പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ബെഞ്ചമിന്‍ റിച്ചിയുടെ വധശിക്ഷ നടപ്പാക്കി

ഇന്ത്യാന: യുവ പൊലീസ് ഓഫീസര്‍ ബില്‍ ടോണിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബെഞ്ചമിന്‍ റിച്ചിയുടെ വധശിക്ഷ ചൊവ്വാഴ്ച ഇന്ത്യാനയില്‍ നടപ്പാക്കി. മാരകമായ വിഷ മിശ്രിതം കുത്തിവച്ചാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 15 വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.യു.എസ് സുപ്രീം കോടതി കേസ് എടുക്കാന്‍ വിസമ്മതിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ നടപടിക്രമങ്ങള്‍ നടന്നത്. വധശിക്ഷയ്‌ക്കെതിരെ പോരാടാനുള്ള റിച്ചിയുടെ എല്ലാ നിയമപരമായ സാധ്യതകളും തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. 2000ത്തില്‍ ബീച്ച് ഗ്രോവിലായിരുന്നു കൊലപാതകം.2002ല്‍ ബെഞ്ചമിന്‍ റിച്ചി (45)യെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ഏഷ്യന്‍ കുടിയേറ്റക്കാരെ ട്രംപ് അഡ്മിന്‍ ദക്ഷിണ സുഡാനിലേക്ക് നാടുകടത്തിയതായി പരാതി

-പി പി ചെറിയാന്‍ ബോസ്റ്റണ്‍: കോടതി ഉത്തരവ് ലംഘിച്ച് ഏഷ്യന്‍ കുടിയേറ്റക്കാരെ ട്രമ്പ് അഡ്മിന്‍ ദക്ഷിണ സുഡാനിലേക്ക് നാടുകടത്തിയതായി അഭിഭാഷകര്‍ ആരോപിച്ചു. തിങ്കളാഴ്ച വൈകിട്ട് പെട്ടെന്നു ലഭിച്ച നോട്ടീസിനെത്തുടര്‍ന്നാണ് നാടുകടത്തല്‍ പദ്ധതിയെ അറിഞ്ഞതെന്ന് നാടുകടത്തപ്പെട്ടവരുടെ അഭിഭാഷകര്‍ പറയുന്നു.ഫെഡറല്‍ കോടതി ഉത്തരവ് ലംഘിച്ച് ട്രംപ് ഭരണകൂടം കുറഞ്ഞത് രണ്ട് കുടിയേറ്റക്കാരെയെങ്കിലും യുദ്ധബാധിതമായ ദക്ഷിണ സുഡാനിലേക്ക് നാടുകടത്തിയതായി അഭിഭാഷകര്‍ കൂട്ടിച്ചേര്‍ത്തു.ഈ രണ്ടുപേരും മ്യാന്‍മറില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ളവരാണ്, അവരെ യുഎസ് ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ, മറ്റ് 10വോളം …

മംഗല്‍പാടിയില്‍ ഫ്‌ളാറ്റുകളിലെ മലിനജലം ദേശീയ പാതയ്ക്കായി: നാട്ടുകാര്‍ ആശങ്കയില്‍; എന്‍സിപി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിരാഹാര സത്യാഗ്രഹത്തിലേക്ക്

മഞ്ചേശ്വരം: ശുചിത്വം മഹത്വം പെരുമ്പറയടിച്ചു കൊണ്ടിരിക്കെ മംഗല്‍പാടി പഞ്ചായത്തില്‍ കൂറ്റന്‍ ഫ്‌ളാറ്റുകളിലെ മലിനജലം മഴയാരംഭിച്ചതോടെ പമ്പ് വെച്ച് റോഡിലേക്ക് ഒഴുക്കിവിടുകയാണെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. മഴക്കാലത്ത് പതിവായി പകര്‍ച്ച വ്യാധി പിടിപെടുന്ന പഞ്ചായത്തില്‍ ഇതിനെക്കുറിച്ചു അധികൃതരോടു പരാതിപ്പെടുമ്പോള്‍ അവര്‍ ഒഴിഞ്ഞു മാറുകയാണെന്നാണ് പരാതി. ഭരണപാര്‍ട്ടിയും കൂട്ടുകക്ഷികളും മന്ത്രിസഭാ വാര്‍ഷികത്തിന്റെ അഴിമതിയെക്കുറിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും നാട്ടുകാര്‍ക്കു പരാതിയുണ്ട്.കൈക്കമ്പയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മഴ തുടങ്ങിയതോടെ രാത്രികാലങ്ങളില്‍ റോഡിലേക്ക്മലിനജലം പമ്പു ചെയ്യുന്നതെന്നാണ് പരാതി. വേനല്‍ക്കാലത്ത് ഇത് ടാങ്കറില്‍ ശേഖരിച്ച് മറ്റെവിടെയോഒഴുക്കുന്നുണ്ടെന്നു പറയുന്നു. …

