സ്കൂട്ടർ മതിലിലിടിച്ച് മറിഞ്ഞ് കലുങ്കിനടിയിൽ കിടന്നത് മണിക്കൂറുകൾ; ഒടുവിൽ യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കലുങ്കിന്റെ മതിലില്‍ ഇടിച്ച്‌ സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് രാത്രി മണിക്കൂറുകളോളം കലുങ്കിനടിയില്‍ കിടന്ന യുവതി മരിച്ചു.മല്ലപ്പള്ളി മഞ്ഞത്താനം അരുണ്‍സ് കോട്ടേജില്‍ സിജി എം ബിജി (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. മുട്ടുമണ്‍-ചെറുകോല്‍പുഴ റോഡില്‍ പമ്പ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം.

ഭർ‌ത്താവിന്റെ മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചിട്ടു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെ നീർപ്പാലത്തിനു താഴെ റോഡിലുള്ള കലുങ്കില്‍ സ്കൂട്ടർ ഇടിച്ചു മറിയുകയായിരുന്നു.

സ്കൂട്ടറും യുവതിയും കലുങ്കിനടിയിലേക്കു വീണു.  പുലർച്ചെ ഒരു മണിയോടെ ഇതുവഴി കാറില്‍ വന്നവരാണ് കലുങ്കിനോടു ചേർന്നു കാല്‍ ഉയർന്നുനില്‍ക്കുന്നതു കണ്ടത്. ഒന്നേകാലോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ് അമ്പദീഷ് ഇടുക്കിയിലുള്ള ജോലിസ്ഥലത്ത് ആയിരുന്നു. പാട്ടക്കാല അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്നു സിജി. സംഭവത്തില്‍ കോയിപ്രം പൊലീസ് കേസെടുത്തു. സംസ്കാരം പിന്നീട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page