പാലക്കുന്ന് ഭരണി മഹോത്സവം; വെടിക്കെട്ട് നടത്തിയതിനു ക്ഷേത്രം ഭാരവാഹികളും പടക്കക്കാരനും ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തിയതിനു പൊലീസ് കേസെടുത്തു. ക്ഷേത്ര ഭരണസമിതി ജനറല്‍ സെക്രട്ടറി രാജേന്ദ്രനാഥ്, പ്രസിഡണ്ട് അഡ്വ. കെ. ബാലകൃഷ്ണന്‍, വെടിക്കെട്ടുകാരന്‍ നീലേശ്വരം ചെറപ്പുറം, പാലക്കാട്ട് ഹൗസിലെ പി.വി ദാമോദരന്‍ (73), കണ്ടാല്‍ അറിയാവുന്ന മറ്റു അഞ്ചു പേര്‍ എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ പരാതിയിലാണ് കേസ്. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ അവിവേകത്തോടെയും ഉദാസീനതയോടു കൂടിയും ഉത്സവം കാണാന്‍ വന്ന പൊതുജനങ്ങള്‍ക്കും മറ്റും അപകടം ഉണ്ടാക്കാന്‍ …

ജോലി കഴിഞ്ഞു വീട്ടിലേക്കു നടന്നു പോകുന്നതിനിടയില്‍ ക്രഷര്‍ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു; സംഭവം നീര്‍ച്ചാല്‍ ടൗണില്‍

കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ക്രഷര്‍ ജീവനക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. നീര്‍ച്ചാല്‍, ബേളയിലെ ശങ്കര്‍ പ്രസാദ് റൈ (60)ആണ് മരിച്ചത്. നീര്‍ച്ചാല്‍, പൂവാളയിലെ ക്രഷര്‍ ജീവനക്കാരനാണ്. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ നീര്‍ച്ചാല്‍ ടൗണില്‍ ആള്‍ക്കാരുടെ മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഭാര്യ: ശാരദ. മക്കള്‍: വീണ, നയന, വിനയ. മരുമക്കള്‍: രവി, വിനയകുമാര്‍. സഹോദരങ്ങള്‍: …

നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം

നീലേശ്വരം:നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം മാര്‍ച്ച് 4 മുതല്‍ 9 വരെ ആഘോഷിക്കും. 27ന് വരച്ചുവെക്കലോടെ പെരുങ്കളിയാട്ടത്തിന് തുടക്കമാവും. മാര്‍ച്ച് ഒന്നിന് നീലേശ്വരം മന്ദം പുറത്തുകാവ് വടക്കേ കളരിയില്‍ നിന്നു കലശ പാത്രം കൊണ്ടുവരും. മാര്‍ച്ച് രണ്ടിന് രാവിലെ പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കലവറ ഘോഷയാത്ര. വൈകുന്നേരം സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടക്കും. മാര്‍ച്ച് മൂന്നിന് കഴകപ്പായ ഘോഷയാത്ര. തുടര്‍ന്ന് ലളിത സഹസ്രനാമം. നാലിന് രാവിലെ പള്ളിക്കര ശ്രീ …

പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം 27ന്; വൈകുന്നേരം 4 മണി മുതല്‍ കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാതയില്‍ ഗതാഗത നിയന്ത്രണം

കാസര്‍കോട്: പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം വ്യാഴാഴ്ച നടക്കും. ഉത്സവം കണക്കിലെടുത്തു ഫെബ്രുവരി 27 വൈകുന്നേരം 4 മണി മുതല്‍ 28ന് രാവിലെ എട്ടു മണി വരെ കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.കാസര്‍കോട് ഭാഗത്തു നിന്നുള്ള ബസ് അടക്കുള്ള എല്ലാ വലിയ വാഹനങ്ങളും കാസര്‍കോട് നിന്നു എന്‍എച്ച് 66 വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകണം. ചെറുവാഹനങ്ങള്‍ കളനാട് നിന്നും തിരിഞ്ഞു ചട്ടഞ്ചാല്‍ റോഡില്‍ പ്രവേശിച്ച് എന്‍എച്ച് വഴി പോകണം.കാഞ്ഞങ്ങാട് ഭാഗത്തു നിന്നും …

