കൊച്ചി:ഹണിട്രാപ്പില്‍ യൂട്യൂബറെ കുടുക്കിയ കേസില്‍ രണ്ട് യുവതികളടക്കം നാലുപേര്‍ അറസ്റ്റില്‍.ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കല്‍ പി.എസ്. അഭിലാഷ് (28),കൊല്ലം കൈതോട് നിലമേല്‍ നൗഫല്‍ മൻസിലില്‍ അല്‍ അമീൻ (23),ഇടുക്കി ശാന്തൻപാറ ചെരുവില്‍ പുത്തൻവീട്ടില്‍ പി. ആതിര (28),ഇടുക്കി വാളറ കാട്ടാഞ്ചേരി കെ.കെ. അക്ഷയ (21) എന്നിവരെയാണ് തൃപ്പൂണിത്തുറയിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്.മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറിന്റെ പരാതിയിലാണ് അറസ്റ്റ്. യൂട്യബില്‍ നിന്നും ലഭിച്ച നമ്ബറിലൂടെ ബന്ധപ്പെട്ട് അക്ഷയ എന്ന പെണ്‍കുട്ടി ഇയാളുമായി സൗഹൃദത്തിലാവുകയായിരുന്നു. തുടര്‍ന്ന് സുഖമില്ലാതെ കിടക്കുന്ന അനിയന് കൗണ്‍സലിംഗ് നല്‍കണമെന്ന് പറഞ്ഞ് യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. അവിടെ വെച്ച് അക്ഷയ നല്‍കിയ ജ്യൂസ് കുടിച്ച് മയങ്ങി പോയെന്നും മയക്കം വിട്ടെഴുന്നേറ്റപ്പോള്‍ ആതിരയെന്ന് പറയുന്ന പെണ്‍കുട്ടിയെയാണ് കണ്ടെതെന്നും യൂട്യൂബര്‍ പരാതിയില്‍ പറയുന്നു.
ശേഷം അല്‍ അമീൻ, അഭിലാഷ് എന്നിവര്‍ വന്ന് യുവതികളെ ഇയാളുമായി ചേര്‍ത്തു നിര്‍ത്തി ഫോട്ടോയെടുക്കുകയും വീഡിയോ എടുക്കുകയും ചെയ്തു. ഫോട്ടോയും വിഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചു ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടുവെന്നും യൂട്യൂബര്‍ പറയുന്നു. പിന്നീട് തന്റെ പക്കല്‍ പൈസയില്ലെന്ന് പറഞ്ഞപ്പോള്‍ അക്കൗണ്ടിലുണ്ടായിരുന്ന 10,000 രൂപ ഇവര്‍ എടുക്കുകയും ഇയാളുടെ കാര്‍ അക്ഷയുടെ പേരില്‍ എഴുതി വാങ്ങിയെന്നും ഇയാളുടെ പരാതിയില്‍ പറയുന്നുണ്ട്.