കോട്ടയം മെഡിക്കല്‍ കോളേജാശുപത്രി കെട്ടിട തകര്‍ച്ച: പ്രതിഷേധം വ്യാപകം; മന്ത്രി രാജിവയ്ക്കണമെന്നാവശ്യം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നു ചികിത്സയിലുള്ള രോഗിയുടെ കൂട്ടു നില്‍പ്പുകാരി ദാരുണമായി മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു.സംസ്ഥാനത്തു തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ യൂത്ത് കോണ്‍ഗ്രസും ബി ജെ പി, യുവമോര്‍ച്ച, കോണ്‍ഗ്രസ്, കെ എസ് യു, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി വീണാ ജോര്‍ജ്ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മന്ത്രിയുടെ ഓഫീസുകളിലേക്കും ആശുപത്രി സൂപ്രണ്ട്, ഡി എം ഒ മാര്‍ എന്നിവരുടെ ഓഫീസുകളിലേയ്ക്കും മാര്‍ച്ച് നടത്തി. പലേടത്തും മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ബാരിക്കേഡുകള്‍ സമരക്കാര്‍ …

നിപ്പ: മൂന്നു ജില്ലകളില്‍ ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ നിപ്പ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മൂന്നിടത്തും പ്രതിരോധ പ്രവര്‍ത്തനത്തിനു 26 കമ്മിറ്റികള്‍ വീതം രൂപീകരിച്ചു.അടുത്തിടെ പാലക്കാട് സ്വദേശിനിയുടെയുടെയും കോഴിക്കോട്ട് മരണപ്പെട്ട യുവതിയുടെയും സാമ്പിളുകള്‍ രാസപരിശോധനക്കയച്ചിരുന്നു. ഇതില്‍ പാലക്കാട് സ്വദേശിനിക്കു നിപ്പ ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നു മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. രോഗിയുടെ വീട്ടുകാരും അയല്‍ക്കാരും നാട്ടുകാരുമടക്കം നൂറിലധികം പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. യുവതിക്കു മൂന്നു മക്കളുണ്ട്. ഇവര്‍ക്കു പനിയുടെ ലക്ഷണം പ്രകടമായിട്ടില്ല. നാട്ടുകല്‍ കിഴക്കുംപറം മേഖലയില്‍ …

തേങ്ങയ്ക്ക് പൊന്നിന്‍ വില; മോഷണം പതിവായി; കാഞ്ഞങ്ങാട്ട് ഷെഡില്‍ സൂക്ഷിച്ച 200 തേങ്ങകള്‍ മോഷ്ടിച്ചു

കാസര്‍കോട്: തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും പൊന്നിന്‍ വില തുടരുന്നതിനിടയില്‍ മോഷണവും വ്യാപകമായി. കാഞ്ഞങ്ങാട്, തീര്‍ത്ഥങ്കരയില്‍ നിന്നു 200 തേങ്ങകള്‍ മോഷണം പോയി. കോഴിക്കോട്, ചേവായൂര്‍, നെല്ലിക്കോട്, നൂഞ്ഞിയില്‍ ഹൗസിലെ എന്‍ പ്രശാന്തിന്റ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. പരാതിക്കാരന്റെ തീര്‍ത്ഥങ്കരയിലുള്ള ഭാര്യയുടെ വീട്ടിനു സമീപത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന തേങ്ങകളാണ് മോഷണം പോയത്. ജൂണ്‍ 24നും ജൂലായ് ഒന്നിനും ഇടയിലുള്ള ഒരേസമയത്തായിരുന്നു കവര്‍ച്ച നടന്നതെന്നു കേസില്‍ പറയുന്നു. തേങ്ങവില ഉയര്‍ന്നു കൊണ്ടിരിക്കെ തോട്ടങ്ങളില്‍ നിന്നു തേങ്ങ മോഷ്ടിക്കുന്നത് പതിവായതായി കര്‍ഷകര്‍ …

കാണാതായ യുവാവ് ഉള്ളാളില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

മംഗ്‌ളൂരു: കാണാതായ യുവാവിനെ ഉള്ളാളില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളാള്‍, കൊട്ടേക്കാര്‍, ബീരിയിലെ മോഹന്‍ദാസിന്റെ മകന്‍ തേജസ് (25)ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് ഇയാളെ കാണാതായത്. പിതാവ് നല്‍കിയ പരാതി പ്രകാരം ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടിലാണ് വെള്ളിയാഴ്ച രാവിലെ ഉച്ചിലയ്ക്കു സമീപം റെയില്‍വെ ട്രാക്കില്‍ മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല.

