കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലന്‍ കൊലക്കേസ്; ഒന്നാം പ്രതി കുറ്റക്കാരന്‍, മൂന്നു പേരെ വെറുതെ വിട്ടു, ശിക്ഷാവിധി നാളെ

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവായിരുന്ന ആദൂര്‍, പൊസോളിഗെയിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കുറ്റക്കാരനാണെന്നു കോടതി. ആദൂര്‍, കുണ്ടാര്‍ ടെമ്പിളിനു സമീപത്തെ ഓബി രാധാകൃഷ്ണന്‍ എന്ന വി. രാധാകൃഷ്ണ(32)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ശിക്ഷാവിധി നാളെ പ്രസ്താവിക്കും. മറ്റു മൂന്നു പ്രതികളായ കട്ടത്തുബയലിലെ വിജയന്‍, കുണ്ടാറിലെ കെ. കുമാരന്‍, അത്തനാടി ഹൗസിലെ ദിലീപ് കുമാര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2008 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ …

ചീമേനിയിലെ ടെമ്പോ ട്രാവലര്‍ ഉടമ സഹോദരന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ടെമ്പോ ട്രാവലര്‍ ഉടമയായ യുവാവിനെ സഹോദരന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി, ചെമ്പ്രകാനം, കയ്യൂര്‍ റോഡിലെ നൂഞ്ഞയിലെ ശ്രീനിവാസന്‍ (40)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിനകത്താണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ചീമേനി പൊലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു. മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു. അതിനു ശേഷം രോഗിയായ പിതാവും ഭാര്യയും കുട്ടിയുമാണ് ശ്രീനിവാസന്റെ കൂടെ താമസിച്ചിരുന്നത്. ഭാര്യയും കുട്ടിയും ഏറെ കാലമായി അകന്നു കഴിയുകയാണ്. പിതാവിനെ ശുശ്രൂഷിക്കാന്‍ …

പാലക്കാട്ടെ കനത്ത തോല്‍വി: രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍; സന്നദ്ധത അറിയിക്കുകയല്ല, രാജി വയ്ക്കുകയാണ് വേണ്ടതെന്ന് സന്ദീപ് വാര്യര്‍

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പാലക്കാട്ടെ തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് നേതൃത്വം അറിയിച്ചതായി സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ അവകാശപ്പെട്ടു. ശോഭ സുരേന്ദ്രന്‍ പക്ഷം വോട്ട് മറിച്ചെന്നു നേരത്തെ സുരേന്ദ്രന്‍ പക്ഷം ആരോപിച്ചിരുന്നു. ശോഭാ സുരേന്ദ്രനും അവരെ അനുകൂലിക്കുന്ന 18 നഗരസഭാ കൗണ്‍സിലര്‍മാരും ചേര്‍ന്ന് ജയസാധ്യത അട്ടിമറിച്ചുവെന്നും …

സംസ്ഥാനത്ത് 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയുണ്ടായേക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പു മുന്നറിയിച്ചു.തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനെ തുടര്‍ന്നാണിത്.ന്യൂനമര്‍ദ്ദം തിങ്കളാഴ്ച തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്പെടും. രണ്ടു ദിവസത്തിനു ശേഷം തമിഴ്‌നാട്-ശ്രീലങ്ക തീരത്തേക്കു നീങ്ങും.നവംബര്‍ 26,27 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായേക്കും. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്.

ഡല്‍ഹിയില്‍ പൊലീസുകാരനെ കുത്തിക്കൊന്നു; രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്രോളിംഗിനിടയില്‍ പൊലീസുകാരനെ കുത്തിക്കൊന്നു.തെക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. അക്രമിസംഘത്തില്‍പ്പെട്ട ദീപക്മാക്‌സ്, കൃഷ്ണഗുപ്ത എന്നിവരെ ബപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റു ചെയ്തു. പൊലീസ് നടത്തിയ വെടിവയ്പില്‍ കാലിനു പരിക്കേറ്റ ദീപക് മാക്‌സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മൂന്നാമത്തെ പ്രതിക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ മയക്കുമരുന്നിന് അടിമകളാണെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ നിരവധി അക്രമക്കേസുകളുണ്ടെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നു പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന കര്‍ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് ഞായറാഴ്ച രാവിലെ കണ്ണൂര്‍ ചെറുതാഴത്ത് മറിഞ്ഞത്.23 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകട വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ബസിലുണ്ടായിരുന്നവരെ രക്ഷിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.