ഇസ്തിരിയിട്ടു മിനുങ്ങി നടക്കാന്‍ ഇവര്‍ വേണം; അവരുടെ വസ്ത്രങ്ങള്‍ ഇസ്തിരിയിടാന്‍ അവര്‍ക്കു സമയമില്ല

നാട്ടുകാരുടെ വസ്ത്രത്തിന്റെ ചുളിവുകള്‍ നിവര്‍ത്തിക്കൊടുക്കുന്ന കൃഷ്ണകുമാറിന്റെ മുഖത്തും ശരീരത്തിലും ചുളിവുകള്‍ വന്നു തുടങ്ങി. എഴുപത്തി ഒന്നിലെത്തിയ കൃഷ്ണകുമാര്‍ അമ്പത്തിരണ്ട് വര്‍ഷമായി ചുട്ടുപൊള്ളുന്ന ഇസ്തരിപ്പെട്ടിയെ തന്റെ ഇഷ്ട തൊഴിലുപകരണമായി കൊണ്ടുനടക്കുന്നു. 1972ല്‍ ആരംഭിച്ച ഈ തൊഴില്‍ ഇന്നും മുടക്കമില്ലാതെ തുടരുന്നു. കഞ്ഞി പ്രാക്ക് ബനിയനും വെള്ളമുണ്ട് മാടിക്കുത്തി ഉടുത്തും ഇസ്തരി മേശക്ക് അരികില്‍ അക്ഷോഭ്യനായി വലതുകയ്യില്‍ മുറുകിപ്പിടിച്ച ഇസ്തരിപ്പെട്ടിയുമായി തന്റെ കടയില്‍ എന്നും കൃഷ്ണകുമാറിനെ കാണാം. ആദ്യകാലത്ത് സ്വന്തം വീട്ടില്‍ വെച്ചാണ് 1972ല്‍ ഇസ്തരി പണി തുടങ്ങിയത്. അന്ന് …

ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് യന്ത്രസാമഗ്രികള്‍ കടത്തിക്കൊണ്ടു പോയ കേസ്; യുവ എഞ്ചിനീയര്‍ അറസ്റ്റില്‍

കാസര്‍കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് യന്ത്രസാമഗ്രികളും ലാപ്‌ടോപ്പും അടക്കം കവര്‍ച്ച ചെയ്തു കൊണ്ടു പോയ കേസില്‍ യുവ എഞ്ചിനീയര്‍ അറസ്റ്റില്‍. ബീഹാര്‍, ഔറംഗാബാദ് സ്വദേശിയും ബംഗ്‌ളൂരുവിലെ കമ്പനിയില്‍ എഞ്ചിനീയറുമായ എം.ഡി മുസ്ലിം എന്ന സര്‍ഫാസി(25)നെയാണ് മേല്‍പ്പറമ്പ് എസ്.ഐ കെ വേലായുധനും സംഘവും അറസ്റ്റു ചെയ്തത്. എ.എസ്.ഐ മാരായ സലിന്‍, ശ്രീജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. കാസര്‍കോട്, കെ.പി നിവാസിലെ കെ.കെ ഷാജി (42)യുടെ പരാതി പ്രകാരമാണ് അറസ്റ്റ്. പരാതിക്കാരന്റെ ഉടമസ്ഥതയില്‍ പൊയ്‌നാച്ചിയില്‍ …

17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; പ്രതിയെ ജയിലിലടച്ചു

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് അഞ്ചുമാസം ഗര്‍ഭിണിയാക്കിയെന്ന കേസിലെ പ്രതിയെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. അഡൂര്‍, പാണ്ടിയിലെ സുരേഷി(20)നെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പോയത്. ഡോക്ടര്‍ നടത്തിയ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തി. ഇക്കാര്യം ഡോക്ടര്‍ ആദൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയാന്‍ പത്തു ദിവസം മാത്രം ബാക്കിയിരിക്കെയാണ് …