ഹാര്‍ഡ്‌വേര്‍ഡ് വ്യാപാരികളുടെ പേടി സ്വപ്‌നമായിരുന്ന കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ അഞ്ചു ജില്ലകളിലെ ഹാര്‍ഡ്‌വേര്‍ഡ് വ്യാപാരികളുടെ പേടി സ്വപ്‌നമായിരുന്ന കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഇടുക്കി, തൊടുപുഴ, കരിങ്കുന്നം തോണിക്കത്തടത്തില്‍ ഹൗസില്‍ ജോമോന്‍ ജോസഫ് (50) അറസ്റ്റില്‍. പേരാവൂര്‍ ഡിവൈ എസ് പി എം പി ആസാദിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ പി ബി സജീവനും സംഘവുമാണ് ജോമോനെ പിടികൂടിയത്.കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി ഇയാള്‍ക്കെതിരെ മുപ്പതോളം കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. കണ്ണൂര്‍, പെരിങ്ങോം, പിണറായി പേരാവൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ജോമോനെതിരെ കേസുകളുണ്ട്.2012ല്‍ പേരാവൂര്‍ പൊലീസാണ് …

ചൂരി സലഫി പള്ളിയിലെ കവര്‍ച്ച; കാരവല്‍ മീഡിയയുടെ വിശ്വാസ്യതയെ മുതലെടുത്ത് കള്ളവാര്‍ത്ത പ്രചരിപ്പിച്ചു നാട്ടില്‍ പ്രശ്‌നമുണ്ടാക്കാന്‍ നീക്കം

കാസര്‍കോട്: കാരവല്‍ മീഡിയയുടെ വിശ്വാസ്യതയും ജനകീയതയും മുതലെടുത്ത് ദുഷ്ടാത്മാക്കള്‍ കള്ളവാര്‍ത്ത കെട്ടിച്ചമച്ച് വ്യാപകമായി പ്രചരിപ്പിച്ചു. കാസര്‍കോട് ചൂരി സലഫി മസ്ജിദില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കള്ളവാര്‍ത്ത പ്രചരിപ്പിച്ചത്. കേസിലെ പരാതിക്കാരനായ ചൂരി ആര്‍ ഡി നഗറിലെ അബ്ദുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും പള്ളിയുടെ ഓഫീസ് അഡ്മിനിസ്‌ട്രേറ്ററുമായ മുഹമ്മദ് മഷൂദ് ആണ് ഇക്കാര്യം അറിയിച്ചത്.ജൂണ്‍ 24ന് രാവിലെ 8നും 8.30 മണിക്കും ഇടയില്‍ നടന്ന കവര്‍ച്ചയെ കുറിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ പരാതിയെയും കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെയും അടിസ്ഥാനമാക്കിയാണ് …

സ്വകാര്യ ബസ് സൂചനാ പണിമുടക്ക് 8ന്; 22 മുതല്‍ അനിശ്ചിതകാല സമരം

കാസര്‍കോട്: സ്വകാര്യ ബസുകള്‍ എട്ടിനു സൂചനാ പണിമുടക്കു നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.സൂചനാ പണിമുടക്കു കൊണ്ടു ബസുടമകളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ മുന്നറിയിച്ചു. 34,000 സ്വകാര്യ ബസുകളുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ സ്വകാര്യബസുകളുടെ എണ്ണം എട്ടായിരത്തിലും കുറഞ്ഞു. ദീര്‍ഘകാലമായി ഓടിക്കൊണ്ടിരിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ്-ദീര്‍ഘ ദൂര ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥി കണ്‍സെഷന്‍ അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമാക്കുക, ബസു തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ പൊലീസ് ക്ലിയറന്‍സ് ഒഴിവാക്കുക, …