പാലക്കാട് തിരഞ്ഞെടുപ്പു ഫലം സിപിഎം അനുഭാവികള്‍പാര്‍ട്ടി നേതൃത്വത്തിന് ഏല്‍പ്പിച്ച ആഘാതം

പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പു ഫലം സിപിഎം അനുഭാവികള്‍ പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയ താക്കീതാണോ?അല്ല എന്ന് സ്ഥാപിക്കാന്‍ എന്തെല്ലാം ന്യായീകരണങ്ങള്‍ നിരത്തിയാലും പാര്‍ട്ടി തന്ത്രങ്ങള്‍ പണ്ടത്തെപ്പോലെ പാലക്കാടു നിയമസഭാ നിയോജക മണ്ഡലത്തില്‍ ഫലിക്കുന്നെന്നു തോന്നുന്നില്ല. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനിടയില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കലഹിച്ചു നിന്ന വാക്‌ധോരണിയുള്ള കോണ്‍ഗ്രസ് നേതാവിനെ മറ്റൊന്നുമാലോചിക്കാതെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ ആ അടവുതന്ത്രം പൂത്തുലയുമെന്നു നേതൃത്വം കരുതിയിട്ടുണ്ടാവും. പക്ഷെ, കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ക്ക് പാലക്കാട് മണ്ഡലത്തില്‍ മാത്രമല്ല, കേരളത്തിലെവിടെയും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അങ്ങനെ വിശ്വസിപ്പിക്കാന്‍ …

ആംബുലന്‍സിന് വഴി നല്‍കാതെ കാർ ഓടിയത് 16 കിലോമീറ്റർ, ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചു

കാസർകോട്: സ്ട്രോക്ക് വന്ന രോഗിയുമായി കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് വഴി നല്‍കാതെ കാർ അപകടകരമായി ഓടിച്ചതായ പരാതി. കാഞ്ഞങ്ങാട് വരെ ആംബുലന്‍സിന് മുന്നില്‍ 16 കിലോമീറ്ററോളം ദൂരം കെഎല്‍ 48 കെ 9888 എന്ന കാര്‍ വഴി തടഞ്ഞ് ഓടിച്ചു പോവുകയായിരുന്നുവത്രെ. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഡെയ്സണ്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ആര്‍.ടി.ഒ അധികൃതർ അറിയിച്ചു. അടിയന്തിര ചികിത്സ വേണ്ട രോഗിയായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. …

എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

ന്യൂദെല്‍ഹി: പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ ഓംചേരി നരായണ പിള്ള (100) അന്തരിച്ചു. ഓംചേരി എന്‍ എന്‍ പിള്ള എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.1924ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടായിരുന്നു ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് കവിതകളാണ് എഴുതിയത്. പിന്നീടാണ് നാടകത്തിലേയ്ക്ക് തിരിഞ്ഞത്. 1951 ല്‍ ആകാശവാണി …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീകരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അതിനു പുറമെ 50 വർഷം കഠിനതടവും, 4 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 16 മാസം അധിക കഠിന തടവും ശിക്ഷ

കാസർകോട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീകരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ജീവപര്യന്തം കഠിന തടവും അതിനു പുറമെ 50 വർഷം കഠിനതടവും, 4 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 16 മാസം അധിക കഠിന തടവുംശിക്ഷ വിധിച്ചു.2018 ഒക്ടോബർ എട്ടിനു 11.00 മണിക്കും രണ്ടു മണിക്കും ഇടയിൽ 13 വയസ്സ് പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ …

റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മുങ്ങി മരിച്ചു

മംഗ്‌ളൂരു: മംഗ്‌ളൂരു, സോമേശ്വരം, ഉച്ചിലയിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മൂന്നു വിദ്യാര്‍ത്ഥിനികള്‍ മുങ്ങി മരിച്ചു. മൈസൂരു സ്വദേശിനികളായ കീര്‍ത്തന എന്‍ (21), നിഷിത എം.ഡി (21), പാര്‍വ്വതി എസ് (20) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.ശനിയാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ 10.30ന് ആണ് സംഭവം. നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ആദ്യം അപകടത്തില്‍ പെട്ടു. രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റു രണ്ടു പേര്‍ മരിച്ചത്. മരണപ്പെട്ട വിദ്യാര്‍ത്ഥിനികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. …

പ്ലസ്ടു വിദ്യാര്‍ത്ഥിനിയും കാമുകനും ഒരേ ഷാളില്‍ കെട്ടിത്തൂങ്ങി മരിച്ചത് എന്തിന്?; ദുരൂഹത ഒഴിയുന്നില്ല, മൃതദേഹങ്ങള്‍ പരിയാരത്തേക്ക് കൊണ്ടു പോയി

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരപ്പ, പുലിയംകുളം, നെല്ലിയറയിലെ ആളൊഴിഞ്ഞ വീട്ടില്‍ യുവാവും പ്ലസ്ടു വിദ്യാര്‍ത്ഥിനിയും ആളൊഴിഞ്ഞ വീട്ടില്‍ ഒരേ ഷാളില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത് എന്തിന്? ചോദ്യത്തിനുള്ള ഉത്തരം അറിയാതെ നാട്ടുകാര്‍ കണ്ണീരൊഴുക്കുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് നെല്ലിയറയിലെ രാജേഷി(24)നെയും മാലോത്ത് കസബ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും എടത്തോട്, പയാളത്തെ ലാവണ്യ (17)യെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും വര്‍ഷങ്ങളോളമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍ അടുത്ത കാലത്തായി ലാവണ്യ ഈ …

സിപിഎം കാസര്‍കോട് ഏരിയാ സമ്മേളനത്തിനു ഒരുങ്ങി അണങ്കൂര്‍; വിളംബര ജാഥ വൈകിട്ട്

കാസര്‍കോട്: സിപിഎം കാസര്‍കോട് ഏരിയാ സമ്മേളനം നവംബര്‍ 19, 20 തിയതികളില്‍ നടക്കും. ഞായറാഴ്ച വൈകിട്ട് അഞ്ചിനു കാസര്‍കോട് നഗരത്തില്‍ വിളംബര ജാഥ നടക്കും.പൊതുസമ്മേളന നഗരിയിലും പ്രതിനിധി സമ്മേളന നഗരിയിലും ഉയര്‍ത്താനുള്ള പതാക, കൊടിമര ജാഥകള്‍ തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നിന്നു ആരംഭിക്കും. ജാഥകള്‍ വൈകിട്ടു അഞ്ചിനു വിദ്യാനഗര്‍ ബിസിറോഡില്‍ സംഗമിച്ച് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലെത്തും. വൈകിട്ട് ആറിന് പൊതു സമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി നഗറില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ രാജന്‍ …

ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് നിര്‍ത്തിയിട്ട ബസില്‍ കവര്‍ച്ച; പ്രതി അറസ്റ്റില്‍

കാസര്‍കോട്: ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് നിര്‍ത്തിയിട്ട ബസില്‍ നിന്നും 10,000 രൂപ കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. പെര്‍ള, വാണിനഗര്‍ സ്വദേശി ഉമ്മറി(59)നെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാര്‍, എസ്.ഐ കെ.ആര്‍ ഉമേശന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. നവംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ഉച്ചഭക്ഷണം കഴിക്കാനായി തലപ്പാടിക്കു സമീപത്തു നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ നിന്നാണ് പണം കവര്‍ച്ച പോയത്. ഡ്രൈവറുടെ സീറ്റിനു മുകള്‍ ഭാഗത്തുള്ള പെട്ടിയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു പണം. ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴാണ് …

