ബേഡകത്ത് പൊലീസിനെയും യുവാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല, ആശങ്കയേറുന്നു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറത്തിക്കുണ്ടില്‍ യുവാവിനെയും അക്രമം തടയാനെത്തിയ പൊലീസുകാരനെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കണ്ടെത്താനായില്ല.കോട്ടയം സ്വദേശികളും കൊറത്തിക്കുണ്ടില്‍ താമസക്കാരുമായ സഹോദരങ്ങളായ ജിഷ്ണുവും വിഷ്ണുവുമാണ് കേസിലെ പ്രതികള്‍. ഇവരില്‍ ഒരാള്‍ അടിവസ്ത്രവും മറ്റൊരാള്‍ പാന്റ്‌സ് മാത്രം ധരിച്ചുമാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് ഇരുവരും പ്രതികളായ കേസിനാസ്പദമായ സംഭവം. രാത്രിയില്‍ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തിയ ഇരുവരും ബഹളം വയ്ക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ സനീഷ് ഇരുവരെയും പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മദ്യലഹരിയിലായിരുന്ന ജിഷ്ണുവും …

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; റിട്ട. എസ്.ഐ പോക്‌സോ പ്രകാരം അറസ്റ്റില്‍

കണ്ണൂര്‍: 14 വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ റിട്ട. എസ്.ഐ അറസ്റ്റില്‍. കണ്ണൂര്‍, തളിപ്പറമ്പ് സ്വദേശി സി. മജീദിനെയാണ് വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് അറസ്റ്റു ചെയ്തത്. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടു കുട്ടികളുടെ രക്ഷിതാക്കളാണ് റിട്ട. എസ്.ഐക്കെതിരെ പരാതി നല്‍കിയത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു പിന്നാലെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്താണ് അറസ്റ്റു ചെയ്തത്.

പതിനേഴുകാരനെ വശീകരിച്ച് കൊണ്ടുപോയി ഒരാഴ്ചക്കാലം ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചു; യുവതിക്ക് 20 വര്‍ഷം തടവ്

ജയ്പൂര്‍: പതിനേഴുകാരനെ വശീകരിച്ച് കൊണ്ടു പോയി ഒരാഴ്ചക്കാലം ഹോട്ടല്‍ മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ യുവതിയെ 20 വര്‍ഷത്തെ തടവിനും 45,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മുപ്പതു വയസുകാരിയായ ലാലിഭായ് മോഗിയെ ആണ് ബുണ്ടി പോക്‌സോ കോടതി ശിക്ഷിച്ചത്. 2023 ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനു ഇരയായ പതിനേഴുകാരന്റെ മാതാവാണ് കേസിലെ പരാതിക്കാരി. മോഗിയ തന്റെ മകനെ വശീകരിച്ച് ജയ്പൂരിലേക്ക് കൊണ്ടു പോയി ഹോട്ടലില്‍ മുറിയെടുക്കുകയും മദ്യം നല്‍കിയ ശേഷം ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നുമാണ് പരാതിയില്‍ …

ബിജെപി നേതാവ് അഡൂര്‍ പ്രദീപ് കുമാര്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ബിജെപി നേതാവ് അഡൂര്‍, ബല്ലക്കാനമൂലയിലെ പ്രദീപ് കുമാര്‍ (42) ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വിശ്രമിക്കുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ മരണം സംഭവിക്കുകയും ചെയ്തു. ബിജെപി ദേശീയ കമ്മിറ്റി അംഗം പ്രമീള സി. നായകിന്റെ ഇളയ സഹോദരനാണ് പ്രദീപ് കുമാര്‍. പ്രമുഖ കര്‍ഷകനായിരുന്ന ഇദ്ദേഹം ബിജെപി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സജീവ സംഘ് പരിവാര്‍ പ്രവര്‍ത്തകനുമായിരുന്നു. ജയനാരായണ നായിക്-ഭാഗീരഥി ദമ്പതികളുടെ മകനാണ്. മറ്റു സഹോദരങ്ങള്‍: പ്രമോദ് കുമാര്‍, പ്രതിഭ.

