കണ്ണൂരിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു; തടയാൻ ശ്രമിച്ച ഭാര്യയ്ക്ക് ഗുരുതരം

കണ്ണൂര്‍: ഇരിട്ടി, പയ്യാവൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിക്കൊന്നു. അക്രമം തടയാന്‍ ശ്രമിച്ച ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരക്കൊല്ലി സ്വദേശി സുധീഷ്(31) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതി(28)യെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മുഖംമൂടി ധരിച്ച് ബൈക്കില്‍ എത്തിയ രണ്ടു പേരാണ് അക്രമം നടത്തിയത്. പയ്യാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഠത്തേടത്ത് വീട്ടില്‍ ബാബുവാണ് നിധീഷിന്റെ പിതാവ്.

ദേശീയപാതയിൽ ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിന് അടിയന്തര നടപടി:ജില്ലാ കളക്ടർ

കാസർകോട്:ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. മട്ടലായികുന്ന് ,വീരമലക്കുന്ന്, ചെർക്കള എന്നിവിടങ്ങളിൽ പാർശ്വഭിത്തി സംരക്ഷണം ഉറപ്പുവരുത്തി കുന്നിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്കും നിർമ്മാണ കരാർ കമ്പനികൾക്കും രേഖാമൂലം നിർദ്ദേശം നൽകിയെന്ന് അറിയിപ്പിൽ അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ ദുരന്ത സാധ്യത പഠനം നടത്തുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടു. മട്ടലായി കുന്നിലും വീരമല കുന്നിലും നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർമ്മാണ …

രേഷ്മയുടെ കൊലപാതകം: പ്രതി ബിജു പൗലോസിനെ മൂന്നു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു; പ്രതിയെ പാണത്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി, ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീമും രംഗത്ത്, ബാറുടമയെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കാസര്‍കോട്: അമ്പലത്തറ, എണ്ണപ്പാറ, സര്‍ക്കാരി കോളനിയിലെ മൊയോലത്തെ രേഷ്മ (17)യുടെ കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി പാണത്തൂര്‍, ബാപ്പുംകയത്തെ ബിജു പൗലോസിനെ മൂന്നു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഹൊസ്ദുര്‍ഗ്ഗ് കോടതിയാണ് പ്രതിയെ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി. പി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ പാണത്തൂരില്‍ എത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു തുടങ്ങി. ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാണ് പാണത്തൂര്‍, പവിത്രംകയ പുഴയില്‍ തെളിവെടുപ്പ് ആരംഭിച്ചത്. രേഷ്മയുടെ മൃതദേഹം ജീപ്പില്‍ കയറ്റി …

മുള്ളേരിയയിലെ ടെക്സ്റ്റൈൽസ് ഉടമ വിശ്വനാഥ റൈ അന്തരിച്ചു

കാസർകോട്: മുള്ളേരിയയിലെ ആദ്യ കാല ടെക്സ്റ്റൈൽസ് ഉടമ ബെള്ളൂർ, കജമുണ്ടയിലെ വിശ്വനാഥ റൈ (73) അന്തരിച്ചു. ഭാര്യ ശാന്ത . വി. റൈ . മക്കൾ: സന്തോഷ്റൈ, സനൽ റൈ . മരുമക്കൾ: അശ്വിനി, പ്രതിഭ. സഹോദരൻ :വിട്ടലറൈ

കോയിപ്പാടി കടപ്പുറത്തെ ഹസൈനാർ അന്തരിച്ചു

കാസർകോട്: കുമ്പള കോയിപ്പാടി കടപ്പുറത്തെ ഹസൈനാർ (62) അന്തരിച്ചു. മത്സ്യ തൊഴിലാളിയാണ്.ഭാര്യ: സുബൈദ. മക്കൾ: ഹനീഫ, സത്താർ, തൗസീഫ്, റുബീന, അൻസീന. മരുമക്കൾ: റംസീന, സഫ്നാസ് , മഷൂറ, സലിം, അസീസ് . സഹോദരങ്ങൾ: കാത്തിം, മൊയ്തീൻ കുഞ്ഞി, നബീസ.