കിടപ്പുമുറിയില്‍ കത്തിയുമായി അതിക്രമിച്ചു കയറി; യുവതിയുടെ പരാതിപ്രകാരം യുവാവിനെതിരെ കേസ്

കാസര്‍കോട്: കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറി കൈയില്‍ കയറിപ്പിടിക്കുകയും കൊല്ലുമെന്നും വീടിനു തീ വെക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. 29കാരിയുടെ പരാതിപ്രകാരം കളനാട്, ചാത്തങ്കൈയിലെ സന്തോഷി (40)നെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.മെയ് 19ന് രാത്രി 8.30മണിക്കാണ് സംഭവം. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറുകയും ലൈംഗിക ഉദ്ദേശത്തോടെ കൈയില്‍ കയറിപ്പിടിക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പിന്നീട് അവിടെ നിന്നും പോയ പ്രതി ചൊവ്വാഴ്ച രാവിലെ 8.45മണിക്ക് വീണ്ടും വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

കഴുത്തില്‍ കത്തിവച്ച് യുവതിയുടെ നാലു പവന്‍ മാല തട്ടിയെടുത്തു; അക്രമി മണിക്കൂറുകള്‍ക്കകം പിടിയില്‍

പയ്യന്നൂര്‍: വഴിയാത്രക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി നാലു പവന്‍ സ്വര്‍ണ്ണമാല തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ്, പൊടിക്കുണ്ട് സ്വദേശിയും ചേലേരിയില്‍ താമസക്കാരനുമായ കെ. സനീഷി(35)നെയാണ് മയ്യില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം ആറേ കാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചേലേരി കനാല്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന ദീപ്തി പ്രകാശ് (42) എന്ന യുവതിയുടെ മാലയാണ് തട്ടിയെടുത്തത്. സ്‌കൂട്ടറില്‍ എത്തിയ സനീഷ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം കഴുത്തില്‍ നിന്നു …

എക്‌സൈസിനെ കണ്ടു മയക്കുമരുന്നും കാറും ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാവ് എംഡിഎംഎയുമായി പെര്‍ളയില്‍ അറസ്റ്റില്‍; പിടിയിലായത് ഉപ്പളയിലെ അബ്ദുല്‍ ലത്തീഫ്

കാസര്‍കോട്: എക്‌സൈസ് സംഘത്തെ കണ്ട് മയക്കുമരുന്നും കാറും ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍. ഉപ്പള, ഹിദായത്ത് നഗര്‍ സ്വദേശിയും ഇപ്പോള്‍ പെര്‍ള, കണ്ണാടിക്കാനയില്‍ താമസക്കാരനുമായ അബ്ദുല്‍ ലത്തീഫ് എന്ന ചോക്കിരി ലത്തീഫി (43)നെയാണ് ബദിയടുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുധീറും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം ആറര മണിയോടെ കണ്ണാടിക്കാനയിലെ വീട്ടില്‍ വച്ചാണ് അറസ്റ്റ്. ഇയാളില്‍ നിന്നു 6.30 ഗ്രാം എംഡിഎംഎ പിടികൂടി. പൊലീസ് സംഘത്തില്‍ എസ്‌ഐ സുമേഷ്, എഎസ്‌ഐ സുകുമാരന്‍, പ്രൊബേഷന്‍ എസ്‌ഐ …

രേഷ്മ കൊലക്കേസ്: മൃതദേഹം പുഴയില്‍ താഴ്ത്തിയത് വീടു നിര്‍മ്മാണത്തിനു കൊണ്ടുവന്ന ചെങ്കല്ല് കെട്ടി; തെളിവെടുപ്പ് തുടരുന്നു

