മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിഎ മാധവനുണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മകന്‍; പൊലീസില്‍ പരാതി നല്‍കി

തൃശൂര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിഎ മാധവനുണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മകന്‍ സമീര്‍ എം നായര്‍ പൊലീസില്‍ പരാതിപ്പെട്ടു. സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങളാണ് വാഹനം ഇടിച്ചതിന് പിന്നിലെന്നും വാഹനാപകടം നടക്കുന്ന സമയത്ത് പിതാവ് മണലൂര്‍ മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അച്ഛനുണ്ടായ അപകടത്തില്‍ കുടുംബത്തിന് സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. അച്ഛന് ചില ഭീഷണികള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് മാസത്തിന് മുമ്പ് അച്ഛനെ കിടത്തും എന്ന് ഭീഷണിയുണ്ടായിരുന്നു. അപകടം നടക്കുന്ന സമയത്ത് മണലൂരിലെ സംഘടനാ ചുമതല വഹിച്ചിരുന്നത് …

പരസ്യ പ്രചരണത്തിൻ്റെ അവസാന ദിവസം: അശ്വിനി ഓട്ടപ്പാച്ചിലിൽ; കൊട്ടിക്കലാശം 3 മണിക്ക് താളിപ്പടപ്പിൽ നിന്ന്

കാസർകോട്:പരസ്യ പ്രചരണത്തിൻ്റെ അവസാന ദിനമായ ഇന്ന് കാസർകോട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വിനി കസബ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചു. കൊടുങ്ങല്ലൂരമ്മയുടെ ഗോപുരത്തിലെത്തി ആൾക്കൂട്ടത്തോട് വോട്ടഭ്യർത്ഥിച്ചു.പിന്നീട് കോടതി സമുച്ചയത്തിൽഎത്തിയ അവർ അഭിഭാഷകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു.ബിജെപി സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപാടി,എ സി അശോക് കുമാർ, കരുണാകരൻ നമ്പ്യാർ, ബി. രവീന്ദ്രൻ കോടതി സന്ദർശനത്തിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു. കൊട്ടിക്കലാശം താളിപ്പടുപ്പിൽ നിന്ന് 3 മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനത്ത് നിന്നു എൻഡിഎ …

കഞ്ചാവുമായി യുവാവ് നായന്മാർ മൂലയിൽ അറസ്റ്റിൽ

കാസർകോട്: 29ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട്, തിരുവമ്പാടിയാലെ രാജേഷി(21) നെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ബി.എൻ എസ് നോട്ടീസ് നൽകി വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

ജോലിഭാരം താങ്ങാനാകാതെ ഗ്യാസ് ഏജന്‍സി മാനേജര്‍ ജീവനൊടുക്കി; പണി മുടക്കി പ്രതിഷേധിച്ച് തൊഴിലാളികള്‍

ലക്‌നൗ: ജോലി ഭാരമെന്ന് പറയുന്നു, ഗ്യാസ് ഏജന്‍സി മാനേജരെ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കുമാവോണ്‍ മണ്ഡല്‍ വികാസ് നിഗം ഗ്യാസ് ഏജന്‍സിയുടെ മാനേജര്‍ ദയാല്‍ സിങ് റാവത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയശേഷം വിഷംകഴിച്ച് മരിക്കുകയായിരുന്നുവെന്ന് കരുതുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങള്‍ കാരണം ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതിനാലാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് ഗ്യാസ് ഏജന്‍സിയിലെ സഹപ്രവര്‍ത്തകരും പറഞ്ഞു. സംഭവത്തിന് പിന്നാലെ തൊഴിലാളികള്‍ പണിമുടക്കി. കുമയൂണിലെ ചില സ്ഥലങ്ങളില്‍ പാചക …

അമ്പിലടുക്കയില്‍ കോഴിക്കെട്ട്; നാലു കോഴികളുമായി മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഉജാര്‍, ഉളുവാര്‍ അമ്പിലടുക്കയിലെ കോഴിക്കെട്ട് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. 4 അങ്കക്കോഴികളുമായി മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍, ബണ്ട്വാളയിലെ ദിനേശ് കല്ലടുക്ക (26), പുത്തൂര്‍, ബാലനാട്ടിലെ ബാലപ്പുഗൗഡ(40), ഉജാര്‍, കടൂര്‍, അമ്പിലടുക്ക ഹൗസിലെ പി ദില്‍ദിത്ത്(31) എന്നിവരെയാണ് കുമ്പള എസ് ഐ കെ .സനീതും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം.അമ്പിലടുക്ക, പൂമാണി കിന്നി മാണി ദേവസ്ഥാനത്തിനു സമീപത്തെ മൈതാനത്തില്‍ കോഴിക്കോട് നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് പൊലീസ് …

