ഇയാൾ അതിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കാറുകൾ വഴി നിരന്തരം കഞ്ചാവ് കടത്താൻ ആരംഭിക്കുകയായിരുന്നു. ഓരോ തവണയും ഓരോ വാഹനങ്ങൾ ഉപയോഗിക്കുന്നതും അന്യ സംസ്‌ഥാന വാഹന നമ്പറുകൾ ഉപയോഗിക്കുന്നതും ഇയാളെ പിടിക്കുന്നതിന് പൊലീസിന് ശ്രമകരമായി
എന്നാൽ ഇയാളുടെ ലഹരി ഇടപാടുകളെ കുറിച്ച് അറിഞ്ഞ പോലീസ് വളരെ കാലമായി ഇയാളുടെ ഓരോ യാത്രകളും നിരീക്ഷിച്ചുവരവേയാണ്  ഇയാൾ വാഹന പരിശോധനക്കിടെ പിടിയിലായത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page