കാസര്‍കോട്: അമ്പലത്തറ, എണ്ണപ്പാറ, സര്‍ക്കാരി കോളനിയിലെ മൊയോലത്തെ രേഷ്മ (17) കൊലക്കേസ് പ്രതിയുമായുള്ള തെളിവെടുപ്പ് തുടരുന്നു. കൊലപാതകം നടന്നതായി സംശയിക്കുന്ന അജാനൂര്‍ മഡിയനിലെ ക്വാര്‍ട്ടേഴ്‌സിലാണ് പ്രതിയായ പാണത്തൂര്‍, ബാപ്പുംകയത്തെ ബിജു പൗലോസിനെ എത്തിച്ച് ബുധനാഴ്ച തെളിവെടുപ്പ് നടത്തിയത്. ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തില്‍, ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് തുടരുന്നത്. ചൊവ്വാഴ്ച പാണത്തൂര്‍, പവിത്രംകയയില്‍ ആണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മൃതദേഹം ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയെന്നാണ് ബിജു …

മഴ പെയ്താലും ദുരിതം; ഇല്ലെങ്കിലും വിഷമം, ഇതു കാസര്‍കോട്ടെ സ്ഥിതി

കാസര്‍കോട്: അസഹനീയമായ കൊടുംചൂടിനിടയില്‍ കടന്നു വന്ന മഴയില്‍ ആശ്വസിക്കാന്‍ കാത്തിരുന്ന ജനങ്ങള്‍ ആദ്യ മഴയ്ക്കു തന്നെ റോഡിലിറങ്ങാന്‍ കഴിയാതെ വിഷമിച്ചു. ബുധനാഴ്ച രാവിലെ മഴ മാറിയപ്പോള്‍ കാസര്‍കോട് ബാങ്ക് റോഡില്‍ എയര്‍ലൈന്‍സ് ജംഗ്ഷന്‍ മുതല്‍ പൊലീസ് സ്റ്റേഷനടുത്തു വരെ മുനിസിപ്പാലിറ്റിയുടെ ഓവുചാലില്‍ നിന്നു മാലിന്യം കലര്‍ന്ന വെള്ളം റോഡില്‍ വെള്ളപ്പൊക്ക പ്രതീതി സൃഷ്ടിച്ചു. റോഡില്‍ കൂടി നടന്നു പോവാന്‍ കഴിയാതെ യാത്രക്കാര്‍ വിഷമിച്ചു. വാഹനങ്ങള്‍ ഓടിച്ചു പോവുന്നുണ്ടായിരുന്നെങ്കിലും അതു കൊണ്ടു തെറിക്കുന്ന മലിനജലവും യാത്രക്കാര്‍ക്കു ഭീഷണിയാവുകയായിരുന്നു. ടൗണില്‍ …

മഴ: കന്യപ്പാടിയില്‍ മരം വീട്ടുമുറ്റത്തേക്ക് വീണ് വൈദ്യുതിലൈന്‍ തകര്‍ന്നു; ഭാഗ്യം കൊണ്ട് വന്‍ ദുരന്തമൊഴിവായി

ബദിയഡുക്ക: കന്യപ്പാടിയില്‍ 10 മണിയോടെ അനുഭവപ്പെട്ട ശക്തമായ മഴയില്‍ കൂറ്റന്‍ മുരുക്കുമരം കടപുഴകി വീണു ത്രീഫേസ് വൈദ്യുതി ലൈന്‍ തകര്‍ന്നു. കന്യപ്പാടിയിലെ റഷീദിന്റെ വീട്ടുമുറ്റത്തേക്കാണ് മരം വീണത്. ഭാഗ്യം കൊണ്ട് വന്‍ ദുരന്തമൊഴിവായി. വിവരമറിഞ്ഞു പാഞ്ഞെത്തിയ വൈദ്യുതി ജീവനക്കാര്‍ വൈദ്യുതി ലൈന്‍ ഓഫ് ചെയ്തു. മരം മുറിച്ചുമാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുന്നു.

ബെള്ളൂരില്‍ യുവാവ് റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂരില്‍ യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെട്ടണിഗെ, നാക്കൂറിലെ പരേതനായ ജയരാമയുടെ മകന്‍ ചന്ദ്രശേഖര (27)യാണ് മരിച്ചത്. വീട്ടിനു സമീപത്തു രാമചന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. സഹോദരന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: രാജീവി. സഹോദരന്‍: സൂരജ്.