നീലേശ്വരത്ത് ക്ഷേത്രത്തിലേക്കു പോയ യുവതിയെ കാണാതായി; ചീമേനിയിൽ കുട്ടിയെ അംഗൻവാടിയിലാക്കി തിരിച്ചെത്തിയ യുവതിയെയും കാണാതായി

കാസർകോട്: നീലേശ്വരം, ചീമേനി പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നു രണ്ടു യുവതികളെ കാണാതായി . ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരിന്തളം , കീഴ്മാല, കുറുവാട്ട് ഹൗസിലെ ഐശ്വര്യ (29) യെ തിങ്കളാഴ്ച്ച രാവിലെയാണ് കാണാതായത്. രാവിലെ 10.15 മണിക്ക് നീലേശ്വരം, തളിയിൽ ക്ഷേത്രത്തിൽ തൊഴാൻ പോകുന്നുവെന്നു പറഞ്ഞാണ് ഐശ്വര്യ തന്റെ സ്കൂട്ടറിൽ വീട്ടിൽ നിന്നു പുറപ്പെട്ടതെന്നു പിതാവ് കെ.കൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു. നീലേശ്വരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ചീമേനിയിൽ ക്ലായിക്കോട്, …

മഴ: ദേശീയപാത സര്‍വ്വീസ് റോഡുകളില്‍ ഗതാഗതം പ്രതിസന്ധിയില്‍; പലേടത്തും മണ്ണിടിച്ചില്‍, വെള്ളം കയറിയും വാഹനങ്ങള്‍ റോഡില്‍ താഴ്ന്നും അപകടം

കാസര്‍കോട്: കനത്ത മഴ അനുഭവപ്പെട്ടതോടെ കാസര്‍കോട് ജില്ലയില്‍ ദേശീയപാതയുടെ സര്‍വ്വീസ് റോഡുകള്‍ അപകടമേഖലയായി മാറിക്കൊണ്ടിരിക്കുന്നു. റോഡുകള്‍ ഇടിഞ്ഞും വാഹനങ്ങള്‍ മണ്ണില്‍ താഴ്ന്നും മഴവെള്ളം കെട്ടിനിന്നും ദേശീയപാതയിലെ സര്‍വ്വീസ് റോഡുകള്‍ വഴിയുള്ള ഗതാഗതം മിക്ക ഭാഗങ്ങളിലും തടസ്സപ്പെട്ടു. ബൈക്കുകളും മറ്റും ഓടിച്ചു പോകാമെങ്കിലും വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയുമുണ്ടായ മഴയില്‍ മാവുങ്കാല്‍ സര്‍വ്വീസ് റോഡ് ഇടിഞ്ഞു ഗതാഗതം സ്തംഭിച്ചു. ചെറിയ വാഹനങ്ങള്‍ കഷ്ടിച്ചു കടന്നു പോവുന്നുണ്ടെങ്കിലും വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. ചെമ്മട്ടംവയലില്‍ …

ബൈക്കിൽ ലിഫ്റ്റ് നൽകി മദ്രസ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചതായി പരാതി; മഞ്ചേശ്വരം പൊലീസ് പോക്സോ പ്രകാരം കേസടുത്തു , യുവാവിനെ തെരയുന്നു

കാസർകോട്: മദ്രസയിൽ നിന്നു വീട്ടിലേയ്ക്ക് പോവുകയായിരുന്ന പത്തു വയസുള്ള പെൺകുട്ടിക്ക് ലിഫ്റ്റ് നൽകി ബൈക്കിൽ കയറ്റി കൊണ്ടുപോയി ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.തിങ്കളാഴ്ച്ച മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്രസയിൽ നിന്നു വീട്ടിലേയ്ക്കു പോവുകയായിരുന്നു പെൺകുട്ടി . ഇതിനിടയിൽ എത്തിയ ആൾ പെൺകുട്ടിക്ക് സമീപം ബൈക്ക് നിർത്തി. തുടർന്ന് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബൈക്കിൽ കയറ്റുകയായിരുന്നുവെന്നു പറയുന്നു. യാത്രയ്ക്കിടയിൽ പെൺകുട്ടിയെ ദേഹോപദ്രവം ചെയ്തുവത്രെ. വീട്ടിലെത്തിയ പെൺകുട്ടി സംഭവം വീട്ടുകാരെ …

