റോഡ് കയ്യേറ്റം: ബംഗ്‌ളൂരുവില്‍ ഇടിച്ചുനിരത്തല്‍

ബംഗ്‌ളൂരു: റോഡ് കയ്യേറ്റം ബംഗ്‌ളൂരില്‍ ബൃഹത്ത് ബംഗ്‌ളൂരു മഹാനഗരപാലികയുടെ നേതൃത്വത്തില്‍ ഇടിച്ചുനിരത്തിത്തുടങ്ങി.യശ്വന്തപുര, മല്ലത്തല്ലി, ലഗ്ഗേരെ, മൈലസാന്ദ്ര, മൈസൂര്‍ റോഡ് എന്നിവിടങ്ങളില്‍ റോഡിന്റെ നടപ്പാത കയ്യേറ്റം ഒഴിപ്പിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനു ശേഷമായിരുന്നു ഇടിച്ചുനിരത്തല്‍. ജെസിബി ഉപയോഗിച്ചാണ് അനധികൃത കയ്യേറ്റങ്ങള്‍ ഇളക്കിമാറ്റിയത്. ഇതിനെതിരെ ചില വ്യാപാരികള്‍ രംഗത്തെത്തിയെങ്കിലും അധികൃതര്‍ അവരെ വിവരങ്ങള്‍ അറിയിച്ചു പിന്തിരിപ്പിച്ചു. നഗരത്തില്‍ കയ്യേറ്റങ്ങള്‍ വ്യാപകമാവുകയും കാല്‍നടയാത്ര അസഹനീയമാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. നടപ്പാതകള്‍ക്കു മുകളിലായി സാധനങ്ങള്‍ തൂക്കിയിടുന്നവര്‍ക്കെതിരെയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

നിറത്തിന്റെ പേരില്‍ അവഹേളനം; നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: നിറത്തിന്റെ പേരില്‍ ഉണ്ടായ അവഹേളനത്തെത്തുടര്‍ന്ന് മലപ്പുറത്ത് നവവധു ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗള്‍ഫില്‍ നിന്നു തിങ്കളാഴ്ച ഉച്ചക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അബ്ദുല്‍വാഹിദിനെ മട്ടന്നൂര്‍ പൊലീസാണ് പിടികൂടിയത്. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കാന്‍ കഴിയാതെ മലപ്പുറം, കൊണ്ടോട്ടി സ്വദേശിയായ ഷഹാന മുംതാസ് ദിവസങ്ങള്‍ക്കു മുമ്പാണ് തൂങ്ങി മരിച്ചത്. ഷഹാനയുടെ നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുകയും അവഹേളിക്കുകയും ചെയ്തതായി ഷഹാനയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. …

യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ്; പ്രതിക്ക് മരണം വരെ തടവ്

കൊല്‍ക്കത്ത: ആര്‍ജികര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ. സഞ്ജയ് റോയിയെ ആണ് കൊല്‍ക്കത്ത സീല്‍ഭായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.നിര്‍ഭയ കേസിനു സമാനമായി പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ അപൂര്‍വ്വമായ കേസല്ലെന്നും പ്രതിക്ക് മാനസാന്തരം വരാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.45നാണ് കോടതി ശിക്ഷ വിധിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ കേരളത്തില്‍; ഓരോ മാസവും 6 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 66 പേര്‍ മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസം കേരളത്തില്‍ ആറു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 5,597 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണ്ണാടകത്തിലാണെന്നു റിപ്പോര്‍ട്ടില്‍ …

പ്രവാചകനിന്ദ: പോപ്പ് ഗായകന് വധശിക്ഷ; വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിന് 10 വര്‍ഷം തടവ്

ടെഹ്‌റാന്‍: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചതിന് പോപ്പ് ഗായകന് ഇറാന്‍ വധശിക്ഷ വിധിച്ചു.‘അപ്പീലില്‍ തറ്റാലു’ എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത ഗായകന്‍ അമീര്‍ ഹൊസൈന്‍ മഗ്‌സൗദ് ലൂവിനെയാണ് ഇറാനിയന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.37 കാരനായ അമീര്‍ 2018 മുതല്‍ ഇസ്താംബൂളില്‍ താമസിച്ചു വരികയായിരുന്നു. 2023 ഡിസംബറില്‍ തുര്‍ക്കി പൊലീസ് ഇയാളെ ഇറാനു കൈമാറി. അന്നു മുതല്‍ ഗായകന്‍ ഇറാന്‍ ജയിലില്‍ കഴിയുകയാണ്. വധശിക്ഷയ്ക്കു പുറമെ വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിനു 10 വര്‍ഷത്തെ തടവിനും ശിക്ഷിച്ചു. വിധി അന്തിമമല്ലെന്നും ഇനിയും അപ്പീല്‍ …