ദുബായിയില്‍ ഹൃദയാഘാതം മൂലം മരിച്ച ഉദുമ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

കാസര്‍കോട്: ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട ഉദുമ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഉദുമ, പാക്യാരയിലെ അസൈനാറിന്റെ മകന്‍ റകീബി(25)ന്റെ മൃതദേഹമാണ് പാക്യാര ജുമാഅത്ത് പള്ളി അങ്കണത്തില്‍ ബുധനാഴ്ച രാവിലെ ഖബറടക്കിയത്. ഈ മാസം അവസാനം നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ ഏതാനും ദിവസം മുമ്പാണ് റക്കീബ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ മംഗ്‌ളൂരു വിമാനത്താവളത്തില്‍ നിന്നു മൃതദേഹം വീട്ടിലേക്ക് കൊണ്ടു വന്നപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിനു പേരാണ് …

ആംബുലന്‍സ് അപകടത്തിനു പിന്നാലെ ഉപ്പളയില്‍ വീണ്ടും അപകടം; ടാങ്കര്‍ ലോറി സര്‍വ്വീസ് റോഡില്‍ താഴ്ന്നു

കാസര്‍കോട്: രോഗിയെയും കൊണ്ട് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് സ്ത്രീ മരിച്ചതിനു പിന്നാലെ അതേ സ്ഥലത്തു വീണ്ടും അപകടം. ഉപ്പള ഗേറ്റില്‍ വീണ്ടുമുണ്ടായ അപകടത്തില്‍ കണ്ണൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയുടെ ടയറുകള്‍ ചെളിയില്‍ താഴ്ന്നു. ഇതേ തുടര്‍ന്ന് ഇതു വഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ടാങ്കര്‍ ലോറി സര്‍വ്വീസ് റോഡിലൂടെ കടന്നു പോകുന്നതിനിടയില്‍ ടയറുകള്‍ താഴുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഉപ്പള സ്റ്റേഷന്‍ ഓഫീസര്‍ സന്ദീപിന്റെ നേതൃത്വത്തില്‍ …

സംസ്ഥാന സർക്കാർ നാലാം വാർഷികം : യു.ഡി.എഫ് കരിദിനം ആചരിച്ചു

കാസർകോട്: എൽ.ഡി.എഫ്. സർക്കാറിന്റെ നാലാം വാർഷിക ദിനമായ 20 ന് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രകടനവും പൊതുയോഗവും നടത്തി. കാസർകോട്ട് നടന്ന പ്രതിഷേധം യുഡിഫ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധ നിലപാടുകളും അഴിമതിയും തന്നെയാണ് നാലാം വർഷത്തിൽ എത്തിനിൽക്കുന്ന രണ്ടാം പിണറായി സർക്കാറിന്റെ മുഖമുദ്രയെന്ന് കല്ലട്ര പറഞ്ഞു. സംസ്ഥാനത്തെ സകല മേഖലകളിലും ജനജീവിതം ദുസ്സഹമായിരിക്കെ മന്ത്രിസഭവാർഷികത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപ പൊടിപൊടിക്കുന്ന സർക്കാറിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.ഇനി ഒരു …

മുറ്റമടിച്ചു കൊണ്ടിരിക്കെ 17കാരിയെ കാറില്‍ കയറ്റി കൊണ്ടു പോയി; ഗോളിയടുക്ക സ്വദേശിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: മുറ്റമടിച്ച് കൊണ്ടിരിക്കുകയായിരുന്ന പതിനേഴുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയെന്ന പരാതിയില്‍ കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ പോക്‌സോ പ്രകാരം കേസെടുത്തു. ബദിയടുക്ക ഗോളിയടുക്ക സ്വദേശിയായ ഉമറുല്‍ സാബിത്തി(27)നെതിരെയാണ് കേസ്.തിങ്കളാഴ്ച രാവിലെയാണ് സംഭവം. ‘സ്‌നാപ്പ് ചാറ്റെ”ന്ന ആപ്പിലൂടെയാണ് പ്രതി പെണ്‍കുട്ടിയുമായി പരിചയത്തിലായത്. തിങ്കളാഴ്ച രാവിലെ ഏഴര മണിയോടെ യുവാവ് കാറുമായി പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ എത്തുകയും മുറ്റമടിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നുവെന്നു പറയുന്നു. പിന്നീട് മംഗ്‌ളൂരുവില്‍ എത്തി ഉമറുല്‍ സാബിത്ത് ഒരു ലോഡ്ജ് …