കാസര്‍കോട് നഗരത്തിലെ പാതിരാകൊലപാതകം: രക്ഷപ്പെട്ട ആറു പ്രതികളില്‍ നാലുപേര്‍ ഒറ്റപ്പാലത്തു പിടിയില്‍, പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടിയത് പുതിയ ജില്ലാ പൊലീസ് മേധാവിയുടെ ചടുല നീക്കത്തിലൂടെ

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ഞായറാഴ്ച രാത്രി യുവാവിനെ കൊലപ്പെടുത്തി സ്ഥലം വിട്ട ആറുപേരില്‍ നാലുപേരെ മണിക്കൂറുകള്‍ക്കകം പിടികൂടി. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. പുതിയ ജില്ലാ പൊലീസ് മേധാവിയായി ഞായറാഴ്ച ചുമതലയേറ്റ ബി.വി വിജയ്ഭരത് റെഡ്ഡിയുടെ ചടുല നീക്കത്തിലൂടെയാണ് നാലുപേരെ ഒറ്റപ്പാലത്തു വച്ച് പിടികൂടിയത്. ഇവരെ കാസര്‍കോട്ടേക്ക് കൊണ്ടു വരുന്നതിനായി പൊലീസ് സംഘം ഒറ്റപ്പാലത്തേക്ക് പോയിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രിയോടെ കാസര്‍കോട് നഗരത്തിനു സമീപത്തെ ആനവാതുക്കലാണ് കൊലപാതകം നടന്നത്. പശ്ചിമബംഗാള്‍, ബേംടിയ, ബര്‍ഗാറിയയിലെ സുഭാഷ് റോയിയുടെ മകന്‍ സുശാന്ത …

രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ മഞ്ചേശ്വരം സ്വദേശി കുഴഞ്ഞു വീണു മരിച്ചു; സംഭവം സുഹൃത്തിന്റെ കല്യാണത്തിനു മുന്നോടിയായി നടന്ന സല്‍ക്കാരത്തിനിടയില്‍

കാസര്‍കോട്: സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ യുവാവ് സല്‍ക്കാരത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേശ്വരം, പത്താംമൈല്‍ അണ്ടര്‍ പാസേജിനു സമീപത്തെ പരേതനായ ഹസൈനാറിന്റെ മകന്‍ അഹമ്മദ് ഹസ്സന്‍ എന്ന നൗമാന്‍ (25) ആണ് മരിച്ചത്. സുഹൃത്തിന്റെ കല്യാണത്തിനു മുന്നോടിയായി ഞായറാഴ്ച രാത്രി മീഞ്ച, മൂടംബയലിലെ റിസോര്‍ട്ടില്‍ നടന്ന സല്‍ക്കാരത്തിനിടയിലാണ് സംഭവം. കുഴഞ്ഞു വീണ ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സൗദി അറേബ്യയിലെ ദമാമിലെ സിസിടിവി ഷോറൂമിലെ ജീവനക്കാരനായിരുന്നു മൂന്നു …

നീതിന്യായം പോകുന്ന വഴി?

ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ എന്ത് ചെയ്യണം? നിസാരമായ തെറ്റാണെങ്കില്‍, മേലുദ്യോഗസ്ഥന്‍ അയാളെ വിളിച്ചുവരുത്തി ശാസിക്കണം. ഗുരുതരമായ തെറ്റാണെങ്കില്‍ തക്കതായ ശിക്ഷാ നടപടി കൈക്കൊള്ളണം. തെറ്റുകളുടെ ഗുരുലഘുത്വമനുസരിച്ച് താക്കീത്, സസ്പെന്‍ഷന്‍, ഡിസ്മിസ്സല്‍ ഇതാണ് ന്യായം. എന്നാല്‍ ഇതൊന്നും ബാധകമല്ലാത്ത ഒരു വിഭാഗം നമ്മുടെ രാജ്യത്തുണ്ട്- നടപടി റദ്ദാക്കുക മാത്രം ചെയ്യും -ജുഡീഷ്യറി- നീതിന്യായ കോടതികള്‍. വിശേഷിച്ചും ക്രിമിനല്‍ കോടതികള്‍. കീഴ് കോടതിയുടെ വിധി മേല്‍ക്കോടതി റദ്ദാക്കും. കാരണം വ്യക്തമാക്കിക്കൊണ്ട്. പരാതിക്കാരന്‍ (പരാതിക്കാരി) അപ്പീല്‍ ബോധിപ്പിക്കുകയാണെങ്കില്‍ …

കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് 4 വയസ്സുകാരന്‍ മരിച്ചു

മറയൂര്‍: ഇടുക്കിയില്‍ വീടിനു സമീപം കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണു 4 വയസ്സുകാരന്‍ മരിച്ചു. കാന്തല്ലൂര്‍ പെരുമലയില്‍ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകന്‍ ശരവണശ്രീയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.കളിക്കുന്നതിനിടെ വീടിനു സമീപത്തെ കുഴിയില്‍ കെട്ടി കിടന്ന വെള്ളത്തിലേക്കു കുട്ടി വീഴുകയായിരുന്നു.സഹോദരിമാരായ ജയശ്രീ, യുവശ്രീ എന്നിവര്‍ക്കൊപ്പമാണ് ശരവണശ്രീ കളിച്ചു കൊണ്ടിരുന്നത്. ഇടയ്ക്ക് സഹോദരിമാര്‍ കളി മതിയാക്കി വീട്ടിലേക്കു പോയി. ഇതിനിടയില്‍ കുട്ടിയെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഴിയില്‍ വീണു കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ നിര്‍ണായക യോഗം ഇന്ന്; ‘അമ്മ’ കമ്മിഷനു മുന്‍പാകെ ഷൈന്‍ ഹാജരാകും

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരി ഉപയോഗ കേസില്‍ തുടരന്വേഷണ നടപടികള്‍ തീരുമാനിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയെ അന്വേഷണ സംഘം കേസിന്റെ പുരോഗതി അറിയിക്കും. ഷൈനിനെ രണ്ടാമതും ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. നേരത്തെ തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ഷൈനിനോടു പൊലീസ് നിര്‍ദേശിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. മൊഴികള്‍ ഉള്‍പ്പെടെ പരിശോധിച്ചതിനു ശേഷം ഇനി ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തെ …

പെരിയാട്ടടുക്കത്ത് യുവജ്യോത്സ്യന്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെരിയാട്ടടുക്കത്തെ യുവ ജ്യോത്സ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയാട്ടടുക്കത്തെ സുകുമാരന്‍-പുഷ്പ ദമ്പതികളുടെ മകന്‍ ബികേഷ് (27)ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബേഡകത്തെ വിറപ്പിച്ച ജിഷ്ണുവും വിഷ്ണുവും എവിടെ?, അടിവസ്ത്രം മാത്രം ധരിച്ച് നാടുവിട്ടോ? ഫോണ്‍ ലൊക്കേഷന്‍ വീടിനു സമീപം, വ്യാപക തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാകാത്തത് ആശങ്ക ഉയര്‍ത്തുന്നു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറത്തിക്കുണ്ടില്‍ യുവാവിനെയും പൊലീസുകാരനെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ജിഷ്ണുവും വിഷ്ണുവും എവിടെ? സംഭവം നടന്ന ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ പൊലീസും നാട്ടുകാരും വ്യാപക തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്തതോടെ ആശങ്ക ഉയരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും ഫോണ്‍ ലൊക്കേഷന്‍ കുറത്തിക്കുണ്ടാണ് സൂചിപ്പിക്കുന്നത്. ഫോണുകള്‍ റിംഗ് ചെയ്യുന്നുമുണ്ട്. ഫോണുകള്‍ സ്ഥലത്തു തന്നെ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. കോട്ടയം സ്വദേശികളായ ഇരുവരും …

