റിട്ട. സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥന്‍ എച്ച് ഉമേശ് പൈ അന്തരിച്ചു

കാസര്‍കോട്: വിദ്യാനഗര്‍, ചിന്മയ കോളനിയിലെ റിട്ടയേര്‍ഡ് സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥന്‍ എച്ച് ഉമേശ് പൈ (84)അന്തരിച്ചു. ഭാര്യ: പരേതയായ ജയലക്ഷ്മി പൈ. മക്കള്‍: സുബ്രഹ്‌മണ്യ പൈ(എല്‍ ഐ സി അഡൈ്വസര്‍ ), ഹരീഷ് പൈ(എല്‍ ഐ സി ഡവലപ്‌മെന്റ് ഓഫീസര്‍ ബണ്ട്വാള്‍), പത്മിനി കാമത്ത് (ഹൂബ്ലി). മരുമക്കള്‍: സുഷമറാവു, പരേതനായ വിനയ് കാമത്ത് (ഹൂബ്ലി).

ഉപ്പളയടക്കം സംസ്ഥാനത്തെ 9 പുഴകളില്‍ പ്രളയ സാധ്യതാമുന്നറിയിപ്പ്; ജാഗ്രതയ്ക്ക് നിര്‍ദ്ദേശം

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഉപ്പള പുഴ ഉള്‍പ്പെടെ സംസ്ഥാനത്തെ ഒന്‍പതു പുഴകളില്‍ പ്രളയത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. കേന്ദ്ര ജല കമ്മീഷന്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. പ്രസ്തുത പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നദികളില്‍ ഇറങ്ങാനോ മുറിച്ചുകടക്കാനോ പാടില്ലെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന പക്ഷം മാറിത്താമസിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.മീനച്ചാല്‍, കോരപ്പുഴ, അച്ചന്‍കോവില്‍, മണിമല, വാമനപുരം, പെരുമ്പ, ഭാരതപ്പുഴ എന്നീ പുഴകളിലാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയ മറ്റു പുഴകള്‍.

കാസര്‍കോട് ഗവ. കോളേജിലെ ബിരുദവിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ മാതാവിനെ ഫോണില്‍ വിളിച്ചതിനു തൊട്ടു പിന്നാലെ, കാരണം ദുരൂഹം

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍, കണ്ണിത്തോട് ഹൗസില്‍ പി.ഡി അഭിഷേക് (20)ആണ് മരിച്ചത്. വിദ്യാനഗര്‍ ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ താഴത്തെ നിലയിലെ മൂന്നാം നമ്പര്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടതെന്നു പറയുന്നു. വിവരം ഉടന്‍ തന്നെ ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം …

ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, ബാരിക്കാട്, നാല്‍ത്തടുക്കിലെ ഗോപാലന്‍ (72) ആണ് മരിച്ചത്. തിങ്കളാഴ്ച വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: മാധവി. മക്കള്‍: വിനോദ്, ബിന്ദു. മരുമകന്‍: രവി. സഹോദരങ്ങള്‍: നാരായണന്‍, സുന്ദരി, ഗിരിജ, ശാരദ, നാരായണി, കല്യാണി, ചന്ദ്രാവതി, പരേതനായ സുകുമാരന്‍ ബേഡകത്ത് വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍ കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ …

വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്ന കേസ്: പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നും പരാതി

വയനാട്: തിരുനെല്ലിയിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പൊലീസ് പോക്സോ കേസും ചുമത്തി. യുവതിയുടെ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടർന്നാണിത്. മാനന്തവാടി പിലാക്കാവ് തറയിൽ ദിലീഷിനെതിരെയാണ്(35) നടപടി.കാട്ടിക്കുളം എടയൂർക്കുന്ന് സ്വദേശി പ്രവീണയെ(34) ഞായറാഴ്ചയാണ് ദിലീഷ് കൊലപ്പെടുത്തിയത്. പ്രവീണയുടെ മൂത്തമകൾ അനർഘയെയും വെട്ടി. കൊലപാതകത്തിനു പിന്നാലെ ഇളയമകൾ അബിനയെ തട്ടിക്കൊണ്ടു പോയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കൽപറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.കൃത്യത്തിനു പിന്നാലെ …