ബേപ്പിലെ കരിച്ചേരി ലീലാവതി അന്തരിച്ചു

കാസര്‍കോട്: മുളിയാര്‍ ബേപ്പിലെ പരേതനായ തുളിച്ചേരി മാധവന്‍ നായരുടെ ഭാര്യ കരിച്ചേരി ലീലാവതി (75) അന്തരിച്ചു.മക്കള്‍: ജയപ്രകാശ് (എ.എസ്.ഐ.,സ്‌പെഷ്യല്‍ ബ്രാഞ്ച് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍), അമ്പിളി, നിഷ. മരുമക്കള്‍: ഷീന (ചെമ്മനാട്), നാരായണന്‍ (ഞെക്ലി), വേണുഗോപാലന്‍ (കുണ്ടൂച്ചി). സഹോദരങ്ങള്‍: ലക്ഷ്മിയമ്മ (മുനിയൂര്‍), കാര്‍ത്യായനി (പാടി). സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 3ന് വീട്ടുവളപ്പില്‍.

പള്ളങ്കോട്ട് സര്‍വ്വേയ്ക്കിടയില്‍ മരിച്ച ജീവനക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി

കാസര്‍കോട്: പയസ്വിനി പുഴയില്‍ ചെക്ക്ഡാം നിര്‍മ്മിക്കുന്നതിനുള്ള സര്‍വ്വേക്കിടയില്‍ പുഴയില്‍ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടു പോയി. ആലപ്പുഴ, മാവേലിക്കര, ചെറിയനാട്, മാമ്പ്രതൂമ്പിനാല്‍ വീട്ടില്‍ ടി നിഖില്‍ (27) ചൊവ്വാഴ്ച ഉച്ചയോടെയാണ് പയസ്വിനി പുഴയില്‍ പള്ളങ്കോട്ട് അപകടത്തില്‍പെട്ട് മരിച്ചത്. സര്‍വ്വേ നടത്തുന്നതിനിടയില്‍ കല്ലിനു മുകളില്‍ നിന്നു വഴുതി വീണ് ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം.ഒറിജിന്‍ എന്ന കമ്പനിയില്‍ കരാര്‍ ജീവനക്കാരനായിരുന്ന നിഖിലും മറ്റു മൂന്നു പേരും ഒരാഴ്ച മുമ്പാണ് സര്‍വ്വേക്കായി പള്ളങ്കോട്ട് എത്തിയത്. ടി.ആര്‍ തുളസീധരന്‍-ഷീല …

പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം: ഇന്ന് മൂന്നാം കളിയാട്ടം

കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തില്‍ മൂന്നാം കളിയാട്ടം ബുധനാഴ്ച രാവിലെ ആരംഭിച്ചു. പുലര്‍ച്ചെ 6 മണിക്ക് ആലി തെയ്യ (കാര്യക്കാരന്‍)വും പ്രസാദ വിതരണവും.വൈകിട്ട് 5 മണി മുതല്‍ പുലിക്കണ്ടന്‍, കാളപുലിയന്‍, വേട്ടക്കൊരുമകന്‍ തെയ്യങ്ങളുടെ വെള്ളാട്ടവും9ന് പുഷ്പാര്‍ച്ചന പൂജയും പുല്ലൂര്‍ണ്ണന്‍ തെയ്യത്തിന്റെ വെള്ളാട്ടവും. തുടര്‍ന്ന് എഴുന്നള്ളത്ത്, ബിംബ ദര്‍ശനം മുതലായവയും നടക്കും. 12മണിക്ക് പുല്ലൂരാളി, മന്ത്രമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ തോറ്റവും തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും, കുളിച്ചേറ്റവും ഉണ്ടാവും.

മഹാശിവരാത്രി; ഗവര്‍ണറും ഭാര്യയും രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

തളിപ്പറമ്പ്: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ളേക്കറും ഭാര്യ അനഘ അര്‍ളേക്കറും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മഹാശിവരാത്രി പ്രമാണിച്ച് ബുധനാഴ്ച രാവിലെ 8.30 മുതല്‍ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിച്ചിരുന്നു. പൊന്നിന്‍ കുടം വച്ചു തൊഴുത ഗവര്‍ണ്ണറും ഭാര്യയും അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ഗവര്‍ണറേയും ഭാര്യയേയും ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി.പി വിനോദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് ഡിവൈ.എസ്.പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയത്.