ഭര്‍ത്താവുമായുള്ള വീഡിയോ കോളിനിടെ തമിഴ് നടി സുഭാഷിണി തൂങ്ങി മരിച്ചു

ചെന്നൈ: ഭര്‍ത്താവുമായുള്ള വീഡിയോ കോളിനിടെ തമിഴ് നടി സുഭാഷിണി(36) തൂങ്ങി മരിച്ചു. ചെന്നൈ പോരൂരിലുള്ള അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ് ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയായ സുഭാഷിണി എല്ലാം മേള ഇരുകുരവന്‍ പാട്ടുപ്പന്‍ (2023), വെബ് (2023) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഷാശ്വി ബാല എന്ന പേരിലാണ് സുഭാഷിണി അറിയപ്പെടുന്നത്. ‘കയല്‍’ എന്ന തമിഴ് പരമ്പരയിലെ നെഗറ്റീവ് വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീലങ്കന്‍ വംശജയായ സുഭാഷിണി. ബെംഗളൂരു സ്വദേശിയായ ബിപിന്‍ ചന്ദ്രനാണ് ഭര്‍ത്താവ്. 2024 വരെ ബെംഗളൂരുവില്‍ …

ഭർത്താവിനെ കാണാനില്ലെന്നു ഭാര്യയുടെ പരാതി

കാസർകോട്: ഭർത്താവിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുജങ്കാവ്, കാവികണ്ണി മൂലയിലെ എം. ഈശ്വര (42) യെ ആണ് കാണാതായത്. ഞായറാഴ്ച വൈകുനേരം അഞ്ചു മണിയോടെ ബായാർ, പെലത്തടുക്കയിലെ ബന്ധുവീട്ടിൽ വച്ചാണ് കാണാതായതെന്ന് ഭാര്യ മോഹിനി മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

കാറില്‍ കടത്തിയ 135 ലിറ്റര്‍ ഗോവന്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ മദ്യക്കടത്ത് സംഘം കുടുങ്ങി. കാറില്‍ കടത്തിയ 135 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ദക്ഷിണകന്നഡ ജില്ലയിലെ ലതേഷ് പൂജാരി, ബദ്രഡുക്കയിലെ ബിപി സുരേഷ് എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ കെ വി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്, കടപ്പുറത്ത് നടത്തിയ പരിശോധനയ്ക്കിടയിലാണ് കര്‍ണാടക രജിസ്‌ട്രേഷനുള്ള മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തിയ മദ്യം പിടികൂടിയതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. …

കൊട്ടിക്കലാശം ഇന്ന്: അവസാന തന്ത്രവും പുറത്തെടുത്ത് മുന്നണികള്‍; ജില്ല ആവേശ ക്കൊടുമുടിയിലേക്ക്

കാസര്‍കോട്: സംസ്ഥാന നിയമസഭയിലോക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ ഇന്ന് നടക്കുന്ന കൊട്ടിക്കലാശം ശക്തി പ്രകടനമാക്കാന്‍ മുന്നണികള്‍ തയ്യാറെടുപ്പാരംഭിച്ചു. പ്രധാന സ്ഥാനാര്‍ത്ഥികള്‍ പരസ്യ പ്രചാരണ സമാപനത്തെ ആവേശകരവും വിസ്മയകരവും അതേസമയം വോട്ടര്‍മാരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതുമായ ദൃശ്യ വിസ്മയമാക്കാന്‍ അണിയറ തയ്യാറെപ്പാരംഭിച്ചിട്ടുണ്ട്. ഇരുപത്തിമൂന്ന് ദിവസമായി അതിരൂക്ഷമായ വേനല്‍ച്ചൂടിനെ അതിജീവിച്ചു മുന്നണികളും സ്ഥാനാര്‍ത്ഥികളും അഴിച്ചു വിട്ടു കൊണ്ടിരിക്കുന്ന പ്രചരണാഗ്നി കലാശക്കൊട്ടില്‍ ആളിക്കത്തിക്കാനും മുന്നണികള്‍ മത്സരിക്കുമെന്നു സൂചനയുണ്ട്. വൈകിട്ട് ആറുമണിവരെയാണ് കലാശക്കൊട്ടിന് അവസരം. അത് കഴിഞ്ഞാല്‍ പരസ്യപ്രചരണം അവസാനിക്കും.പരസ്യപ്രചരണത്തിന്റെ സമാപനത്തിന് മുന്‍കൂര്‍ …

തൃക്കരിപ്പൂരിലെ പ്രിസൈഡിംഗ് ഓഫീസറുടെ ലാപ്‌ടോപ്പും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ ബാഗ് ട്രെയിന്‍ യാത്രയ്ക്കിടയില്‍ കൊള്ളയടിച്ചു; നഷ്ടപ്പെട്ടവയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ നിയമന ഉത്തരവും ഹാന്റ് ബുക്കും