കണ്ണൂര്‍ സര്‍വ്വകലാശാല കാസര്‍കോട് ക്യാമ്പസ്: കോഴ്‌സ് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം; എസ്എഫ്‌ഐ മാര്‍ച്ച് നടത്തി

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല കാസര്‍കോട് കാമ്പസില്‍ നിന്നു കോഴ്‌സുകള്‍ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പസിലേക്ക് വെള്ളിയാഴ്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ നേരിയ ഉന്തും തള്ളും ഉണ്ടായി.മാര്‍ച്ച് എസ്എഫ്‌ഐ ജില്ലാ ജോയന്റ് സെക്രട്ടറി ഇമ്മാനുവല്‍ പള്ളിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അധിനാം ചട്ടഞ്ചാല്‍ അധ്യക്ഷം വഹിച്ചു. ഏരിയാ സെക്രട്ടറി അനുരാജ് സംസാരിച്ചു. അലന്‍സ പെരിയ, അജിത്ത് എളേരി, ശ്രീഹരി, അനിരുദ്ധന്‍ നേതൃത്വം നല്‍കി.

സവിത പുണ്ടൂര്‍ കാസര്‍കോട് ഡി ഇ ഒ

കാസര്‍കോട്: കാസര്‍കോട് ഡി ഇ ഒയായി കൂഡ്‌ലു മന്നിപ്പാടി സ്വദേശിനിയും കാസര്‍കോട് ഗവ. ഗേള്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസുമായ സവിത പുണ്ടൂരിനെ നിയമിച്ചു.കാസര്‍കോട് സ്വദേശിനിയായ കന്നഡ വനിത കാസര്‍കോട് ഡി ഇ ഒ ആയി നിയമിതയാവുന്നതു ഏറെക്കാലത്തിനു ശേഷം ആദ്യമായാണ്. കുമ്പള, ഷിറിയ സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്നു. റിട്ട. ജില്ലാ ജഡ്ജി രാജ്കുമാര്‍ മധൂറിന്റെ ഭാര്യയാണ്.

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി: ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ചു നശിച്ചു. തൊടുപുഴ മുട്ടത്ത് വെള്ളിയാഴ്ച രാവിലെയാണ് അപകടം. വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ട യാത്രക്കാര്‍ കാര്‍ നിറുത്തി ഇറങ്ങിയോടിയതു കൊണ്ടു അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. തമിഴ്‌നാടു സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീകെടുത്തി. തീപിടുത്തത്തെത്തുടര്‍ന്നു തൊടുപുഴ- ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

സംസാരശേഷി ഇല്ലാത്ത ആളെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: സംസാരശേഷി ഇല്ലാത്ത ആളെ കാണാതായെന്ന പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുട്ടത്തൊടി, തെക്കേമൂലയിലെ രാമ (54)നെയാണ് കാണാതായത്. ജൂണ്‍ 26ന് രാവിലെയാണ് കാണാതായത്. വീട്ടില്‍ നിന്നു പുറത്തുപോയ ശേഷം തിരിച്ചെത്തിയില്ലെന്ന് സഹോദരന്‍ എ ഈശ്വരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.രാമന് സംസാരശേഷി ഇല്ലെന്നും കണ്ടുകിട്ടുന്നവര്‍ 9497970103 എന്ന നമ്പറില്‍ അറിയിക്കണമെന്നും വിദ്യാനഗര്‍ പൊലീസ് അറിയിച്ചു.