വാട്‌സ്ആപ്പില്‍ അപകീര്‍ത്തി സന്ദേശം; തെക്കില്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: ആയിരത്തോളം പേരുള്ള വാട്‌സ്ആപ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം അയച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. യുവാവിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തെക്കില്‍ഫെറി, ബന്താട് ഹൗസിലെ അബ്ദുല്‍ ഫജാസിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. 2024 സെപ്തംബര്‍ 19ന് ഏഴു മണിയോടെ ബൈ ആന്റ് സെല്‍ എന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ശബ്ദസന്ദേശം അയച്ചുവെന്നു അബ്ദുല്‍ ഫജാസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.ഫജാസിന്റെ പരാതി …

വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ് കത്തി നശിച്ചു; ഭാഗ്യം കൊണ്ട് ദുരന്തം ഒഴിവായി

എറണാകുളം: വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ് മൂവാറ്റു പുഴയ്ക്കടുത്തു വാഴക്കുളത്ത് കത്തിനശിച്ചു.വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് സ്‌കൂള്‍ ബസിനാണ് ഓടുന്നതിനിടയില്‍ തീപിടിച്ചത്. ഡ്രൈവര്‍ സമയോചിതമായി ജാഗ്രത പാലിച്ചതു കൊണ്ടു വന്‍ ദുരന്തമൊഴിവായി. ബസിന്റെ മുന്‍ ഭാഗത്തു നിന്നു പുക ഉയര്‍ന്നയുടനെ ഡ്രൈവര്‍ വണ്ടി നിറുത്തി കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുകയായിരുന്നു. ഇതിനിടയില്‍ എത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചെങ്കിലും ബസ് പൂര്‍ണ്ണമായി കത്തി നശിച്ചു.

അമേരിക്കന്‍ പ്രസിഡന്റ്: ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ 10 മണിക്ക്; തലസ്ഥാന നഗരി ഉത്സവപ്രതീതിയില്‍

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ രാജ്യ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സി മഹോത്സവ പ്രതീതിയിലേക്കു മാറിയിരിക്കുന്നു.ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇതിനു മുന്നോടിയായി ഉച്ചക്കു 12 മണിക്കു തന്നെ ചരിത്രം കുറിക്കുന്ന ആഹ്ലാദാരവ ഘോഷയാത്രക്കു ജനങ്ങള്‍ തയ്യാറെടുത്തു നില്‍ക്കുന്നു. ഞങ്ങള്‍ ജയിച്ചു എന്ന മുദ്രാവാക്യവുമായി തടിച്ചുകൂടിയ വന്‍ ജനക്കൂട്ടം ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍’, അമേരിക്കയുടെ ആര്‍ജവവും സുരക്ഷിതത്വവും അന്തസ്സും കൂടുതല്‍ ഉന്നതിയിലെത്തിക്കുക തുടങ്ങിയ …

സ്വര്‍ണ്ണം: പവന് 59,600 രൂപ

തിരുവനന്തപുരം: സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിനു വില 59,600 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാമിന് 15 രൂപയാണ് തിങ്കളാഴ്ച കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 7450 രൂപയായി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് 59640 രൂപ ഒരു പവന്‍ സ്വര്‍ണ്ണത്തിനു വിലയായിരുന്നു.