കൗമാര പ്രണയങ്ങളിൽ പോക്സോ കേസും ജയിലും വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കൗമാരക്കാരുടെ പ്രണയബന്ധത്തിന്റെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുക്കുന്നില്ലെന്നും അവരെ ജയിലിലടയ്ക്കുന്നില്ലെന്നും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് നിലവിലെ നിയമങ്ങളിൽ പരിഷ്കാരം വരുത്തുന്നതു സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോടു കോടതി ആവശ്യപ്പെട്ടു. ജൂലൈ 25നു മുന്നോടിയായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഒപ്പം രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസ നയം രൂപീകരിക്കാനും പോക്സോ നിയമവുമായി ബന്ധപ്പെട്ട കേസുകൾ സമഗ്രമായി വിലയിരുത്താനും കേന്ദ്രസർക്കാരിനോടു നിർദേശിച്ചു. അമിക്കസ്ക്യൂറിയുടെ നിർദേശങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഒക, ഉജ്ജൽ ഭുയൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി. …

ജോര്‍ജിയയില്‍ ഭര്‍ത്താവ് ഭാര്യയെയും കാമുകിയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

-പി പി ചെറിയാന്‍ ജോര്‍ജിയ: ജോര്‍ജിയയില്‍ ഒരാള്‍ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ വീട്ടിലെത്തി അവരെയും വെടിവച്ചു കൊന്നു. തുടര്‍ന്ന് സ്വയം വെടിവെച്ച് ആത്മഹത്യചെയ്തതായി അധികൃതര്‍ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ജോര്‍ജിയയിലെ ഡാല്‍ട്ടണിലാണ് ഇരട്ട കൊലപാതകവും ആത്മഹത്യയും നടന്നത്.അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ജീവനക്കാര്‍ ഉദ്യോഗസ്ഥരെ വീട്ടില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് തലയില്‍ വെടിയേറ്റ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.ഡിറ്റക്ടീവുകള്‍ ഉടന്‍ അന്വേഷണം ആരംഭിച്ചു, ബുധനാഴ്ച പുലര്‍ച്ചെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു പുരുഷനെന്നു സംശയിക്കുന്നൊരാള്‍ ഇറങ്ങുന്നത് കാണിക്കുന്ന നിരീക്ഷണ വീഡിയോ …

പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ അടിയന്തര വാതില്‍ തുറക്കാന്‍ ശ്രമം: വിമാനം വഴിതിരിച്ചുവിട്ടു

-പി പി ചെറിയാന്‍ ഹ്യൂസ്റ്റണ്‍, ടെക്‌സസ്: ടോക്കിയോയില്‍ നിന്ന് ഹ്യൂസ്റ്റണിലേക്ക് പോകുകയായിരുന്ന വിമാനത്തിലെ ഒരു യാത്രക്കാരന്‍ അടിയന്തര വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനം മണിക്കൂറുകള്‍ക്ക് ശേഷം സിയാറ്റിലിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് ഫ്‌ലൈറ്റ് ആണ് വഴി തിരിച്ചുവിട്ടത്.വിമാനയാത്രയ്ക്കിടെ ഒരു പുരുഷ യാത്രക്കാരന്‍ അടിയന്തര വാതില്‍ തുറക്കാന്‍ ശ്രമിച്ചതായും മറ്റ് യാത്രക്കാരും തൊഴിലാളികളും അദ്ദേഹത്തെ തടഞ്ഞുവച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിയാറ്റില്‍ പോലീസ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു വിമാനം ഹ്യൂസ്റ്റണിലേക്കുള്ള യാത്ര പുനരാരംഭിച്ചു.

