മിസോറമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്; ഈ ആഴ്ച തന്നെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്ന് ലാല്‍ദുഹോമ

മിസോറാമില്‍ 27 സീറ്റുകളില്‍ വിജയിച്ച് സോറം പീപ്പിള്‍സ് മൂവ്മെന്റ്. ഭരണകക്ഷിയായ എംഎന്‍എഫിനും കോണ്‍ഗ്രസിനു വലിയ തിരിച്ചടിയാണ് നേരിട്ടത്. ബിജെപി നില മെച്ചപ്പെടുത്തി. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ ലാല്‍ദുഹോമ നയിക്കുന്ന സെഡ്പിഎം, കേവലഭൂരിപക്ഷത്തെക്കാള്‍ സീറ്റുകള്‍ നേടിയതിനാല്‍ ഒറ്റയ്ക്ക് ഭരിക്കുമെന്ന് ലാല്‍ദുഹോമ അറിയിച്ചു. ഈ മാസം തന്നെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും ഇന്നോ നാളെയോ ഗവര്‍ണറെ കാണുമെന്നും ലാല്‍ദുഹോമ വ്യക്തമാക്കി. അതേസമയം ഭരണപക്ഷമായിരുന്ന എംഎന്‍എഫ് പത്തുസീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ഒതുങ്ങി. കഴിഞ്ഞതവണ ഒരു സീറ്റ് നേടിയ ബി.ജെ.പി ഇത്തവണ രണ്ടു സീറ്റുകളില്‍ വിജയിച്ചു. എംഎന്‍എഫ് സംസ്ഥാന അധ്യക്ഷനും മിസോറം മുഖ്യമന്ത്രി സ്ഥാനാര്‍ഥി സോറംതംഗ ഐസോള്‍ ഈസ്റ്റ് 1 മണ്ഡലത്തില്‍ പരാജയപ്പെട്ടു. സെഡ്പിഎം മുഖ്യമന്ത്രി ലാല്‍ദുഹോമ സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 40ല്‍ 27 സീറ്റുകളില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് വിജയിച്ചു. ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടിന് (എംഎന്‍എഫ്) 10സീറ്റുകളാണ് നേടാനായത്. 2013 ല്‍ 34 സീറ്റ് നേടിയ കോണ്‍ഗ്രസ് 2018 ല്‍ അഞ്ചു സീറ്റില്‍ ഒതുങ്ങി. മിസോറാം മുഖ്യമന്ത്രിയും മിസോ നാഷണല്‍ ഫ്രണ്ടിന്റെ നേതാവുമായ സോറംതാംഗ ഗവര്‍ണര്‍ ഹരിബാബു കമ്പംപതിയെ വൈകിട്ട് കാണും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page