ചെങ്കള, തൈവളപ്പിൽ നിന്നു കളിക്കാൻ പോയ രണ്ടു കുട്ടികളെ കാണാതായി; വിദ്യാനഗർ പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ രണ്ടു കുട്ടികളെ കാണാതായതായി പരാതി. വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്കള, മുട്ടത്തൊടി, എർമാളം,തൈവളപ്പ്, വലിയമൂലയിലെ പതിനാലും പതിനാറും വയസുള്ള രണ്ട് ആൺകുട്ടികളെയാണ് കാണാതായത്. തിങ്കളാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയാണ് സുഹൃത്തുക്കളായ ഇരുവരും വീട്ടിൽ നിന്നു ഇറങ്ങിയത്. കളിക്കാൻ പോകുന്നുവെന്നാണ് വീടുകളിൽ നിന്നും ഇറങ്ങുമ്പോൾ ഇരുവരും പറഞ്ഞിരുന്നതെന്നു പറയുന്നു. രാത്രിയായിട്ടും തിരിച്ചു എത്താത്തതിനെ തുടർന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കുട്ടികളിൽ ഒരാളുടെ രക്ഷിതാവ് വിദ്യാനഗർ …

കുറുന്തോട്ടിക്കും വാതം പിടിച്ചാല്‍?

ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറന്നാല്‍, രണ്ടാഴ്ച വിദ്യാര്‍ഥികള്‍ ക്ലാസില്‍ പുസ്തകം തുറക്കേണ്ട. പുസ്തക പഠനം ഉണ്ടാവില്ല- പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. സാമൂഹിക വിപത്തുകളില്‍ നിന്ന് കുട്ടികള്‍ അകന്നു നില്‍ക്കുന്നതിനുള്ള ബോധവല്‍ക്കരണ ക്ലാസ് രണ്ടാഴ്ച കാലം. പുതിയ പദ്ധതി ആയതുകൊണ്ട് അധ്യാപകരെ ആദ്യം പഠിപ്പിക്കേണ്ടതാണല്ലോ. രണ്ടുദിവസത്തെ ശില്‍പശാല അധ്യാപകര്‍ക്ക്-വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നവര്‍ക്ക് ഈ ബോധം കുറെ നേരത്തെ ഉദിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന സീനിയര്‍ അഭിഭാഷകന്‍ …

100 രൂപ നൽകാത്തതിന് 82 കാരിയായ മുത്തശ്ശിയെ ചെറു മകൻ അമ്മിക്കല്ല് തലയിലിട്ട് ദാരുണമായി കൊലപ്പെടുത്തി

ബംഗളൂരു: 100 രൂപ നൽകാത്തതിനു യുവാവ് 82കാരിയായ മുത്തശ്ശിയെ അമ്മിക്കല്ലു തലയിലിട്ട് കൊന്നു. കർണാടക കൊപ്പൽ കനകഗിരിയിലെ കനകമ്മ നാഗപ്പ (82) യെയാണ് ചെറുമകൻ ചേതൻകുമാർ (34) ദാരുണമായി കൊലപ്പെടുത്തിയത്. തൊഴിൽരഹിതനായ ചേതൻ വിട്ടുകാരിൽ നിന്ന് പണം വാങ്ങിയാണ് കുശാലടിച്ച് നടന്നിരുന്നത്. വെള്ളിയാഴ്ച ചേതൻ മുത്തശ്ശിയോട് 100 രൂപ ആവശ്യപ്പെട്ടു. അത് നൽകില്ലെന്ന് കനകമ്മ പറഞ്ഞു. സ്വന്തം ചെലവിനുള്ള പണം അധ്വാനിച്ച് ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ പട്ടിണി കിടന്നോലാൻ ഉപദേശിക്കുകയും ചെയ്തു. അല്ലെങ്കിൽ പിതാവിനോട് പണം ചോദിക്കാൻ മുത്തശ്ശി …

