രേഷ്മയുടെ കൊലപാതകം: മൃതദേഹം കയറ്റിക്കൊണ്ടു പോയ ജീപ്പ് ബന്തടുക്കയില്‍ കണ്ടെത്തി; നിര്‍ണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

കാസര്‍കോട്: അമ്പലത്തറ, എണ്ണപ്പാറ സര്‍ക്കാരി, മൊയോലത്തെ എം.സി രേഷ്മയെ കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയെന്ന കേസില്‍ നിര്‍ണ്ണായക തെളിവു ക്രൈംബ്രാഞ്ച് കണ്ടെത്തി. ഡിവൈ.എസ്.പി മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ബന്തടുക്കയില്‍ നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട്ട് നിന്നു പാണത്തൂരിലേക്ക് മൃതദേഹം കയറ്റിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ജീപ്പ് കണ്ടെത്തി. കൊലപാതകം നടന്ന സമയത്ത് പ്രസ്തുത ജീപ്പ് അറസ്റ്റിലായ പാണത്തൂര്‍, ബാപ്പുങ്കയം സ്വദശി ബിജു പൗലോസിന്റെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് ജീപ്പ് ബന്തടുക്ക സ്വദേശിയുടെ കൈയില്‍ എത്തുകയായിരുന്നു. മെയ് 16നാണ് രേഷ്മ കൊലക്കേസില്‍ …

തളങ്കരയിലെ മുൻ പ്രവാസി ജമാൽ അന്തരിച്ചു

കാസർകോട്:തളങ്കര , നുസ്രത്ത് റോഡിലെ മുൻ പ്രവാസി ജമാൽ (63) അന്തരിച്ചു. ദീർഘകാലം അബുദാബിയിലായിരുന്നു. അബുദാബി-തളങ്കര ജമാഅത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷബീർ, ഷാനിബ്,സജ്ന. മരുമക്കൾ: നഹീം, സജ്ന .സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ, ബീവി , ആയിഷ, പരേതനായ അബ്ദുൽ അസീസ്.

കുമ്പളയിലെ ഗതാഗത നിയമലംഘനത്തിന് കൂട്ടത്തോടെ നോട്ടീസ്; റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഗതാഗത കമ്മീഷണറോട് നിര്‍ദ്ദേശിച്ചു

കാസര്‍കോട്: കുമ്പളയില്‍ 400ല്‍പ്പരം പേര്‍ക്ക് കൂട്ടത്തോടെ ഗതാഗത നിയമലംഘനത്തിന് നോട്ടീസ് നല്‍കിയ സംഭവത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഇടപെടല്‍. സംഭവത്തെകുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ കൂട്ടത്തോടെ നോട്ടീസ് ലഭിച്ച കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കാരവല്‍ മീഡിയയാണ്. കുമ്പള ടൗണിനു സമീപത്ത് റോഡ് ഡിവൈഡറില്‍ 2023ലാണ് മോട്ടോര്‍ വാഹന വകുപ്പ് എ.ഐ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ പ്രസ്തുത ക്യാമറ പ്രവര്‍ത്തന ക്ഷമമല്ലെന്നാണ് ഇതു …

ബംഗ്‌ളൂരുവില്‍ തിക്കിലും തിരക്കിലും പെട്ടു മരിച്ച 11 പേരില്‍ ഒരാള്‍ 13 വയസ്സുള്ള കുട്ടി; മൂന്നു പേര്‍ കൗമാരക്കാര്‍, 20നും 30നും ഇടക്ക് പ്രായമുള്ള ആറുപേര്‍

ബംഗ്‌ളൂരു: 18 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഐപിഎല്‍ നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയ മൂന്നു ലക്ഷത്തോളം ക്രിക്കറ്റ് ആരാധകരുടെ ഉന്തിലും തള്ളിലും പെട്ടു മരിച്ച 11 പേരില്‍ ഒരാള്‍ 13 വയസ്സുള്ള കുട്ടിയാണെന്നു തിരിച്ചറിഞ്ഞു.തിരക്കില്‍ 11 മരണത്തിനു പുറമെ 47 പേര്‍ക്കു പരിക്കേറ്റു. മരിച്ച 11 പേരും 40 വയസ്സിനു താഴെ പ്രായമുള്ളവരാണ്. ഏറ്റവും പ്രായം കുറഞ്ഞത് 13 വയസ്സുള്ള കുട്ടിയാണ്. മൂന്നു പേര്‍ കൗമാരക്കാരും 20നും 30നും ഇടക്കു പ്രായമുള്ള ആറു പേരും …