ഷാരോണ്‍ ആത്മാര്‍ത്ഥ പ്രണയത്തിന്റെ രക്തസാക്ഷി: ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണ്‍

തിരുവനന്തപുരം: അഗാധ പ്രണയത്തിന്റെ രക്തസാക്ഷിയാണ് പാറശ്ശാല ഷാരോണെന്ന് കാസര്‍കോട് ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. ഷാരോണ്‍ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മക്ക് ശിക്ഷ നല്‍കിയ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഇരുത്തം വന്ന ഒരു ക്രിമിനലിനെ പോലെയുള്ള പ്രതികരണമാണ് ഗ്രീഷ്മയില്‍ നിന്നുണ്ടായത്. വെല്ലുവിളികള്‍ നിറഞ്ഞ കേസില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് അന്വേഷണ സംഘം കളത്തിലിറങ്ങിയത്. ഒരു തവണ പോലും ഗ്രീഷ്മ കഷായം കുടിച്ചിട്ടില്ല. ഒരു ഡോക്ടറും ഗ്രീഷ്മയ്ക്ക് കഷായം കുറിച്ചു കൊടുത്തിട്ടില്ലെന്നു അന്വേഷണത്തിന്റെ തുടക്കത്തില്‍ …

ഷാരോണ്‍ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; വിധി കേട്ടിട്ടും ഭാവവ്യത്യാസങ്ങളില്ലാതെ ഗ്രീഷ്മ, പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍, പരമാവധി ശിക്ഷയ്ക്ക് പ്രായം പ്രശ്‌നമല്ലെന്ന് കോടതി, കേരളപൊലീസിനു കോടതിയുടെ അഭിനന്ദനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി പാറശ്ശാല, പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര, അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീര്‍ വധശിക്ഷ നല്‍കിയത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണെന്നു പരിഗണിച്ച്. ചെറിയ വയസ്സാണെന്നും ബിരുദാനന്തര ബിരുദധാരിയാണെന്നും പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും ശിക്ഷ പരമാവധി കുറച്ചു തരണമെന്നും ഗ്രീഷ്മ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ശിക്ഷയ്ക്ക് പ്രായം പ്രശ്‌നമല്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഒന്നാം പ്രതിക്ക് വധശിക്ഷ നല്‍കിയത്.അതേ സമയം ശിക്ഷാവിധി കേട്ട് ഗ്രീഷ്മയില്‍ യാതൊരു ഭാവവ്യത്യാസവും പ്രകടമായില്ല. എന്നാല്‍ വിധി കേട്ട് ഷാരോണിന്റെ …

നൊന്തുപെറ്റ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍; നാടിനെ നടുക്കിയ കൊല നടത്തിയത് കാമുകനൊപ്പം ജീവിക്കാന്‍

കണ്ണൂര്‍: ഒന്നര വയസ്സുള്ള മകനെ കടലില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തയ്യില്‍ സ്വദേശിനിയായ ശരണ്യ(23)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലാണ് ശരണ്യയെ അവശനിലയില്‍ കണ്ടെത്തിയത്. വിഷം അകത്തു ചെന്നിട്ടുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് ശരണ്യയെ തിരിച്ചറിഞ്ഞത്.2020 നവംബര്‍ 17ന് ആണ് ശരണ്യ തന്റെ ഒന്നരവയസ്സുള്ള മകനെ തയ്യില്‍ …

ഷാരോണ്‍ വധം: ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീര്‍ ആണ് ശിക്ഷ വിധിച്ചത്. കാമുകന്‍ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നു ദിവസം കൊണ്ടാണ് അതിവേഗ കോടതി വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മലകുമാരന്‍ നായരെ കോടതി മൂന്നു വര്‍ഷത്തെ തടവിനും ശിക്ഷിച്ചു.2022 ഒക്ടോബര്‍ 14ന് ആണ് ഷാരോണിനു കഷായത്തില്‍ വിഷം കലര്‍ത്തി ഗ്രീഷ്മ നല്‍കിയത്.11 …

യുവാവ് ഫാക്ടറിയിലെ ശുചിമുറിയുടെ വാതിലില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി, യുവാവിന്റെ ഫോണിലേക്ക് വന്ന ഫോണ്‍കോള്‍ ആരുടേത്?