യുവാവിന്റെ ഐ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ട കേസ്; പ്രതി അറസ്റ്റില്‍

കാസര്‍കോട്: യുവാവിന്റെ കൈയില്‍ നിന്നു ഐ ഫോണ്‍ തട്ടിപ്പറിച്ചോടിയെന്ന കേസിലെ പ്രതി അറസ്റ്റില്‍. പടുവടുക്കത്തെ എന്‍ എ അസ്‌റുദ്ദീ(35)നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ബോവിക്കാനം, ബാലനടുക്കത്തെ കൂട്ടില്‍ ഹൗസില്‍ മുഹമ്മദ് മിഷാബ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.ജൂണ്‍ 24ന് രാത്രി എട്ടുമണിയോടെ പടുവടുക്കത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ കൈവശം ഉണ്ടായിരുന്ന 106000 രൂപ വിലവരുന്ന പ്രോമിക്‌സ് ഐ ഫോണ്‍ തട്ടിപ്പറിച്ചുകൊണ്ടുപോയെന്നാണ് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

ആയിരക്കണക്കിനു കാല്‍ നടയാത്രക്കാര്‍ സഞ്ചരിക്കുന്ന മൊഗ്രാല്‍ പേരാല്‍ റോഡ് ആകെ അപകട നിലയിലെന്ന് പരാതി

മൊഗ്രാല്‍: മൊഗ്രാല്‍- പേരാല്‍ പി ഡബ്ല്യു ഡി റോഡ് കുഴിയും അഴുക്കുവെള്ളവും കാടും കൊണ്ടു യാത്രക്കാര്‍ക്കു ദുരുതമായതായി പരാതി. സ്‌കൂള്‍, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ദിവസവും യാത്ര ചെയ്യുന്ന റോഡാണിത്. പരേതനായ പി ബി അബ്ദുള്‍ റസാഖ് എം എല്‍ എയുടെ കാലത്തു പുനര്‍ നിര്‍മ്മിച്ച റോഡ് അതിനു ശേഷം അറ്റകുറ്റപ്പണി നടത്താതെ അവഗണിക്കുകയായിരുന്നു. ഈ റൂട്ടില്‍ കുമ്പള പഞ്ചായത്തിന്റെ ഗ്രാമവണ്ടിയും ഓടുന്നുണ്ട്. ഈ റോഡിലെ ചളിയങ്കോട് റഹ്‌മത്ത് നഗര്‍ വളവില്‍ കുത്തിയൊഴുകുന്ന മലവെള്ളം ഓവുചാലില്ലാത്തതിനാല്‍ …

കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്; കുണ്ടംകുഴിയില്‍ കെ എസ് യു -എസ് എഫ് ഐ സംഘര്‍ഷം; പൊലീസെത്തി

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെ എസ് യു വെള്ളിയാഴ്ച നടത്തിയ വിദ്യാഭ്യാസ ബന്ദ് കുണ്ടംകുഴിയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഏതാനും കെ എസ് യു പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ബേഡകം പൊലീസെത്തി വിരട്ടിയതോടെയാണ് വലിയ സംഘര്‍ഷം ഒഴിവായത്.വെള്ളിയാഴ്ച രാവിലെ കെ എസ് യു പ്രവര്‍ത്തകര്‍ സമരം നടത്തുന്നുവെന്നു കാണിച്ച് പ്രിന്‍സിപ്പലിനു നോട്ടീസ് നല്‍കിയിരുന്നു. സമരം അനുവദിക്കില്ലെന്നു മറുപടി നല്‍കിയപ്പോള്‍ പ്രവര്‍ത്തകര്‍ …