ഒക്കലഹോമ ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ പാര്‍ട്ടിയില്‍ വെടിവയ്പ്പ്: 21 ക്കാരന്‍ കൊല്ലപ്പെട്ടു

-പി പി ചെറിയാന്‍ മിഡ്വെസ്റ്റ് സിറ്റി,ഒക്കലഹോമ: മിഡ്വെസ്റ്റ് സിറ്റിയിലെ ഒരു ഹൈസ്‌കൂളില്‍ നടന്ന ഗ്രാജുവേഷന്‍ പാര്‍ട്ടിയില്‍ ഉണ്ടായ വെടിവെപ്പില്‍ 21കാരന്‍ കൊല്ലപ്പെട്ടു.23ന് രാത്രി 10:20ന് ആയിരുന്നു വെടിവയ്‌പ്പെന്നു പൊലീസ് പറഞ്ഞു. വെടിവെയ്പ്പിന്റെ ശബ്ദം കേട്ട് പൊലീസ് സംഭവസ്ഥലത്തു എത്തിയപ്പോള്‍ ആളുകള്‍ പരിഭ്രാന്തരായി ഓടുകയായിരുന്നു. വെടിയേറ്റ മുറിവുകളോടെ ഒരു വീടിന്റെ മുന്‍വശത്ത് കിടന്ന 21 വയസ്സുള്ള ഏതന്‍ ബ്യൂക്സ് എന്ന യുവാവിനെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെങ്കിലും അതിനു മുമ്പു മരണപ്പെട്ടിരുന്നു.

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വിദ്വേഷം പരത്തുന്ന പരാമര്‍ശം; മഞ്ചേശ്വരം സ്വദേശിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു, നിരീക്ഷണം ശക്തമാക്കി

കാസര്‍കോട്: ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. മഞ്ചേശ്വരം സ്വദേശിയായ അസീസ് എന്ന ആള്‍ക്കെതിരെയാണ് കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തത്. വിവിധ മത വിശ്വാസികള്‍ ഉള്ള പ്രസ്തുത വാട്‌സ്ആപ് ഗ്രൂപ്പില്‍ ഒരു വിഭാഗം വിശ്വാസികളെ വ്രണപ്പെടുത്തുന്ന കമന്റിട്ടതിന് 153(എ) പ്രകാരമാണ് പൊലീസ് കേസെടുത്തത്.പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം എല്ലാ സാമൂഹ്യ മാധ്യമങ്ങളും സൈബര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന തരത്തിലുള്ള …

ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് കീഴടങ്ങി

തിരുവനന്തപുരം: ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് കീഴടങ്ങി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. തൊട്ടുപിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. രണ്ടുമാസം മുമ്പാണ് ഉദ്യോഗസ്ഥയായ യുവതിയെ തിരുവനന്തപുരത്ത് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു പിന്നില്‍ ഐബി ഉദ്യോഗസ്ഥനായ സുകാന്ത് ആണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തതോടെ സര്‍വ്വീസില്‍ നിന്നു പിരിച്ചു വിട്ടു. ഇതോടെ …

സെക്യൂരിറ്റി ജീവനക്കാരന്‍ ജോലിക്കിടയില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരന്‍ ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചു. കുമ്പള, കുണ്ടങ്കാരടുക്കയിലെ കെ. ഹംദാന്‍ (60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഡ്യൂട്ടിക്കിടയിലാണ് സംഭവം. ഹംദാനെ വീണു കിടക്കുന്നത് കണ്ട് മറ്റൊരു സെക്യൂരിറ്റി ജീവനക്കാരന്‍ സെക്യൂരിറ്റി ഏജന്‍സി അധികൃതരെ അറിയിച്ചു. ഏജന്‍സി അധികൃതര്‍ അറിയിച്ചത് പ്രകാരം ഫയര്‍ഫോഴ്സ് എത്തി ഹംദാനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുഹ്റ, മക്കള്‍: മുഹമ്മദ് അനസ്, നൂറ.

ഗുരോ, പൊറുക്കണം!