വ്യാജ രേഖകള്‍ ചമച്ച് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നു 4.75 ലക്ഷം രൂപ അടിച്ചുമാറ്റി; മൂന്നു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

വ്യാജരേഖകള്‍ ചമച്ച് മുഖ്യമന്ത്രിയുടെ ചികിത്സാ ഫണ്ടില്‍ നിന്നു മൂന്നു ഡോക്ടര്‍മാര്‍ ചേര്‍ന്ന് 4.75 ലക്ഷം രൂപ തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. പാവപ്പെട്ട രോഗികള്‍ക്കു അടിയന്തിര ചികിത്സ നല്‍കുന്നതിനുള്ള ഫണ്ടാണ് ഡോക്ടര്‍മാര്‍ അടിച്ചുമാറ്റിയത്. 2023 മെയ് മുതല്‍ ജൂലായ് വരെയുള്ള സമയത്താണ് തട്ടിപ്പ് നടത്തിയത്. ഇതു സംബന്ധിച്ച് ഖഡക്പാഡ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എക്കണോമിക് ഒഫന്‍സ് വിഭാഗത്തിനു കൈമാറി.

കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ബി.വി വിജയഭാരത് റെഡ്ഡി ചുമതലയേറ്റു; ആദ്യ സന്ദര്‍ശനം കാലിക്കടവില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ബി.വി വിജയഭാരത് റെഡ്ഡി ചുമതലയേറ്റു. ഞായറാഴ്ച ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ബേക്കല്‍ എസ്എച്ച്ഒ അപര്‍ണ്ണ, ഡിവൈ.എസ്.പിമാരായ സി.കെ സുനില്‍ കുമാര്‍, വി.വി മനോജ്, ബാബു പേരിങ്ങേത്ത്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പി എം. സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.ഔദ്യോഗികപദവി ഏറ്റെടുത്ത ശേഷം ബി.വി വിജയഭാരത് റെഡ്ഡി കാലിക്കടവിലേക്ക് പോയി. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും …

പതിനാറുകാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം പതിവാക്കിയ യുവാവിനെ ജയിലിലടച്ചു; കേസ് സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിനു കൈമാറി, കുറ്റപത്രം ഉടന്‍

കാസര്‍കോട്: പതിനാറുകാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം പതിവാക്കിയ കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. പെരിയ, അള്ളറണ്ടയിലെ ശ്രീനാഥി(27)നെയാണ് റിമാന്റ് ചെയ്തത്. ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന വീഡിയോ സഹിതമാണ് പെണ്‍കുട്ടി ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊറുതി മുട്ടിയാണ് പെണ്‍കുട്ടി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പോക്സോ പ്രകാരം കേസെടുത്ത ബേക്കല്‍ പൊലീസ് ശ്രീനാഥിനെതിരെ എസ്.സി ആക്ടും ഉള്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഏറ്റെടുത്തത്. കേസിന്റെ …

ചട്ടഞ്ചാലില്‍ സര്‍വ്വീസ് റോഡില്‍ നിറയെ ചെളി; ബദിയഡുക്കയില്‍ നിന്നും എത്തിയ കാര്‍ നിയന്ത്രണം തെറ്റി ബൈക്കിലിടിച്ച ശേഷം വൈദ്യുതി തൂണിലും ഇടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

കാസര്‍കോട്: പൊയ്‌നാച്ചി-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ സര്‍വ്വീസ് റോഡില്‍ ചെളി കെട്ടിക്കിടക്കുന്നത് അപകടഭീതി ഉയര്‍ത്തുന്നു. കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച ശേഷം വൈദ്യുതി തൂണിലിടിച്ചു. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്.ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. ചട്ടഞ്ചാല്‍ ടൗണിലെ അടിപ്പാത കഴിഞ്ഞ ഉടനെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് റോഡില്‍ ചെളി കെട്ടിക്കിടക്കുകയാണ്. ഇക്കാര്യം അറിയാതെ ബദിയഡുക്കയിലെ ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ എത്തുകയും നിയന്ത്രണം വിട്ട് സ്‌കൂട്ടറിനു പിന്നില്‍ ഇടിച്ചാണ് അപകടം. ഇതിനു ശേഷം സര്‍വ്വീസ് …