കാസര്‍കോട്: തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസറുടെ ഔദ്യോഗിക ലാപ്‌ടോപ്പും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ ബാഗ് ട്രെയിന്‍ യാത്രക്കിടയില്‍ കൊള്ളയടിച്ചു. കാസര്‍കോട് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥനും പത്തനംതിട്ട, കൈപ്പത്തൂര്‍, ചുമലേത്ത് സ്വദേശിയുമായ ജോണ്‍.സി. ജോയിയുടെ ബാഗാണ് നഷ്ടപ്പെട്ടത്. മാവേലി എക്‌സ്പ്രസിലെ എസ് 6 കോച്ചിലെ 61-ാം നമ്പര്‍ ബര്‍ത്തിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. കാസര്‍കോട്ടേക്ക് വരുന്നതിനായി കായംകുളത്തു നിന്നാണ്‌ ഇദ്ദേഹം മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ കയറിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയോടെ കൊയിലാണ്ടിക്ക് സമീപത്ത് എത്തിയപ്പോഴാണ് …

സിപിഐ ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചനിലയില്‍

കോട്ടയം: സിപിഐ ഓഫീസില്‍ കര്‍ഷകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം തലയാഴം സിപിഐ ഓഫീസില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. കര്‍ഷകനായ ചെല്ലപ്പന്‍(67)പുളിക്കശേരിയാണ് മരിച്ചത്. സിപിഐ ജില്ലാ നേതാക്കള്‍ ഉപജീവനമാര്‍ഗം നശിപ്പിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം ചെല്ലപ്പന്‍ പരാതിപ്പെട്ടിരുന്നു. കൃഷി നശിപ്പിച്ചു, തന്റെ ഉല്‍പന്നങ്ങള്‍ക്ക് വിപണി അനുവദിച്ചില്ല തുടങ്ങിയ ആരോപണങ്ങളും ചെല്ലപ്പന്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ കുറേ നാളുകളായി സി.പി.ഐ നേതാക്കളുമായി ഇദ്ദേഹം തര്‍ക്കത്തിലായിരുന്നു. ചെല്ലപ്പന്റെ മരണത്തെ തുടര്‍ന്ന് പ്രദേശവാസികളും ബന്ധുക്കളും പ്രതിഷേധത്തിലാണ്. ആര്‍ഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് സ്ഥലത്ത് …

തിരഞ്ഞെടുപ്പ്: സുരക്ഷാചുമതലയ്ക്ക് 76,203 പോലീസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: വ്യാഴാഴ്ച നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നീതിപൂർവ്വകവും സമാധാനപരവും ആക്കുന്നതിനുള്ള സുരക്ഷാ മുൻകരുതകൾ പോലീസ് ഉറപ്പാക്കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 76203 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖർ അറിയിച്ചു. സംസ്ഥാനത്തെ ആകെയുള്ള മുപ്പതിനായിരത്തി നാനൂറ്റി എഴുപത്തൊന്ന് പോളിംഗ് ബൂത്തുകളെ 154 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ആകെയുള്ള 30471 പോളിംഗ് ബൂത്തുകളിൽ 2500 ബൂത്തുകളെ ക്രിട്ടിക്കൽ …

കൂലി തർക്കം: കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തി കൊലപ്പെടുത്തി

കൊല്ലം : ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊലപ്പെടുത്തി.കൊല്ലത്തെ ചടയമംഗലം കൂരിക്കോട്ടെ സ്പൈസി ഹോട്ടൽ ഉടമ സക്കീറിനെയാണ് തൊഴിലാളിയായ ഇർഷാദ് കൊലപ്പെടുത്തിയത് കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ തിരുവനന്തപുരത്തെ മണ്ണന്തലയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. കൂലി സംബന്ധിച്ച് തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പറയുന്നു.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നത്തെ പ്രധാന വാർത്തകൾ

​ഇറാൻ-ഇസ്രായേൽ യുദ്ധം: ഇറാന്റെ റെവല്യൂഷനറി ഗാർഡ് ഇന്റലിജൻസ് മേധാവി മജീദ് ഖാദിമി യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇതിന് തിരിച്ചടിയായി ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ​ട്രംപിന്റെ മുന്നറിയിപ്പ്: ഇറാനെ ഒരൊറ്റ രാത്രികൊണ്ട് നശിപ്പിക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. ​ഹോർമുസ് കടലിടുക്ക്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് ആഗോള …

തിരഞ്ഞെടുപ്പ് ഫലം: ഇടതു മുന്നണിയുടെ ഭാവിക്കു നിര്‍ണ്ണായകം; സി പി എമ്മിനും ഇടതുമുന്നണിക്കും വെല്ലുവിളി