ശിവരാത്രി: ശിവക്ഷേത്രങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരം

കാസര്‍കോട്: ശിവ പ്രാര്‍ത്ഥനകള്‍ കൊണ്ട് ശിവക്ഷേത്രങ്ങള്‍ ബുധനാഴ്ച ഭക്തിസാന്ദ്രമായി. വ്രതാനുഷ്ഠാനങ്ങളോടെ ക്ഷേത്രങ്ങളിലെത്തിയ ഭക്തജനങ്ങള്‍ പൂജകളിലും അഭിഷേകങ്ങളിലും പ്രാര്‍ത്ഥനകളിലും ഭജനകളിലും ശിവ പഞ്ചാക്ഷര നാമജപങ്ങളിലും മുഴുകുന്നു. ജില്ലയില്‍ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, നീലേശ്വരം തളിയില്‍ ക്ഷേത്രം, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, വേലക്കുന്ന് ശിവക്ഷേത്രം, അഡൂര്‍ മഹാലിംഗേശ്വര ക്ഷേത്രം, അദല്‍പാടി ഉമാമഹേശ്വരി ക്ഷേത്രം, പാടി കൈലാസ ക്ഷേത്രം, നാരമ്പാടി ഉമാ മഹേശ്വര ക്ഷേത്രം, ബേളൂര്‍ മഹാശിവക്ഷേത്രം, മട്ടലായി മഹാശിവക്ഷേത്രം, പൂങ്കാവനം ക്ഷേത്രം, മധൂര്‍ മദനന്തേശ്വര ക്ഷേത്രം, …

സിപിഎമ്മിന്റെ റോഡിലെഴുത്ത് പൊലീസ് തിരുത്തി; സിപിഎം എന്നതിനെ നോ ക്രൈം എന്നാക്കി

കാസര്‍കോട്: സര്‍വ്വകക്ഷി യോഗത്തിലെടുത്ത തീരുമാനത്തിനു പിന്നാലെ സിപിഎമ്മിന്റെ റോഡിലെഴുത്ത് പൊലീസ് തിരുത്തി. പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂര്‍, രാമവില്യം കഴകത്തിലേക്കുള്ള റോഡിലെ എഴുത്താണ് പൊലീസ് തിരുത്തിയത്. ഇംഗ്ലീഷില്‍ സിപിഐഎം(CPIM) എന്നാണ് പ്രവര്‍ത്തകര്‍ എഴുതിയത്. പൊലീസ് അത് NO CRIME (നോ ക്രൈം) എന്നു തിരുത്തുകയായിരുന്നു; എന്നോടു ദയ കാണിക്കണേ എന്ന് റോഡ് യാചിക്കുന്നതു പോലെ. പെരുങ്കളിയാട്ട സ്ഥലത്ത് രാഷ്ട്രീയ ചിഹ്നങ്ങളോ തോരണങ്ങളോ എഴുത്തുകളോ പാടില്ലെന്നു ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. …