ഡ്യൂട്ടിക്കെത്തിയത് നാലുകാലില്‍; മദ്യലഹരിയില്‍ ഡ്യൂട്ടിക്കെത്തിയ നീലേശ്വരം റെയില്‍വെ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: മദ്യലഹരിയില്‍ ഡ്യൂട്ടിക്കെത്തിയ നീലേശ്വരം റെയില്‍വെ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാന്‍ സ്വദേശിയായ ഘനശ്യാം മഹേശ്വര്‍ (36)ക്കെതിരെയാണ് റെയില്‍വെ ആക്ട് പ്രകാരം ആര്‍പിഎഫ് കേസെടുത്തത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ലഹരി കാരണം നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു സ്‌റ്റേഷന്‍ മാസ്റ്റര്‍. വിവരമറിഞ്ഞ് എത്തിയ റെയില്‍വെ പൊലീസ്, നീലേശ്വരം പൊലീസിന്റെ സഹായത്തോടെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് മദ്യലഹരിയിലാണ് ഡ്യൂട്ടിക്കെത്തിയതെന്നു വ്യക്തമായത്. തുടര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്തിച്ച് രക്തസാമ്പിള്‍ എടുത്ത ശേഷം ആവശ്യപ്പെടുന്ന സമയത്ത് …

നീര്‍ച്ചാല്‍, വിഷ്ണുമൂര്‍ത്തി നഗറില്‍ വയോധികന്‍ കാറിടിച്ചു മരിച്ചു; ദുബായ് രജിസ്‌ട്രേഷനിലുള്ളതടക്കം 2 കാറുകള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് ദുബായ് രജിസ്‌ട്രേഷന്‍ ഉള്ളതടക്കം രണ്ടു കാറുകള്‍ കസ്റ്റഡിയിലെടുത്തു. മാന്യ, ബേള, ഉള്ളോടിയിലെ ഗോപാല (60)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 മണിയോടെ ബദിയഡുക്ക-കുമ്പള കെ.എസ്.ടി.പി റോഡില്‍ നീര്‍ച്ചാല്‍, വിഷ്ണുമൂര്‍ത്തി നഗറിലാണ് അപകടം ഉണ്ടായത്. ബദിയഡുക്ക ഭാഗത്തു നിന്നു കുമ്പള പോവുകയായിരുന്നു കാറുകള്‍. കാറുകളില്‍ ഒന്നിടിച്ചാണ് ഗോപാല തെറിച്ചുവീണത്. ഇതിനിടയില്‍ തൊട്ടുപിന്നാലെ എത്തിയ മറ്റൊരു കാര്‍ വീണു കിടക്കുകയായിരുന്ന ഗോപാലയുടെ ദേഹത്തു കൂടി കയറി …

കാസര്‍കോട്, ചൗക്കിയിലും പൊലീസിനു നേരെ അക്രമം; പൊലീസുകാരന്റെ കൈപിടിച്ചു തിരിക്കുകയും മാന്തിപരിക്കേല്‍പ്പിക്കുകയും ചെയ്ത മുളിയാര്‍, കൊടവഞ്ചി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ചൗക്കി, കെ.കെ പുറത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവ സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസറെ ആക്രമിച്ചു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ചിത്താരി, രാവണീശ്വരം, വെള്ളംതട്ട ഹൗസിലെ വിജേഷ് (32) ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ മുളിയാര്‍, കൊടവഞ്ചി, പൊതുഞ്ഞി ഹൗസിലെ പ്രകാശ (25)നെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. തെയ്യംകെട്ട് മഹോത്സവ സ്ഥലത്ത് ഡ്യൂട്ടിയിലായിരുന്നു വിജേഷ്. സ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കിയ പ്രകാശനെ നീക്കം ചെയ്യാനുള്ള …