കൊച്ചി: 9നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇടതു മുന്നണിക്കു കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ഇത് പാര്‍ട്ടിയുടെ സംസ്ഥാന തലത്തിലെയും ദേശീയ തലത്തിലെയും പ്രസക്തിയെ സ്വാധീനിക്കുമെന്നും ആശങ്കയുണ്ട്. തിരഞ്ഞെടുപ്പില്‍ വലത്- എന്‍ ഡി എ മുന്നണികള്‍ ഇടതു മുന്നണിക്കു വേണ്ടത്ര വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. 10 വര്‍ഷത്തെ ഭരണവും അതിനിടയിലുണ്ടായ വിവാദങ്ങളും ജനമനസ്സുകളില്‍ ഉറച്ചു നില്‍ക്കുന്നു. ഇതിനിടയിലാണ് സി പി എമ്മിന്റെ മുന്‍ നിര നേതാക്കളായ അഞ്ചു പ്രമുഖര്‍ സി പി എമ്മിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചു പാര്‍ട്ടിയില്‍ നിന്നു മാറുകയും …

​നാളെ കലാശക്കൊട്ട്: 60 മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കലാശക്കൊട്ട് നാളെ നടക്കാനിരിക്കെ 60 മണ്ഡലങ്ങൾ പ്രചരണ ജ്വരത്തിൽ അമരുന്നു. ബിജെപിക്ക് നിർണായ സ്വാധീനമുള്ള 10 മണ്ഡലങ്ങളിൽ കടുത്ത ത്രികോണ മത്സരമാണ്. മൂന്നു മുന്നണികളും ഇവിടെ വിജയം അവകാശപ്പെടുന്നു. ഇത് മണ്ഡലത്തെ പ്രചരണ ചൂടിൽചുട്ടുപൊള്ളിക്കുന്നു. ഇടതുമുന്നണിയുടെ പല സിറ്റിംഗ് സീറ്റുകളിലും ഏത് മുന്നണി വിജയിക്കണമെന്ന് തീരുമാനിക്കുന്ന നിർണായ ശക്തിയായി ബിജെപി രംഗത്ത് ഉണ്ട്. മഞ്ചേശ്വരം, കാസർകോട്, പാലക്കാട്, തൃശ്ശൂർ, പാല, കുന്നത്തുനാട്, ചാത്തന്നൂർ,വട്ടിയൂർക്കാവ്, കഴക്കൂട്ടം ,നേമം എന്നിവിടങ്ങളിൽ തീപാറുന്ന പോരാട്ടമാണ്. സംസ്ഥാനത്തെ മറ്റ് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഫെബ്രുവരി അവസാനം ആരംഭിച്ച ഇസ്രായേൽ-അമേരിക്കൻ സംയുക്ത സൈനിക നീക്കവും അതിനെത്തുടർന്നുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളും ഗൾഫ് മേഖലയെ രണ്ടാം മാസത്തിലും യുദ്ധഭീതിയിൽ നിലനിർത്തുന്നു. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ആഗോളതലത്തിൽ ഇന്ധന വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ​യുഎസ് വിമാനങ്ങൾ വെടിവച്ചിട്ടു: ഗൾഫ് മേഖലയിൽ തങ്ങളുടെ രണ്ടാമത്തെ യുഎസ് യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇതിനുപിന്നാലെ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. …

പിണറായി കേരളത്തെ നരക കേരളമാക്കിയെന്നു ജി. സുധാകരൻ

ആലപ്പുഴ: കേരളത്തെ പിണറായി സർക്കാർ നരക കേരളമാക്കിയെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി സുധാകരൻ ആരോപിച്ചു. കേരളത്തെ നരകമാക്കിയ ഇടതുമുന്നണിയെ ഈ തിരഞ്ഞെടുപ്പിൽ കുത്തുപാള എടുപ്പിക്കണമെന്ന് സിപിഎം നേതാവായിരുന്ന അദ്ദേഹം പറഞ്ഞു. തെറി പറയുന്നതാണ് രാഷ്ട്രീയം എന്നാണ് സിപിഎം കാർ ഇപ്പോൾ കരുതുന്നത്. യുഡിഎഫ് നന്നായി വിചാരിച്ചാൽ ഇടതുമുന്നണിയെ കേരളത്തിൽ രണ്ട് സീറ്റിൽ ഒതുക്കാമെന്ന് അദ്ദേഹം പറഞ്ഞു. മണൽ- റിയൽ എസ്റ്റേറ്റ് മാഫിയകളാണ് സിപിഎം ഭരണത്തിന്റെ നേട്ടമെന്ന് സുധാകരൻ പറഞ്ഞു. താൻ രാഷ്ട്രീയത്തിൽ വരുമ്പോൾ പിണറായി ആരുമല്ലായിരുന്നു. …