കര്‍ണ്ണാടക മദ്യം ഉടമസ്ഥരില്ലാത്ത നിലയില്‍ ബസില്‍; എക്‌സൈസ് സംഘം 9 ലിറ്റര്‍ മദ്യം പിടികൂടി

മഞ്ചേശ്വരം: ജില്ലയിലേക്കു കര്‍ണ്ണാടക മദ്യക്കടത്തു വര്‍ധിച്ചു. അടുത്തകാലത്തായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു എക്‌സൈസും പൊലീസും കര്‍ണ്ണാടക മദ്യം പിടികൂടിക്കൊണ്ടിരിക്കുന്നു. സ്വകാര്യ വാഹനങ്ങളിലും വാടക വാഹനങ്ങളിലും വന്‍തോതില്‍ കര്‍ണ്ണാടക മദ്യം കടത്തുന്നതായി പരാതികളുണ്ട്. മംഗളൂരു- കാസര്‍കോട് ബസ്സുകളിലും കര്‍ണ്ണാടക മദ്യം വ്യാപകമായി കടത്തൂന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ഇത്തരത്തില്‍ ഞായറാഴ്ച കെ എ 19 എഫ് -3434 കര്‍ണ്ണാടക സര്‍ക്കാര്‍ ബസില്‍ കടത്തിയ 8.46 ലിറ്റര്‍ കര്‍ണ്ണാടക മദ്യം മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു. എന്നാല്‍ മദ്യത്തിന്റെ …

സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികം; ചൊവ്വാഴ്ച യുഡിഎഫ് കരിദിനം

കാസർകോട്: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികഘോഷ ദിനമായ ചൊവ്വാഴ്ച യുഡിഎഫ് കരിദിനം ആചരിക്കുമെന്ന് എൻ എ .നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു. സകല മേഖലകളിലും ജനജീവിതം അതി ദുസഹമാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ ഇടത്തു സർക്കാർ കടം വാങ്ങിയ കോടിക്കണക്കിന് രൂപ പൊടി പൊടിച്ചു നടത്തുന്ന ഈ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് യുഡിഎഫ് കരിദീനാചരണം നടത്തുന്നതെന്ന് അറിയിപ്പിൽ അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അർഹതയില്ലെന്ന് കരിദീനാചരണം അവരെ ബോധ്യപ്പെടുത്തും – നെല്ലിക്കുന്നു ചൂണ്ടിക്കാട്ടി. കാസർകോട് …

ബദിയടുക്ക എം ഡി എം എ വേട്ട; ജില്ലയില്‍ രാസലഹരി മാഫിയ ശക്തമെന്നു സൂചന; പൊലീസ് നടപടി ശക്തമാക്കി

കാസര്‍കോട്: ബദിയഡുക്കയില്‍ ഞായറാഴ്ച നടന്ന വന്‍ എം ഡി എം എ വേട്ട ജില്ലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാസലഹരി മാഫിയയെക്കുറിച്ചു ആശങ്ക ഉയര്‍ത്തുന്നു.മയക്കുമരുന്നിനെതിരെ അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത തരത്തില്‍ അതി ശക്തമായ വേട്ട തുടരുന്നതിനിടയില്‍ പിടികൂടപ്പെടുന്നതിനനുസരിച്ച് അതിന്റെ പതിന്മടങ്ങു മാരക ലഹരി വസ്തുക്കള്‍ വീണ്ടുമെത്തുന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. മയക്കുമരുന്നു മാഫിയക്കു പിന്നില്‍ അതിശക്തമായ സ്രോതസ്സുകളുള്ളതുകൊണ്ടാണിതെന്നു പൊതുവെ സംശയിക്കുന്നു. മാഫിയാതലവന്മാരെ പിടികൂടാതെ മയക്കുമരുന്നു ഇടപാടു പൂര്‍ണ്ണമായി അവസാനിപ്പിക്കാനാവില്ലെന്ന ധാരണയും ജനങ്ങളില്‍ ഇതുണ്ടാക്കുന്നു.സാധാരണ ഇടപാടുകാര്‍ക്കു താങ്ങാനാവാത്ത വിലക്കുള്ള മരുന്നാണ് ഞായറാഴ്ച ബദിയഡുക്കയില്‍ പിടികൂടിയതെന്നു നാട്ടുകാര്‍ …