എട്ടു ചാക്ക് ഹാൻസുമായി യുവാവ് പിടിയിൽ

കല്‍പ്പറ്റ: എട്ടു ചാക്ക് ഫാന്‍സുമായി യുവാവിനെ പൊലീസ് പിടികൂടി. വയനാട് കുമ്പളക്കാട്ടിലെ അസ്ലം (36) ആണ് അറസ്റ്റിലായത്. ഓട്ടോയില്‍ ഹാന്‍സ് കടത്തുന്നതിനിടയിലാണ് കുമ്പളക്കാട്ട് അസ്ലം പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ കമ്പളക്കാട് ഭാഗത്ത് നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് ഓട്ടോയില്‍ ഹാന്‍സ് കടത്താനുള്ള ശ്രമമാണ് പൊലീസ് തകര്‍ത്തത്. 8 ചാക്കുകളിലായി 1595 പാക്കറ്റ് ഹാന്‍സ് ഉണ്ടായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാന്‍സ് നല്‍കുന്നവരിലെ പ്രാധാന കണ്ണിയാണ് അസ്ലം. കമ്പളക്കാട് സബ് ഇന്‍സ്‌പെക്ടര്‍ എന്‍.എ. രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വാണിനഗറില്‍ വന്‍ തീപിടുത്തം; ഷെഡില്‍ സൂക്ഷിച്ചിരുന്ന 2000 തേങ്ങയും 3 ചാക്ക് അടയ്ക്കയും അലമാരയും കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: എന്‍മകജെ പഞ്ചായത്തിലെ പഡ്രെ, വാണിനഗറില്‍ വന്‍ തീപിടുത്തം. വാണിനഗര്‍, എലന്തോടിയിലെ സുകേഷിന്റെ ഉടമസ്ഥതതയിലുള്ള ഷെഡിലാണ് തീപിടുത്തം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 12.30 മണിയോടെയായിരുന്നു തീപിടുത്തം. ഷെഡും അകത്തുണ്ടായിരുന്ന 2000 തേങ്ങ, മൂന്നു ചാക്കു അടയ്ക്ക, സ്റ്റീല്‍ അലമാര എന്നിവ കത്തി നശിച്ചു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി സുകേഷ് നല്‍കിയ പരാതിയില്‍ പറഞ്ഞു. ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജയിലില്‍ നിന്നു ഇറങ്ങി വീണ്ടും ലഹരിവില്‍പ്പന; കാറില്‍ കടത്തിയ 41.250 ഗ്രാം എം.ഡി.എം.എയുമായി 2 പേര്‍ കോത്തായിമുക്കില്‍ അറസ്റ്റില്‍

പയ്യന്നൂര്‍: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാക്കള്‍ 41.250 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റില്‍. പരിയാരം, ചുടല, കാനത്തത്തില്‍ വീട്ടില്‍ മുഹമ്മദ് അഫ്രീദ് (24), തളിപ്പറമ്പ് സയ്യിദ് നഗറിലെ മുഹമ്മദ് ദില്‍ഷാദ്(30) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസും കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് കണ്ടോത്ത് വച്ച് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാളിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ വാഹന പരിശോധനക്കിടയിലാണ് കാറില്‍ കടത്തിയ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിലായത്. ഇരുവരും മയക്കുമരുന്നുമായി നേരത്തെ പല തവണ പിടിയിലാവുകയും …

ഭര്‍തൃവീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്ക് പോയ 23കാരിയെ കാണാതായി; ഭര്‍ത്താവിന്റെ പരാതിയില്‍ ചന്തേര പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഭരതൃവീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ കാണാതായി. വലിയപറമ്പ്, മാടക്കാല്‍, തേറ്റന്‍ ഹൗസിലെ ടി. ലാലുവിന്റെ ഭാര്യ ആതിര (22)യെയാണ് കാണാതായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആതിര സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു ഭര്‍ത്താവ് ലാലു നല്‍കിയ പരാതിയില്‍ പറഞ്ഞു. തിരിച്ചു വരാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കാസര്‍കോട് ജില്ലയിലെ റെയില്‍വെ യാത്രാ സൗകര്യം: റെയില്‍വേക്ക് അധികച്ചെലവില്ലാത്ത നാലു നിര്‍ദ്ദേശങ്ങളുമായി പാസഞ്ചേഴ്‌സ് അസോ. കോര്‍ഡിനേഷന്‍ കമ്മിറ്റി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ റെയില്‍വെ യാത്ര സൗകര്യം വര്‍ധിപ്പിക്കുന്നതിനു ഷൊര്‍ണൂര്‍-മംഗ്‌ളൂരു മെമു അനുവദിക്കുകയോ, കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ മംഗ്‌ളൂരു വരെയോ അല്ലെങ്കില്‍ മഞ്ചേശ്വരം വരെയോ നീട്ടുകയോ വേണമെന്ന് കാസര്‍കോട് ജില്ലാ റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍സ് കോഓഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ കാസര്‍കോട് വരെ നീട്ടണമെന്നും അന്ത്യോദയ എക്‌സ്പ്രസ് ആഴ്ചയില്‍ ആറു ദിവസം സര്‍വ്വീസ് നടത്തണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യമുന്നയിച്ചു. റെയില്‍വെക്ക് അധിക ചെലവോ പ്രത്യേക നഷ്ടമോ ഇല്ലാതെ എളുപ്പത്തില്‍ തീരുമാനിക്കാവുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നു പാസഞ്ചേഴ്‌സ് അസോസിയേഷന്‍ …