ബൈക്കുകളിലെത്തിയ സംഘം മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

പറ്റ്‌ന: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ കറസ്‌പോണ്ടന്റ് വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദാരുണ സംഭവമുണ്ടായത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം, വിമല്‍ കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കുകളിലാണ് സംഘം വിമല്‍കുമാറിന്റെ വീട്ടിലെത്തിയത്. വെടിയേറ്റ് വീണ വിമല്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വലിയ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. പൊലീസ് സൂപ്രണ്ടും എം.പിയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് സഹോദരന്‍ ശശിഭൂഷണ്‍ യാദവ് എന്ന ഗബ്ബു യാദവ് സമാനമായ രീതിയില്‍ കൊല്ലപ്പെട്ടിരുന്നു. വിമല്‍ കുമാര്‍ യാദവ് സഹോദരനെ കൊലപ്പെടുത്തിയതിന്റെ പ്രധാന സാക്ഷിയാണെന്നും അതിനാല്‍ അതിന്റെ പേരിലായിരിക്കും കൊല നടന്നെതെന്നാണ് പോലീസ് പറയുന്നത്. മൊഴിയെടുക്കുന്നതില്‍ നിന്ന് വിമലിനെ പലതവണ സംഘം തടഞ്ഞിരുന്നു. കോടതിയില്‍ നടന്ന വിചാരണയില്‍ സഹോദരന്റെ കൊലയാളിക്കെതിരെ ഇയാള്‍ മൊഴി നല്‍കിയതാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്നും പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അരാരിയ സദര്‍ ആശുപത്രിയില്‍ എത്തിച്ചു. വിമല്‍ കുമാര്‍ യാദവിന് ഭാര്യയും മകനും മകളുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു ഇന്നു കൊടിയേറ്റം; സമ്മേളന നഗരിയിലേയ്ക്കുള്ള 100 പതാകകള്‍ തളങ്കര മാലിക് ദിനാറില്‍ നിന്നു പുറപ്പെടും, വൈകുന്നേരം 4.30ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും
മഞ്ചേശ്വരം, തൂമിനാട്ടെ ഇരട്ടക്കൊല: ഭാവഭേദങ്ങളില്ലാതെ പ്രതി ഉമ്മര്‍ ഫാറൂഖ്; കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്, ജുമൈല മരിച്ചത് ഹൃദയധമനിയില്‍ ആഴത്തിലുള്ള മുറിവ് കാരണമെന്ന് റിപ്പോര്‍ട്ട്

You cannot copy content of this page