‘അക്കാലത്ത് ലോകത്തെങ്ങുമുള്ള ആളുകള്‍ പേരെഴുതിക്കണം’ എന്ന് ഔഗസ്തസ് സീസര്‍ കല്‍പ്പന പുറപ്പെടുവിച്ചു. കുറേന്യാസ് സിറിയയിലെ ദേശാധികാരി ആയിരിക്കെയാണ് ഒന്നാമത്തെ പേരെഴുത്ത് നടന്നത്: എല്ലാവരും തങ്ങളുടെ സ്വന്തം ദേശത്ത് പോയി പേരെഴുതിക്കേണ്ടതാണ്. (ബൈബിള്‍ പുതിയ നിയമം-ലൂക്കോസിന്റെ സുവിശേഷം. രണ്ടാം അധ്യായം.) ‘പേരെഴുത്ത്’-അതാണ് ഇംഗ്ലീഷിലെ സെന്‍സസ്. 10 വര്‍ഷം കൂടുമ്പോള്‍ പേരെഴുതിക്കുക എന്നതാണ് ഇന്ത്യയിലെ ക്രമം. കണക്കെടുപ്പുകാരന്‍ (സെന്‍സസ് വളണ്ടിയര്‍) വീട് തോറും സന്ദര്‍ശിച്ച് പേര് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പട്ടികയില്‍ രേഖപ്പെടുത്തും. അത് ഇനം തിരിച്ച് ക്രോഡീകരിച്ച് റിപ്പോര്‍ട്ടാക്കും. അതാണ് …

ലോട്ടറി വില്‍പ്പനക്കാരിയെ തുറിച്ചു നോക്കി; ചോദ്യം ചെയ്തപ്പോള്‍ കൈപിടിച്ചു തിരിച്ചു, ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്, സംഭവം പാലാവയല്‍ ടൗണില്‍

കാസര്‍കോട്: തുറിച്ചു നോക്കുകയും ചിരിക്കുകയും ചെയ്തത് ചോദ്യം ചെയ്ത ലോട്ടറി വില്‍പ്പനക്കാരിയായ യുവതിയുടെ കൈപിടിച്ച് തിരിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു.ഞായറാഴ്ച രാവിലെ പാലാവയല്‍ ടൗണിലാണ് സംഭവം. ടൗണില്‍ ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കാന്‍ എത്തിയ 44കാരിയെ ഒരു ഓട്ടോ ഡ്രൈവര്‍ തുറിച്ചു നോക്കുകയും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ചീത്ത വിളിക്കുകയും കൈപിടിച്ച് തിരിക്കുകയും മുഖത്തടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ സര്‍വ്വീസ് റോഡില്‍ മരം മറിഞ്ഞു വീണു; ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: കനത്ത കാറ്റും മഴയും തുടരുന്നതിനിടയില്‍ മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ ദേശീയ പാത സര്‍വ്വീസ് റോഡിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണു. സംഭവ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ്ബ് പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അപകടവിവരം കാസര്‍കോട് പൊലീസിനെ അറിയിച്ചു. എസ്.ഐ റോജോയുടെ നേതൃത്വത്തില്‍ പൊലീസെത്തി ദേശീയ പാത നിര്‍മ്മാണ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരെ വിവരമറിയിച്ചു. അവരെത്തിയാണ് മരം മുറിച്ചു നീക്കിയത്. സ്ഥലത്ത് …

മഴയും കാറ്റും: മഞ്ചേശ്വരം മേഖലയില്‍ വ്യാപക നഷ്ടം; കോയിപ്പാടിയിലും പെര്‍വാട്ടും കടലാക്രമണം, പുഴകള്‍ കരകവിയുന്നു