പാക്കിസ്ഥാനു വേണ്ടി ചാരപ്പണി; അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി കാസര്‍കോട്ടും എത്തി?, വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര കാസര്‍കോട്ടും എത്തിയിരുന്നതായി സംശയം. ഇതു സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ‘ട്രാവല്‍ വിത്ത് ജെ.ഒ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ഹരിയാന, ഹിസാര്‍ സ്വദേശിനിയായ ജ്യോതി (33)യെ മെയ് 16നാണ് ഹരിയാന പൊലീസ് അറസ്റ്റു ചെയ്തത്. ജമ്മുകാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ ഓഫീസിലേക്ക് കേക്കുമായി പോയ ജീവനക്കാരനുമായി ജ്യോതിക്കു ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. …

കഞ്ചാവും ഹെറോയിനും; ജയിലിലേക്കു ലഹരി കടത്താൻ ശ്രമിച്ച ‘പൂച്ച’ പിടിയിൽ

സാൻജോസ്: കോസ്റ്ററിക്കൻ ജയിലിലേക്ക് ലഹരി കടത്താൻ ശ്രമിച്ച ആളെ കണ്ട് അധികൃതർ ഞെട്ടി. കറുപ്പും വെള്ളയും നിറമുള്ള ഒരു പൂച്ച. തടവുകാരെ ലക്ഷ്യമാക്കി പോകുകയായിരുന്ന പൂച്ച സുരക്ഷാജീവനക്കാരുടെ കണിൽപെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ 236 ഗ്രാം കഞ്ചാവ്, 68 ഗ്രാം ഹെറോയിൻ എന്നിവ ഇതിന്റെ ദേഹത്തു കെട്ടിവച്ച നിലയിൽ കണ്ടെത്തി. കഞ്ചാവ് വലിക്കുന്നതിനുള്ള പേപ്പറും പൂച്ചയുടെ ശരീരത്തിൽ ഉണ്ടായിരുന്നു.ഇതിനെ വിശദ വൈദ്യപരിശോധനയ്ക്കായി നാഷനൽ അനിമൽ ഹെൽത്ത് സർവീസസിനു കൈമാറി. പൂച്ചയുടെ ഉടമയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നു. …

ബൈക്കില്‍ കാറിടിച്ചു വീഴ്ത്തി 8 ലക്ഷം രൂപ കൊള്ള; സംഘത്തലവന്‍ അറസ്റ്റില്‍, പിടിയിലായ മുബാറക്കിനെതിരെ കാസര്‍കോട്ടും കേസ്

കണ്ണൂര്‍: ബൈക്കില്‍ കാറിടിച്ചു വീഴ്ത്തി എട്ടു ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ സൂത്രധാരനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍, പുതിയ തെരു, നടുക്കണ്ടിയിലെ എന്‍. മുബാറകി (31) നെയാണ് ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌ക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 2024 ഡിസംബര്‍ 13ന് രാവിലെ 10.30ഓടെയാണ് കേസിനാസ്പദമായ സംഭവം. എടയന്നൂര്‍ മുരിക്കഞ്ചേരിയിലെ എം. മെഹറൂഫ് (47) ആണ് അക്രമത്തിന് ഇരയായത്. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ മെഹറൂഫിന്റെ കൈവശം പരിചയക്കാര്‍ നാട്ടില്‍ പലര്‍ക്കും നല്‍കാനായി ഏല്‍പ്പിച്ച എട്ട് …

കണ്ണൂരിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു; തടയാൻ ശ്രമിച്ച ഭാര്യയ്ക്ക് ഗുരുതരം

കണ്ണൂര്‍: ഇരിട്ടി, പയ്യാവൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിക്കൊന്നു. അക്രമം തടയാന്‍ ശ്രമിച്ച ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരക്കൊല്ലി സ്വദേശി സുധീഷ്(31) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതി(28)യെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മുഖംമൂടി ധരിച്ച് ബൈക്കില്‍ എത്തിയ രണ്ടു പേരാണ് അക്രമം നടത്തിയത്. പയ്യാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഠത്തേടത്ത് വീട്ടില്‍ ബാബുവാണ് നിധീഷിന്റെ പിതാവ്.