കാഞ്ഞങ്ങാട്, കൂളിയങ്കാലില്‍ ഇരുസംഘങ്ങള്‍ ഏറ്റുമുട്ടി; പൊലീസ് ലാത്തിവീശി, സംഘര്‍ഷത്തിനിടയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൂളിയങ്കാലില്‍ ഇരുസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് ലാത്തിവീശിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചു വിട്ടത്. സംഘര്‍ഷത്തിനിടയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത്കുമാറിന്റെ വലതു കണ്ണിനു പരിക്കേറ്റു.ശനിയാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം. ഇരുസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഈ വിവരം നാട്ടുകാരാണ് ഫോണ്‍ ചെയ്ത് അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. സംഘര്‍ഷത്തിലേര്‍പ്പെട്ടവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ലെന്ന് …

Nileswaram fireworks disaster

നീലേശ്വരത്തെ വെടിക്കെട്ട് ദുരന്തം: പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി; മരണപ്പെട്ടത് 6 പേര്‍, 3 പേര്‍ ഇപ്പോഴും ഗുരുതരനിലയില്‍

കാസര്‍കോട്: നീലേശ്വരം, അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ടു ദുരന്തത്തില്‍ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടു പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇരുവര്‍ക്കും മജിസ്‌ട്രേറ്റ് കോടതി നേരത്തെ നല്‍കിയ ജാമ്യം ജില്ലാ കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു പേരും ഒളിവില്‍ പോവുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ എടുക്കാതെയാണ് ഇരുവരും നാട്ടില്‍ നിന്നു കടന്നു കളഞ്ഞത്. കേസിലെ മറ്റൊരു പ്രതിയായ രാജേഷ് ഇപ്പോഴും റിമാന്റിലാണ്.ഒക്ടോബര്‍ …

മഞ്ചേശ്വരത്തും ചന്തേരയിലും സൈബര്‍ തട്ടിപ്പ്; രണ്ടു പേര്‍ക്ക് നഷ്ടമായത് 8 ലക്ഷം രൂപ

കാസര്‍കോട്: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം തുടരുന്നതിനിടയിലും തട്ടിപ്പു സംഭവങ്ങള്‍ വ്യാപകമാകുന്നു. മഞ്ചേശ്വരം, ചന്തേര പൊലീസ് സ്റ്റേഷനുകളിലായി രണ്ടു സൈബര്‍ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം, മുസോടി ഹൗസിലെ അബ്ദുല്‍ അസീസിന്റെ 5,69,567 രൂപയാണ് നഷ്മായത്. ഒക്ടോബര്‍ ഒന്നിനു രാത്രി ഏഴുമണിക്കും രണ്ടിനു രാവിലെ എട്ടുമണിക്കും ഇടയിലാണ് പണം തട്ടിയത്. ഐ.സി.ഐ.സി ബാങ്കിന്റെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഫോണ്‍ വിളിച്ചയാളാണ് പണം തട്ടിയത്. ആപ്പ് ഡൗണ്‍ ലോഡ് ചെയ്യിപ്പിച്ച ശേഷമായിരുന്നു പണം തട്ടല്‍. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം …

ചന്ദ്രഗിരിപാലത്തിനു മുകളിൽ നിന്നു പുഴയിലേയ്ക്ക് ചാടി വീണ്ടും ആത്മഹത്യാ ശ്രമം; രക്ഷകരായത് തോണിക്കാർ

കാസർകോട്: ചന്ദ്രഗിരി പാലത്തിനു മുകളിൽ നിന്നു പുഴയിലേയ്ക്ക് ചാടി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തക്ക സമയത്ത് തോണിയുമായി സ്ഥലത്ത് ഉണ്ടായിരുന്നവർ യുവാവിനെ രക്ഷപ്പെടുത്തി. ശനിയാഴ്ച്ച 3.30 മണിയോടെയാണ് സംഭവം.ബൈക്ക് പാലത്തിനു മുകളിൽ നിർത്തിയിട്ട ശേഷം കൈവരിയിൽ കയറിയാണ് യുവാവ് പുഴയിലേക്ക് ചാടിയത് . ആത്മഹത്യയ്ക്ക് ശ്രമിച്ച ആളെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല. പാലത്തിനു മുകളിൽ നിന്നു ചാടുന്ന സംഭവം തുടർക്കഥയായതോടെ പാലത്തിനു വേലി നിർമ്മിക്കണമെന്നു നേരത്തെ ആവശ്യം ഉയർന്നിരുന്നു.