കാസർകോട്: നാമനിര്‍ദ്ദേശ പത്രികയില്‍ കേസുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ മറച്ചു വച്ച യുഡിഎഫ് പഞ്ചായത്ത് അംഗത്തെ കോടതി അയോഗ്യനാക്കി. ഉദുമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡായ അങ്കകളരിയിലെ മുസ്ലീംലീഗ് അംഗം മുഹമ്മദ് ഹാരിസിനെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി അയോഗ്യനാക്കിയത്. എതിർ സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.എമ്മിലെ കെ.എന്‍.അബ്ബാസ് അലിയെ കോടതി വിജയിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. വ്യാജ സത്യവാങ്‌മൂലം നല്‍കിയതിനാലാണ് മുഹമ്മദ് ഹാരിസിനെ കോടതി അയോഗ്യനാക്കിയത്.അബ്ബാസ് അലി ആസിഫ്, വിജയിച്ച കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെയും ഉദുമ പഞ്ചായത്തിനെ അറിയിക്കാനും കോടതി ഉത്തരവില്‍ പറഞ്ഞു.2020 ഡിസംബര്‍ 14ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ഹാരിസ് 25 വോട്ടിനാണ് വിജയിച്ചത്. മുഹമ്മദ് ഹാരിസിനെതിരെ കേസുള്ള കാര്യം തെരഞ്ഞെടുപ്പിനുശേഷമാണ് പുറത്തായത്. തുടര്‍ന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എന്‍.അബ്ബാസ് അലി കോടതിയെ സമീപിക്കുകയായിരുന്നു.