അബ്ദുല്‍ റഹ്‌മാന്‍ അമാനി മൗലവി അന്തരിച്ചു

കാസര്‍കോട്: ആലൂര്‍ മീത്തല്‍ ഉമറുല്‍ ഫാറൂഖ് മസ്ജിദ് ഇമാം ചട്ടഞ്ചാല്‍ നിസ്സലാമുദ്ദീന്‍ നഗറിലെ ഇ.പി അബ്ദുല്‍ റഹ്‌മാന്‍ അമാനി മൗലവി ആദൂര്‍ (56) അന്തരിച്ചു.തളിപ്പറമ്പ് ജാമിഅ മഖര്‍ കോളേജില്‍ നിന്നും അമാനി ബിരുദം നേടിയ അദ്ദേഹംദീര്‍ഘകാലം സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ബെണ്ടിച്ചാല്‍ ജുമാ മസ്ജിദിലും സേവനം ചെയ്തിരുന്നു.ആലൂര്‍ ഉമറുല്‍ ഫാറൂഖ് മസ്ജിദ് ഇമാമായി പ്രവര്‍ത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി സ്വലാത്ത് മജ്‌ലിസിലും പ്രാര്‍ത്ഥനയിലും അദ്ദേഹം പങ്കെടുത്തിരുന്നു. വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ …

അമ്പലത്തറ, പോര്‍ക്കുളത്ത് വൈദികന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: അമ്പലത്തറ, ഏഴാംമൈല്‍, പോര്‍ക്കുളത്തെ എം.സി.ബി.എസ് കൃപാ നിലയത്തിലെ ഫാദര്‍ ജിന്റോ ജോസഫ് ആന്റണി (44)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രാര്‍ത്ഥനാ മന്ദിരത്തോട് ചേര്‍ന്നുള്ള വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചകളില്‍ മാത്രം പ്രാര്‍ത്ഥന നടത്തുന്ന സ്ഥാപനമാണ് കൃപാനിലയം. ഫാദര്‍ ജിന്റോയെ കൂടാതെ മറ്റൊരു വൈദികന്‍ കൂടി കൃപാലയത്തില്‍ താമസിക്കുന്നുണ്ട.് ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. വൈദികന്റെ …

ഇരിയണ്ണിയിലെ പ്രമുഖ കര്‍ഷകന്‍ അണിലെ ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

കാസര്‍കോട്: ഇരിയണ്ണി, ബേപ്പിലെ പ്രമുഖ കര്‍ഷകന്‍ ശ്രീനിലയത്തിലെ പ്രശസ്ത ജ്യോത്സന്‍ പരേതനായ അണിലെ വെങ്കിട്ടരമണ ഭട്ടിന്റെ മകനും പ്രമുഖ കര്‍ഷകനുമായ അണിലെ ഗോപാലകൃഷ്ണ ഭട്ട് (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം ബേപ്പിലെ വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. ഭാര്യ: പരമേശ്വരി ഭട്ട്. മക്കള്‍: എ ശാസ്താ കുമാര്‍ (പ്രിന്‍സിപ്പല്‍ ഷേണി ശാരദാംബ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), എ പ്രേമ(അധ്യാപിക, എ യു പി എസ് മുള്ളേരിയ). മരുമക്കള്‍: പ്രസീജ(അധ്യാപിക …

ഷിറിയ പുലിമുട്ട് ഉടന്‍ നടപ്പാക്കണം: സിപിഎം

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ ഷിറിയയില്‍ റിവര്‍ ട്രെയിനിങ് പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 24.30 കോടി രൂപയുടെ പദ്ധതി സാങ്കേതികതയില്‍ത്തട്ടി തടസപ്പെടരുതെന്നു സി.പി.എം ആവശ്യപ്പെട്ടു. കുമ്പളയിലെ മത്സ്യത്തൊഴിലാളികളും സിപിഎം കുമ്പള ഏരിയ കമ്മിറ്റിയും നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് സര്‍ക്കാര്‍ 24.30 കോടി രൂപ അനുവദിച്ചതെന്നു ഏരിയ സെക്രട്ടറി സി.എ സുബൈര്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സി.ആര്‍.സെഡ് അനുമതി കിട്ടാത്തതുകൊണ്ട് നീട്ടിക്കൊടുത്ത നിര്‍മ്മാണ കാലാവധിയും കഴിഞ്ഞപ്പോള്‍ കരാറുകാരന്‍ പണി ഉപേക്ഷിച്ചുപോവുകയും ചെയ്‌തെന്നു അറിയിപ്പില്‍ സുബൈര്‍ പറഞ്ഞു.സി.ആര്‍.സെഡ് ക്ലിയറന്‍സിനു സംസ്ഥാന …