കാസര്‍കോട്: ശക്തമായി തുടരുന്ന മഴയില്‍ മഞ്ചേശ്വരം താലൂക്കിലെ പുഴകള്‍ കരകവിഞ്ഞു. കടല്‍ക്ഷോഭവും രൂക്ഷമായിട്ടുണ്ട്. ഉപ്പള പുഴ കരകവിഞ്ഞൊഴുകുകയാണ്. മുട്ടത്തു സര്‍വ്വീസ് റോഡില്‍ വെള്ളം കയറി. ബംബ്രാണ പുഴയും കരകവിഞ്ഞിട്ടുണ്ട്. ഇന്നും മഴ തുടരുകയാണെങ്കില്‍ ബംബ്രാണ വയല്‍ ഒറ്റപ്പെട്ടേക്കുമെന്ന് ആശങ്കയുണ്ട്. കുമ്പള കോയിപ്പാടി, പെര്‍വാഡ് കടപ്പുറങ്ങളില്‍ കടല്‍ക്ഷോഭം അനുഭവപ്പെട്ടു. മംഗല്‍പ്പാടി ടിമ്പാറയിലെ പുഷ്പാകരയുടെ വീട്ടുകിണര്‍ ഇന്നു രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങു കടപുഴകി വീണു ഭാഗീകമായി തകര്‍ന്നു. ഞായറാഴ്ച രാത്രി വൊര്‍ക്കാടി പാത്തൂറിലെ അബ്ദുല്‍ മദനിയുടെ വീടിന്റെ ചുറ്റുമതില്‍ …

കളക്ടറേറ്റ് വളപ്പിലെ മരം പൊട്ടി വീണ് വ്യവസായ എസ്റ്റേറ്റിലെ വര്‍ക്ക് ഷോപ്പിനടുത്ത് നിറുത്തിയിട്ടിരുന്ന കാര്‍ തകര്‍ന്നു; കളക്ടറേറ്റ് കോമ്പൗണ്ടിലെ മരങ്ങള്‍ വ്യവസായ എസ്റ്റേറ്റിലെ ഷെഡുകള്‍ക്കും ഭീഷണി

കാസര്‍കോട്: കാസര്‍കോട് കളക്ടറേറ്റ് വളപ്പിലെ മരം പൊട്ടി വീണു വ്യവസായ എസ്റ്റേറ്റിലെ വര്‍ക്ക് ഷോപ്പിനടുത്ത് നിറുത്തിയിരുന്ന കാര്‍ തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കലക്ടറേറ്റ് വളപ്പില്‍ ഉണങ്ങി നിന്നിരുന്ന മരം വീണതെന്നു കരുതുന്നു. ഈ മരത്തിന്റെ ഒരു ഭാഗം ഏതാനും ദിവസം മുമ്പ് തകര്‍ന്നു വീണിരുന്നു. കളക്ടറേറ്റ് കോമ്പൗണ്ടിനോടു ചേര്‍ന്ന് നിരവധി പാഴ് മരങ്ങള്‍ വന്‍ മരങ്ങളായി മാറിയിട്ടുണ്ട്. ഇവയില്‍ പലതും വ്യവസായ എസ്റ്റേറ്റിലെ ഷെഡ്ഡുകള്‍ക്ക് മുകളിലേക്ക് ചരിഞ്ഞു നില്‍ക്കുകയാണ്. കട്ടിയില്ലാത്ത പല പാഴ്മരങ്ങളും …

16 കാരിയെ പ്രലോഭിപ്പിച്ചു കൊണ്ടു പോയി ബലാത്സംഗം: മുഖ്യപ്രതിയടക്കം മൂന്നു പേര്‍ വിദ്യാനഗര്‍ പൊലീസ് പിടിയില്‍; ഒരാള്‍ക്കെതിരെ ബലാത്സംഗത്തിനു കേസ്, മൂന്നു പേര്‍ക്കെതിരെ പോക്‌സോ, ഒരാളെ തിരയുന്നു

കാസര്‍കോട്: 16 കാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തതിന് വിദ്യാനഗര്‍ പൊലീസ് നാലു പേര്‍ക്കെതിരെ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യ പ്രതിയടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തു. ഒളിവില്‍ പോയ യുവാവിനായി അന്വേഷണം തുടരുന്നു. നീര്‍ച്ചാല്‍, കടംബളയിലെ മുഹമ്മദ് റിഫായി (25), നെക്രാജെയിലെ രമേശന്‍ (25), ചെങ്കളയിലെ മനോജ് (26) എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. സന്ദേശ് എന്നയാളെ തിരഞ്ഞു കൊണ്ടിരിക്കുന്നു.മുഹമ്മദ് റിഫായിക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവുമാണ് കേസ്. വിദ്യാനഗര്‍ …