രാജപുരത്ത്17 കാരിയെ പീഡിപ്പിച്ചു; സഹപാഠിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്:17കാരിയെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സഹപാഠിക്കെതിരെ രാജപുരം പൊലീസ് കേസടുത്തു. ആറു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഇപ്പോഴാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപ പട്ടാപ്പകല്‍ മോഷണം പോയി കാസര്‍കോട്: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപ മോഷണം പോയതായി പരാതി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലാ വയല്‍, ഓടപ്പള്ളിയിലെ പ്രശാന്ത് സെബാസ്റ്റ്യന്റെ …

നീ എന്റേതായില്ലെങ്കിൽ നിന്നെ മറ്റാരുടെയും ആകാൻ ഞാൻ അനുവദിക്കില്ല; പ്രണയത്തിൽ നിന്നു പിന്മാറിയതിന് യുവതിയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം

ലക്നൗ: വിവാഹാഭ്യർഥന നിരസിച്ചതിനു പെൺകുട്ടിയെ പാർക്കിൽവച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം. കാൻപുർ സ്വദേശിയായ അമാൻ സോങ്കറാണ് 18 വയസ്സുകാരിയെ ദുപ്പട്ട കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്. നീ എന്റെതാ യില്ലെങ്കിൽ നിന്നെ മറ്റാരുടെയും ആകാൻ ഞാൻ അനുവദിക്കില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു കൊലപാതക ശ്രമം.ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും സൗഹൃദത്തിലായത്. എന്നാൽ ഇയാൾക്കു ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് മനസിലാക്കിയതോടെ പെൺകുട്ടി ബന്ധത്തിൽ നിന്നു പിന്മാറാൻ ശ്രമിച്ചു. എന്നാൽ വിവാഹത്തിനായി അമാൻ സമ്മർദം ചെലുത്തി. വിസമ്മതിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ ബന്ധുക്കളെയും ഫോണിലൂടെ …

അറന്തോട്ടെ ഡാനിയല്‍ റോഡ്രിഗസ് അന്തരിച്ചു

കാസര്‍കോട്: മധൂര്‍ അറന്തോട് ചക്കട്ടെയിലെ ഡാനിയല്‍ റോഡ്രിഗസ് (79) അന്തരിച്ചു. ഭാര്യ: പരേതയായ എലന്‍ ക്രാസ്റ്റ. മക്കള്‍: ലീന, റോബര്‍ട്ട്, തോമസ്, സ്റ്റാനി, അനിത, ലിഡിയ, സിന്‍തിയ, ഹെന്റി, ജയപ്രകാശ്.

കാസര്‍കോട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടെണ്ണത്തില്‍ പ്രതികള്‍ ഉപ്പമാര്‍, വെള്ളരിക്കുണ്ടില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടെണ്ണത്തില്‍ ഉപ്പമാര്‍ക്കെതിരെയും ഒരെണ്ണത്തില്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെതിരെയും പോക്‌സോ പ്രകാരം പൊലീസ് കേസെടുത്തു. കാസര്‍കോട്, വനിതാ സ്റ്റേഷന്‍, ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ഉപ്പമാര്‍ക്കെതിരെ പോക്‌സോ കേസെ ടുത്തത്. പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് രണ്ടാനച്ഛനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെ ടുത്തത്. 16കാരിയെ പീഡിപ്പിച്ചതിനാണ് കാസര്‍കോട് വനിതാ പൊലീസ് കേസെ ടുത്തത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 19 വയസ്സുണ്ട്. ഭീഷണി കാരണമാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നു …