നീറ്റ് പി.ജി 2025 പരീക്ഷാ തീയതി: ഹര്‍ജി സുപ്രിം കോടതി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: നീറ്റ് പി.ജി പരീക്ഷ ഒറ്റ ഷിഫ്ടില്‍ ഒന്നിച്ചു നടത്തുന്നതിനു നാഷണല്‍ ബോഡ് ഓഫ് എക്‌സാമിനേഷന്‍സ് സുപ്രിം കോടതിയോട് അനുമതി ആരാഞ്ഞു.ദേശീയ പരീക്ഷാ ബോഡിന്റെ അപേക്ഷ വെള്ളിയാഴ്ച സുപ്രിം കോടതി പരിഗണിക്കും.2025 ജൂണ്‍ 15നു നടത്താനിരുന്ന നീറ്റ് പി.ജി പരീക്ഷ രണ്ടു ഷിഫാടാക്കാതെ ഒരേ സമയം ഒന്നിച്ചു നടത്തണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. രണ്ടു ഷിഫ്ടായി നടത്തുന്ന പ്രവേശന പരീക്ഷ വിദ്യാര്‍ത്ഥികളില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന യുണൈറ്റഡ് ഡോക്ടേര്‍സ് ഫ്രണ്ടിന്റെ ഹര്‍ജിയെത്തുടര്‍ന്നാണ് പരീക്ഷ സുപ്രിം കോടതി മാറ്റിവച്ചത്. …

ബലി പെരുന്നാള്‍: അവധി ശനിയാഴ്ച മാത്രം, സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: ബലിപെരുന്നാള്‍ അവധി ശനിയാഴ്ച മാത്രം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വെള്ളിയാഴ്ച പെരുന്നാള്‍ അവധി ആയിരിക്കുമെന്നാണ് നേരത്തെ സര്‍ക്കാര്‍ കലണ്ടറില്‍ പ്രസിദ്ധീകരിച്ചിരുന്നത.് എന്നാല്‍ ശനിയാഴ്ചയാണ് കേരളത്തില്‍ ബലിപെരുന്നാള്‍. ഇതു കണക്കിലെടുത്താണ് പെരുന്നാള്‍ അവധി ശനിയാഴ്ചയിലേയ്ക്ക് മാറ്റിയത്.വെള്ളി, ശനി ദിവസങ്ങളില്‍ അവധി വേണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അടക്കമുള്ളവര്‍ അവശ്യപ്പെട്ടിരുന്നു.

പെരിയ, പുക്കളത്ത് വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെരിയ, പുക്കളത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിര്‍മ്മാണ തൊഴിലാളി കൃഷ്ണന്റെ ഭാര്യ പി. സുന്ദരി (62)യാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ വീടിനു സമീപത്തെ പ്ലാവില്‍ തൂങ്ങിയ നിലയിലാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബേക്കല്‍ പൊലീസ് കേസെടുത്തു.മക്കള്‍: സുമിത്ര, വിജേഷ്, വിജയകുമാര്‍. മരുമക്കള്‍: കൃഷ്ണന്‍ (ചേരിപ്പാടി), രാഗി, ധര്‍മ്മിണി. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, ചുക്രന്‍, മാധവന്‍ (നാടന്‍പാട്ടു കലാകാരന്‍), ഇന്ദിര, ചീരു.

മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

കാസര്‍കോട്: മണ്ണിറക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനും അക്രമ ശ്രമത്തിനുമിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണു. സാരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍. നെക്രാജെ, ഉദംപാറ, പിലിക്കൂടലിലെ പി.കെ അഷ്‌റഫി(44)നാണ് പരിക്കേറ്റത്. ഇയാള്‍ നല്‍കിയ പരാതിയില്‍ വിദ്യാഗിരിയിലെ ഹര്‍ഷിദ്, കുബംഡാജെയിലെ ഫാറൂഖ്, താഴെ നെക്രയിലെ സയ്യിദ് എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.ബുധനാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ബദിയഡുക്ക, മീത്തല്‍ ബസാറിലാണ് സംഭവം. മണ്ണിറക്കുന്നതിനെ ചൊല്ലി അഷ്‌റഫും മറ്റു മൂന്നു പേരും വാക്കുതര്‍ക്കം ഉണ്ടാവുകയും …

വിവാഹവാഗ്ദാനം നല്‍കി പീഡനം; മൂന്നാം വിവാഹത്തിനു പത്രപരസ്യം നല്‍കിയ യുവതിയെ പീഡിപ്പിച്ച വിരുതന്‍ അഴിക്കുള്ളിലായി