കാസര്‍കോട്: പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളിയായ യുവാവിനെ ശുചിമുറിയുടെ വാതിലില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടക്കാട്, വന്നലോത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ പാക്കിംഗ് വിഭാഗം തൊഴിലാളിയായ കൗഷിക് ബാഗ്ഡി (24)യാണ് മരിച്ചത്. പശ്ചിമ ബംഗാള്‍, പണുറുയ, ബാര്‍ബം സ്വദേശിയാണ്. രണ്ടുവര്‍ഷമായി കൊടക്കാട്ടെ ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്നു കൗഷിക്. ഞായറാഴ്ച ഉച്ചവരെ കൗഷിക് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു. അതിനു ശേഷമാണ് ശുചിമുറിയിലെത്തി സിന്റക്‌സ് വാതിലിന്റെ ഫ്രെയിമില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയത്. സഹതൊഴിലാളികള്‍ …

ഒരു വയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ എല്‍.ഇ.ഡി ബള്‍ബ് പുറത്തെടുത്തു; വില്ലനായത് റിമോട്ടിലെ ബള്‍ബ്

മധുര: ഒരു വയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ എല്‍.ഇ.ഡി ബള്‍ബ് മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്കൊടുവില്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം.കടുത്ത പനിയും ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു വയസ്സുള്ള പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ ഡോക്ടറെ കാണാനെത്തിയത്. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശ്വാസനാളത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി സംശയം തോന്നി. തുടര്‍ന്ന് എക്‌സറേ പരിശോധനയിലാണ് ശ്വാസനാളത്തില്‍ എല്‍.ഇ.ഡി ബള്‍ഡ് കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിച്ചത്.മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ബള്‍ബ് പുറത്തെടുത്തത്. കളിപ്പാട്ടത്തിന്റെ റിമോര്‍ട്ടിലെ ബള്‍ബാണ് കുട്ടിയുടെ ശ്വാസനാളത്തില്‍ …

മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി; ശബരിമല നടയടച്ചു, ഇത്തവണ ദര്‍ശനത്തിനെത്തിയത് അരക്കോടിയിലേറെ ഭക്തര്‍

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി കുറിച്ചു നടയടച്ചു. പന്തള രാജ പ്രതിനിധി തൃക്കേട്ടനാള്‍ രാജരാജവര്‍മ്മയുടെ ദര്‍ശനത്തോടെ തിങ്കളാഴ്ച രാവിലെ 6.30മണിക്കാണ് നടയടച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനു നട തുറന്ന ശേഷം കിഴക്കേ മണ്ഡപത്തില്‍ ഗണപതി ഹോമം നടന്നു. തുടര്‍ന്ന് തിരുവാഭരണ സംഘം പേടകങ്ങളുമായി അയ്യനെ തൊഴുതു വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചു. രാജപ്രതിനിധി സോപാനത്തിലെത്തി അയ്യപ്പ ദര്‍ശനം നടത്തിയ ശേഷം മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ …

നെല്ലിക്കുന്നിലെ ഷംസുദീന്‍ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശിയും മഞ്ചത്തടുക്കയില്‍ താമസക്കാരനുമായ ഷംസുദീന്‍ (52) അന്തരിച്ചു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. പരേതനായ അബ്ദുല്‍ റഹ്‌മാന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: മിസ്‌രിയ. മക്കള്‍: സലാഹുദീന്‍ (വിദ്യാര്‍ത്ഥി), ഷഹല. മരുമകന്‍: മുസമ്മില്‍ തലശ്ശേരി. സഹോദരന്‍: നിസാര്‍.

പറഞ്ഞതു പോലെ ചെയ്തു; ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും മുമ്പ് ടിക്ക്‌ടോക്ക് വീണ്ടും

വാഷിംഗ്ടണ്‍ ഡി.സി: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കാനിരിക്കെ ടിക് ടോക്ക് ആപ്പിന്റെ ഓണ്‍ലൈന്‍ സാന്നിധ്യം അമേരിക്കയില്‍ ഉറപ്പാക്കി. 14 മണിക്കൂര്‍ ഈ ആപ്പ് അമേരിക്കയില്‍ ഉപരോധത്തിലായിരുന്നു. ടിക്ക് ടോക്കിന്റെ ഉപരോധം താല്‍ക്കാലികമായി തടയുമെന്നു ഞായറാഴ്ച രാവിലെ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍നെറ്റിലൂടെ പ്രഖ്യാപിച്ചിരുന്നു. ടിക്ക്‌ടോക്കിനെ പിന്തുണയ്ക്കുന്ന ടെക് കമ്പനികള്‍ക്കു സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അധികാരമേറ്റെടുത്ത ശേഷം ടിക്ക്‌ടോക്ക് ആപ്പിന്റെ അമേരിക്കയിലെ ഭാവി പ്രസിഡന്റ് ട്രംപ് തീരുമാനിക്കും.