കാസർകോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം കസ്റ്റഡിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസിനെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞ് വയ്ക്കുകയായിരുന്നു. കേരളാ പൊലീസ് സംഘം ചെന്നൈയിൽ എത്തി നടനെ അറസ്റ്റ് ചെയ്യും. ഷിയാസിനെതിരെ കേസിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.കാസർകോട് പടന്ന സ്വദേശിനിയായ 32കാരിയുടെ പരാതിയിൽ കാസർകോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ല റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായിരുന്നു പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി ഹോട്ടൽ മുറികളിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഷിയാസ് 11 ലക്ഷത്തിൽ കൂടുതൽ പണവും തട്ടിയെടുത്തായി പരാതിക്കാരി ആരോപണം ഉയർത്തിയിരുന്നു. 2021 മുതല്‍ 2023 മാര്‍ച്ച് വരെ മൂന്ന് വർഷം പീഡിപ്പിച്ചെന്നും, എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലെ റിസോര്‍ട്ടിലും കൊണ്ട് പോയും പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഷിയാസ് കരീമുമായി 2021 ഏപ്രില്‍ മുതല്‍ രണ്ട് വര്‍ഷത്തോളം ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു എന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.പീഡനപരാതിക്ക് പിന്നാലെ മറ്റൊരു യുവതിയുമൊത്തുള്ള വിവാഹ നിശ്ചയ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷിയാസ് പങ്ക് വെച്ചിരുന്നു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/knife-attack-fight.jpeg)