കാസര്‍കോട്: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത് വിലസി നടന്നിരുന്ന വിരുതന്‍ ഒടുവില്‍ അഴിക്കുള്ളിലായി. തൃശൂര്‍, കൈപ്പമംഗലം, കൂരിക്കുഴി സ്വദേശി ഷോബി എന്ന പ്രശോഭി(36)നെയാണ് കാസര്‍കോട് വനിതാ പൊലീസ് തൂക്കിയെടുത്ത് കാസര്‍കോട്ടെത്തിച്ച് ജയിലിലാക്കിയത്. കാസര്‍കോട് പൊലീസ് സബ്ഡിവിഷന്‍ പരിധിയില്‍ താമസക്കാരിയായ യുവതിയാണ് പരാതിക്കാരി. ഇവരുടെ ആദ്യഭര്‍ത്താവ് മരണപ്പെട്ടിരുന്നു. പിന്നീട് രണ്ടാമതു വിവാഹം കഴിഞ്ഞുവെങ്കിലും വിവാഹമോചനം നേടി. മൂന്നാം കല്യാണത്തിനു താല്‍പര്യമുണ്ടെന്നു പത്രത്തില്‍ പരസ്യം നല്‍കി. പരസ്യം ശ്രദ്ധയില്‍പ്പെട്ട പ്രശോഭ് യുവതിയെ …

നാലാം മൈലിലെ സഫിയ അന്തരിച്ചു

കാസര്‍കോട്: ചെങ്കള നാലാം മൈലിലെ പരേതനായ അസൈനാറുടെ ഭാര്യ സഫിയ (63)അന്തരിച്ചു. മക്കള്‍: ഹമീദ് (അമ്മി), ഷുഹൈബ്(ഉബ്ബു), റസിയ, ആഷി. മരുമക്കള്‍: സലാം നുള്ളിപ്പാടി, മുനവ്വിര്‍, സുഹറ, ജസീല. കബറടക്കം 12 മണിക്ക് പാണാര്‍കുളം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

രഞ്ജിനിയുടെ മരണം നാടിന്റെ നൊമ്പരമായി

കാസര്‍കോട്: നിസാര പ്രശ്‌നത്തെ ചൊല്ലി ആത്മഹത്യക്കു ശ്രമിച്ച് ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലുണ്ടായ പതിനേഴുകാരിയുടെ മരണം നാടിന്റെ നൊമ്പരമായി. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അരമങ്ങാനം ഉലൂജിയിലെ സുമലതയുടെ മകള്‍ രഞ്ജിനി ചൊവ്വാഴ്ച രാത്രിയിലാണ് വയനാട് മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏപ്രില്‍ 28ന് രാത്രിയിലാണ് രഞ്ജിനിയെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ …

വൊര്‍ക്കാടി, കെദുമ്പാടിയില്‍ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വൊര്‍ക്കാടി, കെദുമ്പാടി, ബാവലിഗുരിയിലെ അസ്താബിന്റെ ഭാര്യ അഫ്‌സാബി(58)യെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 5.30ന് വീട്ടിനകത്തു കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അഫ്‌സാബിയെ കിണറ്റില്‍ കാണപ്പെട്ടത്. ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മക്കള്‍ വാസിഹ്, വാഹിദ്, മുസ്തഫ, ഷംസീര്‍, അസ്ലം, രുക്‌സാന, റുഫൈദ, റുബിന, അഫ്രീദ. സഹോദരങ്ങള്‍: അബ്ദുല്‍ നാസര്‍ തങ്ങള്‍ (കോഴിക്കോട്), പൂക്കുട്ടി തങ്ങള്‍, സുഹ്‌റാബി …

പ്രഭാത നടത്തത്തിനു പോയ ലഫ്റ്റനന്റ് കേണലിനെ കാണാതായി, തിരച്ചിൽ തുടർന്ന് സൈന്യവും പൊലീസും

ഭോപ്പാൽ: പ്രഭാത നടത്തത്തിനു പോയ സൈനിക ഉദ്യോഗസ്ഥനെ കാണാതായി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ സൈനിക ക്യാംപിൽ സേവനം അനുഷ്ടിച്ചിരുന്ന ലഫ്റ്റനന്റ് കേണൽ പ്രദീപ് കുമാർ നിഗത്തെയാണ് കാണാതായത്. തിങ്കളാഴ്ച പതിവു പ്രഭാത നടത്തത്തിനു പോയ ഗ്വാളിയാർ സ്വദേശിയായ പ്രദീപ് മടങ്ങിയെത്തിയില്ല. മേഖലയിൽ നടത്തിയ ആദ്യ തിരച്ചിലിൽ പ്രദീപിനെ കണ്ടെത്താനായില്ലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പൊലീസ്, സൈനിക സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്. പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണ്. പ്രദീപിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് …

മാങ്ങാട് അമരാവതിയിലെ ശാന്ത അന്തരിച്ചു

കാസര്‍കോട്: മാങ്ങാട് അമരാവതിയിലെ ശാന്ത (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാലന്‍.മക്കള്‍: ബിന്ദു (ഉദുമ വനിത സഹകരണ സംഘം പിക്മി കളക്ഷന്‍ ഏജന്റ്), മുരളിധരന്‍ (കാസര്‍കോട് വിഷന്‍), ശോഭ, രാജേഷ്. മരുമക്കള്‍: ശ്രീധരന്‍, സജിനി, വിജയന്‍ (അട്ടേങ്ങാനം), സ്മിഷ.സഹോദരങ്ങള്‍: രാമചന്ദ്രന്‍ (അടുക്കത്ത് വയല്‍), നാരായണന്‍ (കിഴക്കുംകര), പരേതനായ രാഘവന്‍ (അടുക്കത്ത് വയല്‍).

