വയോധികയെ ഇടിച്ച് കൊലപ്പെടുത്തി നിർത്താതെ പോയി; ബസ്സും ഡ്രൈവറെയും പിടികൂടി പൊലീസ്

പാലക്കാട്: പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ റോഡരുകില്‍ വൃദ്ധയെ ഇടിച്ചു കൊലപ്പെടുത്തി  നിര്‍ത്താതെ പോയ ടൂറിസ്റ്റ് ബസ്സും ഡ്രൈവര്‍ കൊയമ്ബത്തൂര്‍ രത്നപുരി സ്വദേശി അഖിലിനേയും (25) സൗത്ത് പോലീസ് ചെന്നൈയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു.പൊന്നു കുട്ടിയെ (86) എന്ന വയോധികയെ ആണ് കൊലപ്പെടുത്തിയത്.
ഡിസംബര്‍ 12ന് രാത്രിയാണ് വണ്ടിയിടിച്ച്‌ ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായി സി സി ടി വി പരിശോധിച്ചപ്പോള്‍ അന്നേ ദിവസം രാത്രി 1.40 ന് മണലൂര്‍ ജങ്ഷനില്‍ വെച്ച്‌ ഒരു ടൂറിസ്റ്റ് ബസ്സ് ആളെ തട്ടുകയും തട്ടിയ ശേഷം ബസ്സ് നിര്‍ത്താതെ പോയതായും കണ്ടെത്തി.
നമ്പർ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തില്‍ ചെന്നൈയില്‍ നിന്നും വിനോദ സഞ്ചാരികളുമായി വന്ന് തിരിച്ചു പോകുന്ന ബസ്സാണെന്ന് തെളിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. എസ് ഐ ഹേമലത, എസ് സി പി ഒ മാരായ രാജേഷ്, മുഹമ്മദ്, മൃദുലേഷ്, കദീജ, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബസിടിച്ച ശേഷം മൃതദേഹത്തിൽ നിരവധി വാഹനങ്ങൾ കയറിയിറങ്ങി വികൃതമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page