പാലക്കുന്ന് ടൗണില്‍ ഡിവൈഡറില്‍ ഇടിച്ച് ലോറി മറിഞ്ഞു; നാലു സോളാര്‍ വിളക്കു കാലുകള്‍ തകര്‍ന്നു

കാസര്‍കോട്: ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പാലക്കുന്ന് ടൗണില്‍ സ്ഥാപിച്ച ഡിവൈഡറിലിടിച്ച് ചരക്കുലോറി മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. മഹാരാഷ്ട്ര, കോലാപ്പൂരില്‍ നിന്നു കണ്ണൂരിലേക്ക് പഞ്ചസാരയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഡിവൈഡറിലിടിച്ച ലോറി നാലു സോളാര്‍ വിളക്കുകള്‍ തകര്‍ത്ത ശേഷമാണ് മറിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ ബേക്കല്‍ പൊലീസ് ലോറി ഡ്രൈവര്‍ ഇജാസിനെ കസ്റ്റഡിയിലെടുത്തു.

ബേഡകം, കൊളത്തൂരില്‍ ഓടിളക്കി മാറ്റി വീട്ടില്‍ നിന്നു സ്വര്‍ണ്ണവും സാരികളും കവര്‍ന്ന കേസ്; പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കാസര്‍കോട്: ബേഡകം, കൊളത്തൂരില്‍ വീടിന്റെ ഓടിളക്കി മാറ്റി അകത്ത് കടന്ന് തുണിത്തരങ്ങളും അരപ്പവന്‍ സ്വര്‍ണ്ണവും കവര്‍ച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊളത്തൂര്‍, മനിയാരം-കൊച്ചിയിലെ ഭാസ്‌കര(45)നെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കൊളത്തൂര്‍ നാറക്കോട്ടെ സരോജിനി(62)യുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ സരോജിനി തൊട്ടടുത്തു താമസിക്കുന്ന മകളുടെ വീട്ടിലാണ് അന്തിയുറങ്ങാറ്. തിങ്കളാഴ്ച രാത്രിയും മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് …

കാസര്‍കോട്ട് ബസ് യാത്രക്കാരിയെ കയറിപ്പിടിക്കാന്‍ ശ്രമം; അക്രമിയെ സഹയാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് കയ്യോടെ പിടികൂടി

കാസര്‍കോട്: ബസ് യാത്രക്കാരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ആളെ സഹയാത്രികരും ജീവനക്കാരും ചേര്‍ന്ന് കയ്യോടെ പിടികൂടി പൊലീസിനു കൈമാറി. അതിക്രമത്തിനു ഇരയായ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശിയായ നാസര്‍ (53) എന്നയാളെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ ബുധനാഴ്ചയാണ് സംഭവം. ബസില്‍ ഇരിക്കുകയായിരുന്ന സ്ത്രീയെ നാസര്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീ ബഹളം വച്ചതോടെ ബസില്‍ ഉണ്ടായിരുന്ന …

ജയിൽ ചാടി വീട്ടിലെത്തിയ മകനോടു മടങ്ങി പോകാൻ അമ്മ; തിരികെ ജയിലിൽ കൊണ്ടു വിട്ടു, കയ്യടിച്ച് സോഷ്യൽ മീഡിയ

കറാച്ചി: ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ ജയിലിൽ തിരിച്ചെത്തിച്ച് മാതാവ്. പാക്കിസ്താനിലെ കറാച്ചിയിലെ മാളിർ ജയിൽ ചാടിയ യുവാവിനെയാണ് അമ്മ തിരിച്ചേൽപിച്ചത്.കഴിഞ്ഞ ദിവസം ഭൂചലനങ്ങളെ തുടർന്ന് തടവുകാരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റുന്നതിനിടെ കൂട്ട ജയിൽ ചാട്ടം ഉണ്ടായത്. രക്ഷപ്പെട്ട 216 തടവുകാരിൽ മോഷണക്കുറ്റത്തിന് 6 മാസത്തെ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന യുവാവും ഉൾപ്പെട്ടിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവാവിനോടു തിരിച്ചു പോകാൻ അമ്മ നിർബന്ധിച്ചു. തുടർന്ന് യുവാവിനൊപ്പം ജയിൽ വരെ പോയി അധികാരികൾക്കു അവനെ കൈമാറുകയായിരുന്നു. മകനെ ഉപദ്രവിക്കരുതെന്നും …